Connect with us

kerala

ദർവേശിന്റെ സഞ്ചാരപഥങ്ങൾ; പി.എം ഹനീഫിന്റെ വേർപ്പാടിന് ഇന്നേക്ക് പത്ത് വർഷം

Published

on

ഷെരീഫ് സാഗർ

എന്റെ ഉള്ളിലും എനിക്കു ചുറ്റും
നീ നിറഞ്ഞു നിൽക്കുന്നു.
എങ്ങു തിരിഞ്ഞാലും
നിന്നെയല്ലാതെ മറ്റൊന്നും
ഞാൻ കാണുന്നില്ല.
കാരണം, പ്രണയത്തിന്റെ
ഈ പ്രപഞ്ചത്തിൽ
നീയും ഞാനുമല്ലാതെ മറ്റൊന്നുമില്ലല്ലോ ….

– ജലാലുദ്ദീൻ റൂമി

”പരിപാടികളെല്ലാം കഴിഞ്ഞ് രാത്രി വൈകി വരുന്ന നേരങ്ങളിൽ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി അവൻ ചാക്ക് വിരിച്ച് പുറത്തുതന്നെ കിടക്കും. നല്ല മഴയുള്ള ദിവസങ്ങളിൽ പോലും എന്റെ കുട്ടി അങ്ങനെ കിടന്നിട്ടുണ്ട്. നേരം പുലർന്ന് നോക്കുമ്പോൾ ആ കിടപ്പ് കണ്ട് ഉള്ള് പിടഞ്ഞിട്ടുണ്ട്.”- ഹനീഫിന്റെ ഉമ്മ കരയുകയാണ്. ഉമ്മ തുടർന്നു. ”ഇങ്ങനെ നടന്നിട്ട് എന്തു കിട്ടാനാണെന്ന് ഞാൻ ഉപദേശിക്കാറുണ്ട്. അതൊക്കെ ചിരിച്ചുകൊണ്ട് കേൾക്കും. ഒരു വാക്ക് മറുത്ത് പറയില്ല. ഒരിക്കൽ പോലും എന്നോട് ദേഷ്യപ്പെട്ടില്ല”. -ദുഃഖഭാരത്താൽ ഉമ്മയുടെ വാക്കുകൾ ഇടക്കിടെ മുറിഞ്ഞു.

ഉമ്മയോട് മറുത്ത് പറയാൻ മാത്രം അല്പജ്ഞാനിയായിരുന്നില്ല അവൻ. അറിവിനേക്കാൾ ജ്ഞാനത്തെ ഉൾക്കൊണ്ടവനായിരുന്നു. നശ്വരജീവിതത്തിന്റെ അർത്ഥമെന്തെന്ന ജ്ഞാനം. എങ്ങു തിരിഞ്ഞാലും ദൈവത്തെ കാണുന്ന അനുരാഗിയായ ദർവേശിന്റെ ജ്ഞാനം.

പി.എം ഹനീഫ് എന്ന വിദ്യാർത്ഥി, യുവജന നേതാവിന്റെ ഉമ്മയാണ് മകന്റെ ജീവിതത്തെ സാക്ഷ്യപ്പെടുത്തിയത്. അങ്ങനെ എത്രയെത്ര സാക്ഷ്യങ്ങൾ!. സാക്ഷി എന്നായിരുന്നു മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ ഹനീഫ് പുറത്തിറക്കിയ മാഗസിന്റെ പേര്. കൂട്ടുകാർ ഹനീഫിനെ ഓർക്കാനായി സംഘടിപ്പിച്ച കൂട്ടായ്മക്കും സാക്ഷി എന്ന് പേരിട്ടു. നേരോടെയും നിറവോടെയും ജീവിച്ച ഹനീഫിനെയാണ് അനുഭവിച്ചവരെല്ലാം ഓക്കുന്നത്. ആ ഓർമകൾക്ക് പോലും എന്തു മധുരം!

പത്തു വർഷം കടന്നുപോയിരിക്കുന്നു! ഹനീഫ് ഇല്ലാത്ത പത്തു വർഷം. കേരളത്തിലെ മുസ്‌ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിനും യുവജന പ്രസ്ഥാനത്തിനും വേണ്ടി ജീവിതത്തിന്റെ മുക്കാൽ പങ്കും നീക്കിവെച്ച നേതാവായിരുന്നു ഹനീഫ്. ഹൈസ്‌കൂൾ ക്ലാസ്സുകളിൽ പഠിക്കുമ്പോഴേ ഹനീഫ് എം.എസ്.എഫിൽ സജീവമായി. സ്‌കൂൾ പാർലമെന്റിന്റെ മലപ്പുറം ജില്ലാ ലീഡർ പദവിയായിരിക്കും ഹനീഫ് ആദ്യം വഹിച്ച പ്രധാന സ്ഥാനങ്ങളിലൊന്ന്. 1987ൽ. പിന്നീട് പെരിന്തൽമണ്ണ മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന ജോ. സെക്രട്ടറി (1998), സംസ്ഥാന ട്രഷറർ (2001), സംസ്ഥാന ജനറൽ സെക്രട്ടറി (2004), മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജോ. സെക്രട്ടറി (2007), യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറർ (2011) എന്നീ പദവികളാണ് പാർട്ടിതലത്തിൽ ഹനീഫിനെ തേടിയെത്തിയത്. കില റിസോഴ്‌സ് ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ, സംസ്ഥാന സാക്ഷരതാ മിഷൻ റിസോഴ്‌സ് പേഴ്‌സൺ, തൂലിക എഡിറ്റർ എന്നീ പദവികളും ഹനീഫ്‌ വഹിച്ചു.

കൊർദോവ സമ്മേളനം എം.എസ്.എഫുകാർക്ക് മറക്കാനാവാത്തതാണ്. എം.എസ്.എഫിന്റെ ചരിത്രത്തിലെ ഏറ്റവും ശോഭയേറിയ സമ്മേളനങ്ങളിലൊന്നായിരുന്നു ചങ്ങരംകുളത്ത് നടന്നത്. പി.എം. സാദിഖലിയുടെയും സി.കെ സുബൈറിന്റെയും കൂടെ ആ സമ്മേളനം വിജയിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഹനീഫായിരുന്നു. എം.എസ്.എഫിൽനിന്ന് യൂത്ത്‌ലീഗിലേക്ക് ചേക്കേറിയപ്പോഴും ഹനീഫിന്റെ ചിന്തകളും വിചാരങ്ങളും സംഘടനക്ക് കരുത്തായി. യൂത്ത്‌ലീഗിന്റെ ബൗദ്ധികവും രാഷ്ട്രീയവുമായ ഇടപെടലുകളിലെല്ലാം അദ്ദേഹത്തിന്റെ കൈയും തലയും ഒരുപോലെ പ്രവർത്തിച്ചു.

ഓരോ ജോലിയിലും മുഴുകുക എന്ന ശീലമായിരുന്നു ഹനീഫിന്റേത്. ഇടിച്ചു കയറി നേതാവാകുന്നവരുടെ കൂട്ടത്തിൽ പി.എം ഹനീഫ് ഉണ്ടായിരുന്നില്ല. മാരകമായ വേദനകളെയെല്ലാം മാന്യമായ പുഞ്ചിരിയിൽ അടക്കാനുള്ള അസാമാന്യ വിരുത് അദ്ദേഹം പ്രകടിപ്പിച്ചു. സംഘടനാ പ്രവർത്തനം ഹനീഫിന് നേരമ്പോക്കായിരുന്നില്ല. സഹായത്തിന് അഭ്യർത്ഥിച്ച് വന്നവരെയൊന്നും അദ്ദേഹം മടക്കിയയച്ചില്ല. ചെയ്യാനാവുന്നതൊക്കെ ചെയ്തുകൊടുത്തു. പണമില്ലാതെ വിഷമിച്ച പലർക്കും കടം വാങ്ങി പൈസ കൊടുത്തു. ഹനീഫ് കൊടുത്ത പണത്തിന് തെളിവുണ്ടായിരുന്നില്ല. പക്ഷെ, വാങ്ങിയ പണത്തിന് തെളിവുമായി പലരുമെത്തി. കൂട്ടുകാർക്ക് ബിസിനസ്സ് തുടങ്ങാൻ സ്വന്തം പൈസ കടം കൊടുത്തു. ബാങ്കിൽ ജാമ്യം നിന്നു. ചുറ്റുമുള്ളവർക്ക് വേണ്ടി സ്വയം ഉരുകി.

ഒരു ദർവേശിനെ പോലെയായിരുന്നു ഹനീഫിന്റെ ജീവിതം. പ്രപഞ്ചത്തെയാകെ പ്രണയിക്കുന്നവരാണ് ദർവേശുകൾ. അതുതന്നെയാണ് ദൈവത്തോടുള്ള പ്രണയം. കാറ്റത്തും മഴയത്തും വെയിലത്തും മഞ്ഞത്തും ഹനീഫ്, ഒരു ദർവേശിനെ പോലെ അലഞ്ഞു. പരിഭവങ്ങളും പരാതികളുമില്ലാതെ ചുറ്റുപാടുകളെ ഹൃദയത്തോട് ചേർത്തുവെച്ചു. പരന്ന വായനയും നല്ല ചിന്തകളുമായിരുന്നു ഹനീഫിന്റെ മൂലധനം. ഓരോ വായനയും അന്വേഷണത്തിന്റെ ആത്മായനങ്ങളായിരുന്നു. വായിച്ചതെല്ലാം കുറിച്ചുവെച്ചു. യാത്രകളിൽ പുസ്തകങ്ങൾ കൂട്ടുകാരായി. അതിലെ ആശയങ്ങൾ കൂട്ടുകാരുമായി പങ്കുവെച്ചു. സർഗാത്മക രാഷ്ട്രീയത്തിന്റെ അകംപൊരുളിനെ ഹനീഫ് അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.

ഉമ്മയുടെ ‘മാനു’ വായിച്ച് വളർന്നു. വായനയുടെ ആകാശങ്ങളിൽനിന്ന് കിട്ടിയ അറിവുകളെ ഭൂമിയിലെ വിത്തുകളാക്കി. പുസ്തകങ്ങളുടെ കൂട്ടുകാരനായ ഹനീഫിനെക്കുറിച്ച് ഉമ്മ പറയുന്നതിങ്ങനെ: “വായനാ മുറിയിലാകെ ഒരിക്കൽ കോട്ടെരുമ കയറിക്കൂടി. മരുന്നടിക്കാതെ പോകാത്ത അവസ്ഥ. എന്നാൽ മാനു അതിനു സമ്മതിച്ചില്ല. പുസ്തകങ്ങളുടെ ഉള്ളിലേക്ക് മരുന്ന് കയറുമെന്നും അത് ശരീരത്തിന് കേടാണെന്നും പറഞ്ഞു. അവൻ പറഞ്ഞതാണ് ശരിയെന്ന് എനിക്കും തോന്നി. പുസ്തകങ്ങൾ കുന്നുകൂടി വായനാ മുറിയിലെ കട്ടിലിന്റെ കാല് പൊട്ടാറായിരുന്നു. പുസ്തകം ഒഴിവാക്കാൻ നോക്കണമെന്ന് പറഞ്ഞപ്പോൾ കട്ടിലിന് നടുവിൽ മരത്തിന്റെ മുട്ട് കൊടുത്താൽ മതിയെന്നായിരുന്നു മറുപടി. എന്നാലും പുസ്തകത്തിൽ തൊടുന്നത് അവൻ ഇഷ്ടപ്പെട്ടില്ല”.

എല്ലാവരും ഉറങ്ങുമ്പോൾ അവൻ ഉണർന്നിരുന്ന് സമുദായത്തിന്റെ ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്തു. അനുരാഗത്തിന്റെ പാനപാത്രവുമായിട്ടായിരുന്നു ആ ദർവേശിന്റെ സഞ്ചാരപഥങ്ങൾ. പ്രപഞ്ചം അതിൽനിന്ന് ആനന്ദത്തിന്റെ മധുരം നുകർന്നു. ഹനീഫിനെ ഇഷ്ടപ്പെടുന്നവരെല്ലാം അവൻ പകർന്ന സ്‌നേഹത്തിന്റെ ആനന്ദം അറിഞ്ഞു. അതിൽ കളങ്കമുണ്ടായിരുന്നില്ല. ആരെയും കാത്തുനിൽക്കാതെ അവൻ ചെയ്യാനുള്ള കർമങ്ങളിൽ മുഴുകി. മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ ധൈഷണിക മാധുര്യത്തെ അറിയുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്തു. അകന്നുനിൽക്കുന്നവരെ തോളിൽ കൈയിട്ട് അരികിലേക്ക് ചേർത്തുനിർത്തി. നല്ല സൗഹൃദങ്ങളായിരുന്നു ഹനീഫിന്റെ സമ്പാദ്യം. വലിയ പ്രയാസങ്ങൾക്കിടയിലും, രോഗം ശരീരത്തെ തളർത്തുമ്പോഴും, ചെറുചിരിയുടെ തിരിനാളം ഹനീഫിന്റെ ചുണ്ടിലുണ്ടായിരുന്നു. എത്രകാലം ജീവിച്ചു എന്നതല്ല, ജീവിച്ച കാലത്ത് ആത്മാഭിമാനത്തോടെ എങ്ങനെ പ്രവർത്തിച്ചു എന്നതാണ് ഹനീഫിന്റെ ആ ചിരിയുടെ രഹസ്യം.

kerala

ശബരിമലയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം

ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്.

Published

on

തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണ്ണം കൊള്ളയടിക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രദ്ധകേന്ദീകരിച്ചതിനാലാണ് ശബരിമല മണ്ഡ ലകാല തീര്‍ത്ഥാടനം അലങ്കോലമായതെന്ന് കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം സ മ്പൂര്‍ണ്ണ പരാജയമാണെന്ന് പ രസ്യമായി സമ്മതിക്കുന്നതാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ പ്രതികരണമെന്നും സണ്ണി ജോ സഫ് പറഞ്ഞു.

ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതില്‍ ഗുരുതര വീഴ്ച്ചയാണുണ്ടായത്.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോ പനം നടത്താത്തത് ശബരിമലയില്‍ സ്ഥിതി വഷളാക്കി മുഖ്യമന്ത്രി കൂടി പങ്കെടുക്കേണ്ട പല സുപ്രധാന അവലോകന യോഗങ്ങളും വേണ്ടെന്നുവെച്ചു. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് പോലും കമീകരണം ഒരുക്കിയില്ല. ഇത്തരം അനാസ്ഥകള്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മണ്ഡല കാലം തുടങ്ങി 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പു തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പാളിയെന്നു കോണ്‍ഗ്രസ് പ്ര വര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമലയില്‍ തീര്‍ഥാടകരല്ല സര്‍ക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെ ളിയിക്കപ്പെടുന്നു. ഭക്തരുടെ കാണിക്കയിലും സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സര്‍ക്കാരിനു കണ്ണ്. സ്വര്‍ണക്കൊ ള്ളയില്‍ വശംകെട്ടു പോയ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ തീര്‍ഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. ഒരു ലക്ഷത്തിലധികം ഭക്തര്‍ വെര്‍പില്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാന്‍ ആവശ്യമായ പൊലീസംവിധാനം സര്‍ക്കാര്‍ ഒരുക്കിയില്ല. ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ കാലത്ത് ഒരു വര്‍ഷം പോലും ശബരിമലയില്‍ സ്വസ്ഥമായ തീര്‍ഥാടനം ഉണ്ടായില്ല. യുവതി പ്രവേശനത്തിലൂടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ പിന്നിടു ദേവന്റെ സ്വത്തായ സ്വര്‍ണം കവര്‍ച്ച ചെയ്ത് ക്ഷേത്ര വിശുദ്ധിക്കു കളങ്കമുണ്ടാക്കി. ഇപ്പോള്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പുതിയ തീര്‍ഥാടന കാലത്ത് അപകടകരമായ തരത്തില്‍ തീര്‍ഥാടകരെ കടത്തി വിട്ട് വീണ്ടും വന്‍ പ്രതിസന്ധിയാണു സൃഷ്ടിച്ചത്

ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാതെ കൊള്ളനടത്തി പള്ള നിറയ്ക്കാന്‍ മാത്രമാണ് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡി നും താല്‍പ്പര്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍ കുറ്റപ്പെടുത്തി. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കുന്നതിന്റെ തിര ക്കില്‍ ഭക്തരെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും മറന്നു. അയ്യപ്പ സംഗമം നടത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ കണ്ടതുപോലെയായിരിക്കും മണ്ഡലകാല തീര്‍ത്ഥാടന തിരക്കെന്നും അവര്‍ കരുതിക്കാണുമെന്നും കെ.സുധാകരന്‍ പരിഹസിച്ചു.

വനം വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് വനംവകുപ്പ് പമ്പയിലും സന്നിധാനത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു . ഫോണ്‍: 04735203492 (പമ്പ), 04735202074 (സന്നിധാനം). വനപാതകളില്‍ തീര്‍ഥാട കര്‍ക്ക് നേരിടുന്ന പ്രശ്നങ്ങള്‍, കണ്‍ ട്രോള്‍ റൂമില്‍ അറിയിക്കാം. വനത്തിനു ളിലും പരിസരത്തും വനമേഖലയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമായി തീ കൂട്ടുന്നതും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ഫോറസ്റ്റ് പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. പമ്പസന്നി ധാനം, എരുമേലിപമ്പ, ഉപ്പുപാറപാണ്ടിത്താവളം കാനന പാതകളിലെയും ശബരിമല വനങ്ങളുടെയും ശബരിമല ഉത്സവ മേഖലയില്‍ വരുന്നതും റാന്നി, കോട്ടയം ഡിവിഷനുകളിലും പെരിയാര്‍ ടൈഗര്‍ റിസര്‍വിലും ഉള്‍പ്പെടുന്ന വനഭാഗങ്ങളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും കണ്‍ട്രോള്‍ റൂമിന്‍ന്റെ പരിധിയില്‍ വരും.

ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമല യിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാള ത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്ന തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു.

പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെയും നിരവധി പേര്‍ മടങ്ങി ദര്‍ ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്നദര്‍ശനം കഴിഞ്ഞവര്‍ നടപ്പന്തല്‍ വിട്ട് പുറത്തേ പോകാനാകാത്ത അവസ്ഥയാണ്. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗ സ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തി നും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്‍ക്കാരും പറയുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണ്. ശബരിമലയുടെ വികസന മെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യ ത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയ തിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും തയാറാകണം.

സ്വര്‍ണക്കൊള്ളയില്‍ പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുന്‍ ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ദേവ സ്വത്തിന്റെ സര്‍ക്കാരിന്റെ യും അലംഭാവത്തെ തുടര്‍ന്ന തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമ ലയില്‍ ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല്‍ ഇക്കാര്യ ത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.

 

സ്‌പോര്‍ട്ട് ബുക്കിങ് 20,000 മാത്രമായി നിജപ്പെടുത്തി

തിരുവനന്തപുരം: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി സ്‌പോര്‍ട്ട് ബുക്കിങ് 20000 മാത്രമായി നിജപ്പെടുത്തി.സ്‌പോട്ട് ബുക്കിങ് വഴി കൂടുതല്‍ കൂടുതല്‍ ഭക്തര്‍ക്ക് ഒരേ സമയം പ്രവേശനം അനുവദിച്ചതും വേണ്ട മുന്നൊരുക്കം നടത്താത്തതുമാണ് തിരക്കിന് കാരണമെന്ന് പരാതി ഉയര്‍ന്നതോടെയാണ് സ്‌പോര്‍ട്ട് ബുക്കിങ് 20000 മാത്രമായി നിജപ്പെടുത്തിയത്. ഇരുപതിനായിരം പേരിലും കൂടുതലായി ഭക്തരെത്തി യാല്‍ ഇവര്‍ക്ക് അടുത്ത ദിവ സം ദര്‍ശനത്തിനുള്ള ക്രമീക രണ ഏര്‍പ്പെടുത്തും. ഇതിനാക്ക് യി ഭക്തര്‍ക്ക് തങ്ങാന്‍ നില ക്കലില്‍ സൗകര്യമൊരുക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.സ്‌പോട്ട് ബുക്കിങിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന്‌നിലയ്ക്കലില്‍ ഏഴ് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ അധി കമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ പുറമേയാണിത്.

മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്‌സില്‍ എത്തി വിശ്ര മിക്കുന്ന ഭക്തര്‍ക്ക് വരിനില്‍ക്കുന്നതിലെ മുന്‍ഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളില്‍ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോം പ്ലക്‌സിലും അധികം ജീവനക്കാരെ നിയോഗിച്ചു.

പമ്പയില്‍ എത്തിക്കഴി ഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമ യത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപ്പോകാന്‍ സാ ഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നില്‍ക്കുമ്പോള്‍ ഏതെങ്കിലും ഭാഗത്ത് ഭക്തര്‍ കുടിവെള്ളം ലഭിക്കുന്നതിന് തടസം നേരിടുന്നുണ്ടെങ്കില്‍ ഭക്തര്‍ക്ക് അരികിലേക്ക് കുടിവെള്ളം എത്തിച്ചു നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

 

Continue Reading

kerala

തിരുവനന്തപുരത്ത് 18കാരന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: 18 വയസ്സുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. വിഷ്ണു കിരണ്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.

അലനെ കുത്തിയ ആളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസിന്റെ വാദം. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ രണ്ടുപേരില്‍ നിന്നാണ് മുഖ്യപ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്‍ കുത്തേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്ത വിലക്ക് തുടരുന്നു. കന്യാകുമാരി തീരത്തിനു സമീപം ന്യൂനമര്‍ദ്ദം നിലനില്‍ക്കുമ്പോള്‍, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യത.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെടെയുള്ള ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.

 

Continue Reading

Trending