Connect with us

Video Stories

ചോരപ്പുഴകള്‍ ഇനിയും താങ്ങാനാകുമോ

Published

on

മനുഷ്യ സംസ്‌കൃതികളുടെ അനുപമ പൂങ്കാവനമായി പരിണമിച്ചതാണ് മഹത്തായ നമ്മുടെ നാട്. ലോകത്ത് അന്യത്ര ദര്‍ശിക്കാനാകാത്ത മതേതരത്വ, ജനാധിപത്യ സങ്കല്‍പങ്ങള്‍ ഭാരതമണ്ണില്‍ ആഴ്്ന്നിറങ്ങാന്‍ പ്രേരകമായത് ഈ സംസ്‌കാര സങ്കലനം. കാലഗതിയുടെ ശപ്തവേളകളില്‍ രാഷ്ട്ര നേതാക്കളുടെ രക്തസാക്ഷിത്വത്തിലൂടെയും എണ്ണമറ്റ നിരപരാധികളുടെ ജീവത്യാഗങ്ങളിലൂടെയും നഷ്ടമേറെ സംഭവിച്ചെങ്കിലും ഇന്നാടിനെ തകര്‍ക്കാനും ഇല്ലാതാക്കാനും പരിശ്രമിച്ച ദേശവിരുദ്ധവിഷവിത്തുകളെ ഒറ്റക്കെട്ടായിനിന്ന് പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ജനതക്ക് സാധിതമായിരുന്നു. എന്നാല്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍പോലും ആ അഭിമാനസ്തംഭങ്ങളെയെല്ലാം വിട്ടെറിഞ്ഞ് നിഷാദ യുഗത്തിലേക്ക് നമ്മുടെ നാട് ചരിക്കുകയാണോ എന്ന ഭീതി ഓരോ ഇന്ത്യക്കാരന്റെയും മനോമുകുരങ്ങളെയുംഅലട്ടുന്ന ഘട്ടമാണിത്. സ്വാതന്ത്ര്യ സമരകാലം മുതല്‍ രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന പിന്നാക്ക-ദലിത് ജനവിഭാഗങ്ങളെയും മത ന്യൂനപക്ഷങ്ങളെയും ഭീഷണിപ്പെടുത്തിയും അരിഞ്ഞുവീഴ്ത്തിയും സാമൂഹിക മേഖലകളില്‍ നിന്നകറ്റി അരങ്ങുവാണ സവര്‍ണ ഭൂവുടമാശക്തികള്‍ അധികാരത്തിലിരിക്കുമ്പോള്‍ മേല്‍പ്രകടിത ഉത്കണ്ഠയെ നിസ്സാരമായി തള്ളിക്കളയാനാകില്ല.
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 1992 ഡിസംബര്‍ ആറിന് തകര്‍ത്ത അഞ്ഞൂറു കൊല്ലത്തോളം പഴക്കമുള്ള ബാബരി മസ്്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന വാദം ഉന്നയിക്കുകയാണ് ഏറെനാളായി രാജ്യത്തെ ഹിന്ദുത്വ ശക്തികളും അതിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയും അവരുടെ സര്‍ക്കാരുകളും. പള്ളി തകര്‍ക്കപ്പെട്ടശേഷം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസില്‍ 2010ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയിന്മേലുള്ള അപ്പീലുകള്‍ പരിഗണിക്കുന്ന സുപ്രീംകോടതി 2019 ജനുവരി ആദ്യവാരം വിചാരണ തീയതി നിശ്ചയിക്കാമെന്ന് വിധിച്ചിരിക്കെ, അതിനെതിരെ സംഘ്പരിവാരവും അവരുടെ സന്യാസിമാരും കേന്ദ്ര മന്ത്രിമാരും രാമക്ഷേത്രം ഉടന്‍ പണിയുമെന്ന വാദവുമായി രംഗത്തുവന്നിരിക്കുന്നത് രാജ്യത്തെ നിയമങ്ങളും സമാധാനവും അവര്‍ക്ക് ബാധകമല്ലെന്ന തോന്നലാണ് പൊതുവില്‍ ഉണ്ടാക്കിയിട്ടുള്ളത്. ശാസ്ത്രീയ അടിത്തറയില്ലെങ്കിലും അയോധ്യയിലെ ബാബരി മസ്ജിദ് നിര്‍മിച്ചത് 13 ലക്ഷത്തോളം വര്‍ഷം മുമ്പ് ത്രോതായുഗത്തില്‍ ശ്രീരാമന്‍ ജനിച്ച ഭൂമിയിലാണെന്ന വാദമാണ് സംഘ്പരിവാരം ഉന്നയിക്കുന്നത്. സുപ്രീംകോടതിയില്‍ നടക്കുന്നത് ബാബരി മസ്ജിദ് നിലനിന്ന 2.27 ഏക്കര്‍ ഭൂമി ആരുടെ ഉടമസ്ഥതയിലാണ് എന്ന തര്‍ക്കമാണ്. നേരത്തെ വിധി പറയണമെന്ന യു.പി സര്‍ക്കാരിന്റെ വാദത്തെ സുപ്രീംകോടതി നേരിട്ടത് ,’ഞങ്ങള്‍ക്ക് ഞങ്ങളുടേതായ മുന്‍ഗണനകളുണ്ട്’ എന്നു പറഞ്ഞാണ്. ഉചിതമായ ബെഞ്ച് വിചാരണത്തീയതി നിശ്ചയിക്കുമെന്നും കോടതി പറഞ്ഞു. കേവലമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ ഉന്നതനീതിപീഠം തയ്യാറല്ല എന്നതാണ് ഒക്ടോബര്‍ 30ലെ ഉത്തരവ് ബോധ്യപ്പെടുത്തുന്നത്. ജനുവരിയില്‍ വിചാരണ തിയ്യതി നിശ്ചയിച്ചാല്‍തന്നെ വിചാരണതീരാന്‍ മാസങ്ങളെടുക്കും. അതുകൊണ്ടത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗപ്പെടില്ല. ഹൈന്ദവ വിശ്വാസികള്‍ ബി.ജെ.പിക്ക് വോട്ടുബാങ്ക് മാത്രമാണ്. കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് നിര്‍വാഹകസമിതിയോഗത്തിനുശേഷം വിഷയത്തില്‍ ഹിന്ദുക്കളുടെ വികാരത്തെ കോടതി അപമാനിക്കുകയാണെന്നാണ് അതിന്റെ ജനറല്‍ സെക്രട്ടറി ഭയ്യാജോഷി വിളിച്ചുപറഞ്ഞത്. കേന്ദ്ര നിയമമന്ത്രിമാരായ ഉമാഭാരതിയും ഗിരിരാജ് സിംഗും പറയുന്നത് കേന്ദ്രം നിയമമോ ഓര്‍ഡിനന്‍സോ ഇറക്കണമെന്നാണ്. പ്രധാനമന്ത്രി ഗൂഢമായ മൗനം പാലിക്കുമ്പോള്‍ ബി.ജെ.പി അധ്യക്ഷനും രാജ്യസഭാംഗവുമായ അമിത്ഷാ വ്യംഗ്യമായി ഭീഷണിപ്പെടുത്തുന്നത്, പാലിക്കാന്‍ കഴിയാത്ത വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കരുതെന്നാണ്. ഭരണഘടനയെതൊട്ട് സത്യപ്രതിജ്ഞചെയ്ത അയോധ്യ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് ദീപാവലി കഴിഞ്ഞാല്‍ ക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നാണ്. മുമ്പ് മസ്ജിദ് സംരക്ഷിക്കുമെന്ന് സുപ്രീംകോടതിക്ക് ഉറപ്പുകൊടുത്തത് മറ്റൊരു ബി.ജെ.പി മുഖ്യമന്ത്രിയായിരുന്നുവെന്നത് മറക്കരുത്. അതിലും ഒരുപടി കടന്നാണ് യോഗിയുടെ ജനവിരുദ്ധപ്രസ്താവം. കര്‍സേവകര്‍ മസ്ജിദ് പൊളിച്ച ഡിസംബര്‍ആറിന് ക്ഷേത്രം പണിയാരംഭിക്കുമെന്ന് സന്യാസിമാരും ആയിരക്കണക്കിന് നിരപരാധികളുടെ മരണത്തിനിടയാക്കിയ കലാപത്തിന് വഴിവെച്ച 1992ലെ രാമക്ഷേത്ര പ്രസ്ഥാനത്തിന്് സമാനമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആര്‍.എസ്.എസും പറയുന്നു. ഇത് നാടിനെയും ജനങ്ങളെയും സാമൂഹികദ്രോഹികള്‍ക്ക് എറിഞ്ഞുകൊടുക്കലിന് തുല്യമാണ്. ഭരണഘടനക്കും നാടിനും നേര്‍ക്കുള്ള വെല്ലുവിളിയാണ്. ഇനിയും കലാപങ്ങളും രക്തപ്പുഴകളും താങ്ങാനുള്ള ശേഷി ഇന്ത്യക്കില്ല. ജനങ്ങളുടെ സൈ്വര്യജീവിതവും ക്ഷേമവും ഉറപ്പുവരുത്തേണ്ട ആളുകളില്‍നിന്നുതന്നെയാണ് ഇത്തരം പ്രകോപനങ്ങളും വെല്ലുവിളികളും ഉണ്ടാകുന്നത് എന്നത് വിരോധാഭാസമായി തോന്നാം. ഇതിനെതിരെ ഇവര്‍ നടപടിയെടുക്കുമെന്ന് കരുതുന്നത് മൗഢ്യമാകും.
രാജ്യത്തെ സാമ്പത്തികമായി നിലംപരിശാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിത്യവൃത്തിക്കാരായ തൊഴിലാളികളുടെയും കര്‍ഷകരുടെയും ചെറുകിട വ്യാപാരി വ്യവസായികളുടെയും നെഞ്ചില്‍ തീ കോരിയിട്ടാണ് ഓരോ ദിനവും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനകം 20 സംസ്ഥാനങ്ങള്‍ കൈക്കലാക്കിയെങ്കിലും വരാനിരിക്കുന്ന അഞ്ച് സംസ്ഥാനനിയമസഭാതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ കാര്യം പന്തിയല്ല. ഇതാണ് രാമക്ഷേത്ര നിര്‍മാണത്തിന് തയ്യാറാകാനുള്ള ആഹ്വാനത്തിന് പിന്നിലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. രാമക്ഷേത്രം പണിയുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുമ്പ് പ്രകടനപത്രികയില്‍ വാഗ്ദാനംചെയ്തത് നാലര വര്‍ഷവും കഴിയാത്തതിനാല്‍ ഇപ്പോള്‍ നടപ്പാക്കുകയാണെന്ന് വരുത്തുകയാണ് ലക്ഷ്യം. ഇതുവഴി പൊതുജനശ്രദ്ധ അവരുടെ ദൈനംദിന ജീവിതപ്രയാസങ്ങളില്‍നിന്ന് തിരിക്കാമെന്നാണ് മോദിയുടെ കണക്കുകൂട്ടല്‍. കേവലം 33 ശതമാനം മാത്രം വോട്ടുകൊണ്ട് അധികാരത്തിലേറിയ തങ്ങള്‍ക്ക് ഇനി അതിനേക്കാള്‍ താഴെ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂവെന്ന് ഉറപ്പുള്ളതിനാലാണിത്. മുസ്്‌ലിംകള്‍ നൂറ്റാണ്ടുകളോളം ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദിനെയും ഹിന്ദുമത വിശ്വാസത്തെയും അധികാരാരോഹണത്തിന്റെ ചവിട്ടുപടിയാക്കുകയാണ് സംഘ്പരിവാരം. തീവ്ര ഹിന്ദുത്വവാദികള്‍ക്ക് രാഷ്ട്രശരീരത്തില്‍ ഇടമില്ലെന്ന് തെളിയിക്കപ്പെടേണ്ട നിര്‍ണായക അവസരമാണിത്. നീതിന്യായ സംവിധാനത്തെ മാത്രമാണ് മുസ്‌ലിംകളുള്‍പെടുന്ന മതേതര വിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കാകെയും ഇനി ആശ്രയിക്കാനുള്ളത്. കോടതിയുടെ അന്തിമാഭിപ്രായം വരുന്നതുവരെയോ ജനകീയ കോടതിയുടെ വിധി വരുന്നതുവരെയോ കാത്തിരിക്കാതെ നിയമമോ ഓര്‍ഡിനന്‍സോ ഇറക്കുന്നതിനെ കോടതിയലക്ഷ്യവും രാജ്യദ്രോഹവുമായേ കാണാനാകൂ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending