Connect with us

columns

കമ്യൂണിസവും കമ്യൂണലിസവും കൈകോര്‍ക്കുമ്പോള്‍

Published

on

പ്രൊഫ. പി.കെ.കെ തങ്ങള്‍

സര്‍വസമത്വവാദമെന്ന ശ്രവണ മധുരമായ കമ്യൂണിസം അഥവാ ഭാവനാസമ്പുഷ്ടമായ സാമ്പത്തിക സമീകരണ സിദ്ധാന്തമെന്ന് ഉപജ്ഞാതാക്കളായ കാറല്‍മാക്‌സും ലെനിനുമൊക്കെ പേരിട്ടു വിളിക്കുകയും പിതാക്കളായി ഗണിക്കപ്പെടുന്ന അവര്‍തന്നെ ജന്മനേരം തൊട്ട് ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് ആയുസ് പ്രതീക്ഷിച്ചുകൂട എന്ന് പ്രവചിക്കുകയുംചെയ്ത അതികഠിനമായ ജനകീയ പ്രസ്ഥാനമെന്ന നിലയില്‍, തലക്ക് അടിയേറ്റു ചത്ത ഗൗളിയുടെ വാല് പിടയ്ക്കുന്നപോലെ ഇന്ന് കേരളത്തിലല്ലാതെ ലോകത്ത് മറ്റെവിയെടും കണ്ടെത്താന്‍ കഴിയാത്തവിധം പൂര്‍ണ്ണ സുഷുപ്തിയിലേക്കോ ചരമത്തിലേക്കോ ആണ്ടു കഴിഞ്ഞ ഒരു പ്രസ്ഥാനമെന്ന നിലയില്‍ കമ്യൂണിസം കേരളത്തിലും, മറുവശത്ത് പ്രകടമായും വര്‍ഗീയത എന്ന തുറന്ന അര്‍ത്ഥമുള്ള കമ്യൂണലിസവും വര്‍ഗവെറിയും വംശഹത്യയും (ജിനോസൈഡ്) കൈമുതലാക്കിയ അനുബന്ധ തീവ്രവാദ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന രാജ്യ ഭരണകക്ഷിയും ജനതയെ അടക്കിവാഴുകയും സ്വാതന്ത്ര്യലബ്ധി മുതല്‍ക്കിങ്ങോട്ട് ഇന്ത്യന്‍ ജനത പുലര്‍ത്തിപ്പോന്ന സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന മൗലിക സിദ്ധാന്തത്തെ കുഴിച്ചുമൂടി വര്‍ഗ വിദ്വേഷത്തിന്റെ അഗ്നി ആളിക്കത്തുന്ന നരകമാക്കി മാറ്റാന്‍ വിഷം ചീറ്റുന്ന വര്‍ഗ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കി പിണിയാളുകളെ അണിനിരത്തി ആനന്ദം നുണയുന്ന സാഡിസ്റ്റ് സര്‍ക്കാരിനെയുമാണ് ഇന്ത്യന്‍ ജനസമൂഹം സഹിച്ചുകൊണ്ടിരിക്കുന്നത്. നൂറു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് മനുഷ്യനിര്‍മ്മിതമായ ഒരു പ്രസ്ഥാനവും നിലനില്‍ക്കില്ലെന്നത് യഥാര്‍ത്ഥത്തില്‍ കാറല്‍മാക്‌സിന്റെ മാത്രം കണ്ടെത്തലൊന്നുമല്ല; മറിച്ച് അതൊരു പ്രകൃതി സത്യമാണ്.

ഏതൊരു ഇന്ത്യന്‍ പൗരനും പൂര്‍ണ്ണമായ പൗരബോധത്തോടെ അഭിമാനപൂര്‍വവും ഭരണഘടന വാഗ്ദത്തം ചെയ്തിരിക്കുന്ന അവകാശങ്ങള്‍ അനുഭവിച്ചുകൊണ്ട് ജീവിക്കാന്‍ മറ്റു വ്യത്യാസങ്ങളൊന്നും തടസ്സമാവാതെ ഭരണഘടനാനുസൃതമായ അവസരങ്ങള്‍ ലഭിക്കേണ്ടതാണ്. അവകാശങ്ങള്‍ ആരുടെയെങ്കിലും ഔദാര്യമല്ല. ഇന്ത്യാരാജ്യത്തെ ഏതെങ്കിലും ഒരു ഇസത്തിന് തീരെഴുതിക്കൊടുത്തിട്ടില്ല. ഇന്ത്യ സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാണ്. ഭരണഘടനയുടെ ആമുഖം തുടങ്ങുന്നിടത്തുതന്നെ ലിഖിതമായിട്ടുള്ളതാണത്. തുല്യനീതി, അത് സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും എല്ലാവര്‍ക്കും സമാവകാശപ്പെടേണ്ടതാണ്. ചിന്താസ്വാതന്ത്ര്യവും ആചാരാനുഷ്ഠാനങ്ങള്‍ക്കും ആരാധനക്കുമുള്ള അവകാശവും എല്ലാവര്‍ക്കും സമമാണ്. അര്‍ഹമായ പദവിക്കുള്ള അവകാശവും പൗരന്മാര്‍ക്ക് സമമാണ്. പരസ്പരം പദവികളിലേക്ക് പ്രോത്സാഹിപ്പിക്കാനുള്ള അവകാശവും പൗരന്മാര്‍ക്കുണ്ട്. ഇവയെല്ലാംതന്നെ തന്റെ വ്യക്തിത്വമെന്ന പോലെതന്നെ രാജ്യത്തിന്റെയും അന്തസും അഭിമാനവും നിലനിര്‍ത്തുന്നതുകൂടിയായിരിക്കണം. ഈ വസ്തുതകളത്രയും 1949 നവംബര്‍ മാസം 26 ന് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ വാഗ്ദത്തം ചെയ്തിട്ടുള്ളവയാണ്. രാജ്യം മുന്നോട്ട്‌വെക്കുന്ന ഈ വസ്തുതകള്‍ രാഷ്ട്രത്തോട് നിറവേറ്റി പൂര്‍ത്തീകരിക്കുകയെന്നത് ഓരോ പൗരന്റെയും കടമയുമാണ്. ഇങ്ങിനെയെല്ലാമാണോ ഈ കാലഘട്ടത്തില്‍ രാജ്യത്തും സംസ്ഥാനത്തും നടന്നുകൊണ്ടിരിക്കുന്നത്? വര്‍ഗീയ ആശയങ്ങളുടെ മേല്‍ക്കോയ്മ കേന്ദ്ര ഭരണ തലത്തിലും കൃത്രിമ രാഷ്ട്രീയ മേല്‍ക്കോയ്മ സംസ്ഥാന തലത്തിലും അല്ലേ നാമിന്നനുഭവിക്കുന്നത്!

കമ്യൂണിസം എന്നത് പാഴ് മുളയാണെന്നതും അതിന്റെ വളര്‍ച്ചയായി പ്രണേതാക്കള്‍ക്ക് അനുഭവപ്പെടുന്നത് അതിന്റെ നാശത്തിലേക്കുള്ള ഗതി വേഗ മുന്നേറ്റം മാത്രമാണെന്നും അവര്‍ക്ക് ബോധ്യം വരിക അത് ജീര്‍ണ്ണിച്ച് കഴിയുമ്പോഴാണ്. സോവിയറ്റ് റഷ്യ ഛിന്നഭിന്നമാകുമെന്ന് അതിന്റെ വളര്‍ച്ചയുടെ കുമിളകള്‍ കണ്ട് സുഖിച്ചവരാരെങ്കിലും കരുതിയിരുന്നോ? ചൈന ഇന്ന് ആശയപരമായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പരുവത്തിലല്ലേ. ലോകത്തിന്റെ മുന്നില്‍ ചൈന പിടിച്ചുനില്‍ക്കുന്നത് ആശയപരമായി കുറച്ചൊന്നു കണ്ണടച്ച്, പൗരന്മാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്ന കുടില്‍ വ്യവസായങ്ങളുടെയും കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെയും ഉത്പാദനത്തിലും വിപണനത്തിലും കീര്‍ത്തി നേടാന്‍ കഴിഞ്ഞതുകൊണ്ടല്ലേ. നല്ല ആശയങ്ങളിലൂടെയും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ ജനത്തെ ന്യായമായ നിലയില്‍ പിടിച്ചുനിര്‍ത്താനാവൂ. കൃത്രിമ ആശയങ്ങളിലൂടെയും ശൈലികളിലൂടെയും അവരെ എക്കാലവും വ്യാമോഹിപ്പിച്ച് പിടിച്ചുനിര്‍ത്താനാവില്ല. കാരണം ആരുടെയും ചിന്തയും ശേഷിയും മറ്റൊരാള്‍ക്കും എക്കാലത്തേക്കും മരവിപ്പിക്കാനാവില്ല തന്നെ. ഗൗളിയുടെ ഉടല്‍ മൃതിയടഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ കാണുന്ന വാല്‍ തലപ്പിന്റെ തുള്ളല്‍, ഒരല്‍പം കഴിയുമ്പോള്‍ അതും നിശ്ചലമാകും. ഈയൊരു ഗതി തന്നെയായിരിക്കും കേന്ദ്ര സര്‍ക്കാറിനും സംഭവിക്കുക.

തീര്‍ത്തും വിഷലിപ്തമായ മാനസികാവസ്ഥ നിലനില്‍ക്കുന്ന ഭരണകര്‍ത്താവും പിണിയാളുകളുമായത് കൊണ്ടല്ലേ ഈ ദുര്‍ഘട ഘട്ടത്തിലും ആവുന്നതിങ്ങു പോരട്ടെ എന്ന നിലയില്‍ ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ത്തു അങ്ങോട്ട് അമ്പെയ്തുവിട്ടത്. ഇതുകൂടി കണ്ടതോടെ കേന്ദ്ര സര്‍ക്കാറിന്റെ മനസ്സിലിരിപ്പെന്താണെന്നത് ഇന്ത്യന്‍ ജനത പൂര്‍ണ്ണമായും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുകയാണ്. ലോകമനുഷ്യരേ, നിങ്ങള്‍ സഹോദരീ സഹോദരന്മാരാണ്. നിങ്ങള്‍ ജനിച്ചുവളര്‍ന്നത് ഒരേ പിതാവിന്റെയും മാതാവിന്റെയും സന്താനങ്ങളായിട്ടാണ്. നിങ്ങളുടെ പിതാവ് ആദവും മാതാവ് ഹവ്വയുമാണ്. ഒരു വേര്‍തിരിവും നിങ്ങള്‍ക്കിടയിലില്ല. നിങ്ങള്‍ ദൈവ വിശ്വാസിയാണെങ്കില്‍ നിങ്ങളുടെ അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ നിങ്ങള്‍ വയറുനിറച്ച് ആഹാരം കഴിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസിയാണെന്ന് പറയാന്‍ അര്‍ഹതയില്ല. അയല്‍ക്കാരന്റെ വിശപ്പടക്കാന്‍ കറിയില്‍ അല്‍പം വെള്ളം അധികം ചേര്‍ത്തെങ്കിലും നിങ്ങള്‍ ശ്രമിക്കണം, സ്വര്‍ണ്ണവും വെള്ളിയും (ധനം) നല്ല മാര്‍ഗത്തില്‍ ചെലവഴിക്കാതെ പൂഴ്ത്തിവെക്കുന്നവര്‍ക്കാണ് നാശം തുടങ്ങിയ ഒട്ടനേകം മാനവിക വിഷയങ്ങള്‍ മനുഷ്യനെ പഠിപ്പിച്ച് ലോക മാനവികത (ജാതീയതയല്ല തന്നെ)യെന്ന തത്വം മനുഷ്യ വംശത്തെ പഠിപ്പിച്ച മഹിതമായ ആശയ പ്രസ്ഥാനത്തെയാണ് കേന്ദ്ര സര്‍ക്കാറും പിണിയാളുകളും ബദ്ധവൈരികളാക്കുന്നത്. തൊലി നിറം നോക്കിയോ, സമ്പത്ത് നോക്കിയോ ആരെയും വിലയിരുത്താതെ ഒരു പ്രസ്ഥാനത്തെ എന്തിനാണ് ഭരണകൂടം ഇത്രയേറെ ഭയപ്പെട്ട് ഉന്മൂലനത്തിനൊരുങ്ങുന്നത്? ലോകത്ത് ഒരു യഥാര്‍ഥ ഇസ്‌ലാം മതവിശ്വാസിയും അപരനെ ഒരുവിധത്തിലും ഉപദ്രവിക്കുകയില്ല. ലോകത്തെവിടെയെങ്കിലും വല്ല മുസ്‌ലിം നാമധാരികളും എന്തെങ്കിലും വിവരക്കേട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇസ് ലാമിന് പുറത്തുള്ളവരോ, മറ്റാര്‍ക്കോ വേണ്ടി വിടുവേല ചെയ്യുന്ന കപടരോ ആണെന്നല്ലാതെ, ഇസ്‌ലാം അത്തരക്കാരെ ആരുടെയും വക്കാലത്തെടുക്കുകയില്ല. ലോക സമാധാനത്തിന് വിരുദ്ധമായി ഒരു വിശ്വാസിയും ചെറുവിരല്‍ പോലും അനക്കില്ല. അധികാരത്തിന്റെ പിന്നാലെ പോവുകയോ അധികാരമുണ്ടെങ്കിലേ വിശ്വാസം പൂര്‍ണ്ണമാവൂ എന്ന അബദ്ധജഡിലമായ നിലപാട് വെച്ച്പുലര്‍ത്തുകയോ ചെയ്യുകയെന്നത് ഒരു വിശ്വാസിക്കും കരണീയമല്ല. ജനാധിപത്യവും മതേതരത്വവുമാണ് രാജ്യത്തിന്റെ ആധാരശിലകള്‍ എന്ന പരമ സത്യം വിസ്മരിക്കുന്ന ഭരണകൂടങ്ങളാണ് ഇന്ന് പൗര സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വിലങ്ങുതടിയാവുന്നത് എന്ന ദു:ഖ സത്യം പറയാതെ വയ്യ. പരമ്പരാഗതമായി ഇന്ത്യാരാജ്യം സര്‍വ സമുദായ മൈത്രിയുടെ ഈറ്റില്ലമാണ്; അടുത്ത കാലത്തായി തകിടംമറിഞ്ഞുവരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും. നാളിതുവരെ ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്ന ഏതൊരു, അല്‍പം പൊതു വിവരമുള്ള വിദേശ പൗരനെയും ആകര്‍ഷിച്ചിരുന്നത് ഇവിടത്തെ സാംസ്‌കാരിക ബഹുസ്വരത വിളിച്ചോതുന്ന ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളായിരുന്നു. എന്നാല്‍ അടുത്തിടെയായി തക്കംനോക്കി സ്ഥലനാമങ്ങളടക്കം മായ്ച്ചു കളയുന്നതാണ് കാണപ്പെടുന്നത്. ഭരണാധികാരികളുടെ ഇത്തരം കുടില മനസ്‌കത എവിടം വരെ ചെന്നെത്തുമെന്നത് പ്രവചിക്കുക വയ്യ. കേള്‍ക്കാന്‍ മധുരമായി തോന്നുമെങ്കിലും കമ്യൂണിസവും കമ്യൂണലിസവും ആത്യന്തികമായി നേര്‍ മാനവികതകയുടെ വൈരികളാണെന്നതില്‍ സംശയമില്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending