More
മുന്‍നിരക്കാരുടെ അതിസമ്മര്‍ദ്ദം സിദാന് തലവേദന
കമാല്‍ വരദൂര്‍
കാല്‍പ്പന്ത് ലോകം കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോക്ക് ഇനി നാല് ദിവസമാണുള്ളത്. ബാര്‍സിലോണ റയല്‍ മാഡ്രിഡിന്റെ തട്ടകമായ ബെര്‍ണബുവിലേക്ക് വരുമ്പോള്‍ സ്പാനിഷ് ഫുട്‌ബോളില്‍ മാത്രമല്ല ലോക ഫുട്‌ബോളിലെ തന്നെ രണ്ട് അതികായരുടെ പോരാട്ടത്തിന്റെ പ്രസക്തി വലുതാണ്. റയല്‍ ഫിഫ ലോക ക്ലബ് ഫുട്‌ബോളില്‍ കിരീടം സ്വന്തമാക്കി ക്ലാസിക് പോരാട്ടത്തിന് ഒരുങ്ങിയപ്പോള്‍ കഴിഞ്ഞ ദിവസം ലാലീഗയില്‍ ഡിപ്പോര്‍ട്ടീവോയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാര്‍സ ഒരുങ്ങിയിരിക്കുന്നത്. ലാലീഗയില്‍ രണ്ട് ടീമുകളും തമ്മിലുള്ള അന്തരമിപ്പോള്‍ പതിനൊന്ന് പോയന്റായിരിക്കുന്നു. ബാര്‍സ ഒരു മല്‍സരം കൂടുതല്‍ കളിച്ചു എന്ന യാഥാര്‍ത്ഥ്യമുള്ളപ്പോള്‍ തന്നെ റയല്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്. അബുദാബിയില്‍ സമാപിച്ച ലോക ക്ലബ് ഫുട്‌ബോളില്‍ അവരുടെ പ്രകടനം നേരില്‍ കണ്ടപ്പോള്‍ മനസ്സിലാവുന്ന യാഥാര്‍ത്ഥ്യവും കാര്യങ്ങള്‍ ബാര്‍സക്ക് അനുകൂലമാണെന്നാണ്.
അബുദാബിയിലെ ചാമ്പ്യന്‍ ക്ലബായ അല്‍ ജസീറ, ലാറ്റിനമേരിക്കയിലെ ചാമ്പ്യന്‍ ടീമായ ബ്രസീലിലെ ഗ്രീമിയോ എന്നിവര്‍ക്കെതിരെയാണ് ക്ലബ് ലോകകപ്പില്‍ അവര്‍ കളിച്ചത്. രണ്ട് മല്‍സരങ്ങളില്‍ നിന്ന് ആകെ നേടിയത് മൂന്ന് ഗോളുകള്‍. ഒരു ഗോള്‍ കൈലര്‍ നവാസ് എന്ന ഗോള്‍ക്കീപ്പര്‍ വഴങ്ങുകയും ചെയ്തു. കൃസ്റ്റിയാനോ റൊണാള്‍ഡോ, സെര്‍ജിയോ റാമോസ്, കരീം ബെന്‍സേമ, മാര്‍സിലോ, കാര്‍വജാല്‍, കാസിമിറോ, നാച്ചോ, ഇസ്‌ക്കോ തുടങ്ങി സൈനുദ്ദീന്‍ സിദാന്‍ എല്ലാവരയും ഈ രണ്ട് മല്‍സരത്തില്‍ പരീക്ഷിച്ചിരുന്നു.
ദുര്‍ബലരായ പ്രതിയോഗികളെ റയല്‍ കാര്യമായി കണ്ടില്ല എന്ന വാദം നിലനില്‍ക്കുമ്പോള്‍ തന്നെ ഇതാണോ റയല്‍ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. വ്യക്തിഗതമായി എല്ലാവരും മികച്ച താരങ്ങളാണ്. പാസിംഗില്‍ സുന്ദര ചലനങ്ങള്‍. പരസ്പര ധാരണയില്‍ പരാതികള്‍ ആരും പറയില്ല. പക്ഷേ ഗോളടിക്കുന്ന കാര്യത്തില്‍ ടീം ദയനീയമാണ്. രണ്ട് മല്‍സരങ്ങളില്‍ നിന്നായി നൂറോളം അവസരങ്ങളാണ് മുന്‍നിരക്കാര്‍ക്ക് ലഭിച്ചത്. അതില്‍ ആകെ പിറന്നത് മൂന്ന് ഗോളുകള്‍ മാത്രം. ഒരു ടീം ലോകോത്തരമാവുന്നത് ലോക താരങ്ങള്‍ കളിക്കുമ്പോഴല്ല മറിച്ച് അവര്‍ ടീമെന്ന നിലയില്‍ പ്രകടിപ്പിക്കുന്ന ശക്തിയിലാണ്.
ഇവിടെയാണ് മെസിയുടെ ബാര്‍സ വിത്യസ്തരാവുന്നത്. റയല്‍ പോലെ തന്നെ ലോകോത്തര നിലവാരമുളളവരാണ് ബാര്‍സക്കുള്ളത്. ഇവര്‍ പക്ഷേ അവസരോചിതം മനോഹരമായി കളിക്കുന്നുണ്ട്. പുതിയ സീസണില്‍ റയലിന്റെ മുന്‍നിരക്കാര്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തിയ ഏക മല്‍സരം സെവിയെക്കെതിരെയായിരുന്നു. അവര്‍ അഞ്ച് ഗോളിനാണ് ആ മല്‍സരം നേടിയത്. ഇത്തരത്തില്‍ തുറന്ന വരുന്ന അവസരങ്ങളില്‍ പന്തിനെ ഗോള്‍ വലയത്തിലേക്ക് എത്തിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് എല്‍ ക്ലാസിക്കോയില്‍ റയലിന് സാധ്യത.ബെര്‍ണബുവില്‍ സമീപകാലത്തൊന്നും ബാര്‍സയെ തോല്‍പ്പിക്കാന്‍ റയലിന് കഴിഞ്ഞിട്ടില്ല എന്ന സത്യം സിദാനറിയാം. കഴിഞ്ഞ അഞ്ച് സീസണുകളില്‍ ബെര്‍ണബുവില്‍ നടന്ന ക്ലാസിക്കില്‍ നാലും ജയിച്ചത് മെസി സംഘമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇഞ്ച്വറി ടൈമില്‍ മെസി നേടിയ ക്ലാസിക് ഗോളില്‍ റൊണാള്‍ഡോ സംഘം തല താഴ്ത്തിയത് ഇപ്പോഴും ലോകം മറന്നിട്ടില്ല. അതിന് തൊട്ട് മുമ്പ് നാല് ഗോളാണ് ബാര്‍സ റയല്‍ വലയില്‍ അടിച്ചു കയറ്റിയത്. ഈ തോല്‍വിയിലാണ് റാഫേല്‍ ബെനിറ്റസ് എന്ന പരിശീലകന്റെ തൊപ്പി തെറിപ്പിച്ചതും. ആറ് സീസണുകള്‍ എടുത്താല്‍ റയല്‍ ഒരു ഗോളടിക്കാത്ത എല്‍ ക്ലാസികോ അതായിരുന്നു.രണ്ട് പേരും തമ്മിലുള്ള അങ്കം സമീപകാലത്തായി കയ്യാങ്കളി അങ്കങ്ങളാവാറുണ്ട്. കഴിഞ്ഞ ആറ് സീസണുകളായി ഏഴ് ചുവപ്പ് കാര്‍ഡുകളും 97 മഞ്ഞക്കാര്‍ഡുകളുമാണ് റഫറിമാര്‍ പുറത്തെടുത്തിരിക്കുന്നത്. ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല. പക്ഷേ റയല്‍ മുന്‍നിരക്കാര്‍ ക്ലിക്ക് ചെയ്യാത്ത പക്ഷം ബാര്‍സ ബെര്‍ണബുവില്‍ മിന്നും
kerala
‘സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.
‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.
പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.
പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.
ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.
Cricket
രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
News4 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
india2 days agoനൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി
-
kerala6 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു

