india
രാഹുല്‍ ഗാന്ധിക്കെതിരായ വിധി യുക്തിരഹിതം- വി.ഡി സതീശന്‍
നിയമവുമായി പുലബന്ധം പോലും ഇല്ലാത്ത വിധിന്യായമാണിതെന്ന് അദ്ദേഹം പറഞ്ഞു

കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഞെട്ടിക്കുന്നതും യുക്തിരഹിതവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യത്താകെ പത്ത് കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിലൊന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍ കൊടുത്തതാണെന്നുമാണ് വിധി ന്യായത്തില്‍ പറയുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസുകളുണ്ടാകുന്നത് സാധാരണമാണ്. കേസില്‍ ശിക്ഷിക്കപ്പെടുന്നത് വരെ ഒരാള്‍ കുറ്റം ചെയ്തതായി കണക്കാനാകില്ലെന്ന ക്രിമിനല്‍ നടപടി ക്രമത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ് ഗുജറാത്ത് ഹൈക്കോടതി വിധി. നിയമവുമായി പുലബന്ധം പോലും ഇല്ലാത്ത വിധിന്യായമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മറ്റൊരു കേസുണ്ടെന്നത് ഈ കേസിലെ വിധിയെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? സവര്‍ക്കറുടെ കൊച്ചുമകനോ മോദിയുടെ അമ്മായിയുടെ മകനോ കേസ് കൊടുത്തുവെന്നതിന് എന്ത് പ്രസക്തിയാണുള്ളത്? സവര്‍ക്കറുടെ കൊച്ചുമകന്‍ കേസ് കൊടുത്തത് കൊണ്ട് രാഹുല്‍ ഗാന്ധിക്ക് സ്‌റ്റേ നല്‍കില്ലെന്ന് പറയുന്നതിലെ യുക്തി എന്താണ്? നിയമപരമായും യുക്തിപരമായും അടിത്തറയില്ലാത്ത വിധിന്യായമാണ്.
രാജ്യത്തെ ഏറ്റവും പ്രമുഖനായ നേതാവിനെ ജയിലില്‍ അടയ്ക്കാനുള്ള മോദി ഭരണകൂടത്തിന്റെ ഗൂഡാലോചനയാണ് പുറത്ത് വന്നിരിക്കുന്നത്. പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുന്നതിന് വേണ്ടിയാണ് മനപൂര്‍വം രണ്ട് വര്‍ഷത്തെ ശിക്ഷ നല്‍കിയത്. രാഹുല്‍ ഗാന്ധിയെ ജയിലിലടച്ച് വീണ്ടും ഭരിക്കാമെന്ന മോദിയുടെ വ്യാമോഹം ജനാധിപത്യ ഭാരതം ചെറുത്ത് തോല്‍പ്പിക്കും. ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. അങ്ങനെയുള്ള നേതാവിനെയാണ് ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എറണാകുളത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കള്ളക്കേസുകളെടുത്ത് ജയിലില്‍ അടച്ച് ജനാധിപത്യത്തെ ബി.ജെ.പി കൊലചെയ്യുകയാണ്. അതേ വഴിയിലൂടെയാണ് കേരളത്തിലെ സര്‍ക്കാരും നടക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുകയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പൂട്ടിക്കുകയും ആരെയൊക്കെയാണ് ക്രൂശിലേറ്റുന്നതെന്ന് സി.പി.എം നേതാക്കളെ കൊണ്ട് മുന്‍കൂട്ടി പറയിപ്പിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഡല്‍ഹിയില്‍ നടക്കുന്നതും ഇവിടെ നടക്കുന്നതും ഒന്നു തന്നെയാണ്. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ ജയിലിലാക്കുന്നതും കള്ളക്കേസുകള്‍ ചമയ്ക്കുന്നതും ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. അതിനെതിരെ ജനാധിപത്യരീതിയിലുള്ള പ്രതിരോധം തീര്‍ക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
‘കന്നഡയെ താഴ്ത്തിക്കെട്ടാൻ ഉദ്ദേശിച്ചിട്ടില്ല, പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു’; ഫിലിം ചേംബറിന് കമൽഹാസന്‍റെ കത്ത്

ബെംഗളൂരു: കന്നഡ ഭാഷ തമിഴിൽ നിന്നുണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നു പറഞ്ഞ കോടതി നിങ്ങള്‍ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ചോദിച്ചു. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാമായിരുന്നു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്നും കമൽഹാസനോട് കോടതി ചോദിച്ചു.
‘‘നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആകാം, നിങ്ങൾക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താനാവില്ല. ഈ രാജ്യത്തെ വിഭജിക്കുന്നത് ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവർത്തകന് അത്തരമൊരു പ്രസ്താവന നടത്താൻ കഴിയില്ല. അതുകൊണ്ട് എന്താണ് സംഭവിച്ചത്? അസ്വസ്ഥത, പൊരുത്തക്കേട്. കർണാടകയിലെ ജനങ്ങൾ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടിയാണ് ഇവിടെ വന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പ്രസ്താവന നടത്തിയത്?’’ – കോടതി ചോദിച്ചു.
india
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി
പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്.

തമിഴ്‌നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായി മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അഷ്വിക. രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമാവുകയായിരുന്നു.
india
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തുകയും ചോയ്തിരുന്നു.

വടക്കന്‍ സിക്കിമിലെ ഛാത്തനിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തുകയും ചോയ്തിരുന്നു. ഞായറാഴ്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
മുനീഷ് താക്കൂര്‍, ലഖ്‌വീന്ദര്‍ സിംഗ്, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
-
kerala6 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india8 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india3 days ago
ഇസ്രാഈലിനും സര്‍വകലാശാലക്കുമെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി; ആരാണ് മേഘ വെമുരി?
-
kerala2 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി
-
india2 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി