Connect with us

News

ബ്രിട്ടീഷ് പ്രധാനമന്ത്രി;ബോറിസ് ജോണ്‍സണ്‍ തന്നെ വരുമോ

ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് ബ്രിട്ടനെ നയിക്കാന്‍ ഇനി ആരെന്ന ചോദ്യം ഉയരുമ്പോള്‍ തിരക്കിട്ട ചര്‍ച്ചകളാണ് ലണ്ടനില്‍ നടക്കുന്നത്.

Published

on

ലണ്ടന്‍: ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് ബ്രിട്ടനെ നയിക്കാന്‍ ഇനി ആരെന്ന ചോദ്യം ഉയരുമ്പോള്‍ തിരക്കിട്ട ചര്‍ച്ചകളാണ് ലണ്ടനില്‍ നടക്കുന്നത്. അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യം ബ്രിട്ടനില്‍ ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ ലോക രാജ്യങ്ങളും ആകാംശയിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ തിരഞ്ഞെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ നിലപാടുകളും വലിയ ചര്‍ച്ചയാകുന്നുണ്ട്. പ്രതിപക്ഷ കക്ഷികളായ ലേബറും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും സ്‌കോട്ടീഷ് നാഷനല്‍ പാര്‍ട്ടിയുമെല്ലാം തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മഹാഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ അത്തരമൊരു തീരുമാനത്തിന് സാധ്യതയില്ല. തിരഞ്ഞെടുപ്പു നടന്നാല്‍ വിജയം ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനം പ്രതീക്ഷിക്കുകയും വേണ്ട. പുതിയ നേതാവിനെ അടുത്തയാഴ്ച തിരഞ്ഞെടുക്കുമെന്നാണ് രാജി പ്രഖ്യാപനത്തില്‍ ലിസി ട്രസ് അറിയിച്ചത്.

പാര്‍ട്ടി എംപിമാരുടെ കൂട്ടായ്മായായി ഉണ്ടാക്കിയ കമ്മിറ്റി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിയും അടുത്ത വെള്ളിയാഴ്ചയോടെ പുതിയ നേതാവ് ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. എന്നാല്‍ ഈ നേതാവ് ആരാകും എന്നറിയാനാണ് ഏവര്‍ക്കും ആകാംഷ. ലിസ് ട്രസിനെതിരെ മല്‍സരിച്ച് രണ്ടാംസ്ഥാനത്തായ ഇന്ത്യന്‍ വംശജനായ മുന്‍ ചാന്‍സിലര്‍ ഋഷി സുനാക് തന്നെയാണ് പട്ടികയിലെ ഒന്നാമന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഋഷി വീണ്ടും നേതൃസ്ഥാനത്തേക്ക് മല്‍സരിക്കുമെന്നും നേതാവാകുമെന്നുമാണ് പ്രവചനം.

കഴിഞ്ഞ തവണ ഒന്നാം റൗണ്ടില്‍ മല്‍സരത്തിനുണ്ടായിരുന്ന പെന്നി മോര്‍ഡന്റിന്റെ പേരും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ്, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, മുതിര്‍ന്ന നേതാവ് മൈക്കിള്‍ ഗോവ് എന്നിവരാണ് സാധ്യത കല്‍പിക്കപ്പെടുന്ന മറ്റുള്ളവര്‍. ബോറിസിനെതിരെയും തെരേസ മേയ്‌ക്കെതിരെയും ലിസിനെതിരെയും മല്‍സരിച്ചിട്ടുള്ള നിലവിലെ ചാന്‍സിലര്‍ ജെറമി ഹണ്ട് താന്‍ ഇനി മല്‍സരത്തിനില്ല എന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോഴും വലിയ സ്വാധീനമുള്ള മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് മടങ്ങിയെത്തിയാല്‍ അതും ബ്രിട്ടിഷ് ചരിത്രത്തിലെ അത്യപൂര്‍വ സംഭവമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് 27ന്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കും

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും നടത്തിയ സുഹൃദ് സംഗമങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ സദസ്സ് സംഘടിപ്പിക്കുന്നു. മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്ഷണിക്കപ്പെട്ട സദസ്സിൽ സുഹൃദ് സംഗമങ്ങളിൽ പങ്കെടുത്ത മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സുഹൃദ് സംഗമങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ സചിത്ര ലേഖനങ്ങളോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച ആലോചനാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Continue Reading

india

മമതാ ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം; അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചാരണ വിലക്ക്

മമതാ ബാനര്‍ജിയുടെ വില എത്രയാണെന്നും മമത ഒരു സ്ത്രീയാണോ എന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഗംഗോപാധ്യായ പ്രസംഗിച്ചത്.

Published

on

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ താംലുക്ക് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അഭിജിത്ത് ഗംഗോപാധ്യായക്ക് എതിരെ നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ബിജെപി നേതാവിനെ ഒരു ദിവസത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കി. മമതാ ബാനര്‍ജിയുടെ വില എത്രയാണെന്നും മമത ഒരു സ്ത്രീയാണോ എന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഗംഗോപാധ്യായ പ്രസംഗിച്ചത്.

അഭിജിത്ത് ഗംഗോപാധ്യായ തരംതാണ പരാമര്‍ശമാണ് നടത്തിയതെന്നും ബംഗാളിന്റെ പാരമ്പര്യത്തിന് കളങ്കം സൃഷ്ടിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷന്‍ കടുത്ത ഭാഷയില്‍ താക്കീത് നല്‍കി.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ഗംഗോപാധ്യായ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പദവി രാജിവയ്ക്കുകയായിരുന്നു. ആറാം ഘട്ടത്തില്‍, ശനിയാഴ്ചയാണ് താംലുക്ക് മണ്ഡലത്തിലെ വോട്ടെടുപ്പ്.

Continue Reading

kerala

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്.

Published

on

ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരും ദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലാണ് വരുന്നത്.

എപിഐപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകള്‍ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാന്‍
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

Continue Reading

Trending