Video Stories
ധോണിയുടെ അപ്രതീക്ഷിത തീരുമാനത്തിന് പിന്നില്‍

ന്യൂഡല്‍ഹി: സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുക എന്ന പ്രയോഗമുണ്ട്. ധോണിയുടെ കാര്യത്തില്‍ ഈ പ്രയോഗം ശരിയാണ്. ക്യാപ്റ്റനായി ധോണി തോറ്റമ്പിയിട്ടൊന്നുമില്ല. ബാറ്റിങ്ങില്‍ ഫോം ഇല്ലെന്ന് മാത്രം. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ബാറ്റിങ് ഓര്‍ഡറില്‍ മുന്നെ ഇറങ്ങി ഫോമിലേക്കുള്ള സൂചനകള്‍ നല്കി. ധോണിയുടെ അപ്രതീക്ഷിത വിടവാങ്ങലിന് പിന്നില്‍ പല കാരണങ്ങള്‍ അനുമാനിച്ചെടുക്കാം. ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 192 റണ്‍സാണ് ധോണി നേടിയത്.
മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 80 റണ്‍സും നേടി. കോഹ്ലിയോടൊപ്പം ചേര്‍ന്ന് നേടിയ കൂട്ടുകെട്ട് അന്ന് നിര്‍ണായകമാവുകയും ചെയ്തു. യുവതാരങ്ങളുടെ പിഴവ് മൂലം ഒരു മത്സരം തോറ്റിരുന്നു. അന്ന് ധോണി പറഞ്ഞത് ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറങ്ങി മത്സരം ജയിപ്പിക്കാന്‍ കഴിയില്ലെന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ ധോണി സ്വയം പിന്‍വാങ്ങുകയാണ്. മുന്നെ ഇറങ്ങി ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ക്യാപ്റ്റന്‍ ഭാരം കോഹ്ലിയെ ഏല്‍പ്പിക്കുക. പുതിയ സെലക്ഷന് കമ്മിറ്റി കഴിവിനും ശാരീരികക്ഷമതക്കുമാണ് പ്രാധാന്യം കൊടുക്കുന്നത്. ഫോം മോശമാണെങ്കില്‍ പുറത്തേക്കുള്ള വഴയൊരുക്കുമെന്ന് ധോണിക്ക് തന്നെ അറിയാം.
പ്രത്യേകിച്ച് ഒരു പറ്റം യുവതാരള് കഴിവ് തെളിയിച്ച് സെലക്ഷന് കമ്മിറ്റിയുടെ വിളികാത്തുനില്ക്കുന്ന സമയവും. ഇതിനില്ലെമുപരിയാണ് കോഹ്ലിയുടെ ടെസ്റ്റിലെ ജൈത്രയാത്ര. പലരും പറഞ്ഞു, ധോണി ഏകദിന ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ സമയമായെന്ന്. കോഹ്ലിയുടെ ക്യാപ്റ്റന്‍സി മാത്രമല്ല ബാറ്റിങിലും അപാര ഫോമിലാണ്. ധോണി നയിച്ചപ്പോള്‍ തന്നെ പല മത്സരങ്ങളും കോഹ്ലിയുടെ മികവിലാണ് ഇന്ത്യ ജയിച്ചതെന്നും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
Don;t miss: അസ്ഹറുദ്ദിനെ പിന്നിലാക്കിയ ധോണി; ഈ റെക്കോര്‍ഡുകള്‍ മഹിക്ക് സ്വന്തം
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
Video Stories
പാസ്പ്പോര്‍ട്ടിലെ ഫോട്ടോയുമായി ബന്ധമില്ല; യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് എയര്‍പ്പോര്‍ട്ട് അധിക്യതര്‍

ചൈന: പാസ്പ്പോര്‍ട്ടിലെ ഫോട്ടുയുമായി ബന്ധമിലെന്ന കാരണത്താല്‍ മേക്കപ്പ് തുടപ്പിച്ച് എയര്‍പ്പോര്‍ട്ട് ജീവനക്കാരി.ചൈനയിലെ ഷാങ്ഷായ് എയര്‍പ്പോര്‍ട്ടിലാണ് സംഭവം.പാസ്പ്പോര്‍ട്ടിലെ ഫോട്ടോയുമായി സാമ്യത വരും വരെ മേക്കപ്പ് തുടച്ചുകളയാന്‍ ജീവനക്കാര്‍ ആവിശ്യപ്പെടുകയായിരുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലതരത്തിലുളള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മോഡലായ ജനൈന പ്രസേരസ് സമാന അനുഭവത്തിലൂടെ കടന്നുപ്പോയിട്ടുണ്ടെന്നും,ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും റ്പ്പോര്‍ട്ടുകള്‍.
Video Stories
സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ചാരപ്രര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി : ചാരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ പാക്കിസ്ഥാന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍.34 കാരനായ കാസിമിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടു തവണ ഇയാള്‍ പാക്കിസ്ഥാനിലേക്കു പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും കണ്ടെത്തി.
കാസിം പാക്കിസ്ഥാന് സന്ദര്‍ശിച്ച സമയത്ത് പാക്കിസ്ഥാന് ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തെയും സര്‍്കാര്‍ സ്ഥാപനങ്ങളെയും കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നതിന് പാക്കിസ്ഥാന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു വിവരങ്ങള്‍ ലഭിച്ചിരുന്നു.
മൊബൈല്‍ സിം കാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയതാണ്.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
india3 days ago
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
-
kerala3 days ago
‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി
-
kerala3 days ago
വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി