Connect with us

Culture

സഞ്ജു സാംസണിന്റെ കന്നി സെഞ്ച്വറിയില്‍ ഡല്‍ഹി പൂനെയെ തരിപ്പണമാക്കി

Published

on

പൂനെ: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹിക്കു ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് 205 റണ്‍സ് വാരിക്കൂട്ടിയ ഡല്‍ഹിക്ക് മുന്നില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പൂനെക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.108 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ രഹാനെ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ മടങ്ങിയപ്പോള്‍ ധോണി 11 റണ്‍സിന് പുറത്തായി. ഡല്‍ഹിക്കായി നായകന്‍ സഹീര്‍ഖാന്‍ മൂന്ന് വിക്കറ്റ് നേടി. സഞ്ജുവാണ് കളിയിലെ കേമന്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് നിശ്ചിത 20 ഓവറുകളില്‍ നാലു വിക്കറ്റിന് 205 റണ്‍സ് അടിച്ചെടുത്തു. റണ്ണൊന്നുമെടുക്കാതെ ആദിത്യ താരെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ചാഹറിന് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ സാം ബില്ലിങ്‌സും (24) സഞ്ജു സാംസണും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഡല്‍ഹിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 പന്തില്‍ നാല് ബൗണ്ടറികളോടെ 24 റണ്‍സെടുത്ത ബില്ലിങ്‌സിനെ ഇംറാന്‍ താഹിര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു പുറത്താക്കി. ബില്ലിങ്‌സ് പുറത്തായതിനു ശേഷം ക്രീസിലെത്തിയ ഋഷഭ് പാന്ത് കൂറ്റന്‍ അടികളിലൂടെ ടീമിന് മാന്യമായ സ്‌കോര്‍ കണ്ടെത്താന്‍ അവസരം നല്‍കുകയായിരുന്നു. ആദം സാംമ്പയുടെ ഒരു ഓവറില്‍ രണ്ട് സിക്‌സറുകളാണ് പാന്ത് അടിച്ചു കൂട്ടിയത്. 22 പന്തില്‍ 31 റണ്‍സെടുത്ത പാന്ത് റണ്ണൗട്ടായി. തകര്‍പ്പന്‍ ഫോമില്‍ കളിച്ച സഞ്ജു 61 പന്തില്‍ എട്ട് ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 102 റണ്‍സെടുത്തു. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോറാണിത്. ദിന്‍ഡ എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 19 റണ്‍സാണ് സഞ്ജു അടിച്ചു കൂട്ടിയത്. 19-ാം ഓവറിലെ ആദ്യ പന്തില്‍ ആദം സാംമ്പയെ ലോങ് ഓഫിലൂടെ സിക്‌സറിന് പറത്തിയാണ് സഞ്ജു തന്റെ കന്നി ഐ.പി.എല്‍ സെഞ്ച്വറി കുറിച്ചത്. തൊട്ടടുത്ത പന്തില്‍ സാംമ്പയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് സഞ്ജു പുറത്തായത്. പിന്നാലെ എത്തിയ ക്രിസ് മോറിസ് കത്തിക്കയറുകയായിരുന്നു. ഒമ്പത് പന്തില്‍ നിന്നും 38 റണ്‍സാണ് മോറിസ് അടിച്ചെടുത്തത്. ബെന്‍സ്‌റ്റോക്‌സ് എറിഞ്ഞ അവസാന ഓവറില്‍ 23 റണ്‍സാണ് ഡല്‍ഹി കുറിച്ചത്. ക്രിസ് മോറിസ് (38*) കോറി ആന്‍ഡേഴ്‌സണ്‍ (02*) പുറത്താകാതെ നിന്നു. ലേലത്തില്‍ ടീമുകള്‍ തഴഞ്ഞ് ഒടുവില്‍ പകരക്കാരനായി എത്തിയ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇംറാന്‍ താഹിര്‍ തന്നെയായിരുന്നു ഇത്തവണയും പൂനെയ്ക്ക് വേണ്ടി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. നാല് ഓവറില്‍ 24 റണ്‍സ് വിട്ടു നല്‍കി താഹിര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending