Connect with us

Culture

യു.എസ്- ഉത്തരകൊറിയയെ ആക്രമിക്കില്ല; ഈ അഞ്ചു കാര്യങ്ങള്‍ നോക്കൂ..

Published

on

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായ സ്ഥിതിക്ക് ലോകം ഏതു സമയത്തും ഒരു യുദ്ധത്തെയാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ചര്‍ച്ചയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ കൊറിയന്‍ ആകാശത്തു പരിശീലനം നടത്തുന്നുണ്ട്. കൂടാതെ നാവികസേനയുടെ പരിശീലനം കടലിലും നടക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ കാര്യത്തില്‍ അമേരിക്കക്ക് അയഞ്ഞ സമീപനമാണുള്ളത്. ഉത്തരകൊറിയയുടെ വെല്ലുവിളികള്‍ കാതില്‍ മുഴങ്ങുന്നുണ്ടെങ്കിലും സത്യത്തില്‍ ട്രംപിന് യുദ്ധത്തിന് ആഗ്രഹമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതിനുള്ള കാരണങ്ങള്‍ ഇവയൊക്കെയാണ്.

അന്താരാഷ്ട്ര തലത്തില്‍ യു.എസിന്റെ ചൈനയുമായുള്ള ബന്ധം ഇപ്പോഴാണ് നല്ല രീതിയില്‍ പുരോഗമിക്കുന്നത്. ഉത്തരകൊറിയയുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. ഉത്തരകൊറിയയുടെ 80ശതമാനം വിദേശവ്യാപാരവും ചൈനയുമായിട്ടാണ് നടത്തുന്നത്. ചൈനയുടെ സഹായത്തോടെ ഉത്തരകൊറിയക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ പുതിയൊരു വിദേശനയം കെട്ടിപ്പടുക്കാന്‍ ട്രംപിന് കഴിയും. ഈ സാഹചര്യത്തില്‍ ഒരു യുദ്ധത്തിനൊരുങ്ങാന്‍ ട്രംപിന് താല്‍പ്പര്യമില്ല. ഉത്തരകൊറിയ എങ്ങനെ തിരിച്ചടിക്കുമെന്നതാണ് ട്രംപിന്റെ അടുത്ത വെല്ലുവിളി. യു.എസ് ഉത്തരകൊറിയയെ ആക്രമിക്കുകയാണെങ്കില്‍ അവര്‍ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏതുതരത്തിലുള്ള തിരിച്ചടിയായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. കാരണം കിം ജോ ഉന്‍ ഒരു തരത്തിലും ആര്‍ക്കും പിടികിട്ടാത്ത മാനസികാവസ്ഥയുള്ള ഏകാധിപതിയാണ്. ആണവായുധം പ്രയോഗിക്കുമെന്നാണ് വിദേശകാര്യമന്ത്രി ഹാന്‍സോങ് റയോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിന്റെ ശേഷി എത്രത്തോളമാണെന്ന് യു.എസിന് പോലും പറയാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൊറിയയിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചിട്ടുണ്ടെന്ന് പറയുമ്പോഴും
യു.എസ് അവകാശപ്പെട്ടതിനേക്കാള്‍ ആയിരക്കണക്കിന് മൈലുകള്‍ക്ക് ഇപ്പുറമായിരുന്നു പടക്കപ്പലുകള്‍ നങ്കൂരമിട്ടത്. ഇത് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അടിവരയിട്ട് പറയുന്നു.

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ അപലപിക്കാന്‍ യു.എന്നില്‍ യു.എസ് ഈയിടെ കൊണ്ടുവന്ന പ്രമേയത്തെ റഷ്യ വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ത്തിരുന്നു. അങ്ങനെയെങ്കില്‍ ഉത്തരകൊറിയക്കുമേല്‍ ആക്രമണം നടത്തിയാല്‍ റഷ്യ എതിര്‍ക്കാന്‍ രംഗത്തെത്തുമെന്ന് ഉറപ്പാണ്. ദക്ഷിണകൊറിയയും ജപ്പാനുമായുള്ള ബന്ധവും യുദ്ധത്തിലേക്ക് എത്തിപ്പെടാതിരിക്കാന്‍ കാരണക്കാരാവും. വന്‍തോതില്‍ ആണവായുധങ്ങളും രാസായുധങ്ങളുമുള്ള ഉത്തരകൊറിയ ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് അറിയില്ല. ഉത്തരകൊറിയയുടെ അതിര്‍ത്തിയില്‍ നിന്ന് 56കിലോമീറ്റര്‍ മാത്രമാണ് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലേക്കുള്ള ദൂരം. അങ്ങനെയെങ്കില്‍ യുദ്ധം പ്രതിഫലിക്കുക ദക്ഷിണകൊറിയയിലായിരിക്കും. അതിര്‍ത്തിയിലെ മിസൈലുകള്‍ ദക്ഷിണകൊറിയയെ കാര്യമായി ബാധിക്കും. കൂടാതെ മറ്റൊരു അയല്‍രാഷ്ട്രമായ ജപ്പാനേയും ബാധിക്കും. ഈ സാഹചര്യത്തില്‍ ജപ്പാനേയും ദക്ഷിണ കൊറിയയേയും പിണക്കാന്‍ അമേരിക്ക തയ്യാറാവില്ല.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending