Connect with us

india

ഉദയനിധിയുടെ മന്ത്രിപദവി മു.ക.സ്റ്റാലിന്റെ പിന്‍ഗാമിയുടെ ഉദയമോ ?

ചെറുപ്പക്കാരനായാണ് കരുതപ്പെടുന്നതെങ്കിലും 1977ല്‍ ജനിച്ച ഉദയന് 45 വയസ്സ് പ്രായമുണ്ടിപ്പോള്‍.

Published

on

കെ.പി ജലീല്‍

മുത്തുവേല്‍ കരുണാനിധി തമിഴ്‌സിനിമയിലെ കലൈഞ്ജറായിരുന്നു. പിന്നീട് സൂപ്പര്‍താരം എം.ജി രാമചന്ദ്രനോടൊപ്പം രാഷ്ട്രീയത്തിലേക്ക് കയറി. എം.ജി.ആര്‍ പുരട്ച്ചി തലൈവറായപ്പോള്‍ തമിഴ് മക്കളുടെ കലൈഞ്ജറായി വാണത് കരുണാനിധി. എം.ജി.ആറിനെ പോലെ കറുത്ത കണ്ണടയായിരുന്നു കരുണാനിധിയുടെയും മുഖമുദ്ര. നീണ്ട വര്‍ഷക്കാലം ചെന്നൈ കോര്‍പറേഷന്‍ മേയറായിരുന്ന മകന്‍ എം.കെ സ്റ്റാലിന്റെ രാഷ്ട്രീയപ്രവേശനത്തെ കാര്യമായി കരുണാനിധി പിന്തുണച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അധികാരക്കസേരകളിലേക്ക് സ്റ്റാലിന്റെ പ്രവേശവും വൈകി. സോവിയറ്റ് കമ്യൂണിസ്റ്റ് നേതാവ് ജര്‍മനിയെ തുരത്തിയ ജോസഫ് സ്റ്റാലിന്റെ പേരാണ് മകന് കരുണാനിധിയിട്ടത്. എം.എല്‍.എയായി നിയമസഭയില്‍ തിളങ്ങിയിട്ടുപോലും പക്ഷേ സ്റ്റാലിനെ കരുണാനിധി മന്ത്രിയാക്കിയിരുന്നില്ല. കരുണാനിധിയുടെ മരണത്തിന് ശേഷം മാത്രമാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തമിഴ്‌നാടിന്റെ അധികാരസേപാനം ഏറുന്നത്.
ഇന്നിതാ പക്ഷേ സ്റ്റാലിന്‍ മകന്‍ ഉദയനിധിയുടെ മുന്നില്‍ ആ വഴക്കം തെറ്റിച്ചു. ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിലേക്കെടുത്തുകൊണ്ടാണ് സ്റ്റാലിന്‍ പുതിയ കീഴ് വഴക്കം സൃഷ്ടിച്ചിരിക്കുന്നത്. എം.ജി,ആറിനും പിന്നീട് മുഖ്യമന്ത്രിയായ ജയലളിതക്കും മക്കളില്ലാതിരുന്നതിനാല്‍ മക്കള്‍രാഷ്ട്രീയം തമിഴ്‌നാട്ടില്‍ അക്കാലത്തുണ്ടായില്ല. എന്നാല്‍ കരുണാനിധിയിലൂടെ എത്തിയ സ്റ്റാലിന്‍ പൊടുന്നനെയാണ് ജനകീയാംഗീകാരം നേടിയത്. ചിട്ടയായ സംഘടനാപ്രവര്‍ത്തനമാണ് സ്റ്റാലിനെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചത്. എം.ജി.ആറിന്റെ ഭാര്യ ജാനകിയെ അദ്ദേഹത്തിന്റെ മരണശേഷം തമിഴ് രാഷ്ട്രീയം മുഖ്യമന്ത്രിയായി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.


ഇന്ന് ഉദയനിധി എന്ന ചെറുപ്പക്കാരന്‍ സിനിമയിലൂടെയാണ് മുത്തച്ഛനെപോലെ രാഷ്ട്രീയത്തിലേക്കെത്തുന്നത്. മന്ത്രിയാകുമ്പോള്‍ സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും ദൈനംദിനകാര്യങ്ങളില്‍ സ്റ്റാലിന് വലിയതുണയാകും ഉദയനിധി എന്ന ചെറുപ്പക്കാരന്‍. ഇതാദ്യമായാണ് ഉദയനിധി എം.എല്‍.എയാകുന്നതെന്ന സവിശേഷതയുമുണ്ട്. ചെപ്പോക്കാണ് മണ്ഡലം. യുവജന-കായിക വകുപ്പുകളാണ് ഉദയനിധികൈകാര്യം ചെയ്യുക. ഇന്ന് രാവിലെ പത്തിന് ഗവര്‍ണര്‍ആര്‍.എന്‍ രവിയുടെയുംപിതാവും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെയും സാന്നിധ്യത്തിലായിരുന്നു സത്യവാചകം ചൊല്ലല്‍.
യുവജനനേതാവായാണ് ഉദയന്റെ ഉയര്‍ച്ചയത്രയും. തന്റെ പാര്‍ട്ടിയായഡി.എം.കെയുടെ ചിഹ്നമായ ഉദയസൂര്യന്റെ പേരിനോട് സാമ്യമുള്ള പേരാണ് ഉദയനിധിക്കായി കുടുംബം തെരഞ്ഞെടുത്തത്. നിധി കരുണാനിധിയിലെ നിധിയും.

ചെറുപ്പക്കാരനായാണ് കരുതപ്പെടുന്നതെങ്കിലും 1977ല്‍ ജനിച്ച ഉദയന് 45 വയസ്സ് പ്രായമുണ്ടിപ്പോള്‍. 2008ല്‍ പുറത്തിറങ്ങിയ കരുവിയാണ് ഉദയനിധിയുടെ പ്രഥമചിത്രം. രണ്ട് സിനിമകള്‍ നിര്‍മിച്ചു. വിതരണക്കാരനായും ശ്രദ്ധനേടി. 201ല്‍ ഇറങ്ങിയ ഒരുകാല്‍ ഒരു കണ്ണാടി എന്ന ചിത്രത്തിലായിരുന്നു ആദ്യനായകവേഷം. ഇതിന് പുതുമുഖനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഡി.എം.കെയുടെ യുവജനസംഘടനയുടെ തലവനായാണ് പിതാവിനെപോലെ ഉദയനും രാഷ്ട്രീയത്തിലേക്ക് പടര്‍ന്നലിയുന്നത്.


കൃതികയാണ് ഭാര്യ. ഇന്‍പന്‍, തന്മയ എന്നിവര്‍ മക്കള്‍. പിതാവിന്റെ ആശിസ്സുകളേറെയുണ്ടെങ്കിലും മാതാവ് ദുര്‍ഗയുടെ വാശിയാണ് ഉദയനിധിയെ മന്ത്രിയാക്കിയതിന് പിന്നിലെന്നാണ ്ശത്രുക്കളുടെ പ്രചാരണം. സ്റ്റാലിന് പ്രായം ഏറിവരുമ്പോള്‍ പിന്ഗാമിയെ ഇപ്പോള്‍തന്നെ കണ്ടെത്തിയിരിക്കുകയാണെന്നും അവര്‍ പറയുന്നു. ദുരൈമുരുകനെയും എ.രാജയെയും പോലുള്ള രണ്ടാം സഥാനക്കാര്‍ ഇക്കാര്യത്തില്‍ ഇടയുമോ എന്ന് പറയാന്‍ വയ്യ. തമിഴ് രാഷ്ട്രീയത്തില്‍ കീഴ്‌വഴക്കങ്ങളും കീഴ്‌വണക്കങ്ങളും വലിയ തര്‍ക്കവിഷയമല്ല. കരുണാനിധിയുടെ മകളായ കനിമൊഴിയുടെ പിന്തുണയും ഉദയനിധിക്കുണ്ടെന്നാണ് കേള്‍വി.
എ.ഐ.ഡി.എം.കെ തകര്‍ന്നടിയുകയും പാര്‍ട്ടി പിളരുകയും ചെയ്തതോടെ ഡി.എം.കെയുടെ ഭാവി ഇപ്പോള്‍ ശോബനമാണ്. അടുത്തകാലത്തൊന്നും അതിന് ഭീഷണിയില്ലെന്നിരിക്കെ വരുംകാല തലൈവരായി ഉദയനിധി മാറിയാലും അത്ഭുതപ്പെടാനില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍

സംഭവം നടക്കുമ്പോള്‍ രണ്ട് ദമ്പതികളും കുട്ടിയും ഉള്‍പ്പെടെ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നു.

Published

on

സൗത്ത് ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പ്രദേശത്ത് ശനിയാഴ്ച രാത്രി ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മുകളിലേക്ക് മദ്യപിച്ച് കാറോടിച്ചയാള്‍ അറസ്റ്റില്‍.

സംഭവം നടക്കുമ്പോള്‍ രണ്ട് ദമ്പതികളും കുട്ടിയും ഉള്‍പ്പെടെ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നു.

ജൂലൈ 9 ന് പുലര്‍ച്ചെ 1:45 ഓടെയാണ് സംഭവം. തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. ഉത്സവ് ശേഖര്‍ (40) എന്ന ഡ്രൈവറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഡ്രൈവിങ്ങിനിടെ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു.

40 വയസ്സുള്ള ലാധി, എട്ട് വയസ്സുള്ള മകള്‍ ബിംല, 45 വയസ്സുള്ള ഭര്‍ത്താവ് സബാമി (ചിര്‍മ്മ എന്ന പേര്), 45 വയസ്സുള്ള രാം ചന്ദര്‍, 35 വയസ്സുള്ള ഭാര്യ നാരായണി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാന്‍ സ്വദേശികളാണ്.

പോലീസിന്റെയും ദൃക്സാക്ഷി വിവരണങ്ങളുടെയും പ്രാഥമിക അന്വേഷണത്തില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന ഇരകളുടെ മേല്‍ വെള്ള ഔഡി കാര്‍ ഇടിച്ചുകയറ്റിയതായും ദ്വാരക സ്വദേശിയായ ശേഖറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടിയതായും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

india

തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവം: റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി

തമിഴ്‌നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറി റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി.

Published

on

തമിഴ്‌നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറി റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ അപകടത്തിന് കരണമായിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. റയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം ട്രെയിനിന്റെ 75 ശതമാനത്തോളം തീയണക്കാന്‍ സാധിച്ചിട്ടുണ്ട്. 52 ബോഗികളായി ഡീസല്‍ കൊണ്ടുവന്ന ട്രെയ്നിനാണ് തീപിടിത്തമുണ്ടായത്. ഇതില്‍ അഞ്ചു ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഈ റെയില്‍ പാതയില്‍ ട്രെയിന്‍ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5:30 ഓടെയാണ് തീപിടിത്തമുണ്ടായത്.

അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഡീസലിന് തീപിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് അഗ്‌നിശ സേന പറഞ്ഞു. മണാലിയില്‍ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടിച്ചത്. അപകടത്തെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

സംഭവത്തെത്തുടര്‍ന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.

Continue Reading

GULF

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ.

Published

on

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും.

ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അവസാന നിമിഷമെങ്കിലും കുടുംബവുമായി സമവായത്തിലെത്തിയാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് പ്രേമകുമാരി അപേക്ഷ നല്‍കിയത്.

പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി അധികൃതരും യെമനിലുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം പങ്കെടുത്തു. വധശിക്ഷ നടപ്പാക്കുന്നത് യെമന്‍ ഭരണകൂടം മാറ്റിവെയ്ക്കുമെന്നാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതീക്ഷ. ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും.

Continue Reading

Trending