Connect with us

Video Stories

വിമാനയാത്ര പ്രയാസപ്പെടുത്തുന്നോ; സുഖകരമാക്കാന്‍ ഇതാ ചില അറിവുകള്‍

Published

on

ടി.പി.എം ആഷിറലി

നമ്മുടെ രാജ്യം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമ ഗതാഗത മാര്‍ക്കറ്റാണ്. നാലു വര്‍ഷം മുമ്പ് 11 കോടി ആളുകള്‍ വിമാന യാത്ര ചെയ്തിരുന്ന സ്ഥാനത്ത് 2017ല്‍ 20 കോടി ജനങ്ങള്‍ വിമാനയാത്ര നടത്തി. 20 കോടിയില്‍ നിന്ന് 100 കോടി ആയി യാത്രക്കാരെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊണ്ണൂറുകള്‍ക്ക് ശേഷം വലിയ കുതിച്ചു ചാട്ടം തന്നെയാണ് വേ്യാമ ഗതാഗത മേഖല കാഴ്ചവെച്ചത്. തൊണ്ണൂറുകളില്‍ വരെ വിമാനയാത്ര നടത്തുന്നവരെ പണക്കാരുടെ ഗണത്തിലാണ് സര്‍ക്കാര്‍ പോലും പരിഗണിച്ചിരുന്നത്. തൊഴിലിനും തീര്‍ത്ഥയാത്രക്കുമല്ലാതെ വിദേശത്തേക്ക് വിമാന യാത്ര ചെയ്തിരുന്നവര്‍ തീര്‍ച്ചയായും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന നിയമം ഉണ്ടായിരുന്നു. അതേസമയം ഇന്ന് സ്ലിപ്പര്‍ ചെരുപ്പ് ധരിച്ചും വിമാന യാത്ര ലഭ്യമാക്കുകയെന്നത് സര്‍ക്കാര്‍ നയമായി മാറി. ഈ രംഗത്ത് യാത്രക്കാര്‍ക്ക് വളരെ അനുകൂലവും അല്‍പം പ്രയാസമുള്ളവയുമായ നിയമങ്ങള്‍ നിലവില്‍ വരികയും നടപ്പാക്കാന്‍ പോകുകയും ചെയ്യുന്നു. അവ യാത്ര സുഖകരമാക്കുന്നതും അവകാശ സംരക്ഷണത്തിനു ഉതകുന്നതും ഒപ്പം ഉത്തരവാദിത്തം ഓര്‍മ്മപെടുത്തുന്നവയുമാണ്.

നഷ്ടപരിഹാര നിയമങ്ങള്‍
1. ഓവര്‍ ബുക്കിങ് മൂലം സീറ്റ് നിഷേധം: വിമാനത്തിലെ സീറ്റുകളിലേക്കാളേറെ ബുക്കിങ് സ്വീകരിച്ചതു കാരണം സീറ്റ് ലഭിക്കാത്ത യാത്രക്കാരന് ഒരു മണിക്കൂറിനകം മറ്റൊരു വിമാനത്തില്‍ സീറ്റ് തരപ്പെടുത്തി നല്‍കണം. അല്ലാത്ത പക്ഷം താഴെ കാണും വിധം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
* യാത്ര മുടങ്ങിയ യാത്രക്കാരന് പകരം വിമാനം ഏര്‍പ്പെടുത്തുന്നത് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണെങ്കില്‍ വണ്‍വെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റയും ഇന്ധന ചാര്‍ജ്ജിന്റെയും 200 ശതമാനമോ പതിനായിരം രൂപയോ (ഇതില്‍ ഏതാണോ കുറവ്) യാത്രക്കാരന് നഷ്ടപരിഹാര തുകയായി ലഭിക്കും.
*പകരം വിമാനത്തില്‍ സീറ്റ് തരപ്പെടുത്തുന്നത് 24 മണിക്കൂറിലധികം സമയമെടുത്താല്‍ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെയും ഇന്ധന ചാര്‍ജ്ജിന്റെയും 400 ശതമാനമോ 20,000 രൂപയോ (ഇതില്‍ ഏതാണോ കുറവ് അതും) നഷ്ടപരിഹാരമായി ലഭിക്കും.
* യാത്രക്കാരന്‍ പകരം ഏര്‍പ്പാട് ചെയ്യുന്ന വിമാനം ഓപ്റ്റ് ചെയ്യുന്നില്ലെങ്കില്‍ ടിക്കറ്റ് നിരക്കിന്റെ മുഴുവന്‍ തുകയും കൂടാതെ അടിസ്ഥാന നിരക്കിനും ഇന്ധന ചാര്‍ജിന്റെയും 400 ശതമാനമോ പരമാവധി 20,000 രൂപയോ ഏതാണോ കുറവ് അതും നഷ്ടപരിഹാരമായി ലഭിക്കും.

2) വിമാനം റദ്ദാക്കല്‍: വിമാനം റദ്ദാക്കുകയാണെങ്കില്‍ ആ വിവരം യാത്രക്കാരനെ രണ്ടാഴ്ച മുമ്പ് തന്നെ അറിയിക്കുകയും പകരം വിമാനം ഏര്‍പ്പെടുത്തി നല്‍കുകയും വേണം. യാത്രക്കാരന് പകരം വിമാനം സ്വീകാര്യമല്ലെങ്കില്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കണം. വിമാനം റദ്ദാക്കുന്ന വിവരം രണ്ടാഴ്ചയില്‍ കുറവും ഇരുപത്തിനാല് മണിക്കൂര്‍ വരെയുള്ള സമയവുമാണെങ്കില്‍, വിമാനം പുറപ്പെടാന്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്ത സമയം കഴിഞ്ഞ് രണ്ട് മണിക്കൂറിനകം മറ്റൊരു വിമാനം തരപ്പെടുത്തി നല്‍കണം. അല്ലെങ്കില്‍ താഴെ വിവരിക്കും പ്രകാരം നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
* മേല്‍ വിവരിച്ച സമയത്തിന് ശേഷമുള്ള ഒരു മണിക്കൂറിനുള്ളില്‍ വിമാനം ഏര്‍പ്പെടുത്തുന്നതെങ്കില്‍, 5,000 രൂപയോ വണ്‍വെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കും ഇന്ധന നിരക്കും ചേര്‍ന്ന തുകയോ ഏതാണോ കുറവ് അത് നഷ്ടപരിഹാരമായി ലഭിക്കും. * ഒരു മണിക്കൂറിന് ശേഷവും രണ്ടു മണിക്കൂറിനുള്ളിലുമാണെങ്കില്‍ നഷ്ട പരിഹാര തുക 7,500 വരെയാവും. * രണ്ടു മണിക്കൂറില്‍ കൂടിയാല്‍ പരമാവധി നഷ്ട പരിഹാര തുക പതിനായിരം രൂപ വരെയായിരിക്കും.
2017 ല്‍ ഇന്ത്യയില്‍ ഓവര്‍ ബുക്കിങ് മൂലം സീറ്റ് നിഷേധ കേസുകള്‍ 2,539 ഉം 13, 117 കേന്‍സലേഷന്‍ മൂലവും ഒരു ലക്ഷത്തിലധികം ആളുകള്‍ രണ്ടു മണിക്കൂറിലധികം താമസം നേരിട്ടതിനാലും പ്രയാസമനുഭവിച്ചരായും കണക്കാക്കുന്നു. എന്നാല്‍ മേല്‍ വിവരിച്ച പ്രകാരമുള്ള നഷ്ട പരിഹാരമായി മൂന്നു കോടിയിലധികം തുക നഷ്ടപരിഹാരമായി ലഭിക്കുകയുമുണ്ടായി. എയര്‍ ലൈന്‍ കമ്പനിയുടെ കഴിവിനതീതമായ രാഷ്ട്രീയ അസ്ഥിരത, ആഭ്യന്തര യുദ്ധം, പ്രളയം, സമരങ്ങള്‍, സുരക്ഷാ ഭീഷണി, കാലാവസ്ഥ വ്യതിയാനം, എയര്‍ ട്രാഫിക് നിയന്ത്രണം എന്നിവ കാരണം വിമാന കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെന്ന് തെളിയിക്കേണ്ട ബാധ്യത കമ്പനികള്‍ക്കുണ്ട്. യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ നിര്‍ദ്ദേശിക്കുന്ന സമയ പരിധിക്കുള്ളില്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ നഷ്ടപരിഹാര സാധ്യത ഇല്ലാതായേക്കാം. മേല്‍ വിവരിച്ച വ്യവസ്ഥകള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കായി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപ്പാക്കുന്നവയാണ്. വിദേശ എയര്‍ലൈനുകള്‍ക്ക് അവരുടെ രാജ്യ നിയമങ്ങളോ ഇന്ത്യന്‍ നിയമമോ അവരുടെ ഇഷ്ടാനുസരണം തെരെഞ്ഞെടുക്കാം.

3) ബാഗേജ് നഷ്ടപ്പെടല്‍, നേരം വൈകല്‍, കേടുപാടുകള്‍ സംഭവിക്കല്‍: ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ യാത്ര ചെയ്ത എയര്‍ലൈന്‍സില്‍ നിന്ന് എയര്‍പോര്‍ട്ട് വിടുംമുമ്പ് പ്രോപ്പര്‍ട്ടി ഇറെഗുലാറിറ്റി റിപ്പോര്‍ട്ട് (ജഹഞ) ഫോറം വാങ്ങി തങ്ങളുടെ ക്ലെമുകള്‍ തയ്യാറാക്കി നല്‍കണം. 21 ദിവസത്തിനകം കാണാതായ ബാഗേജ് കണ്ടെത്തിയില്ലെങ്കില്‍ നഷ്ടപ്പെട്ടതായി കണക്കാക്കി ബാഗേജ് തൂക്കത്തിനനുസരിച്ച് നഷ്ട പരിഹാരം നല്‍കേണ്ടതാണ്. ഇന്ത്യയിലെ എയര്‍പോര്‍ട്ട് ചുമതലയുള്ള സി.ഐ.എസ്.എഫ് സൈറ്റില്‍ ലോസ്റ്റ് ആന്റ് ഫൗണ്ട് എന്ന സെക്ഷനില്‍ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടിലെയും തിരിച്ചുകിട്ടിയ സാധനങ്ങളുടെ പൂര്‍ണ്ണ വിവരം ലഭ്യമാണ്. ഇതില്‍ പരാതി നല്‍കിയതും ഇല്ലാത്തതും ലഭ്യമാണ്. ഓരോ എയര്‍പോര്‍ട്ടിലും ഇങ്ങിനെ ലഭിച്ചതും എന്നാല്‍ ഉടമസ്ഥര്‍ വരാത്തതുമായ വിലപിടിപ്പുള്ള ധാരാളം സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് നിത്യ കാഴ്ചയാണ്. വളരെ നിസ്സാരമായ ഈ മാര്‍ഗം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.

4) അക്കമഡേഷനും ഭക്ഷണവും
വിമാനം പുറപ്പെടുന്നതിന് താമസം നേരിടുന്ന പക്ഷം യാത്രക്കാരന് ഭക്ഷണത്തിനും താമസത്തിനും അര്‍ഹതയുണ്ടാവും. രണ്ടര മണിക്കൂര്‍ സമയ യാത്രാ ദൈര്‍ഘ്യമാണെങ്കില്‍ രണ്ടു മണിക്കൂറിലധികം നേരം വൈകുകയാണെങ്കിലും, രണ്ടര മുതല്‍ അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യ യാത്രക്ക് മൂന്ന് മണിക്കൂര്‍ നേരം വൈകുകയാണെങ്കിലും അഞ്ചു മണിക്കൂറിലധികം യാത്ര ഉണ്ടെങ്കില്‍ നാല് മണിക്കൂര്‍ നേരം വൈകുമെങ്കിലും ഭക്ഷണം ലഭ്യമാക്കണം. ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ വിമാനം പുറപ്പെടുന്നതിന് നേരം വൈകിയാല്‍ ഹോട്ടല്‍ അക്കമഡേഷനും ലഭ്യമാക്കണം. എന്നാല്‍ എയര്‍ലൈന്‍ കമ്പനിയുടെ നിയന്ത്രണത്തിനതീതമായ മേല്‍ വിവരിച്ച കാരണങ്ങളാല്‍ നേരം വൈകിയാല്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ എയര്‍ലൈന്‍ ബാധ്യസ്ഥരല്ല.
2016 നവമ്പറില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ കീഴില്‍ തുടക്കം കുറിച്ച എയര്‍ സേവാ ആപ്പ്, യാത്രക്കാരുടെ പരാതി പരിഹാരത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എയര്‍ ലൈന്‍, എയര്‍ പോര്‍ട്ട്, സെക്യൂരിറ്റി, ഇമിേേഗ്രഷന്‍, കസ്റ്റംസ്, ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ എന്നിവയെല്ലാം ഈ നെറ്റ്‌വര്‍ക്കില്‍ വരും. ഇതു പ്രകാരം ടിക്കറ്റിങ്, ടിക്കറ്റ് ഫെയര്‍ / റീഫണ്ടിങ്, ഭക്ഷണം, മെയ്ന്റനന്‍സ്, ചെക്ക് ഇന്‍ ബോര്‍ഡിങ് വൃത്തി, സ്റ്റാഫ് പെരുമാറ്റം, വിമാനം വൈകല്‍, ബാഗേജ് നഷ്ടം തുടങ്ങിയ എല്ലാ പരാതികളും സമര്‍പ്പിക്കാം. ഈ സൈറ്റിലൂടെ ലഭിച്ച പരാതികള്‍ മുകളില്‍ വിവരിച്ച ഏത് വകുപ്പില്‍ പെട്ടതാണോ അതാതിടത്തേക്ക് പരിഹാരത്തിനായി അയക്കുകയും പരിഹാരം കാണുകയും ചെയ്യും. ഇതെല്ലാം മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുമാണ് നടക്കുന്നതാണ് ഏറെ ശ്രദ്ധേയം. ഒരു പരാതി രജിസ്റ്റര്‍ ചെയ്താല്‍ പരാതിക്കാരന് തന്റെ പരാതിയുടെ നിജസ്ഥതി അറിയാനായി ഒരു നമ്പറും നല്‍കും. ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പരാതികള്‍ ഈ നോഡല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സമയ പരിധിക്കുള്ളില്‍, സമയപരിധി കഴിഞ്ഞിട്ടും തീര്‍പ്പാക്കാത്തത്, തീര്‍പ്പായത് എങ്ങിങ്ങനെ തരം തിരിച്ച് നടപടികള്‍ കൈകൊള്ളും. തീര്‍പ്പാക്കിയ പരാതിയിലും എയര്‍ സേവയുടെ സേവനത്തിനും ഫീഡ്ബാക്കിനുള്ള അവസരവും നല്‍കി സുതാര്യതയും ഉറപ്പ്‌വരുത്തുന്നുവെന്ന പ്രത്യേകതയും എടുത്തുപറയേണ്ട സവിശേഷതയാണ്. ഈ അവസരത്തെക്കുറിച്ച് ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ടതും പ്രയോഗത്തില്‍ വരുത്തേണ്ടതുമാണ്.
യാത്ര സുഖകരമാക്കാന്‍ നമ്മുടെ അവകാശ സംരക്ഷണത്തോടൊപ്പം മറ്റു യാത്രക്കാര്‍, എയര്‍ ലൈന്‍ ജീവനക്കാര്‍, എയര്‍പോര്‍ട്ട് സുരക്ഷ എന്നിവ സംരക്ഷിക്കാനാവശ്യമായ നിയമങ്ങളും രാജ്യം മുന്നോട്ടു വച്ചിട്ടുണ്ട്. മോശം പെരുമാറ്റം യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടായാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് വരെ ശിക്ഷ ഉറപ്പാക്കി േവ്യാമയാന വകുപ്പ് മുന്നോട്ടുനീങ്ങുന്നു. ഈ നടപടികള്‍ മൂന്ന് തരത്തിലുള്ള പ്രശനക്കാരെയാണ് ഉന്നംവെക്കുന്നത്. 1. വാക്കാലുള്ള അക്രമണം: മാന്യതക്ക് നിരക്കാത്ത വാക്കുകള്‍പ്രയോഗിക്കുക, മോശം ആംഗ്യം കാണിക്കല്‍, മദ്യപിച്ച് ലക്കുകെട്ടു സംസാരിക്കുക മുതലായവ ഈ ഗണത്തില്‍പെടുന്നു. ഇങ്ങിനെയുള്ള യാത്രക്കാര്‍ക്ക് മൂന്ന് മാസം വരെ യാത്രാവിലക്ക് ലഭിക്കും. 2. ശാരീരിക ആക്രമണം: ഉന്തുക,തള്ളുക ചവിട്ടുക തുടങ്ങി അനാവശ്യ തൊടലുകള്‍, ലൈംഗിക ആക്രമണം തുടങ്ങിയവയില്‍ ഏര്‍പ്പെട്ട യാത്രക്കാരന് ആറു മാസം വരെ യാത്രാവിലക്ക്. 3. ജീവന് ഭീഷണിയാവുന്ന പെരുമാറ്റങ്ങള്‍: ജീവന് ഭീഷിണിയുള്ളതോ എയര്‍ ക്രാഫ്റ്റിന് കേടുപാടു വരുത്തുന്ന പ്രവര്‍ത്തികളിലോ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം മുതല്‍ ആജീവനാന്ത വിലക്ക് വരെ ലഭിക്കും. മറ്റു നിയമ പ്രകാരമുള്ള ശിക്ഷക്ക് പുറമെയാണിത്.

(കാലിക്കറ്റ് എയര്‍പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് മെമ്പറാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending