Video Stories
ഇത് ഗാന്ധിജിയുടെ ഇന്ത്യ
ടി.എ അഹമ്മദ് കബീര്‍
നമുക്ക് പരിചയമുള്ള പദാവലി ഉപയോഗിച്ച് ഗാന്ധിജിയുടെ അവധാനങ്ങള്‍ ഒരു മാലയായി കോര്‍ക്കാന്‍ കഴിയും. ശാലീനം, രമ്യം, സൗമ്യം, ദീപ്തം, വശ്യം, ധന്യം അങ്ങനെ ഏത് പദമെടുത്ത് ഉപയോഗിച്ചാലും മനസ്സില്‍ നിറയുന്നൊരു ചിത്രമാണ് ഇന്നിവിടെ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ ആയുധം പുഞ്ചിരിയായിരുന്നു. അര്‍ധനഗ്നനായ ഫക്കീര്‍ ധാര്‍മ്മികമായ ഒരു ജീവിതത്തിന്റെ ആള്‍രൂപമായി, സ്വരൂപമായി നമ്മുടെ മുന്നില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അഹിംസ, സത്യം, ഗീത, സത്യാന്വേഷണം, സത്യഗ്രഹം, പ്രാര്‍ത്ഥനായോഗങ്ങള്‍ അങ്ങനെ ഏത് പദമെടുത്താലും ഗാന്ധിജിയുടെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. പക്ഷേ തേരിന് വിണ്ണില്‍ ഒരു പെരുമാള്‍ ഇരിക്കുന്നുവെന്ന് പറയുന്നതുപോലെയുള്ള ധാര്‍മ്മികമായ ഒരു ചിത്രമല്ലത്. അത് വലിയ പൊളിറ്റിക്കല്‍ ഡയമന്‍ഷനുള്ള ഒന്നായിരുന്നു. ഒരു ജനതയെ ഒന്നാകെ സ്വാതന്ത്ര്യസമരത്തിന്റെ പ്രോജ്വലമായ പൊതുവഴിയിലേക്ക് ആവേശകരമായി ആനയിക്കുന്ന വലിയ വലിയ പൊളിറ്റിക്കല്‍ ഡയമന്‍ഷനുള്ള, ഒരുപക്ഷേ ഈ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയൊരു രാഷ്ട്രീയ നായകന്റെ ചിത്രമാണ് ഗാന്ധിജിയില്‍ കാണാന്‍ കഴിയുക.
പണിയാലകളിലും പണിശാലകളിലും പാടത്തും പണിയെടുക്കുന്ന സാധാരണക്കാരനായ തൊഴിലാളിയെപ്പോലെ ജവഹര്‍ലാല്‍ നെഹ്റുവിനെ പോലെ, നേതാജി സുഭാഷ് ചന്ദ്രബോസിനെ പോലെ റാം മനോഹര്‍ ലോഹ്യയേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും മൗലാന അബ്ദുല്‍ കലാം ആസാദിനേയും പോലെ, ഡോ. ബി.ആര് അംബേദ്കറെ പോലെയുള്ള നിരവധി നേതാക്കന്മാരെ തന്റെ ചുറ്റും അണിനിരത്താന്‍ ശേഷിയുള്ള മഹാപ്രതിഭാശാലിയായ ഒരു നേതാവിന്റെ ചിത്രമാണ് കാണുന്നത്. ഗ്രാമവും നഗരവും ഒരുപോലെ സമരസജ്ജമാകുന്ന ചിത്രവും നാട്ടുരാജാക്കന്മാരും പ്രഭുക്കളും അന്തംവിട്ട് നില്ക്കുന്ന ചിത്രവും ഈ അര്ധനഗ്നന് രാജ്യത്ത് സൃഷ്ടിച്ചു. അവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പാടിയത്. മലയാളക്കരയില്‍ വള്ളത്തോള്‍ നാരായണമേനോനെ മാത്രമല്ലല്ലോ, പല മലയാള കവികളെയും സ്വാധീനിച്ച ശബ്ദമായിരുന്നു, സ്വാധീനിച്ച സമര രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം അഞ്ച് പ്രാവശ്യം കേരളത്തില്‍ വന്നു. കോഴിക്കോട് രണ്ട് പ്രാവശ്യം. സ്വാതന്ത്ര്യ സമരത്തില്‍ മലബാര്‍ എന്നും വലിയ സ്വാധീനം ചെലുത്തിയിരുന്നു. മലബാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലായി ഉയര്‍ത്തിയ നാടാണ്. രണ്ട് പ്രാവശ്യം ഗാന്ധിജി അവിടെ വന്നു. അദ്ദേഹം അവിടെ വന്നപ്പോള്‍ വൈക്കം സത്യഗ്രഹത്തിന്റെ പ്രചോദക കേന്ദ്രമായി മാറി. പ്രഭുക്കന്മാര് അദ്ദേഹത്തോട് അകലം പ്രഖ്യാപിച്ചപ്പോള്‍ അങ്ങോട്ട് ചെന്നുകണ്ടു മഹാനായ ഗാന്ധിജി.
ക്ഷേത്രപ്രവേശന വിളംബരം തിരുവനന്തപുരത്ത് നടന്നപ്പോള്‍ അവിടെയെത്തി. അതിന്റെ അര്‍ത്ഥം ഈ രാജ്യത്തെ ഒന്നാകെയും മുഴുവന്‍ ആളുകളേയും ഒരുപോലെ കണ്ട് ഒരു ബാപ്പുജി ചിത്രമുണ്ട്. അവകാശ നിഷേധങ്ങളെ വെല്ലുവിളിച്ച ആ ശബ്ദം, മാനവികതയുടെ വിശാലത കൊതിച്ച ആയിരങ്ങളുടെ നിനവുകളെ നട്ടുനനച്ച് വളര്‍ത്താന്‍ ശേഷിയുള്ള ഒരാളായിരുന്നു. ഇത് ഒന്ന് പെയ്ത് തോരുന്ന മഴയല്ല. ചില ആളുകള്‍ക്ക് ആ തെറ്റിദ്ധാരണയുണ്ട്. ഗാന്ധിജി പെട്ടെന്ന് പെയ്ത് തോരുന്ന മഴയാണെന്ന് ആരും കരുതേണ്ടതില്ല. താല്‍ക്കാലിക പ്രതിഭാസങ്ങള്‍ ഏത് ജനായത്ത സംവിധാനത്തിനും വരാം. പക്ഷേ ഗാന്ധിജി ഗംഗയായി ഒഴുകുകയാണ്. ഗാന്ധിജി നിനവുകളില്‍ നിറഞ്ഞ് നിന്ന് നിറകതില്‍ തൂകുകയാണ്. പുതിയ രാജ്യം, എന്റെ അഭിപ്രായത്തില്‍ ചെറുപ്പക്കാര്‍ ഗാന്ധിജിയെ കണ്ടെത്താന്‍ പോകുകയാണ്. അവര്‍ക്ക് അന്ധകാരം അറിയില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം പ്രകാശമാനമായൊരു ഇന്ത്യ, ആ ഇന്ത്യയിലാണ് അന്ധകാര നിബിഡമായ, ഭീതിജനകമായ, സംഭ്രമജനകമായ സാംസ്കാരിക സ്വഭാവം വന്നിരിക്കുന്നത്. അതുകൊണ്ട് ചെറുപ്പക്കാര്‍ അവേശത്തിന്റെ പുത്തനുണര്‍വ്വിന്റെ ഒരു കുത്തൊഴുക്കായി മാറാന്‍ പൊകുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യാരാജ്യത്ത് ഒരു പുതിയ സ്വാതന്ത്ര്യ സമര പ്രഖ്യാപനം വരാന്‍ പോകുകയാണ്.
രാജ്യത്തിന്റെ വീണ്ടെടുപ്പ് അധികം താമസമില്ലാത്തവിധം ഈ രാജ്യം ഏറ്റെടുക്കും. കമ്പോട് കമ്പ് ജനങ്ങളുടെ കൂടെനിന്ന് ഒരു നേതാവ്. ജനക്കൂട്ടത്തിനിടയില്‍ ഗാന്ധിജി ആരാണെന്ന് പറയാന്‍ ഒരു സഹായമേ ഉണ്ടായിരുന്നുള്ളൂ. ആ അര്‍ധനഗ്നത, വടി, കണ്ണട, ആ പുഞ്ചിരി. ഇതെല്ലാമൊഴികെ ബാക്കിയെല്ലാം ഇന്ത്യയിലെ ശരാശരി ഗ്രാമീണരുടെ കൂടെയായിരുന്നു ഗാന്ധിജി. ആ ഗാന്ധിജി നമ്മുടെ മനസ്സുകളെ ഇന്നും സ്വാധീനിക്കുന്നു. ഗാന്ധിജി ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. നിര്‍ഭാഗ്യവശാല്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധിജിയുടെ ഹിന്ദ് സ്വരാജ് ആവര്‍ത്തിച്ച് വായിക്കേണ്ട ഒരു പുസ്തകമാണ്. ഓണ്‍ലൈനില്‍ ആ പുസ്തകം സൗജന്യമായി കിട്ടും. അതില്‍ അദ്ദേഹം പ്രതിലോമകാരികളോട് സമരം പ്രഖ്യാപിക്കുന്ന ഒരു ചിത്രമുണ്ട്. ചോദ്യോത്തരമായിട്ടാണ് ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. ചോദ്യകര്‍ത്താവ് തീവ്ര വലതുപക്ഷത്തിന്റെ പ്രതിനിധിയാണ്, പ്രതിലോമകാരിയുടെ മുഖമാണ്. അത് സവര്‍ക്കറോടും ഗോദ്സയോടുമാണ് സംസാരിക്കുന്നത്. ഹിന്ദ് സ്വരാജ് നാവടക്കാന്‍ പറയുന്നവരുടെ കൂടെയല്ല, നാവടക്കപ്പെട്ടവരുടെ കൂടെയാണെന്ന് ഗാന്ധിജി ആവര്‍ത്തിച്ച് പറയുന്നത് ഹിന്ദ് സ്വരാജിലെ വരികള്‍ക്കിടയില്‍നിന്നും വായിച്ചെടുക്കാം.
നീണ്ടവഴി നടന്നു തീര്‍ക്കാന്‍ ജനങ്ങളോടൊപ്പം നടന്ന ഗാന്ധിജി, പക്ഷേ ഒറ്റക്കാണോ; അവരുടെ രാഷ്ട്ര സങ്കല്‍പത്തിന്വേണ്ടി ജനങ്ങളാകെ അദ്ദേഹത്തോടൊപ്പം നടക്കുകയായിരുന്നു. മാറിനില്‍ക്കുന്നവരെ മാടിവിളിക്കുന്ന ഇന്‍ക്ലൂസീവിനസിന്റെ ആള്‍രൂപമാണ് ഗാന്ധിജി. മാറ്റിനിര്‍ത്തപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ വെമ്പുന്ന ആ ഹൃദയം തൊടാന്‍ അദ്ദേഹത്തിന്റെ ശരീരഭാഷ ധാരാളമാണ്. അദ്ദേഹം ആരോടാണ് ശണ്ഠകൂടിയതെന്ന് വരികള്‍ക്കിടയില്‍നിന്നും വായിച്ചെടുക്കാം. പണ്ട് ഷേക്സ്പിയര് പറഞ്ഞതുപോലെ വേല റല്ശഹ രമി രശലേ രെൃശുൗേൃല ളീൃ വശ െുൗൃുീലെ. സ്ത്യത്തില്‍ ഹിന്ദു സ്വരാജിന്റെ സന്ദേശം അതാണ്. സാത്താന് വേദങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രമാണ് ഹിന്ദുസ്വരാജില്‍ ഗാന്ധിജി അനാവരണം ചെയ്യുന്നത്.
കേരളത്തില്‍ വന്നപ്പോള്‍ നാടിന്റെ ഗുരുവായ ശ്രീനാരായണഗുരുവിനെ കാണാന്‍ വര്‍ക്കലയില്‍ പോയ, ഗുരുക്കന്മാരുടെ ഗുരുവാണ് ഗാന്ധിജി. അയ്യങ്കാളിയെ കാണാന്‍ നടന്നുപോയ ആളാണ്. ഭാരതത്തില്‍ ഒരു കഥയുണ്ട്. വില്ലാളി വീരനായ, കൃതഹസ്ഥനായ ജമദഗ്നി മഹര്‍ഷി, അസ്ത്രമെയ്യാന്‍ വലിയ സ്വാധീനമുള്ള ഈ മഹര്‍ഷി സൂര്യന് തപിച്ചുനില്‍ക്കുമ്പോള്‍ സൂര്യന്റെ അസാധാരണമായ പ്രഭാവം കണ്ട് ചൂട് സഹിക്കാനാവാതെ രോഷാകുലനായി അമ്പെയ്യുന്നു. അമ്പ് തീരുമ്പോള്‍ അദ്ദേഹത്തിന്റെ ധര്‍മ്മപത്നി സൂര്യനെ താഴെയിടാന്‍ വീണ്ടും വീണ്ടും അമ്പുകള്‍ കൊണ്ടുവന്നു. അതുപോലെ ഗാന്ധിജിയെ താഴെയിടാന്‍ കഴിയില്ല. ഗാന്ധിജി ഈ മഹാസന്ദേശത്തിന്റെ ഉജ്വലമായ സൂര്യശോഭയാണ്. സാഗരക്ഷോഭമാണ്, സാഗര ഗര്‍ജ്ജനമാണ്. അത് തലമുറകള്‍ ഏറ്റെടുക്കും. ജമദഗ്നി മഹര്‍ഷി ആവേശത്തോടെ അമ്പെയ്തു. ഈ വൃത്തികേടും നാണക്കേടും അല്പത്തരവും കണ്ട് സാക്ഷാല്‍ സൂര്യന് മനുഷ്യവേഷത്തില്‍ വന്ന് ജമദഗ്നിക്ക് ഒരു കുടയും രണ്ട് ചെരുപ്പും കൊടുക്കുന്നു. ഇന്നത്തെ ആധുനിക ഗാന്ധി വിരോധികള്‍ക്ക് ഈ സൂര്യതേജസില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു കുടയും രണ്ട് ചെരുപ്പും വാങ്ങിക്കൊടുക്കാന്‍ ഇന്ത്യ മുന്നോട്ടുവരും.
കൊമ്പനാന മുന്നില്‍ പോകുമ്പോള്‍ അതിന്റെ ചുവട് വയ്പ് എത്ര ആവേശകരമാണ്. തൊട്ടുപിന്നാലെ കൊച്ചുകൊമ്പനുണ്ടാകും. ആ കൊച്ചുകൊമ്പനും കൊമ്പനാനയുടെ ചുവടുവയ്പ് പഠിക്കാന്‍ ശ്രമിക്കും. ഈ പുതിയ സാഹചര്യത്തില്‍ കൊമ്പനാനയുടെ ഓരോ ചുവടുവയ്പും ചെറുകൊമ്പന്മാരുടെ ചുവടുവയ്പുകളാക്കി പരിവര്‍ത്തിപ്പിക്കാന്‍ ചെറുപ്പക്കാര്‍ക്ക് അവസരം ഒരുക്കികൊടുക്കണം. യവന സംസ്കൃതിയില്‍ ഒരു കഥാപാത്രമുണ്ട്. യവനരാജാവായ ആക്ടിയോണ്‍, അയാള്‍ വലിയ വേട്ടക്കാരനായിരുന്നു. നിരവധി വേട്ടപ്പട്ടികളുമായി നായാട്ടിന് പോകുന്ന ആക്ടിയോണ്‍, അവസാനം സ്വന്തം വേട്ടപ്പട്ടികളാല്‍ പിച്ചിച്ചീന്തപ്പെടുന്ന ഒരു ചിത്രമുണ്ട്.
ഇത് ഗാന്ധിജിയുടെ ഇന്ത്യയാണ്. സ്വാമി വിവേകാനന്ദന്റേയും ടാഗഗോറിന്റേയും നെഹ്രുവിന്റേയും ലോഹ്യയുടേയും അംബേദ്കറുടേയും ഇന്ത്യയാണ്. ആ ഇന്ത്യയില്‍ ഗാന്ധിയന്‍-നെഹ്റുവിയന്‍ സംസ്കൃതിയെ തമസ്കരിക്കാനും തകര്‍ക്കാനും ശ്രമിക്കുന്നവര്‍ ആക്ടിയോണിനെപോലെ സ്വന്തം വേട്ടപ്പട്ടികളാല്‍ പിച്ചിച്ചീന്തപ്പെടുന്ന കാലം വരും. ആ കാലത്തിന്വേണ്ടി ഈ രാജ്യത്തെ പ്രാപ്തമാക്കാന്‍സഹായിക്കട്ടെ.
(രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികാഘോത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world22 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

