Connect with us

More

റിയല്‍ വാര്‍; റയലും ബയേണും ഇന്ന് മുഖാമുഖം

Published

on

മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ക്ലാസിക് പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിക് ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന്. യുവേഫയുടെ ക്ലബ്ബ് റാങ്കിങ് കണക്കുകള്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ കഴിഞ്ഞ അഞ്ച് സീസണുകളിലെ കണക്കെടുത്താല്‍ ഒന്നാം റാങ്കില്‍ റയല്‍ മാഡ്രിഡും രണ്ടാം സ്ഥാനത്ത് ബയേണ്‍ മ്യൂണികുമാണെന്ന് നിസംശയം പറയാം. ഇത്തവണയും സ്പാനിഷ് ലീഗില്‍ ചാമ്പ്യന്‍ പട്ടം ഏറെക്കുറെ റയലിന്റെ വരുതിയില്‍ തന്നെയാണ്. അലയന്‍സ് അറീനയില്‍ നടക്കുന്ന ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയില്‍ എന്നിവരടങ്ങുന്ന റയലിന്റെ താര നിരക്ക് അവരുടെ മുന്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി യുടെ ബയേണിനെതിരെ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. അതേ സമയം ബയേണിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്റോസ്‌കി ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. എന്നാല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നാണ് ആഞ്ചലോട്ടി പറയുന്നത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെറുതായി പരിക്കേറ്റിട്ടുണ്ടെങ്കിലും ലൂയി റയലിനെതിരായ നിര്‍ണായക മത്സരത്തിനുണ്ടാകും ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷനു ശേഷം ഫിലിപ് ലാം തിരിച്ചെത്തുന്നുവെന്നത് ബയേണിന് ആശ്വാസമാണ്. എന്നാല്‍ കണങ്കാലിന് പരിക്കേറ്റ മാറ്റ്‌സ് ഹമ്മല്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങില്ല. റയലിനും പരിക്കാണ് വില്ലന്‍. റാഫേല്‍ വരാനെ, പെപെ എന്നിവര്‍ മത്സരത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഫാബിയോ കോണ്‍ഡ്രാവോയും ഇന്നിറങ്ങില്ല. ഇരു ടീമുകളും തമ്മില്‍ യൂറോപ്യന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ മുഖാമുഖം വരുന്നത് ഇത് 23-ാം തവണയാണ്. ബയോണുമായുള്ള മത്സരത്തില്‍ 11 ഏവേ മത്സരങ്ങളില്‍ ഒമ്പതിലും തോറ്റ ചരിത്രമാണ് റയലിനുള്ളത്. അതേ സമയം 2014ല്‍ അലയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ 4-0നു റയല്‍ വിജയിച്ചിരുന്നു. അഞ്ചു തവണയാണ് ഇരു ടീമുകളും നോക്ക് ഔട്ട് റൗണ്ടില്‍ പുറത്തായത്. സ്വന്തം തട്ടകത്തില്‍ അവസാനം കളിച്ച 16 മത്സരങ്ങളും വിജയിച്ച ചരിത്രമാണ് ബയേണിനുള്ളത്. 58 ഗോളുകള്‍ എതിരാളികളുടെ വലയില്‍ അടിച്ചു കയറ്റിയപ്പോള്‍ സ്വന്തം തട്ടകത്തില്‍ ഒമ്പത് ഗോളുകള്‍ മാത്രമാമാണ് ജര്‍മന്‍ ക്ലബ്ബ് വഴങ്ങിയിട്ടുള്ളത്. അലയന്‍സ് അറീനയില്‍ അവസാനമായി തോറ്റത് 2014ല്‍ റയലിനോടായിരുന്നു. അതേ സമയം ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ലെന്നത് റയലിനും കരുത്ത് പകരുന്നുണ്ട്. സീസണിലെ എട്ടു ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ചുരുങ്ങിയത് രണ്ട് ഗോളുകളെങ്കിലും റയല്‍ നേടിയിട്ടുണ്ട്. കടലാസില്‍ ഇരു ടീമുകളും കരുത്തരാണെന്നതിനാല്‍ കളത്തിലും ഈ വീര്യം പ്രകടമാവുമെന്ന് ഉറപ്പാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഈ വിജയം ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്; അത് മറക്കരുത്’

അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു

Published

on

തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൂടെ അവകാശപ്പെട്ടതാണെന്ന് ടി സിദ്ദിഖ് എംഎല്‍എ. കൊടും ചതിയിലൂടെ സോണിയാജിയെയും കോണ്‍ഗ്രസിനെയും വഞ്ചിച്ച് കെ ചന്ദ്രശേഖര റാവു തെലങ്കാന കയ്യിലാക്കിയപ്പോള്‍ കോണ്‍ഗ്രസിന് കടുത്ത നിരാശയുണ്ടായിരുന്നു. ആന്ധ്ര വിഭജിക്കുമ്പോള്‍ കെസിആര്‍ പറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു. സിദ്ദീഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍, കൊടും ചതിയിലൂടെ കെസിആര്‍ അധികാര രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടിയായിരുന്നു ഇത്. അവിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏല്‍പ്പിച്ചു. പാര്‍ട്ടിയെ തെലങ്കാനയില്‍ തിരിച്ച് കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അത്ര എളുപ്പമായിരുന്നില്ല തെലങ്കാനയില്‍ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ട് വരിക എന്നത്. രേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ് തെലങ്കാനയില്‍ ശക്തമായി തിരിച്ച് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സാറിനെ മറക്കരുത്.

അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊണ്ട് വന്ന മായാജാലമല്ല കോണ്‍ഗ്രസിന്റെ തെലങ്കാന വിജയം. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുള്ളപ്പോഴും തെലങ്കാന ആശ്വാസം നല്‍കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

Continue Reading

kerala

ക്രിസ്മസ് അവധി: നാട്ടിലെത്താന്‍ ട്രെയിനില്‍ ടിക്കറ്റില്ല; ബസില്‍ കൊള്ള നിരക്ക്

സ്ലീപ്പര്‍ ക്ലാസില്‍ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്

Published

on

സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ക്രിസ്മസ് അവധിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ മലയാളികള്‍ പാടുപെടും. ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വരെ പോവുന്ന യശ്വന്ത്പൂര്‍കണ്ണൂര്‍ എക്‌സ്പ്രസില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലെ കണ്‍ഫേം ടിക്കറ്റെല്ലാം തീര്‍ന്നിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസില്‍ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്. ഇതോടെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധം തിരക്കാവും.

രാത്രി എട്ടിന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരില്‍ എത്തുംവിധമാണ് ട്രെയിന്‍ സര്‍വീസ്. ഡിസംബര്‍ 30 വരെ ടിക്കറ്റില്ല. കൂടുതല്‍ നിരക്ക് നല്‍കേണ്ട തത്കാല്‍, പ്രിമിയം തത്കാല്‍ ടിക്കറ്റുകളുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന്റെ തലേദിവസം മുതലാണ് ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന യശ്വന്ത്പൂര്‍- മംഗലാപുരം എക്‌സ്പ്രസിലും സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റില്ല.

Continue Reading

kerala

വീണ്ടും വൈറല്‍പ്പനിക്കാലം; മാറാതെ ശ്വാസംമുട്ടലും

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍മാത്രം ചികിത്സയ്ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

♦️ പലതരം വൈറസുകള്‍

വിവിധതരം ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച്‌ 1 എൻ 1, എച്ച്‌ 3 എൻ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്. വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.

♦️ ആസ്ത്മ വഷളാവുന്നു, നിയന്ത്രണം തെറ്റുന്നു

വൈറസ്ബാധ പലരെയും പലവിധത്തിലാണ് ബാധിക്കുന്നത്. കൃത്യമായി ആസ്ത്മ നിയന്ത്രിക്കുന്നവരില്‍ രോഗം വഷളാവുന്നു. ഇൻഹേലറും മറ്റുമരുന്നുകളും വേണ്ടി വരുന്നു. ആസ്ത്മ നിയന്ത്രണത്തില്‍ ആയിരുന്നവരില്‍ അസുഖം തിരിച്ചു വരുന്നു. മരുന്ന് നിര്‍ത്തിയവര്‍ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നു. ഇതുവരെ പ്രശ്നങ്ങള്‍ ഇല്ലാത്തവരില്‍ ആസ്ത്മ സമാന ലക്ഷണങ്ങള്‍. ചുമ, നെഞ്ചില്‍ മുറുക്കം, വലിവ്.

♦️ മാറാൻ ആഴ്ചകളെടുക്കുന്നു

വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാൻ കാലതാമസം വരുന്നുമുണ്ട്.

♦️ കുട്ടികളില്‍ ആവര്‍ത്തിച്ചു വരുന്നു

‘അസുഖം വന്നു മാറിയ കുട്ടികളില്‍ തന്നെ വീണ്ടും വരുന്നുണ്ട്. ശ്വാസംമുട്ടലും കുറുകലും മിക്കവരിലും കാണുന്നു. കുട്ടികളിലെ ചെറിയ ശ്വാസനാളികളില്‍ തടസ്സമുണ്ടാകാൻ എളുപ്പമാണ്. അസുഖം ഭേദമാവാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുന്നു.’

Continue Reading

Trending