Connect with us

Culture

മുഖ്യമന്ത്രിക്ക് ആര് മണികെട്ടും എല്‍.ഡി.എഫില്‍ ചര്‍ച്ച സജീവം

Published

on

 

ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എമ്മിലും ഇടതു മുന്നണിയിലും ആക്ഷേപം. എന്നാല്‍ ഇത് മുഖ്യമന്ത്രിയോട് തുറന്നു പറയാന്‍ ആരു തയ്യാറാകുമെന്നാണ് ഇപ്പോഴത്തെ പ്രശ്‌നം. വിഷയം കൈവിട്ടുപോകുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചാതായാണ് വിവരം. തൊട്ടാല്‍ പൊള്ളുന്ന വിഷയമായതിനാലും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി.പി.എമ്മുമായി ഏറ്റുമുട്ടലിലേക്ക് നീങ്ങരുതെന്ന് സി.പി.ഐ കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാലുമാണ് പരസ്യവിമര്‍ശനത്തിന് കാനം മുതിരാത്തതെന്നാണ് വിവരം.
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ തുടക്കം മുതല്‍ വീഴ്ച സംഭവിച്ചതായാണ് സി.പി.ഐയുടെ വിലയിരുത്തല്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കികൊണ്ടുള്ള കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിയും മുമ്പ് പൊലീസ് മേധാവിയും മറ്റും തിടുക്കപ്പെട്ട് നടത്തിയ പ്രസ്താവനകളെ പരസ്യമായി തന്നെ സി.പി.ഐ നേതാവ് വിമര്‍ശിച്ചിരുന്നു. വിഷയം സങ്കീര്‍ണമാക്കുന്നത് കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാന്‍ ഇടയാക്കുമെന്നാണ് മുന്നണിയിലെ മറ്റ് ഘടകകക്ഷികളുടെയും നിലപാട് .എന്നാല്‍ ഇതേക്കുറിച്ചുള്ള ആശങ്ക സി.പി.ഐ നേതാക്കളോടും അടുപ്പമുള്ള ചില സി.പി.എം നതാക്കളോടും പങ്കുവെയ്ക്കുന്നതിനപ്പുറത്തേക്കുപോകാനുള്ള തന്റേടം ഘടകകക്ഷികള്‍ക്കില്ല. പിണറായിയെ പിണക്കിയാല്‍ മന്ത്രിസ്ഥാനമല്ല മുന്നണിയില്‍ തന്നെ ഉണ്ടാകില്ലെന്ന് അവര്‍ ഭയക്കുന്നു.
മുഖ്യമന്ത്രിക്ക് ഉപദേശകര്‍ അനവധിയുണ്ടെങ്കിലും വസ്തുതകള്‍ മനസിലാക്കി കൊടുക്കാന്‍ അവര്‍ക്കുകഴിയുന്നില്ലെന്നാണ് എല്‍.ഡി.എഫിലെ ഒരുഘടകകക്ഷി നേതാവ് പറഞ്ഞത്. ജനങ്ങളെ അകറ്റിനിര്‍ത്തുന്ന മുഖ്യമന്ത്രിക്ക് അവരുടെ വികാരം നേരിട്ട് മനസിലാക്കാനാകുന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ മുഖ്യമന്ത്രിക്ക് പാളിച്ച പറ്റിയെന്നാണ് സി.പി.എമ്മിലെ മഹാഭൂരിപക്ഷത്തിന്റെയും ഘടകകക്ഷിനേതാക്കളുടെയും വിലയിരുത്തല്‍. എന്നാല്‍ ഇത് തുറന്നുപറഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്താകുമെന്ന ചിന്തയാണ് എല്ലാവരെയും പിന്തിരിപ്പിക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രിയുടെ അടുത്തയാളാകാന്‍ ചില മന്ത്രിമാര്‍ ശബരിമല വിഷയത്തില്‍ പ്രതികരിക്കുന്നുമുണ്ട്.
വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടുന്നു എന്ന തോന്നല്‍ പൊതുസമൂഹത്തിനുണ്ടായപ്പോള്‍ അതിനെ ശക്തിപ്പെടുത്തുന്ന നിലപാട് പരസ്യമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. റിവ്യുഹര്‍ജി നല്‍കുന്നത് പരിഗണിക്കുമെന്നതുള്‍പ്പെടെ പ്രതിഷേധത്തെ തണുപ്പിക്കും വിധം സംസാരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ പരസ്യമായി ശാസിച്ചതോടെ ഈശ്വര വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയുമല്ലാം ഇല്ലാതാക്കാനുള്ള കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന ധാരണ സമൂഹത്തില്‍ പരക്കുകയും വിവിധ മതനേതാക്കള്‍ സര്‍ക്കാരിന്റെ സമീപനത്തിനെതിരെ തിരിയുകയും ചെയ്തു. ശബരിമലയിലെ സ്ഥിതി വഷളാകുന്നുവെന്ന് കണ്ട് സംയമനത്തിന്റെ ഭാഷയില്‍ സംസാരിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും കെ.കെ.ഷൈലജയുടെയും വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. ശബരിമലയിലെ സ്ഥിതി കോടതിയെ ധരിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം വന്നതിനുപിന്നാലെ ദേവസ്വം ബോര്‍ഡിന്റേതില്‍നിന്ന് വത്യസ്ത സമീപനമാണ് പാര്‍ട്ടിയുടേതെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് അറിയിച്ചത് പിണറായിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു എന്നാണ് സൂചന. ശബരിമലയിലെ പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വര്‍ഗീയ മുതലെടുപ്പിന് ബി.ജെ.പി ക്ക് അവസരം ഒരുക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. നോട്ട് നിരോധനവും ഇന്ധനവിലകയറ്റവും റഫാല്‍ അഴിമതി ആരോപണങ്ങളുമല്ലാം ദേശീയതലത്തില്‍ തന്നെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രീം കോടിതി വിധിയെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ് നേതൃത്വം രംഗത്തുവന്നതും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും വിഭാഗീയതില്‍ പെട്ട് നട്ടംതിരിഞ്ഞിരുന്ന കേരളത്തിലെ ബി.ജെ.പിയെ ആകെ ഉലച്ചിരുന്നു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ ഭക്തരുടെ പ്രതിഷേധം വ്യാപകമായിട്ടും ഇതിന്റെ ഗൗരവം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഇനിയും സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. ബി.ജെ.പിക്ക് ഭക്തരുടെ സമരത്തെ ഹൈജാക്ക് ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഒരുക്കുന്നതരത്തിലാണ് സര്‍ക്കാരിന്റെ നീക്കങ്ങളെന്നാണ് വിമര്‍ശനം .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending