Connect with us

india

രണ്ട് നിയമങ്ങള്‍ അല്ല, ആയിരത്തോളം നിയമങ്ങള്‍: മോദിയുടെ വാക്കുകള്‍ ധ്രുവീകരണം ലക്ഷ്യമിട്ട്

വിവിധ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഹിന്ദുമതത്തിലെ ഓരോ സമുദായത്തിനുമുള്ളത്. അതിനെയെല്ലാം ഹിന്ദുമതത്തിന്റെ ഒരൊറ്റ നിയമമായാണ് മോദി അവതരിപ്പിച്ചിരിക്കുന്നത്.

Published

on

കെ.പി ജലീല്‍

പ്രതിപക്ഷഐക്യത്തിന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അവരെ തമ്മിലടിപ്പിക്കുകയും മുന്‍കാലങ്ങളെ പോലെ വര്‍ഗീയധ്രുവീകരണം നടത്തി വോട്ട് തട്ടാനുള്ള ശ്രമവുമാണ് പ്രധാനമന്ത്രി മോദിയുടെ ഏകസിവില്‍കോഡ് പരാമര്‍ശം. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബൂത്ത്തല പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഏകസിവില്‍കോഡ് വിഷയം പുറത്തെടുത്തിട്ടത്. മുമ്പുതന്നെ ഇരുപത്തിരണ്ടാം ലോ കമ്മീഷനും വിഷയം ഉയര്‍ത്തിവിട്ടിരുന്നു. ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് മോദി ഇതിനായി പറയുന്ന ന്യായം. എന്നാല്‍ മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞ ‘ഒരു വീട്ടില്‍ രണ്ട് നിയമങ്ങള്‍’ എന്നത് കൊണ്ട് വര്‍ഗീയധ്രുവീകരണം തന്നെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തം.

ഹൈന്ദവവിഭാഗങ്ങളില്‍ നൂറുകണക്കിന് ജാതികളും ഉപജാതികളും ഗോത്രവര്‍ഗങ്ങളും ഉണ്ടെന്നിരിക്കെയാണ് മോദി രണ്ട് നിയമം എന്ന് പറഞ്ഞ് വിഷയത്തെ മുസ്‌ലിംവിരുദ്ധമാക്കി അവതരിപ്പിച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ മാത്രമല്ല, നിരവധി വിഭാഗങ്ങള്‍ അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുനടക്കുമ്പോള്‍ എങ്ങനെയാണ് രണ്ട് നിയമങ്ങള്‍ എന്ന് പറയാനാകുക?ഏകിസിവില്‍കോഡ് നടപ്പാക്കുകയാണെങ്കില്‍തന്നെ ഏത് മതത്തിന്റെ നിയമമാണ് എല്ലാ വിഭാഗങ്ങള്‍ക്കുമായി നടപ്പാക്കുക എന്ന ചോദ്യമാണുയരുന്നത്. വിവിധ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഹിന്ദുമതത്തിലെ ഓരോ സമുദായത്തിനുമുള്ളത്. അതിനെയെല്ലാം ഹിന്ദുമതത്തിന്റെ ഒരൊറ്റ നിയമമായാണ് മോദി അവതരിപ്പിച്ചിരിക്കുന്നത്. പൗരത്വനിയമത്തിന്റെ കാര്യത്തിലും മുത്തലാഖിന്റെ കാര്യത്തിലും ഇതേ അടവ് തന്നെയാണ് മോദിയും കൂട്ടരും പയറ്റിയത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരുന്നു അത്. ഭൂരിപക്ഷസമുദായങ്ങളെ മുസ്‌ലിംകള്‍ക്കെതെരായി തിരിക്കുക എന്നതായിരുന്നു തന്ത്രം. രണ്ട് നിയമങ്ങള്‍ എന്ന് പറഞ്ഞതിലൂടെ മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങളാണ് പ്രശ്‌നമെന്നും അതിനെതിരാണ് ഏകസിവില്‍ നിയമമെന്നും വരുത്തുകയാണ് മോദി ചെയ്തിരിക്കുന്നത്.

നിര്‍ദേശകതത്വങ്ങളില്‍ മദ്യനിരോധനം, സാര്‍വത്രിക സൗജന്യവിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ചൊന്നും മിണ്ടാതെയാണ് മതവുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങളെ ബി.ജെ.പി പുറത്തെടുത്തിട്ടിരിക്കുന്നത്. ലക്ഷ്യം വ്യക്തം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ. മൂന്നാമതും അധികാരത്തിലെത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ സംഘപരിവാരം ലക്ഷ്യമിടുന്നത്. മോദിക്കെതിരെ ബി.ജെ.പിയില്‍ ഉയര്‍ന്നിരിക്കുന്ന ഉള്‍പോരും തടുക്കുക ഇതിന് പിന്നിലെ ലക്ഷ്യമാണ്.
ഇതോടെ രാജ്യത്തെ ചര്‍ച്ചകള്‍ ഇതിലേക്ക് വലിച്ചിഴക്കുകയും രാജ്യത്തിന്റെ വിലക്കയറ്റം, തൊഴിലില്ലായ്മ, നികുതിക്കൊള്ള , കുത്തകവല്‍കരണം തുടങ്ങിയവയില്‍നിന്ന് ശ്രദ്ധതിരിച്ചുവിടുകയും ഇതിനുപിന്നിലെ ലക്ഷ്യമാണ്. മണിപ്പൂര്‍ കലാപത്തെ വാര്‍ത്തകളില്‍നിന്ന് തമസ്‌കരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ആംആദ്മി പാര്‍ട്ടി തത്വത്തില്‍ ഏകസിവില്‍കോഡിനെ അനുകൂലിക്കുന്നുവെന്ന് പറയുകയും കോണ്‍ഗ്രസ് ആലോചിച്ചുതീരുമാനമെടുക്കും എന്നുപറയുകയും ചെയ്തത് ബി.ജെ.പിയില്‍ ആഹ്ലാദം പടര്‍ത്തിയിരിക്കുകയാണ്.

india

മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

Published

on

മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

 

Continue Reading

india

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു

Published

on

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

 

Continue Reading

india

ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.

Published

on

ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

Continue Reading

Trending