Connect with us

Career

“നാളെ ആരു ഓര്‍ക്കാന്‍, ആര്‍ക്കുണ്ട് സമയം…?”; ക്യാപ്റ്റന്‍ കൂള്‍ കളംവിട്ടത് വിഷാദ നായകനായോ!!

എംഎസ്ഡി എന്ന ബ്രാന്റ് നെയിമിലും ഏഴാം നമ്പറിലും തലയായും ആരാധകരുടെ മനസ്സ് കീഴക്കിയ റാഞ്ചിക്കാരന്‍ ഒടുവില്‍ മൈതാനം വിടുന്നത് മനസ്സു തകര്‍ന്നാണോ എന്ന ചോദ്യമാണ് ആദ്ദേഹത്തിന്റെ വിരമിക്കല്‍ സന്ദേശം ഉയര്‍ത്തുന്നത്.

Published

on

Chicku Irshad

ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയെ കിരീട വിജയങ്ങളിലേക്ക് നയിച്ച മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കോലിയുടെ കീഴില്‍ 2019 ക്രിക്കറ്റ് ലോകകപ്പില്‍ അവസാനമായി രാജ്യത്തിന് വേണ്ടി കളിച്ച താരം സജീവ ക്രിക്കറ്റില്‍ നിന്ന് ഇക്കാലമത്രയും മാറിനില്‍ക്കുകയായിരുന്നു. ഒടുക്കം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ കളംവിട്ടത്. എന്നാല്‍ എംഎസ്ഡി എന്ന ബ്രാന്റ് നെയിമിലും ഏഴാം നമ്പറിലും തലയായും ആരാധകരുടെ മനസ്സ് കീഴക്കിയ റാഞ്ചിക്കാരന്‍ ഒടുവില്‍ മൈതാനം വിടുന്നത് മനസ്സു തകര്‍ന്നാണോ എന്ന ചോദ്യമാണ് ആദ്ദേഹത്തിന്റെ വിരമിക്കല്‍ സന്ദേശം ഉയര്‍ത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്ത നൊസ്റ്റാള്‍ജിക് വീഡിയോയുടെ പശ്ചാത്തല ഗാനം അത്രക്ക് വിഷാദ കാവ്യമായിപ്പോയി എന്നതാണ് ആരാധരുടെ മനസ്സ് പറയുന്നത്. പ്രശസ്ത കവി സാഹിര്‍ ലുധിയാന്‍വി രചിച്ച ‘മേ പല്‍ ദോ പല്‍ കാ ശായര്‍ ഹൂം” എന്ന ദാര്‍ശനിക മാനങ്ങളുള്ള കവിതക്ക് ചിത്രീകരണമൊരുക്കിയതാണ് ധോനിയുടെ വിടവാങ്ങല്‍ വീഡിയോ. വിഷാദം നിറഞ്ഞ ഒരു വിടവാങ്ങലായ ഈ കവിത പിന്നീട് കവിയുടെ അനുമതിയോടെ അമിതാഭ് ബച്ചന്റെ “കഭീ കഭീ” എന്ന സിനിമക്കായയും ഉപയോഗിച്ചിരുന്നു. യഷ് ചോപ്ര ഒരുക്കിയ ചിത്രത്തില്‍ ബച്ചന്‍ അവതരിപ്പിക്കുന്ന അമിത് എന്ന കഥാപാത്രം കവിസമ്മേളനത്തില്‍ ആലപിക്കുന്ന രീതിയില്‍ ഖയ്യാം ചിട്ടപ്പെടുത്തിയ ഗാനം മുകേഷാണ് പാടിയത്.

വരുന്ന ലോകകപ്പിലും രാജ്യത്തിന്റെ വിക്കറ്റ് കീപ്പറും ഫിനിഷറുമായി കളം നിറയാന്‍ താരത്തിന്റെ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് കോവിഡ്‌ മഹാമാരിക്കിടെ ധോനിയുടെ അപ്രതീക്ഷിത വിടവാങ്ങള്‍. ഇക്കാലയളവില്‍ മഹേന്ദ്ര സിംഗ് ധോനി എന്ന 39 കാരന്‍ അനുഭവിച്ചതെല്ലാം ഉള്‍പ്പെടുന്നത് തന്നെയാണ് ഈ പാട്ടിലുള്ളതും.

“മേ പല്‍ ദോ പല്‍ കാ ശായര്‍ ഹൂം പല്‍ ദോ പല്‍ മേരി കഹാനി ഹേ പല്‍ ദോ പല്‍ മേരി ഹസ്തി ഹേ പല്‍ ദോ പല്‍ മേരി ജവാനി ഹേ..” എന്ന് തുടങ്ങുന്ന സാഹിറിന്റെ വരികളുടെ ആശയം ഇങ്ങനെയാണ്..

ഈ ഒന്നോ രണ്ടോ നിമിഷങ്ങളില്‍ മാത്രമാണ് ഞാന്‍ കവിയാവുന്നത്.
എന്റെ കഥ, എന്റെ യൗവനം, എന്റെ സാന്നിധ്യവുമെല്ലാം ഈ ഒന്നോ രണ്ടോ നിമിഷത്തേക്ക് മാത്രമുള്ളത്.
എനിക്ക് മുന്‍പ് ഈ വഴികളില്‍ എണ്ണമറ്റ കവികള്‍ വന്നു മറഞ്ഞുപോയിരിക്കുന്നു
ചിലര്‍ നീറുന്ന ഹൃദയവുമായി,
ചിലര്‍ ആത്മംതൃപ്തിയോടെ.
അവരും നൈമിഷികമായി മാത്രം നിലനിന്നവരാണ്
ഞാനും നിങ്ങള്‍ക്കൊപ്പം അത്തരമൊരു നിമിഷത്തിലായിരുന്നു ഇത്തിരി നേരം

ഇന്ന് ഞാന്‍ നിങ്ങളുടെ ഭാഗമാണെങ്കിലും
നാളെ ഞാന്‍ നിങ്ങളില്‍ നിന്നായി കാലഹരണപ്പെടും 

നാളെ പുതിയ കവികള്‍ വരും.
അവരുടെ കവിതകള്‍ പഴയവ നിഷ്പ്രഭമാക്കും.
അവര്‍ എന്നെക്കാള്‍ നല്ല എഴുത്തുകാരാവും
നിങ്ങളെക്കാള്‍ നല്ല ആസ്വാദകരും അവര്‍ക്കുണ്ടാകും..
എങ്കിലും എന്നെ ആരെങ്കിലും ഓര്‍ത്തിരുന്നെങ്കിലെന്ന് ഞാന്‍ കരുതുന്നു!
എന്നാല്‍ എന്തിനോര്‍ക്കണം അല്ലേ?
തിരക്കുപിടിച്ച ഈ ലോകത്ത് എന്നെ ഓര്‍ത്ത് പാഴാക്കാന്‍ ആര്‍ക്കുണ്ട് സമയം…?”

ധോനി തന്റെ ഇടം പിരിയുമ്പോള്‍ ഈ വരികളെ വിടവാങ്ങലായി എടുത്തത് യാദൃച്ഛികമാവില്ല. ജയങ്ങള്‍ക്കിടയിലും താരം വിമര്‍ശിക്കപ്പെട്ട കാലം വ്യക്തമാക്കുന്നത് അതാണ്. ഔട്ടാവുണ്ടാമ്പോള്‍ തിരിഞ്ഞുനോക്കാതെ മൈതാനം വിടുന്ന ക്യാപ്റ്റന്‍ കൂളിന്റെ പക്വതയാര്‍ന്ന ജീവിതവീക്ഷണവും ഫിനിഷറിന്റെ ഹെലികോപ്റ്റര്‍ ഷോട്ടും എല്ലാമുണ്ട് ആ വരികളില്‍. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ആത്മഗതം.

Sakshi Dhoni finally breaks silence on MS Dhoni's retirement 'rumours'

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റിന് ഒരിക്കലും മറക്കാത്ത വിജയങ്ങള്‍ സമ്മാനിച്ച എം.എസ് ധോണിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരിച്ച ഭാര്യ സാക്ഷി സിങും വികാരാഭരിതയായി. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ധോനി വിരുദ്ധ പ്രചരണങ്ങള്‍ക്കിടയില്‍ പോലും ധോണിയുടെ തീരുമാനങ്ങള്‍ക്കെല്ലാം ഉറച്ച പിന്തുണ നല്‍കിയിരുന്ന, വിമര്‍ശനങ്ങളോട് ശക്തമായി തിരിച്ചടിച്ചിരുന്ന വ്യക്തിയാണ് സാക്ഷി. നേടിയെടുത്തതിലെല്ലാം നിങ്ങള്‍ക്ക് അഭിമാനിക്കാവുന്നതാണ്. കളിക്കളത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങളിലും വ്യക്തിത്വത്തിലും ഞാന്‍ അഭിമാനിക്കുന്നു. ആരോഗ്യവും സന്തോഷവും നിറയുന്ന ഒരു ഭാവി ആശംസിക്കുകയാണെന്നും സാക്ഷി കുറിച്ചു.

അമേരിക്കന്‍ എഴുത്തുകാരി മായ ആഞ്ചിലോവിന്റെ വാക്കുകളും സാക്ഷി ധോണിക്കായി വൈകാരികമായി കുറിച്ചിട്ടുണ്ട്. നിങ്ങള്‍ പറഞ്ഞത് ജനങ്ങള്‍ മറന്നേക്കാം, നിങ്ങള്‍ ചെയ്ത കാര്യങ്ങളും അവര്‍ മറന്നേക്കാം. എന്നാല്‍, അവരുടെയുള്ളില്‍ നിങ്ങളുണ്ടാക്കിയ വൈകാരിക അനുഭവം അവര്‍ ഒരിക്കലും മറക്കില്ലെന്നായിരുന്നു മായയുടെ വാക്കുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Career

പി.ടി. സഫ്‌വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്

നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്‌പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.

ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്‌വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.

നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.

നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്‌സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്‍മെന്റ് ആർട്സ് ആൻ്റ് സയന്‍സ്‌ കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.

Continue Reading

Career

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം

അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

Published

on

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.

Continue Reading

Career

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും

Published

on

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.

Continue Reading

Trending