Video Stories
യോഗിയുഗവും ന്യൂനപക്ഷ ഭാവിയും

എം.ജെ വാഴക്കാട്
പ്രധാനമന്ത്രിയാവും വരെ തീവ്രഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്നു നരേന്ദ്രമോദി. അധികാരാരോഹണ ശേഷം തീവ്രഹിന്ദുത്വത്തിന്റെ വാചകമടിയുടെ പേരില്‍ തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെട്ടത് യോഗി ആദിത്യനാഥിായിരുന്നു. ഇപ്പോള്‍ യോഗിയെ ഉത്തര്‍പ്രദേശിന്റെ ഭരണചക്രമേല്‍പിച്ച്അമ്പത് ദിവസം പിന്നിടുമ്പോള്‍ മോദി മറ്റൊരു തന്ത്രം യോഗിയിലൂടെ യുപിയില്‍ പയറ്റുകയാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യം തൂത്തുവാരുകയെന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ലക്ഷ്യത്തിലേക്ക് ഏറ്റവും നിര്‍ണായകമായ യുപി സീറ്റുകള്‍ കയ്യടുക്കുന്നതിന് മോഹനഭരണം എങ്ങനെ ഉപയോഗിക്കാം എന്ന ഗവേഷണമാണ് യോഗിക്കു വേണ്ടി ഡല്‍ഹിയിലും ലഖ്നൗവിലും തകൃതിയായി അരങ്ങേറുന്നത്. ഈ ധൃതരാഷ്ട്രാലിംഗനത്തില്‍ എന്തു സംഭവിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആകാംക്ഷ.
തന്റെ സര്‍ക്കാര്‍ ഒരു തരത്തിലുള്ള മതവിവേചനവും കാണിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചുകഴിഞ്ഞു. തൊപ്പിയും തലപ്പാവും തമ്മില്‍ വിവേചനം കാണിക്കില്ല. സകലര്‍ക്കും സംരക്ഷണം നല്‍കും. ആരെയും പ്രീണിപ്പിക്കില്ല. അക്രമം നടത്തി ബി.ജെ.പിയോ സാംസ്ക്കാരിക സംഘടനയോ (ഹിന്ദു യുവ വാഹിനി) മാനംകെടുത്തിയാല്‍ ശക്തമായ നടപടി വരും. യു.പിയിലെ ഓരോ സേഹാദരിയും മകളും വ്യാപാരിയും സുരക്ഷിതരായിരിക്കുമെന്നും യോഗി അറിയിക്കുകയുണ്ടായി.
ഉത്തര്‍പ്രദേശിനെ മാലിന്യ മുക്തമാക്കാനാണ് മറ്റൊരു പദ്ധതി. ഇതിനായി യോഗി ആദിത്യനാഥ് മറ്റ് മന്ത്രിമാര്‍ക്കൊപ്പം ചൂലുമായി തെരുവിലേക്ക് ഇറങ്ങി. സ്വച്ഛ് സര്‍വേക്ഷന്‍ റിസള്‍ട്ടില്‍ സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥക്ക് ശേഷമാണ് ആദിത്യനാഥിന്റെ ശുചീകരണ പ്രവൃത്തി. യു.പിയില്‍ നിന്ന് വരാണസി മാത്രമാണ് ആദ്യ നൂറിലെത്തിയിരുന്നത്. പതിനഞ്ച് വൃത്തികെട്ട ജില്ലകളില്‍ ഒമ്പതെണ്ണവും യു.പിയിലാണ്. എന്നാല്‍ ഇത് താന്‍ അധികാരം ഏറ്റെടുക്കുന്നതിന് മുന്‍പുള്ള അവസ്ഥയാണെന്നും അഴുക്കുചാലുകള്‍ മഴക്ക് മുന്‍പ് വൃത്തിയാക്കുമെന്നും ഡിസംബറിന് മുന്‍പ് മുപ്പത് ജില്ലകള്‍ മാലിന്യമുക്തമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യു.പിയില്‍ വന്‍ അഴിച്ചുപണിയാണ് നടന്നത്. ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചു പണിയുണ്ടായതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാന മന്ത്രി നരേന്ദ്ര മോദി യു.പിയിലേക്ക് നിയമിച്ചു. കഴിഞ്ഞ മാസം മോദിയുമായുള്ള കൂടി കാഴ്ചയില്‍ പത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് യോഗി സംസ്ഥാനത്തിന്റെ സോവനത്തിനു വേണ്ടി ആവശ്യപ്പെട്ടത്. മുപ്പതോളം പേരില്‍ നിന്നാണ് ആഞ്ച് പേരെ മോദി യു.പിയിലേക്ക് അയക്കുന്നത്.1992 ബാച്ച് ഉദ്യോഗസ്ഥനായ അനുരാഗ് ശ്രീവാസ്തവ, 89 ബാച്ചിലെ സഹാഷി പ്രകാശ് ഘോയല്‍, സഞ്ജയ് ആര്. ദൂസ്റെഡ്ഡി, പ്രശാന്ത് ത്രിവേദി, അലോക് കുമാര്‍ എന്നിവര്‍ക്കാണ് യുപിയില്‍ പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.അനുരാഗ് ശ്രീവാസ്തവ നിലവില്‍ ആയുഷ് മന്ത്രാലയത്തില്‍ സേവനം അനുഷ്ടിക്കുന്നതിനാല്‍ അടുത്ത മാസം നടക്കുന്ന ലോക യോഗ ദിനം കഴിഞ്ഞുമാത്രമേ യുപിയില്‍ എത്തുകയുള്ളു.
സംസ്ഥാനത്തെ പൊതു അവധികള്‍ യോഗി ആദിത്യനാഥ് വെട്ടിക്കുറച്ചിരിക്കുകയാണ്. പ്രമുഖ വ്യക്തികളുടെ ജനന മരണ വാര്‍ഷികങ്ങളില്‍ നല്കുന്ന അവധികളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മീലാദുന്നബി, ഛാത്, വാല്മീകി ജയന്തി എന്നീ വിശിഷ്ട ദിനങ്ങളില്‍ ഇനി അവധിയുണ്ടാകില്ല. സംസ്ഥാന സര്‍ക്കാര്‍ അവധികള്‍ റദ്ദാക്കിയത് 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി രാജിവയ്ക്കാമെന്ന് യുപിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ യോഗി ആദിത്യ നാഥ് വ്യക്തമാക്കിയിരുന്നു. ഇതോടെ സര്‍ക്കാര്‍ പുറത്തിറക്കിയ 15 ഓളം അവധി ദിനങ്ങളില്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും.
