Connect with us

More

റിയല്‍ വാര്‍; റയലും ബയേണും ഇന്ന് മുഖാമുഖം

Published

on

മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ക്ലാസിക് പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിക് ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന്. യുവേഫയുടെ ക്ലബ്ബ് റാങ്കിങ് കണക്കുകള്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ കഴിഞ്ഞ അഞ്ച് സീസണുകളിലെ കണക്കെടുത്താല്‍ ഒന്നാം റാങ്കില്‍ റയല്‍ മാഡ്രിഡും രണ്ടാം സ്ഥാനത്ത് ബയേണ്‍ മ്യൂണികുമാണെന്ന് നിസംശയം പറയാം. ഇത്തവണയും സ്പാനിഷ് ലീഗില്‍ ചാമ്പ്യന്‍ പട്ടം ഏറെക്കുറെ റയലിന്റെ വരുതിയില്‍ തന്നെയാണ്. അലയന്‍സ് അറീനയില്‍ നടക്കുന്ന ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയില്‍ എന്നിവരടങ്ങുന്ന റയലിന്റെ താര നിരക്ക് അവരുടെ മുന്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി യുടെ ബയേണിനെതിരെ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. അതേ സമയം ബയേണിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്റോസ്‌കി ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. എന്നാല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നാണ് ആഞ്ചലോട്ടി പറയുന്നത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെറുതായി പരിക്കേറ്റിട്ടുണ്ടെങ്കിലും ലൂയി റയലിനെതിരായ നിര്‍ണായക മത്സരത്തിനുണ്ടാകും ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷനു ശേഷം ഫിലിപ് ലാം തിരിച്ചെത്തുന്നുവെന്നത് ബയേണിന് ആശ്വാസമാണ്. എന്നാല്‍ കണങ്കാലിന് പരിക്കേറ്റ മാറ്റ്‌സ് ഹമ്മല്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങില്ല. റയലിനും പരിക്കാണ് വില്ലന്‍. റാഫേല്‍ വരാനെ, പെപെ എന്നിവര്‍ മത്സരത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഫാബിയോ കോണ്‍ഡ്രാവോയും ഇന്നിറങ്ങില്ല. ഇരു ടീമുകളും തമ്മില്‍ യൂറോപ്യന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ മുഖാമുഖം വരുന്നത് ഇത് 23-ാം തവണയാണ്. ബയോണുമായുള്ള മത്സരത്തില്‍ 11 ഏവേ മത്സരങ്ങളില്‍ ഒമ്പതിലും തോറ്റ ചരിത്രമാണ് റയലിനുള്ളത്. അതേ സമയം 2014ല്‍ അലയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ 4-0നു റയല്‍ വിജയിച്ചിരുന്നു. അഞ്ചു തവണയാണ് ഇരു ടീമുകളും നോക്ക് ഔട്ട് റൗണ്ടില്‍ പുറത്തായത്. സ്വന്തം തട്ടകത്തില്‍ അവസാനം കളിച്ച 16 മത്സരങ്ങളും വിജയിച്ച ചരിത്രമാണ് ബയേണിനുള്ളത്. 58 ഗോളുകള്‍ എതിരാളികളുടെ വലയില്‍ അടിച്ചു കയറ്റിയപ്പോള്‍ സ്വന്തം തട്ടകത്തില്‍ ഒമ്പത് ഗോളുകള്‍ മാത്രമാമാണ് ജര്‍മന്‍ ക്ലബ്ബ് വഴങ്ങിയിട്ടുള്ളത്. അലയന്‍സ് അറീനയില്‍ അവസാനമായി തോറ്റത് 2014ല്‍ റയലിനോടായിരുന്നു. അതേ സമയം ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ലെന്നത് റയലിനും കരുത്ത് പകരുന്നുണ്ട്. സീസണിലെ എട്ടു ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ചുരുങ്ങിയത് രണ്ട് ഗോളുകളെങ്കിലും റയല്‍ നേടിയിട്ടുണ്ട്. കടലാസില്‍ ഇരു ടീമുകളും കരുത്തരാണെന്നതിനാല്‍ കളത്തിലും ഈ വീര്യം പ്രകടമാവുമെന്ന് ഉറപ്പാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

Published

on

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.

എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.

‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

Published

on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.

നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.

Continue Reading

Trending