Connect with us

News

മെയ് 15ന് നടപ്പാക്കും, ഇന്ത്യക്കാരില്‍ പുതിയ നയം നടപ്പാക്കുമെന്ന് ഓര്‍മിപ്പിച്ച് വാട്‌സാപ്

മെയ് 15 ന് തന്നെ നയങ്ങള്‍ മാറുമെന്നും എല്ലാ ഉപഭോക്താക്കളും പുതിയ മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും വാട്‌സാപ് ഓര്‍മിപ്പിക്കുന്നുണ്ട്

Published

on

ഇന്ത്യയില്‍ വാട്‌സാപ്പിന്റെ സ്വകാര്യത നയവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഫെയ്‌സ്ബുക് മേധാവി സക്കര്‍ബര്‍ഗിന്റെ തീരുമാനം. മെയ് 15 ന് തന്നെ നയങ്ങള്‍ മാറുമെന്നും എല്ലാ ഉപഭോക്താക്കളും പുതിയ മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും വാട്‌സാപ് ഓര്‍മിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ വാട്‌സാപ് വഴി ഇന്‍-ആപ് മെസേജുകള്‍ അയയ്ക്കാനും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയില്‍ 40 കോടിയിലേറെ പേര്‍ ഉപയോഗിക്കുന്ന വാട്‌സാപ് പുതിയ സ്വകാര്യതാ നയം കൊണ്ടുവരുമെന്ന് തന്നെയാണ് ഇപ്പോഴത്തെ നീക്കങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. മെയ് 15 നാണ് ഇത് അംഗീകരിക്കേണ്ട അവസാന തിയതി. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്കും വാട്‌സാപ് തുടര്‍ന്നും ഉപയോഗിക്കാനുള്ള അനുമതി യൂറോപ്പിലും മറ്റും ഉണ്ട്. ഇന്ത്യക്കാര്‍ക്ക് അതു നല്‍കിയിട്ടില്ലെന്നു കാണിച്ചുള്ള കേസുകള്‍ രാജ്യത്തെ സുപ്രീം കോടതിയിലടക്കം ഉണ്ട്.

എന്നാല്‍, നിലവിലെ സാഹചര്യമാണ് തുടരുന്നതെങ്കില്‍ മെയ് 15ന് വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് 120 ദിവസം വരെ സമയം നീട്ടി നല്‍കും. എന്നാല്‍, ആ സമയത്ത് വാട്‌സാപ്പിന്റെ ഫീച്ചറുകള്‍ പലതും പ്രവര്‍ത്തിക്കില്ല. ഏതാനും ദിവസത്തേക്ക് ഉപയോക്താവിന് കോളുകളും നോട്ടിഫിക്കേഷനുകളും ലഭിക്കും. എന്നാല്‍, നിങ്ങള്‍ക്കുവരുന്ന മെസേജുകള്‍ വായിക്കാനോ, സന്ദേശങ്ങള്‍ അയയ്ക്കാനോ സാധിക്കില്ല. മെയ് 15 കഴിഞ്ഞ് ഇങ്ങനെ നല്‍കിയിരിക്കുന്ന 120 ദിവസം കഴിയുമ്പോഴും പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നില്ലെങ്കില്‍ അത്തരം അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നമ്പറില്‍ വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ വേറൊരു അക്കൗണ്ട് ക്രിയേറ്റു ചെയ്യേണ്ടതായി വരും. എന്നു പറഞ്ഞാല്‍ നിലവിലുള്ള അക്കൗണ്ടിലുള്ള ചാറ്റുകളും മറ്റും നഷ്ടമാകും. പുതിയ അക്കൗണ്ട് സൃഷ്ടിക്കുമ്പോഴും പുതിയ സ്വകാര്യതാ നയം അംഗീകരിക്കേണ്ടി വരും.
അതേസമയം, ശരാശരി ഉപയോക്താവിനെ പ്രീണിപ്പിച്ചു നിര്‍ത്താനുള്ള പ്രചാരണ വേലകളും വാട്‌സാപ് നടത്തുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു

ജൂണ്‍ 17ന് നടന്ന ആക്രമണത്തില്‍ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.

Published

on

ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് കമാന്‍ഡ് സെന്റര്‍ തലവന്‍ അലി ശാദ്മാനി മരണപ്പെട്ടു.

ഈ കൊലയില്‍ ഇസ്രാഈലിനോട് പ്രതികാരം ചെയ്തിരിക്കുമെന്ന് കമാന്‍ഡ് സെന്റര്‍ പ്രതികരിച്ചു. ജൂണ്‍ 17ന് നടന്ന ആക്രമണത്തില്‍ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖാംനഈയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ശാദ്മാനി.

ഇസ്രാഈല്‍ ആക്രമണത്തില്‍ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ അലി റാഷിദ് കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ശാദ്മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്.

Continue Reading

india

മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി

ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

Published

on

മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

മരുമകളുമായുള്ള പൊരുത്തക്കേട് മൂലം 2021ല്‍ മകന്‍ ദമ്പതികളെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തിരുന്നു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Published

on

വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ക്വാറികള്‍ക്കും യന്ത്രസഹായത്തോടെ മണ്ണ് നീക്കംചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.

Continue Reading

Trending