Connect with us

News

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പര നാളെ മുതല്‍

ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ഇന്ത്യ-ദക്ഷിണാഫ്രിക്ക പഞ്ചമല്‍സര ടി-20 പരമ്പരക്ക് നാളെ ഇവിടെ തുടക്കമാവുമ്പോള്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ആദ്യ ഇലവനില്‍ ആര്‍ക്കെല്ലാം അവസരം നല്‍കും.

Published

on

ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ഇന്ത്യ-ദക്ഷിണാഫ്രിക്ക പഞ്ചമല്‍സര ടി-20 പരമ്പരക്ക് നാളെ ഇവിടെ തുടക്കമാവുമ്പോള്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ആദ്യ ഇലവനില്‍ ആര്‍ക്കെല്ലാം അവസരം നല്‍കും. നായകന്‍ രോഹിത് ശര്‍മ, സീനിയര്‍ ബാറ്റര്‍ വിരാത് കോലി, സീനിയര്‍ സീമര്‍ ജസ്പ്രീത് ബുംറ എന്നിവരില്ലാതെ കളിക്കുന്ന സംഘത്തിന്റെ നായകന്‍ കെ.എല്‍ രാഹുലാണ്.

പുത്തന്‍ അതിവേഗക്കാരന്‍ ഉംറാന്‍ മാലിക്, ഐ.പി.എല്ലില്‍ അടിപൊളി ഫിനിഷറായി മാറിയ ദിനേശ് കാര്‍ത്തിക് എന്നിവരെല്ലാം ടീമിലുള്ളപ്പോള്‍ ആദ്യ ഇലവനെ തീരുമാനിക്കുക എളുപ്പമുള്ള കാര്യമല്ല. രാഹുലും ഇഷാന്‍ കിഷനും ഇന്നിംഗ്‌സിന് തുടക്കമിടുമ്പോള്‍ കോലി ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മൂന്നാം നമ്പറില്‍ ശ്രേയാംസ് അയ്യര്‍ വരും.

ലങ്കക്കെതിരായ പരമ്പരയില്‍ അപാര ഫോമിലായിരുന്നു അയ്യര്‍. നാലാം നമ്പറിലാണ് പ്രശ്‌നം. ദീപക് ഹുദ ഐ.പി.എല്ലില്‍ മിന്നും മികവിലായിരുന്നു. മൂന്ന് മുതല്‍ ആര് വരെയുള്ള സ്ഥാനങ്ങളില്‍ അദ്ദഹം അനുയോജ്യന്‍. സുര്യകുമാര്‍ യാദവോ, ഹാര്‍ദിക് പാണ്ഡ്യയോ അടുത്ത സ്ഥാനത്ത് വരും. ഹാര്‍ദിക് അപാര ഫോമിലാണ്. ഗുജറാത്ത് ടൈറ്റന്‍സിന് ഐ.പി.എല്‍ കിരീടം സമ്മാനിച്ച നായകന്‍. ബാറ്റിംഗിന് പുറമെ നാലോവര്‍ പന്തെറിയാനുമാവും. പിറകെ റിഷാഭ് പന്തും. രാജസ്ഥാന്‍ റോല്‍യസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തി ഐ.പി.എല്‍ സീസണില്‍ 27 ഇരകളെ കണ്ടെത്തിയ യൂസവേന്ദ്ര ചാഹല്‍ തന്നെ ടീമിലെ നമ്പര്‍ വണ്‍ സ്പിന്നര്‍. രണ്ടാം സ്പിന്നറായി അക്‌സര്‍ പട്ടേലിനായിരിക്കും അവസരം. ബുംറ, ഷമി, ദീപക് ചാഹര്‍ എന്നിവരൊന്നുമില്ലാത്ത സാഹചര്യത്തില്‍ പ്രധാന സീമര്‍ ഭുവനേശ്വര്‍ കുമാര്‍ തന്നെ. അദ്ദേഹത്തിനൊപ്പം ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 22 വിക്കറ്റുമായി അരങ്ങ് തകര്‍ത്ത കശ്മീരുകാരന്‍ ഉംറാന്‍ മാലിക് വരാനാണ് സാധ്യത.

നാളെയുടെ ഇന്ത്യന്‍ സീമര്‍ എന്നാണ് ഐ.പി.എല്‍ വേളയില്‍ ഉംറാനെ ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തിയത്. വേഗമാണ് യുവതാരത്തിന്റെ കരുത്ത്. മധ്യ ഓവറുകളില്‍ പ്രതിയോഗികളെ വിറപ്പിക്കാന്‍ ഈ വേഗതയില്‍ ഉംറാനാവുമെന്നാണ് കരുതപ്പെടുന്നത്. ജസ്പ്രീത് ബുംറക്കൊപ്പം ഭാവിയില്‍ ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ പോലും ഉംറാന്‍ കരുത്തനായി മാറുമെന്നാണ് രവിശാസ്ത്രി അഭിപ്രയപ്പെട്ടത്. അര്‍ഷദിപിന് കോച്ച് അവസരം നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ടെംപോ ബവുമയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ശക്തമായ പരിശീലനത്തിലാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനായി മിന്നിയ ഡേവിഡ് മില്ലറിലാണ് അവരുടെ പ്രതീക്ഷ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; പാര്‍ട്ടിയിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യും’ -വിഡി സതീശന്‍

മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പാര്‍ട്ടിയിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല. നിയമസഭ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഇതിനേക്കാള്‍ കഠിനാധ്വാനം വേണം. അത് പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും അവരെ ഏല്‍പ്പിച്ച ഉത്തരവദിത്തം ഭംഗിയായി ചെയ്യും. ആ ആത്മവിശ്വാസമുണ്ടെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

ഞങ്ങള്‍ ആരെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു അഭിപ്രായപ്രകടനം ആരും നടത്തേണ്ടതില്ല. കോണ്‍ഗ്രസിലേക്ക് ആരെ കൊണ്ടുവരണമെന്ന് കെപിസിസിയാണ് തീരുമാനിക്കുക. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു; സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍

അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു.

Published

on

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു. ഷോളയൂര്‍ സ്വര്‍ണ്ണപിരിവില്‍ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഐ.സി.ഡി.എസ് എന്നിവരോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിട്ടുണ്ട്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കായി സുമിത്രയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഇത്തവണ മാര്‍ച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ആറുമാസമായപ്പോള്‍ പ്രസവം നടന്നു, കുഞ്ഞ് മരിച്ചു.

യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സുമിത്രയെ വിശദ പരിശോധനയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

 

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്‌; ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്ഐടി കസ്റ്റഡിയില്‍ വിട്ടു

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

Published

on

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും കൊല്ലം വിജിലന്‍സ് കോടതി എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലന്‍സ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജന്‍ ഹാജരായി.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സുധീഷിനും പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ശില്‍പ്പപാളിയും വാതില്‍പ്പടിയും സ്വര്‍ണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് എഴുതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ശുപാര്‍ശക്കത്ത് എഴുതിയത് സുധീഷാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

Continue Reading

Trending