Connect with us

GULF

താങ്ങാനാവാത്ത വിമാന നിരക്ക്; നിരാശരായി പ്രവാസികള്‍

നാട്ടില്‍പോകാന്‍ കാത്തിരുന്ന സാധാരണക്കാരായ അനേകം പ്രവാസികള്‍ക്ക് കടുത്ത നിരാശയും സാമ്പത്തിക ബാധ്യതയുമാണ് ഇതിലൂടെ ഉണ്ടാകുന്നത്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഗള്‍ഫ് നാടുകളിലെ അവധിക്കാലത്തെ നിരക്കിന് സമാനമായി ഡിസംബറിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി എയര്‍ലൈനുകള്‍. നാട്ടില്‍പോകാന്‍ കാത്തിരുന്ന സാധാരണക്കാരായ അനേകം പ്രവാസികള്‍ക്ക് കടുത്ത നിരാശയും സാമ്പത്തിക ബാധ്യതയുമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

ഡിംസബറില്‍ പോയി ജനുവരിയില്‍ തിരികെ വരുന്നവര്‍ക്ക് മുക്കാല്‍ ലക്ഷം രൂപയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ഉള്‍പ്പെടെയുള്ള പല എയര്‍ലൈനുകളും ഇരുവശത്തേക്കുള്ള നിരക്കായി ഈടാക്കുന്നത്. സാധാരണ നിലയില്‍ ഇരുപത്തിഅയ്യായിരം രൂപക്ക് ലഭിക്കുന്ന ടിക്കറ്റിനാണ് ഇത്രയും ഉയര്‍ന്ന തുക ഈയാക്കുന്നത്.

നാലംഗ കുടുംബം യാത്ര ചെയ്യണമെങ്കില്‍ മൂന്നുലക്ഷം രൂപ വേണമെന്നതാണ് അവസ്ഥ. ഗള്‍ഫ് നാടുകളില്‍ കുടുംബവുമായി കഴിയുന്ന പലരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. വീട്ടുവാടക, നിത്യച്ചെലവുകള്‍, മക്കളുടെ പഠനം, നാട്ടിലേക്ക് പണമയക്കല്‍ തുടങ്ങി ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളില്‍ രണ്ടറ്റം മുട്ടിക്കാനുള്ള പ്രയാസത്തിലാണ് നിരവധി പേര്‍ കഴിയുന്നത്.

രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴാണ് പലരും നാട്ടില്‍ പോകുന്നത്. മൂന്നും നാലും വര്‍ഷമായിട്ടും നാട്ടില്‍ പോകാത്തവരുമുണ്ട്. മക്കള്‍ക്ക് മികച്ച പഠനം നല്‍കുകയെന്നതാണ് പലരെയും ഇവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നത്. കുടുംബ സാഹചര്യങ്ങളും മറ്റൊരു ഘടകമാണ്.

ടിക്കറ്റ് നിരക്ക് വര്‍ധനവിനെതിരെയുള്ള പ്രവാസികളുടെ പ്രതികരണത്തിന് അര നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ യാതൊരുവിധ അനുകൂല തീരുമാനങ്ങളും അധികൃതരില്‍നിന്നുണ്ടായിട്ടില്ല. പ്രവാസികളോടുള്ള അനീതിക്കെതിരെ നാട്ടില്‍ പലരും നിയമപരമായ പോരാട്ടങ്ങളും നടത്തിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.

കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പ്രഖ്യാപനവുമായാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്സ ആരംഭിച്ചതെങ്കിലും അവധിക്കാലത്തും വിശേഷ കാലങ്ങളിലും ഇതര എയര്‍ലൈനുകളുടെ നിരക്ക് തന്നെയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്സും ഈടാക്കിക്കൊണ്ടിരിക്കുന്നത്

GULF

ബഹ്റൈനിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഗൾഫ് എയർ; തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം ഏഴായി

Published

on

തിരുവനന്തപുരം:  തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.

 

 

Continue Reading

GULF

യുഎഇ ഇന്ത്യ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറന്ന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം

അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്.

Published

on

മുംബൈ: യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം മുംബൈയില്‍ നടന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും അബുദാബി സാമ്പത്തിക വികസന വകുപ്പും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ പങ്കാളികളായി.

അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ അബുദാബിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചു.

ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അബ്ദുള്‍നാസര്‍ അല്‍ഷാലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെക്കന്‍ഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാമിസ് ഖല്‍ഫാന്‍ അല്‍ ദഹേരി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ അഹമദ് ജാസിം അല്‍ സാബി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, യുഎഇയിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു. അബുദാബി ഫാമിലി ബിസിനസ് കൗണ്‍സില്‍ , അബുദാബി ചേംബര്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘം ഫോറത്തില്‍ സംബന്ധിച്ചു.

ഗ്ലോബല്‍ ബിസിനസ് ഹബ്ബായി അബുദാബി മാറുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിലെ സമാപന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച സാമ്പത്തിക സഹകരണമാണ് ഉള്ളത്. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് കൂടുതല്‍ വിപണി സാധ്യതയാണുള്ളത്. മികച്ച നിക്ഷേപ പിന്തുണയാണ് ഭരണനേതൃത്വങ്ങള്‍ നല്‍കി വരുന്നതെന്നും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മില്‍ നിക്ഷേപ പദ്ധതികള്‍ വിപുലമാക്കുന്നതിന് വേഗത പകരുന്ന കരാറുകളില്‍ ഇന്ത്യയിലെയും യുഎഇയിലെയും മുന്‍നിര കമ്പനികള്‍ ഒപ്പുവച്ചു. ഭക്ഷ്യസംസ്‌കരണം, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മ്മാണ മേഖല, ഊര്‍ജ്ജം, ക്ലീന്‍ എനര്‍ജി, ബയോടെക്‌നോളജി തുടങ്ങി വിവിധരംഗങ്ങളില്‍ മികച്ച നിക്ഷേപങ്ങള്‍ക്ക് ധാരണയായി.

Continue Reading

GULF

ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

Published

on

ദുബൈ: ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് വിമാനം തകര്‍ന്നുവീണു. ഇന്ത്യയുടെ ജെറ്റ് വിമാനമാണ് യുഎഇ സമയം ഉച്ചയ്ക്ക് രണ്ടേകാലോടെ തകര്‍ന്നുവീണത്.  തകര്‍ന്നുവീണയുടനെ വിമാനം കത്തിച്ചാമ്പലാകുകയായിരുന്നു.

ഈ മാസം 15ന് ആരംഭിച്ച ദുബൈ എയര്‍ഷോ ഇന്ന് അവസാനിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് അപകടമുണ്ടായത്. ഇന്ത്യന്‍ വ്യോമസേനയുടെ ‘ഇന്ത്യന്‍ ഹാല്‍ തേജസ്’ ആണ് തകര്‍ന്നുവീണത്.

Continue Reading

Trending