india
യു.പി മൂന്നാംഘട്ടം: പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം
മെയിന്‍പുരി, ഇറ്റാവ, ഫിറോസാബാദ്, കസ്ഗഞ്ച്, എറ്റ, ഫാറൂഖാബാദ്, കനൗജ്, ഔരയ്യ എന്നീ ജില്ലകള്‍ എസ്.പിയുടെ ശക്തിദുര്‍ഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്.പി 47 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ 29 സീറ്റുകളും ഈ മേഖലയില്‍ നിന്നാണ് ലഭിച്ചത്.
ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ബുന്ദേല്‍ഖണ്ഡ് മുതല്‍ അവധ് വരെ നീണ്ടു നില്‍ക്കുന്ന 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ്. സമാജ് വാദി പാര്‍ട്ടിയുടെ ശക്തി ദുര്‍ഗമായ യാദവ ബെല്‍റ്റാണിത്.
മെയിന്‍പുരിയിലെ കര്‍ഹാലില്‍ എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അഖിലേഷ് യാദവ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കേന്ദ്ര മന്ത്രി എസ്.പി സിങ് ബാഗേലിനെയാണ് ഇവിടെ ബി.ജെ. പി സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. പടിഞ്ഞാറന്‍ യു.പിയിലെ അഞ്ചു ജില്ലകളും അവധ് മേഖലയിലെ ആറു ജില്ലകളിലും ബുന്ദേല്‍ഖണ്ഡിലെ അഞ്ച് ജില്ലകളും ഈ ഘട്ടത്തില്‍ ബൂത്തിലെത്തും.
മെയിന്‍പുരി, ഇറ്റാവ, ഫിറോസാബാദ്, കസ്ഗഞ്ച്, എറ്റ, ഫാറൂഖാബാദ്, കനൗജ്, ഔരയ്യ എന്നീ ജില്ലകള്‍ എസ്.പിയുടെ ശക്തിദുര്‍ഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്.പി 47 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ 29 സീറ്റുകളും ഈ മേഖലയില്‍ നിന്നാണ് ലഭിച്ചത്.
അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവും മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ 19 സീറ്റുകളും കഴിഞ്ഞ തവണ ബി.ജെ.പിയാണ് നേടിയത്. ബി.ജെ.പിക്കും എസ്.പിക്കും ഒരു പോലെ നിര്‍ണായകമാണ് മൂന്നാം ഘട്ടം. കഴിഞ്ഞ തവണ ഒരു സീറ്റാണ് ഈ മേഖലയില്‍ നിന്നും കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ഇത്തവണയും വലിയ നേട്ടമൊന്നും ഈ മേഖലയില്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കില്ല.
സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദ് മത്സരിക്കുന്ന ഫാറൂഖാബാദാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന മണ്ഡലം. ബി.എസ്.പിക്ക് 2017ല്‍ ഒരു സീറ്റു പോലും 59 മണ്ഡലങ്ങളില്‍ നിന്നും ലഭിച്ചിരുന്നില്ല.
india
ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.
ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംഭവത്തിന് പിന്നാലെ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തുവന്നു. ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.
ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിത ഡോക്ടര്‍ നിഖാബ് ധരിച്ച് എത്തുന്നതും വേദിയില്‍ നില്‍ക്കുന്ന നിതീഷ് കുമാര്‍ ഡോക്ടറുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം
india
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്‍
ഉച്ചരിക്കാൻ പോലും പ്രയാസമുള്ള വടക്കേ ഇന്ത്യൻ പേര് പദ്ധതിക്ക് നൽകാനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും സ്റ്റാലിൻ വിമർശിച്ചു.
india
മെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലായി നടന്ന സന്ദർശനത്തിന്റെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala14 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala11 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india2 days agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
kerala12 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india7 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india1 day agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
