Connect with us

Video Stories

യോഗിയുഗവും ന്യൂനപക്ഷ ഭാവിയും

Published

on

 
എം.ജെ വാഴക്കാട്‌

 
പ്രധാനമന്ത്രിയാവും വരെ തീവ്രഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്നു നരേന്ദ്രമോദി. അധികാരാരോഹണ ശേഷം തീവ്രഹിന്ദുത്വത്തിന്റെ വാചകമടിയുടെ പേരില്‍ തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെട്ടത് യോഗി ആദിത്യനാഥിായിരുന്നു. ഇപ്പോള്‍ യോഗിയെ ഉത്തര്‍പ്രദേശിന്റെ ഭരണചക്രമേല്‍പിച്ച്അമ്പത് ദിവസം പിന്നിടുമ്പോള്‍ മോദി മറ്റൊരു തന്ത്രം യോഗിയിലൂടെ യുപിയില്‍ പയറ്റുകയാണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യം തൂത്തുവാരുകയെന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ലക്ഷ്യത്തിലേക്ക് ഏറ്റവും നിര്‍ണായകമായ യുപി സീറ്റുകള്‍ കയ്യടുക്കുന്നതിന് മോഹനഭരണം എങ്ങനെ ഉപയോഗിക്കാം എന്ന ഗവേഷണമാണ് യോഗിക്കു വേണ്ടി ഡല്‍ഹിയിലും ലഖ്‌നൗവിലും തകൃതിയായി അരങ്ങേറുന്നത്. ഈ ധൃതരാഷ്ട്രാലിംഗനത്തില്‍ എന്തു സംഭവിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആകാംക്ഷ.
തന്റെ സര്‍ക്കാര്‍ ഒരു തരത്തിലുള്ള മതവിവേചനവും കാണിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചുകഴിഞ്ഞു. തൊപ്പിയും തലപ്പാവും തമ്മില്‍ വിവേചനം കാണിക്കില്ല. സകലര്‍ക്കും സംരക്ഷണം നല്‍കും. ആരെയും പ്രീണിപ്പിക്കില്ല. അക്രമം നടത്തി ബി.ജെ.പിയോ സാംസ്‌ക്കാരിക സംഘടനയോ (ഹിന്ദു യുവ വാഹിനി) മാനംകെടുത്തിയാല്‍ ശക്തമായ നടപടി വരും. യു.പിയിലെ ഓരോ സേഹാദരിയും മകളും വ്യാപാരിയും സുരക്ഷിതരായിരിക്കുമെന്നും യോഗി അറിയിക്കുകയുണ്ടായി.
ഉത്തര്‍പ്രദേശിനെ മാലിന്യ മുക്തമാക്കാനാണ് മറ്റൊരു പദ്ധതി. ഇതിനായി യോഗി ആദിത്യനാഥ് മറ്റ് മന്ത്രിമാര്‍ക്കൊപ്പം ചൂലുമായി തെരുവിലേക്ക് ഇറങ്ങി. സ്വച്ഛ് സര്‍വേക്ഷന്‍ റിസള്‍ട്ടില്‍ സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥക്ക് ശേഷമാണ് ആദിത്യനാഥിന്റെ ശുചീകരണ പ്രവൃത്തി. യു.പിയില്‍ നിന്ന് വരാണസി മാത്രമാണ് ആദ്യ നൂറിലെത്തിയിരുന്നത്. പതിനഞ്ച് വൃത്തികെട്ട ജില്ലകളില്‍ ഒമ്പതെണ്ണവും യു.പിയിലാണ്. എന്നാല്‍ ഇത് താന്‍ അധികാരം ഏറ്റെടുക്കുന്നതിന് മുന്‍പുള്ള അവസ്ഥയാണെന്നും അഴുക്കുചാലുകള്‍ മഴക്ക് മുന്‍പ് വൃത്തിയാക്കുമെന്നും ഡിസംബറിന് മുന്‍പ് മുപ്പത് ജില്ലകള്‍ മാലിന്യമുക്തമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യു.പിയില്‍ വന്‍ അഴിച്ചുപണിയാണ് നടന്നത്. ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചു പണിയുണ്ടായതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാന മന്ത്രി നരേന്ദ്ര മോദി യു.പിയിലേക്ക് നിയമിച്ചു. കഴിഞ്ഞ മാസം മോദിയുമായുള്ള കൂടി കാഴ്ചയില്‍ പത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് യോഗി സംസ്ഥാനത്തിന്റെ സോവനത്തിനു വേണ്ടി ആവശ്യപ്പെട്ടത്. മുപ്പതോളം പേരില്‍ നിന്നാണ് ആഞ്ച് പേരെ മോദി യു.പിയിലേക്ക് അയക്കുന്നത്.1992 ബാച്ച് ഉദ്യോഗസ്ഥനായ അനുരാഗ് ശ്രീവാസ്തവ, 89 ബാച്ചിലെ സഹാഷി പ്രകാശ് ഘോയല്‍, സഞ്ജയ് ആര്‍. ദൂസ്റെഡ്ഡി, പ്രശാന്ത് ത്രിവേദി, അലോക് കുമാര്‍ എന്നിവര്‍ക്കാണ് യുപിയില്‍ പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.അനുരാഗ് ശ്രീവാസ്തവ നിലവില്‍ ആയുഷ് മന്ത്രാലയത്തില്‍ സേവനം അനുഷ്ടിക്കുന്നതിനാല്‍ അടുത്ത മാസം നടക്കുന്ന ലോക യോഗ ദിനം കഴിഞ്ഞുമാത്രമേ യുപിയില്‍ എത്തുകയുള്ളു.
സംസ്ഥാനത്തെ പൊതു അവധികള്‍ യോഗി ആദിത്യനാഥ് വെട്ടിക്കുറച്ചിരിക്കുകയാണ്. പ്രമുഖ വ്യക്തികളുടെ ജനന മരണ വാര്‍ഷികങ്ങളില്‍ നല്‍കുന്ന അവധികളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മീലാദുന്നബി, ഛാത്, വാല്‍മീകി ജയന്തി എന്നീ വിശിഷ്ട ദിനങ്ങളില്‍ ഇനി അവധിയുണ്ടാകില്ല. സംസ്ഥാന സര്‍ക്കാര്‍ അവധികള്‍ റദ്ദാക്കിയത് 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി രാജിവയ്ക്കാമെന്ന് യുപിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ യോഗി ആദിത്യ നാഥ് വ്യക്തമാക്കിയിരുന്നു. ഇതോടെ സര്‍ക്കാര്‍ പുറത്തിറക്കിയ 15 ഓളം അവധി ദിനങ്ങളില്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും.
വെട്ടിക്കുറിക്കുന്ന 15 അവധി ദിവസങ്ങളില്‍ നബിദിനം ഉള്‍പ്പെടുത്തിയത് വിവാദമായി. ലോകത്തു തന്നെ വന്‍തോതില്‍ മുസ്്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഉത്തര്‍ പ്രദേശില്‍ നബിദിനം വലിയ ആഘോഷമാണ്. എന്നാല്‍ നബിദിനം അവധിയില്‍ നിന്നും ഒഴിവാക്കിയതോടെ മുസ്‌ലിംകള്‍ക്കെതിരായ നടപടിയായാണ് ഒരു വിഭാഗം വ്യാഖ്യാനിച്ചത്. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെല്ലാം നബിദിനം അവധി ദിനമാണ്. രാമ നവമിക്കും ജന്മാഷ്ടമിക്കും അവധി നല്‍കാറുണ്ട്. യോഗി ആദിത്യനാഥിന്റെ പുതിയ തീരുമാനത്തിനെതിരെ മുസ്‌ലിം പണ്ഡിതര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് സുന്നി നേതാവ് ഖാലിദ് റഷീദ് പ്രതികരിച്ചു. വിപി സിങ് സര്‍ക്കാരിന്റെ കാലം മുതല്‍ നബിദിനത്തിന് അവധി ലഭിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നബിദിനത്തിന് പല പരിപാടികളും മുസ്ലീം സംഘടനകളും അല്ലാത്തവരും സംഘടിപ്പിക്കാറുണ്ട്. നബിദിനവും റംസാന്റെ അവസാന വെള്ളിയാഴ്ചത്തെ അവധിയും ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല. ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ക്ക് അവധി നല്‍കുന്നതാണ് ഈ ദിവസങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ അപമാനിച്ച് മുഖ്യമന്ത്രി ആദ്യം തന്നെ ശ്രദ്ധ നേടി. സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നും മറ്റുള്ളവരുടെ സംരക്ഷണത്തില്‍ കഴിയേണ്ടവരാണെന്നുമുള്ള യാഥാസ്ഥിതിക പരാമര്‍ശമാണ് ചിലര്‍ വിവാദമാക്കിയത്്. യോഗി ആദിത്യനാഥിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലായിരുന്നു ഇത്തരമൊരു നിലപാടെന്നതാണ് മതേതര കക്ഷികളുടെ കൂട്ടമായ പ്രതിഷേധത്തിനിടയാക്കിയത്്.
നിയമം അനുസരിക്കാത്തവര്‍ക്ക് സംസ്ഥാനം വിടാമെന്നും അദ്ദേഹം തട്ടിവിട്ടു. ഖരക്പുരില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കവയെണാണ് യുപിയിലെ നിയമ സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി അദ്ദേഹം കടുത്ത പരാമര്‍ശം നടത്തിയത്. നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്തര്‍പ്രദേശിലും നിയമ പരിപാലന രംഗത്ത് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് ഉത്തര്‍പ്രദേശില്‍ തുടരാം. അല്ലാത്തവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവുമായി യോഗി രംഗത്തെത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ അന്നപൂര്‍ണ ഭോജനാലയം. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും കഴിക്കാം. പ്രഭാത ഭക്ഷണത്തിന് മൂന്ന് രൂപ നല്‍കിയാല്‍ മതി. ചോറ്, പരിപ്പ്, റൊട്ടി, പച്ചക്കറികള്‍ എന്നിവയടങ്ങുന്നതാണ് ഉച്ചഭക്ഷണം. ഓരോരുത്തര്‍ക്കും ആവശ്യത്തിനുള്ള ഭക്ഷണം ഇവിടെ നിന്നും കഴിക്കാം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായി അന്നപൂര്‍ണ ഭോജനാലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും. ആദ്യഘട്ടത്തില്‍ 200 ഭോജന ശാലകളാണ് ഇത്തരത്തില്‍ തുടങ്ങുന്നത്.
മന്ത്രിസഭയിലും പൊലീസ് വകുപ്പുകളിലും പുന:ക്രമീകരണം നടത്തിയതിന് പിന്നാലെ യുപി സര്‍ക്കാര്‍ പുതിയ ട്രാന്‍സ്ഫര്‍ നയത്തിന് അംഗീകാരം നല്‍കി. പുതിയ നയം അനുസരിച്ച് ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി എന്നിവയ്ക്ക് കീഴില്‍ വരുന്ന മൂന്നോ ഏഴോ വര്‍ഷം പൂര്‍ത്തിയാക്കിയ ഓഫീസര്‍മാരെയും കീഴ് ഉദ്യോഗസ്ഥരെയുമാണ് സ്ഥലമാറ്റും. ജൂണ്‍ 30ഓടെ ട്രാന്‍സ്ഫറുകള്‍ പൂര്‍ത്തിയാകും. ഗ്രൂപ്പ് ബിയുടെ ട്രാന്‍സ്ഫറുകള്‍ വകുപ്പ് മേധാവികളും ഗ്രൂപ്പ് എയുടെ ട്രാന്‍സ്ഫറുകള്‍ സംസ്ഥാന സര്‍ക്കാരും അംഗീകരിക്കും. ഗ്രൂപ്പ് ബിക്ക് കീഴില്‍ വരുന്ന ഉദ്യോഗസ്ഥരുടെ വിരമിക്കലിന് രണ്ട് വര്‍ഷം മാത്രമാണ് ബാക്കിയുള്ളതെങ്കില്‍ അവരെ നാട്ടില്‍ തന്നെ നിയമിക്കാനും തീരുമാനമായി. ഗ്രൂപ്പ് എയുടെ കാര്യമെടുത്താല്‍ അവരെ സ്വന്തം ജില്ലയോട് ചേര്‍ന്നുള്ള ജില്ലയിലാകും നിയമിക്കുക.
ഗംഗാ സംരക്ഷണത്തിന് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലം മുതല്‍ ഗംഗാ നദിയില്‍ കുമിഞ്ഞു കൂടി കിടക്കുന്ന വിഷ മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്ന വെല്ലുവിളിയാണ് യോഗി ഏറ്റെടുക്കുന്നത്.ഗംഗാ തീരത്ത് പ്രവര്‍ത്തിക്കുന്ന തോല്‍ ഫാക്ടറികള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.ഫാക്ടറികള്‍ക്കായി ഉചിതമായ സ്ഥലം കണ്ടെത്തുന്നതിനായി ഹരിത ട്രിബ്യൂണലിനെ ചുമതലപ്പെടുത്തി.
ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം പിടിച്ചെടുത്തത്. സംസ്ഥാനത്തെ പാവപ്പെട്ട മുസ്ലീം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി സമൂഹ വിവാഹം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. മുസ്ലീംങ്ങളെ കൂടാതെ സംസ്ഥാനത്തെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളിലെയും യുവതികളുടെ സമൂഹ വിവാഹം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഇത്തരം പദ്ധതികളിലൂടെ സംസ്ഥാനത്തിനകത്ത് നടക്കുന്നത് മറ്റൊന്നാണ്. യോഗിയുടെ പേരില്‍ സംസ്ഥാനത്ത് സവര്‍ണരുടെയും ഹിന്ദു ശക്തികളുടെയും തേര്‍വാഴ്ചയുണ്ടാകുന്നു. കഴിഞ്ഞ ദിവസം ഹിന്ദുശക്തികള്‍ ഒരു മുസ്്‌ലിം ചെറുപ്പക്കാരനെ അതിദാരുണമായി കൊല ചെയ്യുകയുണ്ടായി. ബുലന്ദ്‌ഷെഹറിലെ സോഹി ഗ്രാമത്തില്‍ ഹിന്ദു സമുദായത്തില്‍ പെട്ട പെണ്‍കുട്ടിയെ മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടാന്‍ സഹായിച്ചുവെന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഒരാളെ അടിച്ച് കൊല്ലുകയായിരുന്നു. 45 വയസുകാരനായ ഗുലാം മുഹമ്മദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏഴ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്്. സ്വന്തം തോട്ടത്തില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്ന ഗുലാം മുഹമ്മദിനെ ഒരു സംഘം ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. പ്രാദേശികമായി മുസ്്‌ലിംകള്‍ ശക്തിപ്പെടാവുന്ന എല്ലാ സാഹചര്യവും തകര്‍ക്കുകയും പൊതുജന മധ്യത്തില്‍ പറഞ്ഞു നടക്കാവുന്ന മേമ്പൊടി പരിപാടികളിലൂടെ മുസ്്‌ലിം വിരുദ്ധത ഏറ്റവും തന്ത്രപരമായി നടപ്പിലാക്കുകയും ചെയ്യുന്ന ദയനീയ സ്ഥിതിയാണ് യുപിയില്‍ പരീക്ഷിക്കപ്പെടുന്നത്്. ഇത്്് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending