Connect with us

kerala

ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; സ്വിഫ്റ്റ് സര്‍വീസിന് ഇന്ന് തുടക്കം

കരിദിനം ആചരിക്കുമെന്ന് യൂണിയനുകള്‍

Published

on

തിരുവനന്തപുരം: വിഷുവും ഈസ്റ്റുമെത്തിയിട്ടും ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ഇനിയും ശമ്പളം മുടങ്ങിയാല്‍ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സി -സ്വിഫ്റ്റ് സര്‍വീസ് ഉദ്ഘാടന ദിനമായ ഇന്ന് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും അറിയിച്ചു. എല്ലാ മാസവും 5-ാം തീയതിക്കകം മുടങ്ങാതെ ശമ്പളം നല്‍കുമെന്ന് ഇക്കഴിഞ്ഞ ജനുവരി 13 ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഗതാഗതമന്ത്രി ആന്റണി രാജു ആവര്‍ത്തിച്ചിരുന്നു.

ഈ മാസം പത്തുദിവസം കഴിഞ്ഞിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ല. ഉത്സവകാലം പ്രമാണിച്ചെങ്കിലും ശമ്പളം നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.90 കോടി രൂപയാണ് മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബജറ്റില്‍ അനുവദിച്ച 1000 കോടി സമയത്തു നല്‍കാതെ പതിവായി മുടക്കുകയാണെന്നും ആരോപണമുണ്ട്. സര്‍ക്കാരില്‍ നിന്ന് ശമ്പളത്തിനായുള്ള തുക വാങ്ങിയെടുക്കുന്നതില്‍ മാനേജ്‌മെന്റിന് ജാഗ്രതക്കുറവെന്ന് സി.ഐ.ടി.യു. യൂണിയന്‍ ആരോപിച്ചു.സമരത്തിനിറങ്ങാന്‍ പ്രേരിപ്പിക്കരുമെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്. വിനോദ് പറഞ്ഞു. മാനേജ്‌മെന്റിന് ദീര്‍ഘദൂര സര്‍വീസിനായി തുടങ്ങിയ കെ.എസ്.ആര്‍.ടി.സി -സ്വിഫ്റ്റ് കമ്പനിയോടാണ് താത്പര്യമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ ആക്ഷേപിച്ചു.

കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ കൊണ്ടുവന്ന സ്വിഫ്റ്റുമായി ഒരു സഹകരണത്തിനുമില്ലെന്ന നിലപാടിലാണ് ടി.ഡി.എഫും, ബി.എം.എസും. മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് സ്വിഫ്റ്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും സഹകരിക്കില്ലെന്ന് ഇരു യൂണിയനുകളും അറിയിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിക്കായി ബജറ്റില്‍ അനുവദിച്ച തുക ഉപയോഗിച്ചാണ് കെ-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്ക് ബസുകള്‍ വാങ്ങിയത്. ചുരുക്കത്തില്‍ സ്വിഫ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കെ.എസ്.ആര്‍.ടി.സി തഴയപ്പെടുകയും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമെന്ന് ഉറപ്പായി. പുതിയ കമ്പനിയിലേക്ക് നൂറു കണക്കിന് പാര്‍ട്ടിക്കാരെയാണ് പുറം വാതിലിലൂടെ നിയമിക്കുന്നത്. അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ തഴയുകയാണെന്നും ആക്ഷേപമുണ്ട്.

കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസായ തിരുവനന്തപുരം-ബെംഗളൂരു ബസ് സര്‍വീസിനാണ് ഇന്ന് തുടക്കം. തലസ്ഥാനത്ത് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസിന് ഫ്ളാഗ് ഓഫ് ചെയ്യും.

വഞ്ചനാദിനമായി ആചരിക്കും-കെ.എസ്.ടി.ഇ.ഒ

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചും കെഎസ്.ആര്‍.ടിസിയുടെ അന്തകനായ സ്വിഫ്റ്റ് സര്‍വ്വീസ് തുടക്കം കുറിക്കുന്നത് കൊണ്ടും പ്രതിഷേധ സൂചകമായി ഇന്ന് കെഎസ്ടിഇഒ (എസ്ടിയു) വഞ്ചനാദിനമായി ആചരിക്കാന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. നഷ്ടക്കണക്കുകള്‍ തൊഴിലാളികളുടെ തലയില്‍ വെച്ച് കെട്ടിവെക്കുന്ന ഗതാഗത മന്ത്രി രാജിവെക്കണമെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാര്‍; ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞു’; വി ഡി സതീശന്‍

സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞുവെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും തെളിവുകള്‍ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണം കട്ടത് പൊളിറ്റിക്കല്‍ തീരുമാനമാണെന്നും അദേഹം പറഞ്ഞു.

കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ശബരിമലയിലെ തങ്കവിഗ്രഹം വരെ ഈ സംഘം അടിച്ചുമാറ്റുമെന്നും വിഡി സതീശന്‍ പറഞ്ഞു. അറസ്റ്റിലായ നേതാക്കന്മര്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയന്നിട്ടാണെന്നും അദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ ബന്ധം എസ്‌ഐടി പരിശോധിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ ശക്തമായ മഴ

നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത അഞ്ചുദിവസം ഇടത്തരം മഴയ്ക്കും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളില്‍ ഇത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരം; ഹെല്‍ത്ത് വകുപ്പ് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരിശോധനാഫലമുള്ള വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. പോതിയും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിനുള്ളിലും പുറത്തുമുള്ള ശുചിത്വത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ ഉത്തരവാദിത്തപരമായ വീഴ്ച ഗൗരവമായി കോടതി വിലയിരുത്തി. ക്ഷേത്ര പരിസരത്തിലെ ശുചിത്വവും പവിത്രതയും ഉറപ്പാക്കേണ്ടത് സമിതിയുടെ അടിസ്ഥാനധര്‍മ്മമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപദേശക സമിതിക്കെതിരെ കോടതി നോട്ടീസ് ജാരി ചെയ്തിട്ടുണ്ട്. മലിനീകരണം ഒഴിവാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും മുന്നോട്ടുള്ള പ്രവര്‍ത്തനപദ്ധതികളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

Continue Reading

Trending