Connect with us

kerala

ആരാണ് യൂത്ത്‌ലീഗ് ഫണ്ട് കൊടുത്ത അസന്‍സോള്‍ ഇമാം? കെ.ടി ജലീലിന് യൂത്ത്‌ലീഗിന്റെ മറുപടി

കത്വ ഉന്നാവോ ഫണ്ടിൽ അസൻസോൾ ഇമാമിന് പണം കൊടുത്തു… ആരാണാ ഇമാം.. എന്തിന് കൊടുത്തു.. ചോദിക്കുന്നത് ഒരു മന്ത്രിയാണ്…

Published

on

കോഴിക്കോട്:യൂത്ത്‌ലീഗിന്റെ കത്വ ഉന്നാവോ ഫണ്ടില്‍ നിന്ന് സഹായം നല്‍കിയ അസന്‍സോള്‍ ഇമാം ആരാണെന്ന് പരിഹാസത്തോടെ ചോദിച്ച മന്ത്രി കെ.ടി ജലീലിന് മറുപടിയുമായി യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുബൈര്‍ ജലീലിന് വിശദമായ മറുപടി നല്‍കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കത്വ ഉന്നാവോ ഫണ്ടിൽ അസൻസോൾ ഇമാമിന് പണം കൊടുത്തു… ആരാണാ ഇമാം.. എന്തിന് കൊടുത്തു.. ചോദിക്കുന്നത് ഒരു മന്ത്രിയാണ്…
ആദ്യം ആരാണ് എന്ന് മന്ത്രിയുടെ അറിവിലേക്കായി പറയാം.. അദ്ദേഹത്തിന്റെ പേര് ഇംദാദുദീൻ റഷാദി.. സ്വന്തം മകനെ 16 വയസുകാരനായ സിബ്ഗതുല്ല റഷീദിയെ ജയ് ശ്രീരാം വിളിയുടെ പേരിൽ ഹിന്ദുത്വ വാദികൾ കൊന്നു കളഞ്ഞത് സഹിക്കേണ്ടി വന്ന ഒരു പിതാവ്..
ബംഗാളിൽ ഒരു വർഗീയ കലാപമായിരുന്നു അവരുടെ ലക്ഷ്യം.. നൂറാനി മസ്ജിദിൽ മൂന്ന് പതിറ്റാണ്ടായി ഇമാമായി ജോലി ചെയ്യുന്ന അദ്ദേഹം മകന്റെ മരണത്തെ തുടർന്ന് താൻ ഖുതുബ പറയുന്ന പള്ളിയിൽ ചെന്ന് എല്ലാ വേദനകളും മാറ്റിവെച്ച് നാട്ടുകാരോട് പറഞ്ഞു. എന്റെ മകന്റെ പേരിൽ ഒരു തുള്ളി ചോര വീഴരുത്..
ഈ പ്രകോപനത്തിൽ വീണു പോകരുത്.. അങ്ങനെ സംഭവിച്ചാൽ ഈ വീടും വിറ്റ് ഞാൻ നാട് വിട്ട് പോകും.. ആ പണ്ഡിതന്റെ വികാരനിർഭരമായ വാക്കുകൾ ആ നാടു കേട്ടു.. അവിടെ സമാധാനം പുലർന്നു..
ലോകം ആ മനുഷ്യനെക്കുറിച്ച് ആദരവോടെ പറഞ്ഞു.. ഈ നൂറ്റാണ്ട് കണ്ട യഥാർത്ഥ ഗാന്ധിയൻ..
കത്വ ഉന്നാവോ പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഗ്യാലറിയിലിരുന്ന് കളി കണ്ട് രസിക്കുന്ന മന്ത്രി കെ ടി ജലീൽ ഈ ഇമാമിനെ അറിയാത്തതിൽ അത്ഭുതമില്ല… പക്ഷേ ഈ രാജ്യത്തിന് ആ ഇമാമിനെ അറിയാം.. ആ മകന് യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നൽകിയത് തെറ്റാണെന്ന് ആരും പറയില്ല..
ഏത് വകുപ്പിലാണ് കൊടുത്തത് എന്നും പറയാം :
ഈ കളക്ഷൻ നടക്കുന്ന സമയത്ത് തന്നെ ഓൺലൈൻ ക്യാമ്പയിനിൽ തയ്യാറാക്കിയ പോസ്റ്ററിൽ അസൻസോൾ കൂടി തയ്യാറാക്കിയാണ് അന്നൗൻസ് ചെയ്തത് . ദേശീയ പ്രസിഡണ്ട് സാബിർ എസ് ഗഫാറിന്റെ facebook വാളിൽ പോയാൽ അത് കാണാം ..
ഓൺലൈൻ പോസ്റ്ററും fb പോസ്സ്റ്റിന്റെ സ്ക്രീൻ ഷോട്ടും കൂടി ഇതിനോട് ചേർക്കുന്നു..
അസൻസോൾ ഇമാമിനെ സഹായിക്കാനായതിലും ഞങ്ങൾക്ക് സന്തോഷമാണ് …
ഏതു ഇമാം എന്നൊക്കെ ചോദിക്കുന്ന ഈ മനുഷ്യന്റെ ക്രൂരമായ വിനോദം ഈ നാട് വിലയിരുത്തട്ടെ…
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷന്‍

കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്

Published

on

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് ഉത്തരവ് ഇറക്കി വിവരാവകാശ കമ്മീഷണര്‍. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ സംസ്ഥാനത്തെ ചില കോടതികളില്‍ മറുപടി നല്‍കുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആര്‍ടിഐ നിയമം 12 പ്രകാരം വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹമെന്നും വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കും; നാളെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

kerala

പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും

വിദേശ പര്യടനം 22 മുതല്‍

Published

on

ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന പാകിസ്ഥാനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താനും ഇന്ത്യന്‍ നിലപാട് വിശദീകരിക്കാനുമുള്ള സംയുക്ത സംഘത്തില്‍ മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും. മെയ് 22നോ 23നോ എം.പിമാരുടെ സംഘം വിദേശ പര്യടനത്തിന് തിരിക്കുമെന്നാണ് വിവരം. ഭരണ പ്രതിപക്ഷ എം.പിമാരുടെ സംയുക്ത സംഘമാണ് വിദേശ പര്യടനം നടത്തുക.

അഞ്ച് ആറ് എം.പിമാര്‍ വീതമുള്ള എട്ട് സംഘങ്ങളെയാണ് അയക്കുന്നത്. ബി.ജെ.പിക്കു പുറമെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എന്‍.സി.പി അംഗങ്ങളാണുള്ളത്. യാത്ര തിരിക്കും മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് എം.പിമാര്‍ക്ക് ബ്രീഫിങ് നടത്തും. വിദേശകാര്യ മന്ത്രാലയത്തിലെ ഓരോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വീതം ഓരോ സംഘത്തേയും അനുഗമിക്കും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളാണ് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുക.

Continue Reading

Trending