വെട്ടിക്കുറിക്കുന്ന 15 അവധി ദിവസങ്ങളില്‍ നബിദിനം ഉള്‍പ്പെടുത്തിയത് വിവാദമായി. ലോകത്തു തന്നെ വന്‍തോതില്‍ മുസ്്ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഉത്തര്‍ പ്രദേശില്‍ നബിദിനം വലിയ ആഘോഷമാണ്. എന്നാല്‍ നബിദിനം അവധിയില്‍ നിന്നും ഒഴിവാക്കിയതോടെ മുസ്ലിംകള്ക്കെതിരായ നടപടിയായാണ് ഒരു വിഭാഗം വ്യാഖ്യാനിച്ചത്. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെല്ലാം നബിദിനം അവധി ദിനമാണ്. രാമ നവമിക്കും ജന്മാഷ്ടമിക്കും അവധി നല്‍കാറുണ്ട്. യോഗി ആദിത്യനാഥിന്റെ പുതിയ തീരുമാനത്തിനെതിരെ മുസ്ലിം പണ്ഡിതര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് സുന്നി നേതാവ് ഖാലിദ് റഷീദ് പ്രതികരിച്ചു. വിപി സിങ് സര്‍ക്കാരിന്റെ കാലം മുതല്‍ നബിദിനത്തിന് അവധി ലഭിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നബിദിനത്തിന് പല പരിപാടികളും മുസ്ലീം സംഘടനകളും അല്ലാത്തവരും സംഘടിപ്പിക്കാറുണ്ട്. നബിദിനവും റംസാന്റെ അവസാന വെള്ളിയാഴ്ചത്തെ അവധിയും ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല. ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ക്ക് അവധി നല്‍കുന്നതാണ് ഈ ദിവസങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ അപമാനിച്ച് മുഖ്യമന്ത്രി ആദ്യം തന്നെ ശ്രദ്ധ നേടി. സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നും മറ്റുള്ളവരുടെ സംരക്ഷണത്തില്‍ കഴിയേണ്ടവരാണെന്നുമുള്ള യാഥാസ്ഥിതിക പരാമര്‍ശമാണ് ചിലര്‍ വിവാദമാക്കിയത്്. യോഗി ആദിത്യനാഥിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലായിരുന്നു ഇത്തരമൊരു നിലപാടെന്നതാണ് മതേതര കക്ഷികളുടെ കൂട്ടമായ പ്രതിഷേധത്തിനിടയാക്കിയത്്.
നിയമം അനുസരിക്കാത്തവര്‍ക്ക് സംസ്ഥാനം വിടാമെന്നും അദ്ദേഹം തട്ടിവിട്ടു. ഖരക്പുരില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കവയെണാണ് യുപിയിലെ നിയമ സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി അദ്ദേഹം കടുത്ത പരാമര്‍ശം നടത്തിയത്. നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്തര്‍പ്രദേശിലും നിയമ പരിപാലന രംഗത്ത് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് ഉത്തര്‍പ്രദേശില്‍ തുടരാം. അല്ലാത്തവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവുമായി യോഗി രംഗത്തെത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ അന്നപൂര്‍ണ ഭോജനാലയം. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും കഴിക്കാം. പ്രഭാത ഭക്ഷണത്തിന് മൂന്ന് രൂപ നല്കിയാല് മതി. ചോറ്, പരിപ്പ്, റൊട്ടി, പച്ചക്കറികള്‍ എന്നിവയടങ്ങുന്നതാണ് ഉച്ചഭക്ഷണം. ഓരോരുത്തര്‍ക്കും ആവശ്യത്തിനുള്ള ഭക്ഷണം ഇവിടെ നിന്നും കഴിക്കാം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായി അന്നപൂര്‍ണ ഭോജനാലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും. ആദ്യഘട്ടത്തില്‍ 200 ഭോജന ശാലകളാണ് ഇത്തരത്തില്‍ തുടങ്ങുന്നത്.
മന്ത്രിസഭയിലും പൊലീസ് വകുപ്പുകളിലും പുന:ക്രമീകരണം നടത്തിയതിന് പിന്നാലെ യുപി സര്‍ക്കാര്‍ പുതിയ ട്രാന്‍സ്ഫര്‍ നയത്തിന് അംഗീകാരം നല്കി. പുതിയ നയം അനുസരിച്ച് ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി എന്നിവയ്ക്ക് കീഴില്‍ വരുന്ന മൂന്നോ ഏഴോ വര്‍ഷം പൂര്‍ത്തിയാക്കിയ ഓഫീസര്‍മാരെയും കീഴ് ഉദ്യോഗസ്ഥരെയുമാണ് സ്ഥലമാറ്റും. ജൂണ്‍ 30ഓടെ ട്രാന്‍സ്ഫറുകള്‍ പൂര്‍ത്തിയാകും. ഗ്രൂപ്പ് ബിയുടെ ട്രാന്‍സ്ഫറുകള്‍ വകുപ്പ് മേധാവികളും ഗ്രൂപ്പ് എയുടെ ട്രാന്‍സ്ഫറുകള്‍ സംസ്ഥാന സര്‍ക്കാരും അംഗീകരിക്കും. ഗ്രൂപ്പ് ബിക്ക് കീഴില്‍ വരുന്ന ഉദ്യോഗസ്ഥരുടെ വിരമിക്കലിന് രണ്ട് വര്‍ഷം മാത്രമാണ് ബാക്കിയുള്ളതെങ്കില്‍ അവരെ നാട്ടില്‍ തന്നെ നിയമിക്കാനും തീരുമാനമായി. ഗ്രൂപ്പ് എയുടെ കാര്യമെടുത്താല്‍ അവരെ സ്വന്തം ജില്ലയോട് ചേര്‍ന്നുള്ള ജില്ലയിലാകും നിയമിക്കുക.
ഗംഗാ സംരക്ഷണത്തിന് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലം മുതല്‍ ഗംഗാ നദിയില്‍ കുമിഞ്ഞു കൂടി കിടക്കുന്ന വിഷ മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്ന വെല്ലുവിളിയാണ് യോഗി ഏറ്റെടുക്കുന്നത്.ഗംഗാ തീരത്ത് പ്രവര്‍ത്തിക്കുന്ന തോല് ഫാക്ടറികള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.ഫാക്ടറികള്‍ക്കായി ഉചിതമായ സ്ഥലം കണ്ടെത്തുന്നതിനായി ഹരിത ട്രിബ്യൂണലിനെ ചുമതലപ്പെടുത്തി.
ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം പിടിച്ചെടുത്തത്. സംസ്ഥാനത്തെ പാവപ്പെട്ട മുസ്ലീം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി സമൂഹ വിവാഹം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. മുസ്ലീംങ്ങളെ കൂടാതെ സംസ്ഥാനത്തെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളിലെയും യുവതികളുടെ സമൂഹ വിവാഹം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഇത്തരം പദ്ധതികളിലൂടെ സംസ്ഥാനത്തിനകത്ത് നടക്കുന്നത് മറ്റൊന്നാണ്. യോഗിയുടെ പേരില്‍ സംസ്ഥാനത്ത് സവര്‍ണരുടെയും ഹിന്ദു ശക്തികളുടെയും തേര്‍വാഴ്ചയുണ്ടാകുന്നു. കഴിഞ്ഞ ദിവസം ഹിന്ദുശക്തികള്‍ ഒരു മുസ്്ലിം ചെറുപ്പക്കാരനെ അതിദാരുണമായി കൊല ചെയ്യുകയുണ്ടായി. ബുലന്ദ്ഷെഹറിലെ സോഹി ഗ്രാമത്തില്‍ ഹിന്ദു സമുദായത്തില്‍ പെട്ട പെണ്‍കുട്ടിയെ മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടാന്‍ സഹായിച്ചുവെന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഒരാളെ അടിച്ച് കൊല്ലുകയായിരുന്നു. 45 വയസുകാരനായ ഗുലാം മുഹമ്മദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏഴ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്്. സ്വന്തം തോട്ടത്തില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്ന ഗുലാം മുഹമ്മദിനെ ഒരു സംഘം ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. പ്രാദേശികമായി മുസ്്ലിംകള്‍ ശക്തിപ്പെടാവുന്ന എല്ലാ സാഹചര്യവും തകര്‍ക്കുകയും പൊതുജന മധ്യത്തില്‍ പറഞ്ഞു നടക്കാവുന്ന മേമ്പൊടി പരിപാടികളിലൂടെ മുസ്്ലിം വിരുദ്ധത ഏറ്റവും തന്ത്രപരമായി നടപ്പിലാക്കുകയും ചെയ്യുന്ന ദയനീയ സ്ഥിതിയാണ് യുപിയില്‍ പരീക്ഷിക്കപ്പെടുന്നത്്. ഇത്്് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്്.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി