Connect with us

india

ബി.ജെ.പിക്ക് മിയ മുസ്‌ലിംകളുടെ വോട്ട് പത്ത് വര്‍ഷത്തേക്ക് വേണ്ട; എന്നാല്‍ തനിക്കും മോദിക്കും വേണ്ടി സിന്ദാബാദ് വിളിച്ചോളൂ; അസം മുഖ്യമന്ത്രി

തനിക്കും ബിജെപിക്കും അനുകൂലമായി വോട്ട് ചെയ്യുന്നവര്‍ക്ക് രണ്ടോ മൂന്നോ കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും അവരുടെ പെണ്‍മക്കളെ സ്‌കൂളില്‍ അയയ്ക്കണമെന്നും ശൈശവ വിവാഹത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും മതമൗലികവാദം വിട്ട് സൂഫിസം സ്വീകരിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.

Published

on

അടുത്ത പത്ത് വര്‍ഷത്തേക്ക് സംസ്ഥാനത്തെ മിയ മുസ്‌ലിംകളുടെ വോട്ട് ബി.ജെ.പിക്ക് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിന്ത ബിശ്വ ശര്‍മ. എന്നാല്‍, അവര്‍ക്ക് തന്നെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും മറ്റെല്ലാ രീതിയിലും പിന്തുണയ്ക്കുന്നതും കാവി ബ്രിഗേഡിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതും തുടരാമെന്നും ശര്‍മ അഭിപ്രായപ്പെട്ടു.

ബിജെപി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. മിയ മുസ്‌ലിംകള്‍ ഞങ്ങളെ പിന്തുണച്ചോട്ടെ. അതില്‍ വിരോധമില്ല. പക്ഷേ ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ടതില്ല. ഹിമാന്ത ബിശ്വ ശര്‍മയ്ക്കും നരേന്ദ്രമോദിക്കും ബിജെപിക്കും വേണ്ടി സിന്ദാബാദ് വിളിക്കട്ടെ’ ബിജെപി നേതാവ് കൂടിയായ ശര്‍മ പറഞ്ഞു.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യരുതെന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിക്കും. നിങ്ങള്‍ കുടുംബാസൂത്രണം പിന്തുടരുകയും ശൈശവ വിവാഹം തടയുകയും മതമൗലികവാദം ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ. ഇവ പൂര്‍ത്തീകരിക്കാന്‍ 10 വര്‍ഷമെടുക്കും. 10 വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വോട്ട് തേടും, ഇപ്പോഴല്ല’ മുഖ്യമന്ത്രി പറഞ്ഞു.

തനിക്കും ബിജെപിക്കും അനുകൂലമായി വോട്ട് ചെയ്യുന്നവര്‍ക്ക് രണ്ടോ മൂന്നോ കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും അവരുടെ പെണ്‍മക്കളെ സ്‌കൂളില്‍ അയയ്ക്കണമെന്നും ശൈശവ വിവാഹത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും മതമൗലികവാദം വിട്ട് സൂഫിസം സ്വീകരിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.
അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ‘മിയ’. ബംഗ്ലാദേശ് വംശജരായ മുസ്‌ലിം കുടിയേറ്റക്കാരാണ് ഇവര്‍. നേരത്തെ, മിയ മുസ്‌ലിംകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിമാന്ത ബിശ്വ ശര്‍മ രംഗത്തെത്തിയിരുന്നു.

പച്ചക്കറി വിലക്കയറ്റത്തെ മുസ്‌ലിംകളുമായി ചേര്‍ത്തുകെട്ടിയായിരുന്നു അധിക്ഷേപം. രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം മിയ മുസ്‌ലിംകളാണെന്നായിരുന്നു ഹിമാന്ത ആക്ഷേപിച്ചത്. ഗ്രാമീണ മേഖലയില്‍ പച്ചക്കറിക്കു വില കുറവാണ്. നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരില്‍ ഭൂരിഭാഗവും മിയകളാണെന്നും ഹിമാന്ത ആരോപിച്ചിരുന്നു.

അസം യുവാക്കള്‍ കടന്നുവന്നാല്‍ മിയ മുസ്‌ലിംകളായ പച്ചക്കറി വ്യാപാരികളെ താന്‍ നഗരത്തില്‍നിന്ന് തുടച്ചുനീക്കുമെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയിരുന്നു. മിയ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഹിമാന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തിരുന്നു. രാജ്യസഭാ എം.പി അജിത് ഭൂയാന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അസമിലെ ദിസ്പൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അജിത് ഭൂയാന്‍ പരാതി നല്‍കിയത്. മുസ്‌ലിംകള്‍ക്കെതിരായ വംശീയാധിക്ഷേപത്തില്‍ ഹിമാന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിംകോടതിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ബ്രഹ്മപുത്ര തീരത്ത് താമസമാക്കിയ മുസ്‌ലിംകളാണ് മിയകള്‍. മുസ്‌ലിം പുരുഷന്മാരെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന മിയാന്‍ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ‘മിയ’ വരുന്നതെന്ന അഭിപ്രായമുണ്ട്. പില്‍ക്കാലത്ത് വംശീയാധിക്ഷേപത്തിനായി മിയ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് ; അന്വേഷണം പ്രഖ്യാപിച്ചു

മ്യാൻമറിലെ ഗ്രാമീണർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്.

Published

on

ഡൽഹിയിലെ അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റിൽ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ ദില്ലി സർക്കാരിനോട് റിപ്പോർട്ട് തേടി. അന്വേഷണത്തിന് സമിതി രൂപീകരിച്ചെന്ന് ദില്ലി ആരോഗ്യ സെക്രട്ടറി അറിയിച്ചു. മ്യാൻമറിലെ ഗ്രാമീണർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. അപ്പോളോ ഗ്രൂപ്പ് പദ്മശ്രീ ജേതാവായ ഡോ സന്ദീപ് ഗുലെരിയയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടന്നത്. ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

 

Continue Reading

india

കാറ്റും മഴയും ചെന്നൈയിൽ 12 മരണം ; നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം

അതേസമയം ചുഴലിക്കാറ്റ് കര തൊട്ട ആന്ധ്രാപ്രേദേശിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്‌.

Published

on

മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ മഴയിൽ ചെന്നൈയിൽ മരിച്ചവരുടെ എണ്ണം12 ആയി. നഗരത്തിൻ്റെ താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കുടിവെള്ളം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും ക്ഷാമമായി. ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം ചുഴലിക്കാറ്റ് കര തൊട്ട ആന്ധ്രാപ്രേദേശിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്‌. അഞ്ച് മരണവും റിപ്പോർട്ട്‌ ചെയ്തു. 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നു ഇന്ന് ആന്ധ്രയിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഇന്നലെ ഉച്ചയ്ക്ക്

Continue Reading

india

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഉടൻ

തെലങ്കാന കോൺഗ്രസിലെ മറ്റ് പ്രധാന നേതാക്കളായ ഉത്തം കുമാര്‍ റെഡ്ഡി, മല്ലു ഭട്ടി വിക്രമാര്‍ക്ക, എന്നിവർക്ക് ഉപമുഖ്യമന്ത്രി സ്ഥാനമോ അല്ലെങ്കില്‍ മറ്റ് പ്രധാന പദവികളോ നല്‍കിയേക്കും

Published

on

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും. രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു.സത്യപ്രതിജ്ഞ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. തെലങ്കാന കോൺഗ്രസിലെ മറ്റ് പ്രധാന നേതാക്കളായ ഉത്തം കുമാര്‍ റെഡ്ഡി, മല്ലു ഭട്ടി വിക്രമാര്‍ക്ക, എന്നിവർക്ക് ഉപമുഖ്യമന്ത്രി സ്ഥാനമോ അല്ലെങ്കില്‍ മറ്റ് പ്രധാന പദവികളോ നല്‍കിയേക്കും.തെലങ്കാനയില്‍ 119ല്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ പാർട്ടിയായ ബി.ആര്‍.എസിന് 39 സീറ്റ് മാത്രമാണ് ലഭിച്ചത്.

Continue Reading

Trending