Connect with us

Video Stories

10 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വിമാനയാത്രാ നിരക്ക് പകുതിയായി

Published

on

 റസാഖ് ഒരുമനയൂര്‍

അബുദാബി: ഗള്‍ഫ് നാടുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള പ്രവാസി യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 10 വര്‍ഷത്തിനകം വിമാന നിരക്കിലുണ്ടായ മാറ്റമാണ് യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകാന്‍ കാരണമായത്. നേരത്തെ രണ്ടുവര്‍ഷത്തില്‍ ഒരുതവണ മാത്രം നാട്ടിലേക്ക് പോയിരുന്ന പ്രവാസികള്‍ പലരും ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടുതവണ യാത്ര ചെയ്യുന്നുണ്ടെന്നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരു പതിറ്റാണ്ടിനുമുമ്പ് ഗള്‍ഫ് നാടുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന നിരക്കിന്റെ നാലിലൊന്ന് മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത്.

ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തിയാണ് പ്രവാസികള്‍ പലരും വര്‍ഷത്തില്‍ രണ്ടുതവണ പോകുന്ന രീതിക്ക് തുടക്കമായത്. സാധാരണക്കാരും ഇടത്തരക്കാരും തങ്ങളുടെ കുടുംബത്തെ കാണാനുള്ള നീണ്ട കാത്തിരിപ്പിന് പകരം വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കാണുകയെന്ന ആശയാണ് ഇപ്പോള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. വാര്‍ഷിക അവധിക്കുപുറമെ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു ലഭിക്കുന്ന മൂന്നോ നാലോ ദിവസത്തെ അവധി പ്രയോജനപ്പെടുത്തിയാണ് പ്രവാസികള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നത്.

 

നിരക്ക് കുറച്ചതു മൂലമാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കാനിടയാക്കിയത്. ഇത് വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഗുണകരമായി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലേക്ക് ഇത്രയേറെ എയര്‍ലൈനുകള്‍ സര്‍വ്വീസ് ഇല്ലാതിരുന്ന കാലത്ത് പല റൂട്ടുകളിലും നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാണ് സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഏകദേശം എല്ലാ സ ര്‍വ്വീസുകളിലും യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ യു.എ.ഇയില്‍ നിന്നും കേരളത്തിലേക്ക് മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റിന് 3000 ദിര്‍ഹം വരെയാണ് ഈടാക്കിയിരുന്നത്. സീസണ്‍ അല്ലാത്ത സമയങ്ങളിലും ഏകദേശം ഇതേ നിരക്ക് തന്നെയായിരുന്നു. അക്കാലത്ത് ഗള്‍ഫിലേക്കുള്ള വ്യോമഗതാഗതം എയര്‍ഇന്ത്യയുടെ കുത്തകയായിരുന്നു.

ഇതര എയര്‍ലൈനുകളുടെ ആഗമനത്തോടെയാണ് വിമാനനിരക്കില്‍ കാര്യമായ കുറവുണ്ടായത്. സാധാരണ സമയങ്ങളില്‍ ഇപ്പോള്‍ 600 ദിര്‍ഹത്തിന് നാട്ടില്‍ പോയി വരാന്‍ കഴിയുന്ന തരത്തില്‍ ടിക്കറ്റ് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുടുംബങ്ങളിലെ ചെ റിയ ആവശ്യങ്ങള്‍ക്കുപോലും പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നുവെന്നത് വലിയ ആശ്വാസമായാണ് കാണുന്നത്.
നേരത്തെ സ്വന്തം വീട്ടിലെ വിവാഹങ്ങള്‍ പോലും വീഡിയോയിലൂടെ മാത്രം കാണാന്‍ വിധിക്കപ്പെട്ടിരുന്ന പ്രവാസിക്ക് വിമാന നിരക്കിലുണ്ടായ മാറ്റം ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് കണക്കാക്കുന്നത്.

അതേസമയം തിരക്കേറിയ സമയങ്ങളില്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് സാമ്പത്തികമായി വന്‍ബാധ്യതയാണ് ഉണ്ടാക്കുന്നത്. വേനല്‍ അവധിക്കാലത്തും നിരക്ക് കുറക്കുകയാണെങ്കില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഇരട്ടി യാത്രക്കാര്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. സാധാരണ സമയങ്ങളില്‍ 600 ദിര്‍ഹമിന് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് അനുവദിക്കുന്നവര്‍ വേനല്‍ അവധിക്കാലത്തും പെരുന്നാള്‍ സമയങ്ങളിലും ഇരട്ടി ഈടാക്കിയാലും വിരോധമില്ല എന്നതാണ് പ്രവാസികളുടെ നിലപാട്.

എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് നിരക്ക് പ്രഖ്യാപനം നടത്തുന്നത്. ജൂണ്‍,ജൂലൈ മാസങ്ങളില്‍ 3500-4000 ദിര്‍ഹം വരെയാണ് നിരക്ക് ഈടാക്കുന്നത്. പലപ്പോഴും നാട്ടില്‍ നിന്ന് തിരിച്ചുവരാന്‍ മാത്രം അരലക്ഷം രൂപ വരെ നല്‍കേണ്ടിവരുന്ന സമയങ്ങളുണ്ടാകുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത്. എക്‌സ്പ്രസ്സിന് നിരക്ക് കുറയുന്നതോടെ ഇതര എയര്‍ലൈനുകളും നിരക്ക് കുറക്കാന്‍ നിര്‍ബന്ധിതരായിത്തീരും. താഴെ കിടയിലുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജൂണ്‍,ജൂലൈ മാസങ്ങളില്‍ വാര്‍ഷിക അവധി വന്നുചേരുന്നുണ്ട്.

 

600-700 ദിര്‍ഹമിന് പോലും ജോലി ചെയ്യുന്ന ഇവര്‍ ടിക്കറ്റിന് അഞ്ചും ആറും മാ സത്തെ ശമ്പളം നല്‍കേണ്ടിവരുന്നുവെന്നതാണ് വസ്തുത. ഇതുമൂലം ഇവരില്‍ പ ലര്‍ക്കും പ്രിയപ്പെട്ടവരെ കാണാനുള്ള അവസരം നഷ്ടപ്പെടുകപോലും ചെയ്യുന്നു. യഥാസമയം അവധിയെടുത്തില്ലെങ്കില്‍ പിന്നെ മാസങ്ങള്‍ക്കുശേഷമോ അടുത്ത വര്‍ഷമോ അവധി ലഭിക്കുകയുള്ളുവെന്നതും ഇവരെ ഏറെ ദുരിതത്തിലാക്കി മാറ്റുന്നു. അവധിക്കാലത്തെയും വിശേഷ സമയങ്ങളിലെയും നിരക്ക് കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന വാഗ്ദാനത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

 

ഇടക്കാലത്ത് എയര്‍ കേരള എന്ന ആശയം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും പിന്നീട് പൂര്‍ണ്ണമായും ഇല്ലാതായ അവസ്ഥയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കര്‍ശന നിബന്ധനകളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുപ്പെടുന്നത്. പ്രവാസി ഭാരതീയ ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ച ര്‍ച്ചകള്‍ വേണമെന്ന പ്രവാസികളുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending