Connect with us

local

പ്രളയ ദുരിതാശ്വാസ ഫണ്ട് നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണ സമിതി രാജിവെക്കുക; പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രതിഷേധം

ഗ്രാമ പഞ്ചയത്തിന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അനുവദിച്ച ഒന്നേകാൽ കോടി രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി രാജിവെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കരുവാരക്കുണ്ട് ചിറയിൽ പ്രതിഷേധ സമരം നടത്തി

Published

on

കരുവാരകുണ്ട്: ഗ്രാമ പഞ്ചയത്തിന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അനുവദിച്ച ഒന്നേകാൽ കോടി രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി രാജിവെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കരുവാരക്കുണ്ട് ചിറയിൽ പ്രതിഷേധ സമരം നടത്തി.

പ്രളയത്തിൽ നദികളിലും നീർചാലുകളിലും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് അനുവദിച്ച തുകയാണ് നഷ്ടമായത്.

ഏകദേശം ഇരുപതിനായിരം ക്യൂബിക് മീറ്റർ മണൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇക്കോ ടൂറിസം വില്ലേജിൽ മാത്രം അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതിൻ്റെ മുകൾഭാഗം കൂടുതലും മണൽ തന്നെയാണ്‌. ഇത് കാരണം വെള്ളം കുത്തനെ ഒലിച്ചുപോയാൽ വേനൽ കനക്കുമ്പോൾ പ്രദേശവാസികൾക്ക് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടും. ഭരണ സമിതിയുടെ പിടിപ്പുകേടുകൊണ്ട് മാത്രമാണ് ഇത്രയും വലിയ ഫണ്ട് നഷ്ടപ്പെട്ടതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

ഇതിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതി മുന്നോട്ട് വെക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ.നാസർ ഉദ്ഘാടനം ചെയ്തു.
ലീഗ് ജന. സെക്രട്ടറി എം.കെ.മുഹമ്മദാലി, ഭാരവാഹി ഖാലിദ് മാങ്കാവിൽ, യൂത്ത് ലീഗ് പ്രസിഡൻറ് ജാഫർ, ജന.സെക്രട്ടറി അഡ്വ.എൻ മുഹമ്മദ്‌ ബാദുഷ, ട്രെഷറർ ആദിൽ ജഹാൻ വൈസ്.പ്രസിഡൻ്റ് മാരായ ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി, കെ.ടി.അനീസുദ്ദീൻ, അൻസാർ ചെറി, മുത്തു മുസ്ഥഫ, ടി.പി.റിൻഷാദ്, കെ.നജ് മുദ്ദീൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു?; വയനാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്.

Published

on

മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്. 22 വയസായിരുന്നു.

ബാലാജി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

kerala

പുഴകളിലെ മണൽ വാരൽ; അനുമതി നീളും

ടലുണ്ടിപ്പുഴയിൽനിന്ന് രണ്ട് കടവുകളും ചാലിയാറിൽനിന്ന് 15 കടവുകളുമാണ് പ്രാഥമികമായി അധികൃതർ കണ്ടെത്തിയത്.

Published

on

മലപ്പുറം: ജില്ലയിൽ പുഴകളിൽനിന്ന് മണൽ വാരുന്നതിനുള്ള അനുമതി നൽകൽ നീളും. അനുമതിക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതുമാണ് കാരണം. ജില്ലയിൽ ആദ്യഘട്ടം 17 കടവുകളിൽ നിന്നാണ് മണലെടുക്കാൻ സാധ്യതയുള്ളത്.

കടലുണ്ടി, ചാലിയാർ പുഴകളിലെ കടവുകളാണ് പരിഗണനയിൽ മുന്നിലുള്ളത്.കടലുണ്ടിപ്പുഴയിൽനിന്ന് രണ്ട് കടവുകളും ചാലിയാറിൽനിന്ന് 15 കടവുകളുമാണ് പ്രാഥമികമായി അധികൃതർ കണ്ടെത്തിയത്.

കടലുണ്ടിപ്പുഴയിൽ പെരിന്തൽമണ്ണ താലൂക്കിൽനിന്ന് രണ്ട് കടവുകളും ചാലിയാർ കടന്ന് പോകുന്ന ഏറനാട് താലൂക്കിലെ 11 കടവുകളും നിലമ്പൂർ താലൂക്കിലെ നാല് കടവുകളും പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഓരോ കടവുകളിൽ നിന്നും അഞ്ച് ഹെക്ടറിൽ താഴെ വരുന്ന സ്ഥലത്ത് നിന്നാണ് മണൽ വാരുന്നതിനുള്ള സാധ്യത പരിശോധിക്കുക.

ഇവിടങ്ങളിൽ റവന്യു വകുപ്പിന്റെ പ്രാഥമിക പരിശോധന പൂർത്തിയായിട്ടുണ്ട്.നദികളിൽനിന്ന് മണൽ വാരി വരുമാനമുണ്ടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലക്ക് ചാലിയാർ, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിനിന്നും മണൽ വാരുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപനം നടത്തിയത്. 200 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്. 2015 ഫെബ്രുവരിയിലാണ് അവസാനമായി ജില്ലയിലെ പുഴകളിൽനിന്ന് മണല്‍ വാരിയത്.

Continue Reading

kerala

കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി; രണ്ടര വയസുകാരന് ദാരുണാന്ത്യം

സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.

Published

on

വയനാട്ടിൽ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടെ ചെറിയ പന്ത് തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു. സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.

വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. പന്ത് തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും പന്ത് എടുക്കാനായിരുന്നില്ല.തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Continue Reading

Trending