Connect with us

india

രണ്ട് നിയമങ്ങള്‍ അല്ല, ആയിരത്തോളം നിയമങ്ങള്‍: മോദിയുടെ വാക്കുകള്‍ ധ്രുവീകരണം ലക്ഷ്യമിട്ട്

വിവിധ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഹിന്ദുമതത്തിലെ ഓരോ സമുദായത്തിനുമുള്ളത്. അതിനെയെല്ലാം ഹിന്ദുമതത്തിന്റെ ഒരൊറ്റ നിയമമായാണ് മോദി അവതരിപ്പിച്ചിരിക്കുന്നത്.

Published

on

കെ.പി ജലീല്‍

പ്രതിപക്ഷഐക്യത്തിന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അവരെ തമ്മിലടിപ്പിക്കുകയും മുന്‍കാലങ്ങളെ പോലെ വര്‍ഗീയധ്രുവീകരണം നടത്തി വോട്ട് തട്ടാനുള്ള ശ്രമവുമാണ് പ്രധാനമന്ത്രി മോദിയുടെ ഏകസിവില്‍കോഡ് പരാമര്‍ശം. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബൂത്ത്തല പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഏകസിവില്‍കോഡ് വിഷയം പുറത്തെടുത്തിട്ടത്. മുമ്പുതന്നെ ഇരുപത്തിരണ്ടാം ലോ കമ്മീഷനും വിഷയം ഉയര്‍ത്തിവിട്ടിരുന്നു. ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് മോദി ഇതിനായി പറയുന്ന ന്യായം. എന്നാല്‍ മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞ ‘ഒരു വീട്ടില്‍ രണ്ട് നിയമങ്ങള്‍’ എന്നത് കൊണ്ട് വര്‍ഗീയധ്രുവീകരണം തന്നെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തം.

ഹൈന്ദവവിഭാഗങ്ങളില്‍ നൂറുകണക്കിന് ജാതികളും ഉപജാതികളും ഗോത്രവര്‍ഗങ്ങളും ഉണ്ടെന്നിരിക്കെയാണ് മോദി രണ്ട് നിയമം എന്ന് പറഞ്ഞ് വിഷയത്തെ മുസ്‌ലിംവിരുദ്ധമാക്കി അവതരിപ്പിച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ മാത്രമല്ല, നിരവധി വിഭാഗങ്ങള്‍ അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുനടക്കുമ്പോള്‍ എങ്ങനെയാണ് രണ്ട് നിയമങ്ങള്‍ എന്ന് പറയാനാകുക?ഏകിസിവില്‍കോഡ് നടപ്പാക്കുകയാണെങ്കില്‍തന്നെ ഏത് മതത്തിന്റെ നിയമമാണ് എല്ലാ വിഭാഗങ്ങള്‍ക്കുമായി നടപ്പാക്കുക എന്ന ചോദ്യമാണുയരുന്നത്. വിവിധ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഹിന്ദുമതത്തിലെ ഓരോ സമുദായത്തിനുമുള്ളത്. അതിനെയെല്ലാം ഹിന്ദുമതത്തിന്റെ ഒരൊറ്റ നിയമമായാണ് മോദി അവതരിപ്പിച്ചിരിക്കുന്നത്. പൗരത്വനിയമത്തിന്റെ കാര്യത്തിലും മുത്തലാഖിന്റെ കാര്യത്തിലും ഇതേ അടവ് തന്നെയാണ് മോദിയും കൂട്ടരും പയറ്റിയത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരുന്നു അത്. ഭൂരിപക്ഷസമുദായങ്ങളെ മുസ്‌ലിംകള്‍ക്കെതെരായി തിരിക്കുക എന്നതായിരുന്നു തന്ത്രം. രണ്ട് നിയമങ്ങള്‍ എന്ന് പറഞ്ഞതിലൂടെ മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങളാണ് പ്രശ്‌നമെന്നും അതിനെതിരാണ് ഏകസിവില്‍ നിയമമെന്നും വരുത്തുകയാണ് മോദി ചെയ്തിരിക്കുന്നത്.

നിര്‍ദേശകതത്വങ്ങളില്‍ മദ്യനിരോധനം, സാര്‍വത്രിക സൗജന്യവിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ചൊന്നും മിണ്ടാതെയാണ് മതവുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങളെ ബി.ജെ.പി പുറത്തെടുത്തിട്ടിരിക്കുന്നത്. ലക്ഷ്യം വ്യക്തം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ. മൂന്നാമതും അധികാരത്തിലെത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ സംഘപരിവാരം ലക്ഷ്യമിടുന്നത്. മോദിക്കെതിരെ ബി.ജെ.പിയില്‍ ഉയര്‍ന്നിരിക്കുന്ന ഉള്‍പോരും തടുക്കുക ഇതിന് പിന്നിലെ ലക്ഷ്യമാണ്.
ഇതോടെ രാജ്യത്തെ ചര്‍ച്ചകള്‍ ഇതിലേക്ക് വലിച്ചിഴക്കുകയും രാജ്യത്തിന്റെ വിലക്കയറ്റം, തൊഴിലില്ലായ്മ, നികുതിക്കൊള്ള , കുത്തകവല്‍കരണം തുടങ്ങിയവയില്‍നിന്ന് ശ്രദ്ധതിരിച്ചുവിടുകയും ഇതിനുപിന്നിലെ ലക്ഷ്യമാണ്. മണിപ്പൂര്‍ കലാപത്തെ വാര്‍ത്തകളില്‍നിന്ന് തമസ്‌കരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ആംആദ്മി പാര്‍ട്ടി തത്വത്തില്‍ ഏകസിവില്‍കോഡിനെ അനുകൂലിക്കുന്നുവെന്ന് പറയുകയും കോണ്‍ഗ്രസ് ആലോചിച്ചുതീരുമാനമെടുക്കും എന്നുപറയുകയും ചെയ്തത് ബി.ജെ.പിയില്‍ ആഹ്ലാദം പടര്‍ത്തിയിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

india

2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി

മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

Continue Reading

india

ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി

സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

Published

on

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.

കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Continue Reading

Trending