Connect with us

Video Stories

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉഗ്രപോരാട്ടങ്ങള്‍: വിറ മാറാതെ മെസിപ്പട

Published

on

ബ്യൂണസ് അയേഴ്‌സ്: ബ്രസീലിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്ന് വീണ്ടും ലോകകപ്പ് യോഗ്യതാ ഗോദയില്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നടക്കുന്ന മല്‍സരത്തില്‍ ശക്തരായ കൊളംബിയക്ക് മുന്നിലാണ് മെസിയും സംഘവും വരുന്നത്. സ്വന്തം ഗ്രൗണ്ടിലാണ് കളിയെന്നത് മാത്രമാണ് ടീമിന് ആശ്വാസം. കഴിഞ്ഞ മല്‍സരത്തില്‍ ബെലോ ഹോറിസോണ്ടയില്‍ മൂന്ന് ഗോളിന് ബ്രസീലിനോട് തകര്‍ന്ന ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്നാണ് സൂചന. സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും ലോകകപ്പ് യോഗ്യത നേടാന്‍ തന്റെ ടീമിന് കഴിയുമെന്നും മെസി പറഞ്ഞു. എന്നാല്‍ വിട്ടു കൊടുക്കില്ലെന്നാണ് കൊളംബിയക്കാര്‍ തീര്‍ത്തു പറയുന്നത്. അവരുടെ മുന്‍നിരയിലെ ചാട്ടൂളിയായ ജെയിംസ് റോഡ്രിഗസ് കഴിഞ്ഞ ലോകകപ്പിലെ ടോപ് സ്‌ക്കോററാണ്.

ബ്രസീല്‍ ഉള്‍പ്പെടെയുളള ശക്തരായ പ്രതിയോഗികള്‍ക്ക് മുന്നില്‍ വീറുറ്റ പോരാട്ടം നടത്താറുളള കൊളംബിയ പോയന്റ് ടേബിളില്‍ ഇപ്പോള്‍ അര്‍ജന്റീനക്കും മുകളിലാണ്. സ്വന്തം മൈതാനത്ത് അര്‍ജന്റീന അവസാന മല്‍സരം കളിച്ചത് കോര്‍ദോബയില്‍ പരാഗ്വേയുമായിട്ടായിരുന്നു. ആ മല്‍സരത്തില്‍ തോറ്റതോടെ ടീമിനെതിരെ കൂക്കുവിളികള്‍ ഉയര്‍ന്നിരുന്നു. പരുക്ക് കാരണം മെസി അന്ന് കളിച്ചിരുന്നില്ല. ലാറ്റിനമേരിക്കയിലെ മറ്റ് മല്‍സരങ്ങളില്‍ നാളെ ബൊളീവിയ പരാഗ്വേയുമായും ഇക്വഡോര്‍ വെനിസ്വേലയുമായും ചിലി ഉറുഗ്വേയുമായും പെറു ബ്രസീലുമായും കളിക്കുന്നുണ്ട്. തകര്‍പ്പന്‍ ഫോമിലാണ് നെയ്മറുടെ ബ്രസീല്‍. റിയോ ഒളിംപിക്‌സിന് ശേഷം രാജ്യാന്തര രംഗത്ത് വിസ്മയ ഫോം നിലനിര്‍ത്തുന്ന നെയ്മര്‍ ടീമിനെ കരുത്തോടെ മുന്നോട്ട് നയിക്കുന്നുണ്ട്. നായകന്‍ എന്ന നിലയില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന പക്വതയും ഗബ്രിയേല്‍ ജീസസ,് പൗളിഞ്ഞോ തുടങ്ങിയ യുവതാരങ്ങളുടെ അതിവേഗതയും കൂട്ടായ്മയുമാണ് ബ്രസീലിനെ കൂടുതല്‍ കരുത്തരാക്കുന്നകത്. ലിമയിലാണ് ഇന്നത്തെ മല്‍സരം. പക്ഷേ ഗോള്‍വേട്ടയില്‍ പിന്നോട്ട് പോവില്ലെന്നാണ് നെയ്മര്‍ പറഞ്ഞത്.

പതിനൊന്ന് മല്‍സരങ്ങള്‍ വീതമാണ് എല്ലാ ടീമുകളും ഇതിനകം കളിച്ചത്. വന്‍കരയിലെ ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് റഷ്യന്‍ ടിക്കറ്റ് സ്വന്തമാക്കുമെന്നിരിക്കെ നിലവില്‍ ബ്രസീല്‍, ഉറുഗ്വേ, കൊളംബിയ, ഇക്വഡോര്‍ എന്നിവരാണ് ആ സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് സാധ്യതയുണ്ടെങ്കില്‍ നിലവില്‍ ആ സ്ഥാനത്ത് ചിലിയാണ്. അര്‍ജന്റീന ആറാമതാണ്. അടുത്ത വര്‍ഷം ഒക്ടോബര്‍ വരെ ദീര്‍ഘിക്കുന്ന യോഗ്യതാ മല്‍സരങ്ങളില്‍ എല്ലാ ടീമുകള്‍ക്കും നാളത്തെ മല്‍സരം മാറ്റിനിര്‍ത്തിയാല്‍ ആറ് മല്‍സരങ്ങള്‍ വീതമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

kerala

കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

Published

on

കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.

ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

news

ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി

കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.

Published

on

പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന്‍ കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.

പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending