Connect with us

kerala

ആരാണ് യൂത്ത്‌ലീഗ് ഫണ്ട് കൊടുത്ത അസന്‍സോള്‍ ഇമാം? കെ.ടി ജലീലിന് യൂത്ത്‌ലീഗിന്റെ മറുപടി

കത്വ ഉന്നാവോ ഫണ്ടിൽ അസൻസോൾ ഇമാമിന് പണം കൊടുത്തു… ആരാണാ ഇമാം.. എന്തിന് കൊടുത്തു.. ചോദിക്കുന്നത് ഒരു മന്ത്രിയാണ്…

Published

on

കോഴിക്കോട്:യൂത്ത്‌ലീഗിന്റെ കത്വ ഉന്നാവോ ഫണ്ടില്‍ നിന്ന് സഹായം നല്‍കിയ അസന്‍സോള്‍ ഇമാം ആരാണെന്ന് പരിഹാസത്തോടെ ചോദിച്ച മന്ത്രി കെ.ടി ജലീലിന് മറുപടിയുമായി യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുബൈര്‍ ജലീലിന് വിശദമായ മറുപടി നല്‍കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കത്വ ഉന്നാവോ ഫണ്ടിൽ അസൻസോൾ ഇമാമിന് പണം കൊടുത്തു… ആരാണാ ഇമാം.. എന്തിന് കൊടുത്തു.. ചോദിക്കുന്നത് ഒരു മന്ത്രിയാണ്…
ആദ്യം ആരാണ് എന്ന് മന്ത്രിയുടെ അറിവിലേക്കായി പറയാം.. അദ്ദേഹത്തിന്റെ പേര് ഇംദാദുദീൻ റഷാദി.. സ്വന്തം മകനെ 16 വയസുകാരനായ സിബ്ഗതുല്ല റഷീദിയെ ജയ് ശ്രീരാം വിളിയുടെ പേരിൽ ഹിന്ദുത്വ വാദികൾ കൊന്നു കളഞ്ഞത് സഹിക്കേണ്ടി വന്ന ഒരു പിതാവ്..
ബംഗാളിൽ ഒരു വർഗീയ കലാപമായിരുന്നു അവരുടെ ലക്ഷ്യം.. നൂറാനി മസ്ജിദിൽ മൂന്ന് പതിറ്റാണ്ടായി ഇമാമായി ജോലി ചെയ്യുന്ന അദ്ദേഹം മകന്റെ മരണത്തെ തുടർന്ന് താൻ ഖുതുബ പറയുന്ന പള്ളിയിൽ ചെന്ന് എല്ലാ വേദനകളും മാറ്റിവെച്ച് നാട്ടുകാരോട് പറഞ്ഞു. എന്റെ മകന്റെ പേരിൽ ഒരു തുള്ളി ചോര വീഴരുത്..
ഈ പ്രകോപനത്തിൽ വീണു പോകരുത്.. അങ്ങനെ സംഭവിച്ചാൽ ഈ വീടും വിറ്റ് ഞാൻ നാട് വിട്ട് പോകും.. ആ പണ്ഡിതന്റെ വികാരനിർഭരമായ വാക്കുകൾ ആ നാടു കേട്ടു.. അവിടെ സമാധാനം പുലർന്നു..
ലോകം ആ മനുഷ്യനെക്കുറിച്ച് ആദരവോടെ പറഞ്ഞു.. ഈ നൂറ്റാണ്ട് കണ്ട യഥാർത്ഥ ഗാന്ധിയൻ..
കത്വ ഉന്നാവോ പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഗ്യാലറിയിലിരുന്ന് കളി കണ്ട് രസിക്കുന്ന മന്ത്രി കെ ടി ജലീൽ ഈ ഇമാമിനെ അറിയാത്തതിൽ അത്ഭുതമില്ല… പക്ഷേ ഈ രാജ്യത്തിന് ആ ഇമാമിനെ അറിയാം.. ആ മകന് യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നൽകിയത് തെറ്റാണെന്ന് ആരും പറയില്ല..
ഏത് വകുപ്പിലാണ് കൊടുത്തത് എന്നും പറയാം :
ഈ കളക്ഷൻ നടക്കുന്ന സമയത്ത് തന്നെ ഓൺലൈൻ ക്യാമ്പയിനിൽ തയ്യാറാക്കിയ പോസ്റ്ററിൽ അസൻസോൾ കൂടി തയ്യാറാക്കിയാണ് അന്നൗൻസ് ചെയ്തത് . ദേശീയ പ്രസിഡണ്ട് സാബിർ എസ് ഗഫാറിന്റെ facebook വാളിൽ പോയാൽ അത് കാണാം ..
ഓൺലൈൻ പോസ്റ്ററും fb പോസ്സ്റ്റിന്റെ സ്ക്രീൻ ഷോട്ടും കൂടി ഇതിനോട് ചേർക്കുന്നു..
അസൻസോൾ ഇമാമിനെ സഹായിക്കാനായതിലും ഞങ്ങൾക്ക് സന്തോഷമാണ് …
ഏതു ഇമാം എന്നൊക്കെ ചോദിക്കുന്ന ഈ മനുഷ്യന്റെ ക്രൂരമായ വിനോദം ഈ നാട് വിലയിരുത്തട്ടെ…
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 400 രൂപ കുറഞ്ഞു

സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Published

on

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,210 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയിലും വില എത്തിയിരുന്നു.

ജൂലൈ 23ന് ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 75,040 രൂപയില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില 74,040 രൂപയിലേക്കും 73,680 രൂപയിലേക്കും താഴുന്നതാണ് കണ്ടത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ ഒമ്പതിന് രേഖപ്പെടുത്തി. അന്ന് 72,000 രൂപയായിരുന്നു ഒരു പവന്റെ വില.

സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading

kerala

ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി

കനത്ത പൊലീസ് സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്.

Published

on

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട് പിന്നാലെ പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി. കനത്ത പൊലീസ് സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്. ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക.

536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്.

4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല.

ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല. അവ എത്തിച്ച് നല്‍കും. പുറത്ത് ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതില്‍. ഇതിനു മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുത വേലി. മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവറും. ഇതില്‍ 24 മണിക്കൂറം നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.

ഇന്ന് രാവിലെ 7 മണിക്ക് ശേഷമാണ് ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയത്.

Continue Reading

Trending