kerala
സംസ്ഥാനത്തിന്റെ കടബാധ്യത കൂടി; ആളോഹരികടം 88,876 രൂപ
തൊഴിലില്ലായ്മ സംസ്ഥാനത്തിന്റെ ഗുരുതരമായ ആശങ്കയാണെന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലന്വേഷകരുടെ എണ്ണം 2020 ലെ 34.31 ലക്ഷത്തില്‍ നിന്ന് 2021ല്‍ 38.33 ലക്ഷമായി ഉയര്‍ന്നു.
കെ. അനസ്
തിരുവനന്തപുരം
സംസ്ഥാനത്തിന്റെ കടബാധ്യത കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ വര്‍ധിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2020-21 ലെ കടബാധ്യത 2,96,900 കോടി രൂപയാണ്. അതായത് കടബാധ്യതയില്‍ 3.59 ശതമാനത്തിന്റെ വര്‍ധന. സംസ്ഥാനത്ത് ഓരോ പൗരനും 88,876 രൂപയുടെ കടകാരനാണ്.
2019-20 ല്‍ 10.47 ശതമാനം ആയിരുന്ന സംസ്ഥാനത്തിന്റെ കടബാധ്യത 2020-21ല്‍ വര്‍ധിച്ച് 14.06 ശതമാനമായി. കടവും സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം 2019-20 ല്‍ 31.58 ശതമാനമായിരുന്നത് 2020-21 ല്‍ 37.13 ആയി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അധിക കടമെടുപ്പ് പ്രയോജനപ്പെടുത്തിയതാണ് ഈ വര്‍ധനക്ക് കാരണം.
റവന്യൂ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള കടബാധ്യതയുടെ അനുപാതവും കൂടി. 2019-20ല്‍ 288.51 ശതമാനമായിരുന്നത് 2020-21ല്‍ 310.06 ശതമാനമായി. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യതയില്‍ 62.93 ശതമാനം ആഭ്യന്തര കടമാണ്. 2019-20ല്‍ 1,65,960 കോടി രൂപയായിരുന്ന ആഭ്യന്തരകടം 2020-21 ല്‍ 1,90,474 കാടി രൂപയായി വര്‍ധിച്ചു. ആഭ്യന്തര കടത്തിന്റെ വര്‍ധനവ് 14.77 ശതമാനമാണ്. റവന്യു കമ്മി 1.76 ശതമാനത്തില്‍ നിന്ന് 2.51 ശതമാനമായും ധനകമ്മി മുന്‍ വര്‍ഷത്തെ 2.89 ശതമാനത്തില്‍ നിന്നും 20-21ല്‍ 4.40 ശതമാനമായും വര്‍ധിച്ചു.
ചെറുകിട നിക്ഷേപ പദ്ധതികള്‍, ്രേ പാവിഡന്റ് ഫണ്ട് എന്നിവയിലെ ബാധ്യത ആകെ ബാധ്യതയുടെ 32.12 ശതമാനമാണ്. 2019-20ല്‍ 85671.17 കോടി രൂപയായിരുന്ന ചെറുകിട നിക്ഷേപ പദ്ധതികള്‍, പ്രോവിഡന്റ് ഫണ്ട് എന്നിവയിലെ ബാധ്യത 2020-21ല്‍ 97,219കോടി രൂപയായി വര്‍ദ്ധിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വായ്പയുടേയും മുന്‍കൂര്‍ തുകയുടേയും ബാധ്യത 2020-21ല്‍ 9,20,764 കോടി രൂപയാണ്. 2020-21 വര്‍ഷത്തെ മൊത്തം കടം 42355.47 കോടി രൂപയും നീക്കിയിരുപ്പ് കടം 21551.68 കോടി രൂപയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലില്ലായ്മ സംസ്ഥാനത്തിന്റെ ഗുരുതരമായ ആശങ്കയാണെന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലന്വേഷകരുടെ എണ്ണം 2020 ലെ 34.31 ലക്ഷത്തില്‍ നിന്ന് 2021ല്‍ 38.33 ലക്ഷമായി ഉയര്‍ന്നു. 17 ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തി. മടങ്ങിയെത്തിവരില്‍ 72 ശതമാനത്തിനും ജോലി നഷ്ടപ്പെട്ടു.
kerala
മണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി
രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.
ഇടുക്കി ആനച്ചാലില്‍ മണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ് എത്തി കയറുകെട്ടിയാണ് സഞ്ചാരികളെ പുറത്തിറക്കിയത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.
ഫയര്‍ഫോഴ്സ് സംഘത്തിലൊരാള്‍ മുകളിലെത്തുകയും സേഫ്റ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ച് കയറുകെട്ടിയാണ് ആളുകളെ പുറത്തിറക്കുന്നത്. ആദ്യം സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് പുറത്തിറക്കിയത്. ക്രൈയിനിന്റെ തകരാണ് സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സെത്തി സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.ഇന്നാല് ഇത് പരാജയപ്പെട്ടതോടെയാണ് ഫയര്‍ഫോഴ്സ് കയര്‍ കെട്ടി കുടുങ്ങിക്കിടന്ന ഓരോരുത്തരെയും രക്ഷപ്പെടുത്തിയത്.150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടന്നിരുന്നത്. രണ്ടുമാസം മുന്‍പാണ് ഇടുക്കി ആനച്ചാലില്‍ സ്കൈ ഡൈനിംങ്ങ് സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. അതേസമയം,സാധാരണയുള്ളതിനാല്‍ കൂടുതല്‍ ഉയരത്തില്‍ ഇന്ന് സ്കൈ ഡൈനിങ്ങ് പ്രവര്‍ത്തിച്ചെന്നും ഇതാണ് സാങ്കേതിക തകരാറിന് കാരണമായതെന്നും പറയപ്പെടുന്നു.
kerala
ഇടുക്കിയില്‍ സ്കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി
രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇടുക്കി ആനച്ചാലില്‍ സ്കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. കുട്ടികളുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയുമാണ് ഇതിലുള്ളത്. 150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നത്. ക്രൈയിനിന്റെ തകരാണ് സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.
രണ്ടുമാസം മുന്‍പാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. എന്നാല്‍ ക്രൈയിനിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകുമോ എന്നാണ് ശ്രമിക്കുന്നത്.അതിന ്സാധിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്നാണ് പറയുന്നത്.
kerala
മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക്
ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്.
മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala22 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala24 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala23 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

