Connect with us

kerala

മരിച്ചയാള്‍ എന്ത് തെറ്റ് ചെയ്തു? കനാലില്‍ വീണ് മരിച്ചയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ് അനാസ്ഥ

വാഹനാപകടത്തില്‍ മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ കുറ്റപത്രം സമര്‍പ്പിച്ച മയ്യില്‍ പൊലീസ് നടപടി വിവാദമാകുന്നു.

Published

on

കണ്ണൂര്‍: വാഹനാപകടത്തില്‍ മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ കുറ്റപത്രം സമര്‍പ്പിച്ച മയ്യില്‍ പൊലീസ് നടപടി വിവാദമാകുന്നു. കൈവരിയില്ലാത്ത കനാലില്‍ വീണ് ദാരുണമായി മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെ കുറ്റക്കാരനാക്കിയാണ് കണ്ണൂര്‍ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിലെ മസ്‌കറ്റ് ടെയിലേഴ്‌സിന് സമീപം കനാല്‍ പാലം റോഡില്‍ നിന്ന് കനാലില്‍ വീണുമരിച്ച വ്യാപാരി പെരുമാച്ചേരി കാവുംചാല്‍ ചെങ്ങിനി ഒതയോത്ത് സിഒ ഭാസ്‌കരനെ(54)തിരെയാണ് കുറ്റപത്രം. ആറ് മാസം വരെ തടവുശിക്ഷ ലഭിക്കുന്ന 279-ാം വകുപ്പ് ചുമത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് നല്‍കിയ കുറ്റപത്രത്തിലെ വിവരങ്ങളെ കുറിച്ച് അറിയുന്നത് കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് ഭാസ്‌കരന്റെ കുടുംബത്തിന് പിഴയടക്കാന്‍ നോട്ടീസ് ലഭിച്ചതോടെയാണ്.

റോഡ് നിര്‍മാണത്തിലെ അപാകതയാണ് മരണകാരണമെന്ന പ്രദേശവാസികളുടെ ആരോപണം നിലനില്‍ക്കുമ്പോഴാണ് മയ്യില്‍ പൊലീസ് അന്വേഷണം പൂര്‍ത്തീകരിച്ച് അപകടത്തില്‍ മരിച്ചയാളെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. മണിക്കൂറുകള്‍ കഴിഞ്ഞാണ് അതുവഴി വന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇടുപ്പെല്ലിനും കഴുത്തിനുമേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഭാസ്‌കരന്റെ അപകട മരണത്തെ തുടര്‍ന്ന് ജനരോഷം ഉയര്‍ന്നതോടെ പഞ്ചായത്ത് അധികൃതരുടെ ഇടപെടലിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അപകടം നടന്ന സ്ഥലത്ത് കൈവരി നിര്‍മിച്ചത്.

കുടുംബത്തിന് കുരുക്കായി
പൊലീസ് നടപടി

പൊതുമരാമത്ത് അധികൃതരുടെ കൃത്യവിലോപത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഭാസ്‌കരന്‍ മരിച്ചതിന് പിന്നാലെ ആ വേദനയ്‌ക്കൊപ്പം കുരുക്കായി പൊലീസ് അനാസ്ഥയും. നട്ടംതിരിയണം മരിച്ചയാള്‍ക്കെതിരെ കുറ്റപത്രത്തിന്റെ രൂപത്തിലെത്തിയ ചുവപ്പ് നാടയില്‍. പ്രാഥമിക അന്വേഷണ വിവരത്തില്‍ അസ്വാഭാവിക മരണമെന്ന് എഴുതിച്ചേര്‍ത്ത പൊലീസ് തന്നെയാണ് അന്വേഷണത്തിനൊടുവില്‍ തകിടം മറിഞ്ഞത്. ഇതുകാരണം അര്‍ഹതപ്പെട്ട ഇന്‍ഷൂറന്‍സ് തുക പോലും ലഭിക്കാത്ത സാഹചര്യമാണ് കുടുംബത്തിനുണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

Trending