Connect with us

Video Stories

കുലുങ്ങുന്നു കാവിക്കോട്ടകള്‍

Published

on

കെ.പി ജലീല്‍

നവംബര്‍ 12 മുതല്‍ നാല് ഘട്ടമായി നടക്കുന്ന രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മോദി തരംഗത്തെ പിടിച്ചുകെട്ടുമെന്ന് ഏതാണ്ടുറപ്പായി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ആദ്യ മൂന്നില്‍ ബി.ജെ.പിയും മിസോറാമില്‍ കോണ്‍ഗ്രസും തെലുങ്കാനയില്‍ ടി.ആര്‍.എസുമാണ് ഭരിക്കുന്നത്. ബി.ജെ.പിയുടെ മൂന്നു കോട്ടയിലും പാര്‍ട്ടി അടിപതറുകയാണ്. ഗുജറാത്ത്, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം വര്‍ധിതാവേശത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണി. അമിത്ഷായും മോദിയും കിണഞ്ഞുപിടിച്ചിട്ടും ഇരുപത് സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ച ബി.ജെ.പിയുടെ അണികളില്‍ പഴയ ആവേശമില്ല. നോട്ടു നിരോധനവും വ്യാപകമായ വിലക്കയറ്റവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കര്‍ഷക ആത്മഹത്യകളും വെടിവെപ്പുകളും ആള്‍ക്കൂട്ടക്കൊലകളും ജനങ്ങളുടെ വലിയതോതിലുള്ള വെറുപ്പിനും രോഷത്തിനും ഇടയാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് പാളയത്തിലെ പ്രതീക്ഷകള്‍ സംസ്ഥാനങ്ങളിലെ യുവ നേതൃനിരയും ജനങ്ങളിലെ അസംതൃപ്തിയും മതേതരത്വവുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് എതിരായാല്‍ മോദിയുടെ കേന്ദ്രത്തിലെ ഇറക്കം ആരംഭിച്ചു കഴിഞ്ഞുവെന്ന് വിലയിരുത്താം.
ഇവിടെയാണ് രാമക്ഷേത്രവുമായുള്ള വരവ്. ഇപ്പോള്‍ ക്ഷേത്ര കാര്‍ഡ് ഇറക്കുന്നതിന്റെ കാരണവും ഈ തെരഞ്ഞെടുപ്പുകള്‍തന്നെ. നിയമസഭാതെരഞ്ഞെടുപ്പുകള്‍ മുതല്‍ വരുന്ന പൊതുതെരഞ്ഞെടുപ്പുവരെ ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് പ്രചാരണം നടത്തുകയും തുടര്‍ന്ന് അധികാരം കിട്ടിയാലും ഇല്ലെങ്കിലും ക്ഷേത്ര നിര്‍മാണം നടത്തുകയുമാണ് ബി.ജെ.പി-സംഘ്പരിവാര്‍ പദ്ധതി. ബി.ജെ.പി അനുകൂല മാധ്യമമായ റിപ്പബ്ലിക് ടി.വി കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ പറയുന്നത് ബി.ജെ.പിക്ക് ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്. കേവല ഭൂരിപക്ഷംപോലും ലഭിക്കാന്‍ പാര്‍ട്ടിക്കാവില്ലെന്ന് സര്‍വേ വിലയിരുത്തിയിട്ടുണ്ട്. ഇതിനു കാരണം കഴിഞ്ഞ നാലു വര്‍ഷം ബി.ജെ.പിയെ തുണച്ച സംസ്ഥാനങ്ങളിലൊക്കെ ഉയര്‍ന്നിരിക്കുന്ന കടുത്ത സര്‍ക്കാര്‍ വിരുദ്ധ വികാരം തന്നെയാണ്. ജനങ്ങളില്‍ അമര്‍ഷം പടരുമ്പോള്‍ 2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ മോദിയെ പിന്നിലാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കേന്ദ്രത്തിന്റെ നയങ്ങളാണ് കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂവായിരം കോടി പട്ടേല്‍ പ്രതിമക്ക് ചെലവഴിച്ച മോദിക്ക് എന്തുകൊണ്ട് കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനും അവരുടെ വിളയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും കഴിയുന്നില്ലെന്നാണ് ജനം ചോദിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 122ഉം രാജസ്ഥാനില്‍ 142ഉം നേടുമെന്നാണ് എ.ബി.പി ന്യൂസ്് പ്രവചനം. മധ്യപ്രദേശില്‍ ആദ്യഘട്ടവോട്ടെടുപ്പിന് ഒരാഴ്ച മാത്രമാണ് ബാക്കി. നവംബര്‍ 12നും 20നുമാണ് ഇവിടെ വോട്ടെടുപ്പ്. മിസോറാമില്‍ 28നും രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ ഏഴിനുമാണ് സമ്മതിദാനം. 11ന്് ഫലപ്രഖ്യാപനം.
പതിനഞ്ചു വര്‍ഷമായി തുടര്‍ച്ചയായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഇത്തവണ വന്‍ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയില്‍നിന്ന് അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് തന്നെ കോണ്‍ഗ്രസിലേക്ക് കടന്നുവന്നത് സംസ്ഥാനത്ത് വലിയ തിരിച്ചടിയാണ് ബി.ജെ.പി വൃത്തങ്ങളിലുണ്ടാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് പക്ഷത്ത് വലിയ തോതിലുള്ള ഉണര്‍വ് പ്രകടമാണ്. മൊത്തമുള്ള 230 സീറ്റില്‍ ബി.ജെ.പിക്ക് നിലവില്‍ 165 ആണുള്ളത്. കോണ്‍ഗ്രസിന് 58 ഉം ബി.എസ്.പിക്ക് നാലും മൂന്ന് സ്വതന്ത്രരുമുണ്ട്. 50 സീറ്റ് ബി.എസ്.പി ആവശ്യപ്പെട്ടതാണ് കോണ്‍ഗ്രസ് സഖ്യം തകരാന്‍ കാരണമായത്. ജ്യോതിരാദിത്യസിന്ധ്യയും കമല്‍നാഥും ദിഗ്‌വിജയ്‌സിംഗുമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖ്യമുഖങ്ങള്‍. ഇതില്‍ സിന്ധ്യക്കാണ് ജനകീയ പിന്തുണ കൂടുതല്‍. 2019ല്‍ കമല്‍നാഥിനെ ഡല്‍ഹിയിലേക്ക് വിളിക്കാനാണ് സാധ്യത കൂടുതല്‍. സിംഗും കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പട്ടിക ജാതി വിഭാഗങ്ങളുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവര്‍ പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനെയാണ് പിന്തുണക്കുന്നത്. യു.പി.എയോട് ചേര്‍ന്ന ചില മേഖലകളില്‍ ബി.എസ്.പിക്കും ഇവരില്‍ സ്വാധീനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും അടുത്തിടെ കോണ്‍ഗ്രസ് നേടിയ വിജയം ബി.ജെ.പിയുടെ മുട്ടുവിറപ്പിക്കുകയാണ്. ആഗസ്റ്റില്‍ 14ല്‍ 9 തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചു. മന്‍സോറില്‍ കഴിഞ്ഞവര്‍ഷം നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിരപരാധിയായ വിദ്യാര്‍ത്ഥിയടക്കം ആറു പേരെയാണ് ചൗഹാന്‍ സര്‍ക്കാര്‍ വെടിവെച്ച് കൊന്നത്. ഇത് മോദിക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
രാജസ്ഥാനില്‍ വസുന്ധരരാജെ സിന്ധ്യയുടെ ഭരണത്തിനു കീഴില്‍ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കൊടിയ പീഡനമാണ് അനുഭവിക്കേണ്ടിവരുന്നത്. ഇതും ബി.ജെ.പിയുടെ അടിയിളക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷവേട്ട നടന്ന സംസ്ഥാനമാണ് വസുന്ധരയുടെ രാജസ്ഥാന്‍. ബംഗാളി മുസ്്‌ലിം തൊഴിലാളിയെ മഴുകൊണ്ട് വെട്ടിനുറുക്കിയശേഷം തീവെച്ച് അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും അരങ്ങുതകര്‍ത്താടിയിട്ടും സംസ്ഥാനസര്‍ക്കാര്‍ അനങ്ങിയില്ലെന്ന് മാത്രമല്ല, ഇവക്കെല്ലാം ഒത്താശ ചെയ്യുകയാണെന്ന തോന്നലാണ് പൊതുവെയുള്ളത്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനായി സര്‍ക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വാര്‍ത്തയെഴുതുന്നതിന്മുമ്പ് സര്‍ക്കാരിന്റെ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന നിയമം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചത് ദേശീയതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടവരുത്തിയിരുന്നു. 200ല്‍ 163 സീറ്റ് നേടിയാണ് ബി.ജെ.പി 2013ല്‍ അധികാരത്തിലെത്തിയതെങ്കില്‍ അഞ്ചുകൊല്ലം കൊണ്ട് വലിയ ജനരോഷമാണ് പാര്‍ട്ടി ഏറ്റുവാങ്ങിയിരിക്കുന്നത്. രജപുത്ര സമുദായം ബി.ജെ.പിയെ ഇവിടെ കൈവിട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച രാജേഷ്‌പൈലറ്റിന്റെ പുത്രന്‍ യുവ എം.പി സച്ചിന്‍ പൈലറ്റിന്റെ ഊര്‍ജസ്വലത കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നു. 2002 മുതല്‍ ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമാണ് സച്ചിന്‍. നിലവില്‍ നിയമസഭയില്‍ 27 സീറ്റുള്ള കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍. ബി.എസ്.പിക്ക് മൂന്നു സീറ്റുണ്ട്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് നാലും. സ്വതന്ത്രര്‍ ഏഴും. പിന്നാക്കക്കാരും ദലിതുകളും ബി.ജെ.പിയെ കൈയൊഴിഞ്ഞിരിക്കുകയാണ്. ബി.എസ്.പിക്കും കോണ്‍ഗ്രസിനുമായി ഈ വോട്ടുകള്‍ വീതിച്ചുപോകുമോയെന്ന ഭീതിയുണ്ട്.
ഛത്തീസ്ഗഡിലും മിസോറാമിലും ഇരുമുന്നണികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ 2003 മുതല്‍ രമണ്‍സിംഗാണ് ബി.ജെ.പി മുഖ്യമന്ത്രി. ഇവിടുത്തെ 90 സീറ്റില്‍ കേവലഭൂരിപക്ഷത്തിനുവേണ്ട 46ലും കൂടുതല്‍ കോണ്‍ഗ്രസ് പിടിക്കുമെന്നാണ് എ.ബി.പി ന്യൂസ് സര്‍വേ പറഞ്ഞിരിക്കുന്നത്. തെലുങ്കാനയില്‍ ടി.ആര്‍.എസ്സിനാണ് മേല്‍ക്കൈ. 119 സീറ്റില്‍ കോണ്‍ഗ്രസിന് 21ഉം ടി.ഡി.പിക്ക് 15ഉം സീറ്റുകളുണ്ട്. ഇത് 63 എന്ന ടി.ആര്‍.എസിന്റെ നിലവിലെ സംഖ്യയെ മറികടന്നാല്‍ കോണ്‍ഗ്രസ് -ടി.ഡി.പി സഖ്യസര്‍ക്കാര്‍ ഈ പുതിയ സംസ്ഥാനത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മിസോറാമില്‍ കോണ്‍ഗ്രസ് വിരുദ്ധ ബി.ജെ.പി-മിസോ നാഷണല്‍ ഫ്രണ്ട് സഖ്യം ഇപ്പോഴില്ലാത്തത് 2008 മുതല്‍ അധികാരത്തിലുള്ള കോണ്‍ഗ്രസിന് ഗുണകരമായേക്കും. ക്രിസ്ത്യാനികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനമാണിത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending