Connect with us

Culture

അഫ്രീന്‍ മേഖയില്‍ തുര്‍ക്കി സേനക്ക് കനത്ത തിരിച്ചടി

Published

on

ഇസ്തംബൂള്‍: വടക്കന്‍ സിറിയയിലെ അഫ്രീന്‍ മേഖയില്‍ കുര്‍ദ് പോരാളികള്‍ക്കെതിരെ തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി സേനക്ക് കനത്ത തിരിച്ചടി. തുര്‍ക്കി ടാങ്കിനുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്രീന്‍ നഗരത്തിന്റെ വടക്കു കിഴക്ക് ഷെയ്ഖ് ഹറൂസിലാണ് സംഭവം. യു.എസ് പിന്തുണയുള്ള പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സ് (വൈ.പി.ജി) പോരാളികളാണ് ആക്രമണം നടത്തിയതെന്ന് തുര്‍ക്കി സേന അറിയിച്ചു.

കുര്‍ദിഷ് തീവ്രവാദികള്‍ ഇതിന് ഇരട്ടി വില നല്‍കേണ്ടിവരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍അലി യില്‍ദിരിം മുന്നറിയിപ്പുനല്‍കി. അഫ്രീനില്‍നിന്ന് വൈ.പി.ജിയെ തുരത്തുന്നതിന് ജനുവരി 20നാണ് തുര്‍ക്കി സേന ഒലീവ് ബ്രാഞ്ച് ഓപ്പറേഷന്‍ തുടങ്ങിയത്. ഏറ്റുമുട്ടലില്‍ തുര്‍ക്കിക്ക് ഇതുവരെ 14 സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ട്. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ പുറത്താക്കാന്‍ സായുധ പോരാട്ടം നടത്തുന്ന ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹായത്തോടെയാണ് അഫ്രീനില്‍ തുര്‍ക്കി ആക്രമണം തുടരുന്നത്. സൈന്യം ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും വൈകാതെ നഗരം കീഴടക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അവകാശപ്പെട്ടു. 900 കുര്‍ദിഷ് പോരാളികളെ കൊലപ്പെടുത്തിയതായി തുര്‍ക്കി സേന പറയുന്നു.

ഇതുസംബന്ധിച്ച് സ്വതന്ത്ര സ്ഥിരീകരണമില്ല. നഗരത്തില്‍നിന്ന് സിവിലിയന്‍ പലായനം തുടരുകയാണ്. സൈനിക നടപടി തുടങ്ങിയ ശേഷം ആയിരക്കണക്കിന് ആളുകള്‍ നഗരം വിട്ടിട്ടുണ്ട്. തുര്‍ക്കി ആക്രമണത്തില്‍ 150 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 300 പേര്‍ക്ക് പരിക്കേറ്റതായും കുര്‍ദിഷ് വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സിവിലിയന്മാര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ തുര്‍ക്കി കനത്ത വ്യോമാക്രമണവും ഷെല്‍വര്‍ഷവും നടത്തുന്നുണ്ട്.

ആക്രമണം അവസാനിപ്പിച്ച് സംയമനം പാലിക്കാന്‍ അമേരിക്കയും ഫ്രാന്‍സും മറ്റു നിരവധി പാശ്ചാത്യ ശക്തികളും അഭ്യര്‍ത്ഥിച്ചു. തുര്‍ക്കിയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ കൗണ്‍സിലിനു പുറത്ത് ആയിരക്കണക്കിന് കുര്‍ദുകള്‍ റാലി നടത്തി.

 

പാരിസിലും കുര്‍ദിഷ് പ്രതിഷേധ റാലി നടന്നു. അഫ്രീന്‍ നഗരം സിറിയയില്‍നിന്ന് പിടിച്ചെടുക്കാന്‍ പദ്ധതിയില്ലെന്നും കുര്‍ദിഷ് പോരാളികളെ തുരത്തുക മാത്രമാണ് ലക്ഷ്യമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് ഉര്‍ദുഗാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തുര്‍ക്കി അധിനിവേശ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ ഫ്രാന്‍സ് പ്രതിസന്ധിയിലാകുമെന്ന് കഴിഞ്ഞയാഴ്ച മക്രോണ്‍ പറഞ്ഞിരുന്നു. അതേസമയം സിറിയയില്‍നിന്ന് എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് നേരെ തുര്‍ക്കി അതിര്‍ത്തി രക്ഷാസേന വെടിവെച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. തുര്‍ക്കി ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്. മറ്റേത് രാജ്യത്തേക്കാളെറെ അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുള്ളത് തുര്‍ക്കിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending