Connect with us

Culture

ഓസീലിനോട് ജര്‍മനി ചെയ്തത് നന്ദിയില്ലായ്മ

Published

on

ലോകകപ്പ് കഴിഞ്ഞയുടന്‍ കേള്‍ക്കുന്നത് വേദനിക്കുന്ന വാര്‍ത്തയാണ്… തന്നെ വംശീയമായി ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികാരികള്‍ അധിക്ഷേപിക്കുന്നു എന്നവലിയ ആക്ഷേപവുമായി മെസുട്ട് ഓസീല്‍ എന്ന അനുഗ്രഹീതനായ മധ്യനിരക്കാരന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരിക്കുന്നു. വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുളള സംഘടനയാണ് ഫിഫ. നോ റേസിസം എന്നതാണ് ഫിഫയുടെ മുഖ്യ മുദ്രാവാക്യം.

ഗ്യാലറികളില്‍ കാണികള്‍ ആരെങ്കിലും വംശീയ മുദ്രാവാക്യം മുഴക്കിയാല്‍ കളി തന്നെ നിര്‍ത്തിവെക്കണമെന്ന ശക്തമായ നിര്‍ദ്ദേശം ഫിഫ ഇത്തവണ റഫറിമാര്‍ക്ക്് പോലും നല്‍കിയിരുന്നു. അത്തരത്തില്‍ അതിശക്ത നിലപാടുള്ള ഫിഫയിലെ പ്രബല അംഗമായ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് സ്വന്തം താരത്തിനെതിരെ വംശീയ പടയൊരുക്കം നടത്തി ആ താരത്തെ കളിക്കളത്തില്‍ നിന്ന് തന്നെ ഓടിച്ചിരിക്കുന്നത്. 2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ജര്‍മനി ജേതാക്കളായപ്പോള്‍ ഓസിലിനെക്കുറിച്ച് ആര്‍ക്കും പരാതിയില്ല. ആ വേളയില്‍ അദ്ദേഹം ജര്‍മന്‍കാരന്‍- ജര്‍മന്‍ രക്തമുളളവന്‍.

റഷ്യന്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ജര്‍മനി പരാജയപ്പെട്ടപ്പോള്‍ ഓസില്‍ തുര്‍ക്കിക്കാരന്‍- ഈ നിലപാട് സ്വീകരിക്കുന്നത് ഒലിവര്‍ ബൈറോഫിനെ പോലുള്ള ഒരാളാവുമ്പോള്‍ അതില്‍പ്പരം സങ്കടം വേറെ എന്തുണ്ട്… ഫുട്‌ബോള്‍ ലോകം ഇഷ്ടപ്പെട്ടിരുന്ന മുന്‍നിരക്കാരനായിരുന്നു ദീര്‍ഘകാലം ബൈറോഫ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യത്തെ ഗോള്‍ഡന്‍ ഗോളിനുടമ. മൂന്ന് ലോകകപ്പുകളില്‍ ദേശീയ കുപ്പായമിട്ട ജര്‍മന്‍ താരം. അദ്ദേഹമിപ്പോള്‍ സ്വന്തം രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷനെ നയിക്കുന്നു.

തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദ്ദുഖാനെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ഓസിലിനെ റഷ്യന്‍ ലോകകപ്പിനുളള ടീമില്‍ നിന്ന് തന്നെ പുറത്താക്കുമായിരുന്നെന്ന് അദ്ദേഹത്ത പോലെ ഒരാള്‍ പറയുമ്പോള്‍ എവിടെയാണ് നമ്മുടെ മനസ്സിലെ ജാതി-വര്‍ഗ-വര്‍ണ ബോധം… ഫിഫയോട് മാത്രമല്ല ഫുട്‌ബോളിനോട് പോലും അനാദരവ് കാണിച്ചിരിക്കുന്നു ജര്‍മനിയും ബൈറോഫുമെല്ലാം. ജര്‍മനിക്കായി രാജ്യാന്തര ഫുട്‌ബോള്‍ കളിക്കുന്നവരെല്ലാം യഥാര്‍ത്ഥ ജര്‍മന്‍കാരാണോ… അല്ല. മിറോസ്ലാവ് ക്ലോസെ എന്ന മികച്ച മുന്‍നിരക്കാരന്‍ പോളിഷ് ജര്‍മനാണ്-അതായത് പോളണ്ടില്‍ വേരുളള ജര്‍മന്‍കാരന്‍. ലുക്കാസ് പോദോസ്‌ക്കിക്കും പോളണ്ടിലാണ് വേരുകള്‍. അവരെയൊന്നും പോളണ്ടുകാര്‍ എന്ന് വിളിക്കാത്ത ജര്‍മനിക്കാര്‍ ഇപ്പോള്‍ ഓസിലിനെ എന്ത് കൊണ്ടാണ് തുര്‍ക്കിക്കാരന്‍ എന്ന് വിളിക്കുുന്നത്. താന്‍ ജനിച്ചത് തുര്‍ക്കിയിലാണെന്നും തുര്‍ക്കിയില്‍ തനിക്കിപ്പോഴും വേരുകളുണ്ടെന്നും തുര്‍ക്കി പ്രസിഡണ്ടിനെ സന്ദര്‍ശിച്ചതിലും ഫോട്ടോക്ക് പോസ് ചെയ്തതിലും വേദനയില്ലെന്നും ചങ്കുറപ്പോടെ പറയുന്ന ഓസിലിന് മുന്നില്‍ അപമാനിതരാണ് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍… ലോകകപ്പില്‍ എന്ത് കൊണ്ടാണ് ജര്‍മനി തകര്‍ന്നത്… അവരുടെ മൂന്ന് മല്‍സരങ്ങളും നേരില്‍ കണ്ട വ്യക്തി എന്ന നിലയില്‍ പറയാം-അബദ്ധമായിരുന്നു ടീം. ഒരു വയസ്സന്‍ പട. ജര്‍മനി ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ കളിച്ച മല്‍സരങ്ങളിലെ ഓര്‍മിക്കാനാവുന്ന ഏക മുഹൂര്‍ത്തം സ്വീഡനെതിരായ രണ്ടാം മല്‍സരത്തിന്റെ അവസാനത്തില്‍ ടോണി ക്രൂസ് നേടിയ ഒരു ഫ്രീകിക്ക്് ഗോള്‍ മാത്രമായിരുന്നു. ജോക്കിം ലോ പരിശീലിപ്പിച്ച സംഘത്തില്‍ ഓസിലും ക്രൂസും തോമസ് മുളളറുമെല്ലാം പരാജയമായിരുന്നു.

മെക്‌സിക്കോയും ദക്ഷിണ കൊറിയക്കാരും ടീമിനെ തരിപ്പണമാക്കി കളഞ്ഞു. ആ ദുരന്തത്തിന് ഓസീലിനെ ബലിയാടാക്കുന്നതില്‍ എന്താണ് കാര്യം…? അദ്ദേഹം തന്നെ വേദനയോടെ ചോദിച്ചിരിക്കുന്നു-ഞാനൊരു മുസ്‌ലിം ആയതാണോ പാപമെന്ന്…? അത്തരത്തില്‍ ഒരു രാജ്യാന്തര ഫുട്‌ബോളര്‍ സംസാരിക്കേണ്ടി വരുന്നതിലെ വേദന എത്ര മാത്രമായിരിക്കും. 29 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് വേണ്ടി കളിക്കുന്നു. മധ്യനിരയില്‍ സുന്ദരമായി കളി മെനയുന്ന താരം-അതുല്യമായ പാസുകള്‍ കൂട്ടുകാര്‍ക്ക്് നല്‍കുന്ന അതിവേഗക്കാരന്‍. ഇത്തരത്തില്‍ സുന്ദരമായി കളിക്കുന്ന ഒരു താരത്തിനെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ വേട്ടയാടുമ്പോള്‍ എങ്ങനെ നമ്മുടെ കളിമുറ്റങ്ങള്‍ വംശീയ വിമുക്തമാവും. റഷ്യന്‍ ലോകകപ്പില്‍ 64 മല്‍സരങ്ങള്‍ നടന്നു. ഒരു മല്‍സരത്തില്‍ പോലും വംശീയ വെറിയുണ്ടായില്ല.

mesut ozilഫിഫയും പ്രാദേശിക സംഘാടകരും റഫറിമാരുമെല്ലാം ജാഗ്രത പുലര്‍ത്തി. നമ്മുടെ കളിക്കളത്തില്‍ വംശീയാധിക്ഷേപത്തിന്റെ പ്രേതങ്ങള്‍ പോലുമുണ്ടാവരുതെന്ന് പറഞ്ഞ ഫിഫ തലവന്‍ ജിയോവന്നി ഇന്‍ഫാന്‍ഡിനോയുടെ മുന്നില്‍ വെച്ചാണിപ്പോള്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ മഹാനായ ഒരു താരത്തെ വംശീയമായി അധിക്ഷേപിച്ചിരിക്കുന്നത്. ആ വേദനയില്‍ ഇനി ഞാന്‍ രാജ്യത്തിനായി കളിക്കാനില്ലെന്നും അദ്ദേഹം പറയേണ്ടി വന്നിരിക്കുന്നു. ഒരു രാജ്യത്തിന്റെ തലവനെ കണ്ടതില്‍ എന്താണ് തെറ്റ്…? അങ്ങനെയാണെങ്കില്‍ മോസ്‌ക്കോ ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലിന് സാക്ഷ്യം വഹിച്ചത് മൂന്ന് പ്രസിഡണ്ടുമാരായിരുന്നു. റഷ്യന്‍ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും ക്രൊയേഷ്യന്‍ പ്രസിഡണ്ടും. മൂന്ന് പേരും ഫ്രഞ്ച് ടീമിലെ കളിക്കാരെയും പരാജയപ്പെട്ട ക്രോട്ട്് ടീമിലെ കളിക്കാരെയും കനത്ത മഴയിലും ആശ്ലേഷിച്ചു-അഭിനന്ദിച്ചു…. ഫ്രഞ്ച് സംഘത്തില്‍ എത്രയോ ആഫ്രിക്കന്‍ വംശജരുണ്ടായിരുന്നു-98 ല്‍ ഫ്രാന്‍സിന് ലോകകപ്പ്് സമ്മാനിച്ചത് പോലും ആഫ്രിക്കന്‍ വേരുകളുളള താരങ്ങളായിരുന്നില്ലേ…… അടുത്ത ലോകകപ്പില്‍-അതായത് 2002 ല്‍ ഇതേ ഫ്രഞ്ച് ടീം ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ ഫ്രഞ്ച് ഭരണകൂടം ഒരു താരത്തെയും അധിക്ഷേപിച്ചില്ല. ജര്‍മന്‍കാര്‍-പണ്ടേ അവരുടെ രക്തത്തില്‍ വര്‍ണവീര്യമുണ്ട്.. ഹിറ്റ്‌ലറുടെ നാട്ടുകാരാണല്ലോ…. ആര്യരക്തത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണല്ലോ…. അവര്‍ പക്ഷേ ആധുനിക ലോകത്തോട് ചെയ്ത പാതകം അംഗീകരിക്കാനാവില്ല. ഫിഫ തന്നെ ഇടപെടേണ്ടിയിരിക്കുന്നു…..

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending