Connect with us

india

ഉത്തരാഖണ്ഡില്‍ പാര്‍ട്ടി ജയിച്ചപ്പോള്‍ മുഖ്യമന്ത്രി തോറ്റു

പാര്‍ട്ടി ജയിച്ചപ്പോഴും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കതിമ മണ്ഡലത്തില്‍ പരാജയപ്പെട്ടത് ബി.ജെ.പി വിജയത്തിന്റെ മാറ്റു കുറക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിയോട് 6,579 വോട്ടിന്റെ മാര്‍ജിനിലാണ് ധാമി തോല്‍വി വാങ്ങിയത്.

Published

on

ഡറാഡൂണ്‍: സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള 22 വര്‍ഷത്തിനിടെ ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലെ ആദ്യ ഭരണത്തുടര്‍ച്ചയാണ് ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത്. 2017ല്‍ നേടിയതിനേക്കാള്‍ സീറ്റു കുറഞ്ഞെങ്കിലും ഭരണവിരുദ്ധ തരംഗത്തെ മറികടന്നതിന്റെ ആശ്വാസത്തിലാണ് നേതൃത്വം. പാര്‍ട്ടി ജയിച്ചപ്പോഴും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കതിമ മണ്ഡലത്തില്‍ പരാജയപ്പെട്ടത് ബി.ജെ.പി വിജയത്തിന്റെ മാറ്റു കുറക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിയോട് 6,579 വോട്ടിന്റെ മാര്‍ജിനിലാണ് ധാമി തോല്‍വി വാങ്ങിയത്.

ഹിന്ദു വോട്ടുബാങ്കില്‍ കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമത്രയും. സംസ്ഥാന രൂപീകരണം നടന്ന 2000 മുതല്‍ ബി.ജെ.പിയും കോണ്‍ഗ്രസും മാറി മാറി അധികാരത്തിലേറുന്നതാണ് ഉത്തരാഖണ്ഡിലെ കീഴ്‌വഴക്കം. സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ ഇടക്കാല തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായിരുന്നു നറുക്ക്.

ആദ്യം നിത്യാനന്ദ് സ്വാമിയും പിന്നീട് ഭഗത് സിങ് കോഷ്യാരിയും മുഖ്യമന്ത്രിമാരായി. 2002ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. നാരായണ്‍ ദത്ത് തിവാരിയായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി. അഞ്ചു വര്‍ഷം തികച്ചു ഭരിച്ചെങ്കിലും ഭരണത്തുടര്‍ച്ച നേടാന്‍ അദ്ദേഹത്തിനായില്ല. 2007ല്‍ വീണ്ടും ബി.ജെ.പി അധികാരത്തിലേക്ക്. 2017നു സമാനമായി മുഖ്യമന്ത്രിമാരെ അന്നും ബി.ജെ.പി മാറിമാറി പരീക്ഷിച്ചു. ആദ്യം ഭുവന്‍ ചന്ദ് ഖണ്ഡൂരി പിന്നീട് രമേശ് പൊക്രിയാല്‍, പിന്നെ വീണ്ടും ഖണ്ഡൂരി. 2012ല്‍ വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. രണ്ടു വര്‍ഷത്തിനു ശേഷം ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായി. തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പില്‍(2017) കോണ്‍ഗ്രസ് വീണു. വീണ്ടും ബി.ജെ.പി. കീഴ്‌വഴക്കമനുസരിച്ച് ഇത്തവണ കോണ്‍ഗ്രസിന് നറുക്കു വീഴേണ്ടതായിരുന്നു. രാഷ്ട്രീയ സാഹചര്യവും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു.

കോവിഡ് അടച്ചിടലും അനുബന്ധമായി വിനോദ സഞ്ചാര മേഖലയിലുണ്ടായ നിയന്ത്രണങ്ങളും ജീവിതോപാധികളെ ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഉത്തരാഖണ്ഡ്. പ്രത്യേകിച്ച് കേദാര്‍നാഥ് അടക്കമുള്ള കേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞത് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ തന്നെ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും ബി.ജെ.പിക്ക് തലവേദനയായിരുന്നു. 2017 മുതല്‍ അഞ്ചു വര്‍ഷത്തെ ഭരണം തികക്കാന്‍ മൂന്നു മുഖ്യമന്ത്രിമാരെയാണ് പരീക്ഷിക്കേണ്ടി വന്നത്. ത്രിവേന്ദ്ര സിങ് റാവത്തിനായിരുന്നു ആദ്യത്തെ നറുക്ക്. ആഭ്യന്തര വഴക്ക് മൂര്‍ച്ചിച്ചതോടെ 2021ല്‍ അദ്ദേഹത്തെ മാറ്റി തിരത് സിങ് റാവത്തിനെ മുഖ്യമന്ത്രിയായി നിയമിച്ചു. പ്രശ്‌നം അവിടം കൊണ്ടും തീരാതിരുന്നതോടെ 2021ല്‍ വീണ്ടും മുഖ്യമന്ത്രിയെ മാറ്റി. പുഷ്‌കര്‍ സിങ് ധാമിക്കായിരുന്നു അടുത്ത ഊഴം. ജനങ്ങളുടെ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്നതില്‍ മൂന്നു മുഖ്യമന്ത്രിമാരും പരാജയമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ബി.ജെ.പിയുടെ ഈ പോരായ്മകളെ മുതലെടുക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചു. കേന്ദ്ര സഹായത്തോടെ നടപ്പാക്കിയ ഛാര്‍ധാം വികസന പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള സാന്നിധ്യവും ഭരണ വിരുദ്ധ തരംഗം മറികടക്കാനുള്ള ഉപകരണം ആക്കി മാറ്റുന്നതില്‍ ബി.ജെ.പി വിജയിക്കുകയും ചെയ്തു.

സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തമായ നേതൃത്വത്തിന്റെ അഭാവവും സംഘടനാ ദൗര്‍ബല്യങ്ങളുമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കള്‍ യു.പിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഉത്തരാഖണ്ഡിന്റെ ചുമതല മുഴുവന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഹരീഷ് റാവത്തിലായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് റാവത്ത് നടത്തിയ രാഷ്ട്രീയ യാത്ര താഴെ തട്ടില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകര്‍ന്നെങ്കിലും അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്കൊപ്പം ഹരീഷ് റാവത്തിനും തോല്‍വി വാങ്ങേണ്ടി വന്നു. 2017നെ അപേക്ഷിച്ച് ഏതാനും സീറ്റ് അധികം നേടാന്‍ കഴിഞ്ഞതു മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വനിതകള്‍ക്ക് ഒരു ലക്ഷം: തരംഗമായി കോണ്‍ഗ്രസിന്റെ മഹാലക്ഷ്മി പദ്ധതി; ബിജെപി ക്യാമ്പില്‍ ഞെട്ടല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതി വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസിന് വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. തിങ്കളാഴ്ച റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

‘ജൂലൈ ഒന്നിന് പാവപ്പെട്ട സ്ത്രീകള്‍ അവരുടെ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ 8,500 രൂപ കാണും. ഇത് എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി നടപ്പിലാവും’- അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപനം വോട്ടര്‍മാരെ ആകര്‍ശിക്കാന്‍ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പദ്ധതി കൂടുതല്‍ ജനകീയമാക്കാനും കൂടുതല്‍ സ്ത്രീ വോട്ട് ആകര്‍ഷിക്കാനുമായി ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി പാര്‍ട്ടി പുറത്തിറക്കിയ ഏക് ലാക്ക് കി ലൈന്‍ (ഒരു ലക്ഷത്തിന്റെ വഴി) കാംപയിന്‍ എക്‌സിലടക്കം ട്രെന്‍ഡിങ്ങായി കഴിഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഹിന്ദി ബെല്‍റ്റ് സംസ്ഥാനങ്ങളായ ഹരിയാന, യുപി, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ എല്ലാ ദരിദ്രവീട്ടിലെയും സ്ത്രീകള്‍ക്കിടയിലേക്കും കോണ്‍ഗ്രസ് ഈ പദ്ധതി പരിചയപ്പെടുത്തി രംഗത്തെത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഹോര്‍ഡിങ്ങുകള്‍, സോഷ്യല്‍മീഡിയ തുടങ്ങിയവയിലൂടെയായിരിക്കും പ്രചാരണം നടത്തുക. നിലവില്‍ മോദിയുടെ വിദ്വേഷ പ്രസം?ഗങ്ങളും അദാനി- അംബാനി സഹായത്തെ ചൊല്ലിയുള്ള രാഹുലിന്റെ വെല്ലുവിളിയും കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണ ലൈം?ഗികാതിക്രമ വിവാദവും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇത് മുതലാക്കി മഹാലക്ഷ്മി പദ്ധതി കൂടുതല്‍ വോട്ടര്‍മാരിലേക്കെത്തിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. കോണ്‍ഗ്രസ് നീക്കം ബിജെപി ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി ഉറപ്പാക്കും. നേരത്തെ, പാര്‍ട്ടി പ്രകടനപത്രികയിലെ വിവിധ വാഗ്ദാനങ്ങള്‍ ഉദ്ധരിച്ച് ഒറ്റയടിക്ക് ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

‘നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെങ്കില്‍ എല്ലാ വര്‍ഷവും ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് വന്നുകൊണ്ടേയിരിക്കും. ഒറ്റയടിക്ക് ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കും’- അദ്ദേഹം പറഞ്ഞു. ജൂണ്‍ നാലിന് എല്ലാ പാവപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കും. ഓരോ കുടുംബത്തില്‍ നിന്നും ഒരു സ്ത്രീയുടെ പേര് തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുമെന്ന പ്രസ്താവനയില്‍, രാഹുലിനെ രാജകീയ മാന്ത്രികന്‍ എന്ന് വിളിച്ച് പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. മോദി സര്‍ക്കാര്‍ രാജ്യത്ത് 22 ശതകോടീശ്വരന്മാരെ സൃഷ്ടിച്ചെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ലക്ഷക്കണക്കിനാളുകളെ ‘ലക്ഷാധിപതികളാക്കാന്‍’ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ ദാരിദ്ര്യനിര്‍മാര്‍ജനവും തൊഴിലില്ലായ്മാ ഉന്മൂലനവും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളിലൂടെ വോട്ടര്‍മാരെ ഇന്ത്യ മുന്നണിക്കൊപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

Continue Reading

india

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു.

Published

on

ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ ചേർന്നു. ഖട്ടറുടെ സഹോദരിയുടെ മക്കളായ പ്രദീപ് ഖട്ടർ, ഗുരുജി ഖട്ടർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു. സിർസയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന കുമാരി സെൽജയാണ് ഇവരെ പാർട്ടിയിൽ എടുക്കാൻ നേതൃത്വം നൽകിയത്. മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന 10 വർഷവും ഖട്ടർ കുടുംബത്തെ അവഗണിക്കുകയായിരുന്നുവെന്ന് ഇരുവരും ആരോപിച്ചു.

കോൺഗ്രസിൽ ചേരാൻ തുനിഞ്ഞപ്പോൾ തങ്ങൾക്കു മേൽ വലിയ സമ്മർദം ചെലുത്തിയെന്നും പ്രദീപും ഗുരുജിയും അവകാശപ്പെട്ടതായി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഇവരുടെ മറ്റൊരു അമ്മാവനായ ബി.ജെ.പി അംഗവും അഭിഭാഷകനുമായ ഭൂപേന്ദ്ര ഖട്ടർ അനന്തരവർ കോൺഗ്രസിൽ ചേർന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Continue Reading

Trending