Connect with us

kerala

വണ്ടൂര്‍ ജാമിഅ: വഹബിയ്യ: സമ്മേളനത്തിനു പ്രൗഢ സമാപനം, ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

ജാമിഅ വഹബിയ്യ അറബിയ്യ അമ്പത്തിയാറാം വാര്‍ഷിക സനദുദാന സമ്മേളനത്തിനു പ്രൗഢ സമാപനം.

Published

on

വണ്ടൂര്‍: ജാമിഅ വഹബിയ്യ അറബിയ്യ അമ്പത്തിയാറാം വാര്‍ഷിക സനദുദാന സമ്മേളനത്തിനു പ്രൗഢ സമാപനം. ജാമിഅ നഗറും പരിസരവും കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങളെ കൊണ്ടു നിറഞ്ഞു കവിഞ്ഞു. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി 131 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ വഹബി സനദും ശഹാദയും ഏറ്റുവാങ്ങി കര്‍മ്മ മണ്ഡലത്തിലിറങ്ങി. പാണക്കാട് സയ്യിദ് ഫള്ല്‍ ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങ് സയ്യിദ് സകരിയ്യാ ഉമര്‍ മുഹ്ളാര്‍ ബാഅലവി ദുബൈ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മൗലാനാ യു.അബ്ദുര്‍റഹീം മൗലവി കിടങ്ങഴി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി അഹ്മദ് ദേവര്‍കോവില്‍ മുഖ്യക്ഷണിതാവായിരുന്നു. 131 പണ്ഡിതര്‍ക്കുള്ള സനദുദാനം സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോലും ശഹാദ ദാനം എം.സുലൈമാന്‍ മുസ്ലിയാര്‍ വെളിമണ്ണയും നിര്‍വ്വഹിച്ചു. റാങ്കു ജേതാക്കള്‍ക്കുള്ള അവാര്‍ഡു ദാനം എസ് വൈ എഫ് കേന്ദ്ര സമിതി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടയ്ക്കല്‍ വിതരണം ചെയ്തു. ജാമിഅ പ്രിന്‍സിപ്പല്‍ മൗലാനാ നജീബ് മൗലവി സനദുദാന പ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കര്‍ണ്ണാടക, ടി.ടി.അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍ പെരുമ്പിലാവ്, ഒ.കെ.മൂസാന്‍ കുട്ടി മുസ്ലിയാര്‍ ഊരകം, പുന്നുരുന്നി കുഞ്ഞുമുഹമ്മദ് മൗലവി എറണാകുളം, വി.പി.എ.ഫരീദുദ്ദീന്‍ മൗലവി ആലുവ, എ.പി.അഹ്മദ് ബാഖവി അരൂര്‍, വി.എച്ച്.മുഹമ്മദ് ബാഖവി രണ്ടാര്‍കര, നാദാപുരം ഖാസി മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സ്വാഗതവും പി.ടി.അബ്ദുല്ലത്തീഫ് മൗലവി മരുത നന്ദിയും പറഞ്ഞു.

രാവിലെ എട്ടുമണിക്കു നടന്ന ഹദീസ് ബോധനത്തിനു ദാറുസ്സുന്ന മുദര്‍രിസ് അബ്ദുല്ലാഹ് വഹബി അരൂര്‍ നേതൃത്വം നല്കി. കെ.ബശീര്‍ വഹബി വയനാട് ആമുഖ ഭാഷണം നടത്തി.

ശേഷം നടന്ന മുതഅല്ലിം സംഗമത്തില്‍ കെ.അലി ഹസന്‍ ബാഖവി ഒതുക്കുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം മുദര്‍രിസ് മൗലാനാ കെ.കെ.കുഞ്ഞാലി മുസ്ലിയാര്‍ ചേലക്കാട് ഉദ്ഘാടനം ചെയ്തു. എ.വി.എം.ബശീര്‍ ബാഖവി മൂന്നിയൂര്‍, എ.എന്‍.സിറാജുദ്ദീന്‍ മൗലവി, ഇ.കെ.അബ്ദുര്‍റഷീദ് മുഈനി, എന്‍.എം.മുഹമ്മദ് നൂറാനി, ഒ.പി.മുജീബ് വഹബി നാദാപുരം, ബശീര്‍ ഫൈസി ചെറുകുന്ന്, കെ.കെ.മുഹമ്മദ് വഹബി ബത്തേരി, ടി.പി.ഉമര്‍ ബാഖവി, പി.ഉസ്മാന്‍ ബാഖവി തഹ്താനി, എ.പി.അസ്ലം അഹ്സനി, എന്‍.കെ.ഹുസൈന്‍ വഹബി കടൂപുറം, സി.പി.ഇബ്‌റാഹീം ബാഖവി അരീച്ചോല, കെ.സ്വദഖത്തുല്ലാഹ് മുഈനി ഇരിവേറ്റി തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്നു നടന്ന മാതവിദ്യാഭ്യാസം: സംവാദം സെഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ച പരിപാടിയില്‍ കേരള സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ സി.കെ.മുഹമ്മദ് അസ്ഗര്‍ മൗലവി ചെറുകര അധ്യക്ഷത വഹിച്ചു. ഡോ എ.പി.അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, പി.കെ.അബ്ദുല്‍ ഗഫൂര്‍ ഖാസിമി, എന്‍.കെ.അബ്ദുന്നാസ്വിര്‍ മൗലവി, കെ.യു.ഇസ്ഹാഖ് ഖാസിമി, കാട്ടാമ്പള്ളി മുഹമ്മദ് ബാഖവി എന്നിവര്‍ സംസാരിച്ചു.

രണ്ടു മണിയോടെ മൗഹിബ സംഗമം നടന്നു. യു.അലി മൗലവി കിടങ്ങഴി അദ്ധ്യക്ഷത വഹിച്ച സംഗമം കൂരാട് മുഹമ്മദലി മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് അനസ് തങ്ങള്‍ നാദാപുരം, എ. ഉണ്ണീന്‍ കുട്ടി മുസ്ലിയാര്‍, സി.കെ.കുട്ട്യാലി മുസ്ലിയാര്‍, കെ.വി.യൂസുഫ് മുസ്ലിയാര്‍, കെ.പി.ഇബ്‌റാഹിം വഹബി, എം.കെ. അബൂബക്ര്‍ വഹബി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മലപ്പുറം ഖാസി സയ്യിദ് ഒ.പി.എം.മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ബിരുദധാരികള്‍ക്കു ഖില്‍അഃ ദാനം നടന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Published

on

കോഴിക്കോട്: കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.‌

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ശ്രീകാന്തിന്റെ കാറു കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോ​പിക്കുന്നത്. ശ്രീകാന്തിന്റെ ഓട്ടോയുടെ സമീപം കത്തിയ കാറും പാർക്ക് ചെയ്തിട്ടുണ്ട്.

Continue Reading

kerala

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം

Published

on

കൽപറ്റ∙ വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്ന് സംശയമുണ്ട്.12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

kerala

മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു

Published

on

കോട്ടയം∙ പാലായിൽ ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസാണ്(26) മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു.

ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണ ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending