Connect with us

Video Stories

കുലുങ്ങുന്നു കാവിക്കോട്ടകള്‍

Published

on

കെ.പി ജലീല്‍

നവംബര്‍ 12 മുതല്‍ നാല് ഘട്ടമായി നടക്കുന്ന രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മോദി തരംഗത്തെ പിടിച്ചുകെട്ടുമെന്ന് ഏതാണ്ടുറപ്പായി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ആദ്യ മൂന്നില്‍ ബി.ജെ.പിയും മിസോറാമില്‍ കോണ്‍ഗ്രസും തെലുങ്കാനയില്‍ ടി.ആര്‍.എസുമാണ് ഭരിക്കുന്നത്. ബി.ജെ.പിയുടെ മൂന്നു കോട്ടയിലും പാര്‍ട്ടി അടിപതറുകയാണ്. ഗുജറാത്ത്, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം വര്‍ധിതാവേശത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണി. അമിത്ഷായും മോദിയും കിണഞ്ഞുപിടിച്ചിട്ടും ഇരുപത് സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ച ബി.ജെ.പിയുടെ അണികളില്‍ പഴയ ആവേശമില്ല. നോട്ടു നിരോധനവും വ്യാപകമായ വിലക്കയറ്റവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കര്‍ഷക ആത്മഹത്യകളും വെടിവെപ്പുകളും ആള്‍ക്കൂട്ടക്കൊലകളും ജനങ്ങളുടെ വലിയതോതിലുള്ള വെറുപ്പിനും രോഷത്തിനും ഇടയാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് പാളയത്തിലെ പ്രതീക്ഷകള്‍ സംസ്ഥാനങ്ങളിലെ യുവ നേതൃനിരയും ജനങ്ങളിലെ അസംതൃപ്തിയും മതേതരത്വവുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് എതിരായാല്‍ മോദിയുടെ കേന്ദ്രത്തിലെ ഇറക്കം ആരംഭിച്ചു കഴിഞ്ഞുവെന്ന് വിലയിരുത്താം.
ഇവിടെയാണ് രാമക്ഷേത്രവുമായുള്ള വരവ്. ഇപ്പോള്‍ ക്ഷേത്ര കാര്‍ഡ് ഇറക്കുന്നതിന്റെ കാരണവും ഈ തെരഞ്ഞെടുപ്പുകള്‍തന്നെ. നിയമസഭാതെരഞ്ഞെടുപ്പുകള്‍ മുതല്‍ വരുന്ന പൊതുതെരഞ്ഞെടുപ്പുവരെ ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് പ്രചാരണം നടത്തുകയും തുടര്‍ന്ന് അധികാരം കിട്ടിയാലും ഇല്ലെങ്കിലും ക്ഷേത്ര നിര്‍മാണം നടത്തുകയുമാണ് ബി.ജെ.പി-സംഘ്പരിവാര്‍ പദ്ധതി. ബി.ജെ.പി അനുകൂല മാധ്യമമായ റിപ്പബ്ലിക് ടി.വി കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ പറയുന്നത് ബി.ജെ.പിക്ക് ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്. കേവല ഭൂരിപക്ഷംപോലും ലഭിക്കാന്‍ പാര്‍ട്ടിക്കാവില്ലെന്ന് സര്‍വേ വിലയിരുത്തിയിട്ടുണ്ട്. ഇതിനു കാരണം കഴിഞ്ഞ നാലു വര്‍ഷം ബി.ജെ.പിയെ തുണച്ച സംസ്ഥാനങ്ങളിലൊക്കെ ഉയര്‍ന്നിരിക്കുന്ന കടുത്ത സര്‍ക്കാര്‍ വിരുദ്ധ വികാരം തന്നെയാണ്. ജനങ്ങളില്‍ അമര്‍ഷം പടരുമ്പോള്‍ 2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ മോദിയെ പിന്നിലാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കേന്ദ്രത്തിന്റെ നയങ്ങളാണ് കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂവായിരം കോടി പട്ടേല്‍ പ്രതിമക്ക് ചെലവഴിച്ച മോദിക്ക് എന്തുകൊണ്ട് കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനും അവരുടെ വിളയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും കഴിയുന്നില്ലെന്നാണ് ജനം ചോദിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 122ഉം രാജസ്ഥാനില്‍ 142ഉം നേടുമെന്നാണ് എ.ബി.പി ന്യൂസ്് പ്രവചനം. മധ്യപ്രദേശില്‍ ആദ്യഘട്ടവോട്ടെടുപ്പിന് ഒരാഴ്ച മാത്രമാണ് ബാക്കി. നവംബര്‍ 12നും 20നുമാണ് ഇവിടെ വോട്ടെടുപ്പ്. മിസോറാമില്‍ 28നും രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ ഏഴിനുമാണ് സമ്മതിദാനം. 11ന്് ഫലപ്രഖ്യാപനം.
പതിനഞ്ചു വര്‍ഷമായി തുടര്‍ച്ചയായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഇത്തവണ വന്‍ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയില്‍നിന്ന് അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് തന്നെ കോണ്‍ഗ്രസിലേക്ക് കടന്നുവന്നത് സംസ്ഥാനത്ത് വലിയ തിരിച്ചടിയാണ് ബി.ജെ.പി വൃത്തങ്ങളിലുണ്ടാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് പക്ഷത്ത് വലിയ തോതിലുള്ള ഉണര്‍വ് പ്രകടമാണ്. മൊത്തമുള്ള 230 സീറ്റില്‍ ബി.ജെ.പിക്ക് നിലവില്‍ 165 ആണുള്ളത്. കോണ്‍ഗ്രസിന് 58 ഉം ബി.എസ്.പിക്ക് നാലും മൂന്ന് സ്വതന്ത്രരുമുണ്ട്. 50 സീറ്റ് ബി.എസ്.പി ആവശ്യപ്പെട്ടതാണ് കോണ്‍ഗ്രസ് സഖ്യം തകരാന്‍ കാരണമായത്. ജ്യോതിരാദിത്യസിന്ധ്യയും കമല്‍നാഥും ദിഗ്‌വിജയ്‌സിംഗുമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖ്യമുഖങ്ങള്‍. ഇതില്‍ സിന്ധ്യക്കാണ് ജനകീയ പിന്തുണ കൂടുതല്‍. 2019ല്‍ കമല്‍നാഥിനെ ഡല്‍ഹിയിലേക്ക് വിളിക്കാനാണ് സാധ്യത കൂടുതല്‍. സിംഗും കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പട്ടിക ജാതി വിഭാഗങ്ങളുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവര്‍ പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനെയാണ് പിന്തുണക്കുന്നത്. യു.പി.എയോട് ചേര്‍ന്ന ചില മേഖലകളില്‍ ബി.എസ്.പിക്കും ഇവരില്‍ സ്വാധീനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും അടുത്തിടെ കോണ്‍ഗ്രസ് നേടിയ വിജയം ബി.ജെ.പിയുടെ മുട്ടുവിറപ്പിക്കുകയാണ്. ആഗസ്റ്റില്‍ 14ല്‍ 9 തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചു. മന്‍സോറില്‍ കഴിഞ്ഞവര്‍ഷം നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിരപരാധിയായ വിദ്യാര്‍ത്ഥിയടക്കം ആറു പേരെയാണ് ചൗഹാന്‍ സര്‍ക്കാര്‍ വെടിവെച്ച് കൊന്നത്. ഇത് മോദിക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
രാജസ്ഥാനില്‍ വസുന്ധരരാജെ സിന്ധ്യയുടെ ഭരണത്തിനു കീഴില്‍ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കൊടിയ പീഡനമാണ് അനുഭവിക്കേണ്ടിവരുന്നത്. ഇതും ബി.ജെ.പിയുടെ അടിയിളക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷവേട്ട നടന്ന സംസ്ഥാനമാണ് വസുന്ധരയുടെ രാജസ്ഥാന്‍. ബംഗാളി മുസ്്‌ലിം തൊഴിലാളിയെ മഴുകൊണ്ട് വെട്ടിനുറുക്കിയശേഷം തീവെച്ച് അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും അരങ്ങുതകര്‍ത്താടിയിട്ടും സംസ്ഥാനസര്‍ക്കാര്‍ അനങ്ങിയില്ലെന്ന് മാത്രമല്ല, ഇവക്കെല്ലാം ഒത്താശ ചെയ്യുകയാണെന്ന തോന്നലാണ് പൊതുവെയുള്ളത്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനായി സര്‍ക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വാര്‍ത്തയെഴുതുന്നതിന്മുമ്പ് സര്‍ക്കാരിന്റെ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന നിയമം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചത് ദേശീയതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടവരുത്തിയിരുന്നു. 200ല്‍ 163 സീറ്റ് നേടിയാണ് ബി.ജെ.പി 2013ല്‍ അധികാരത്തിലെത്തിയതെങ്കില്‍ അഞ്ചുകൊല്ലം കൊണ്ട് വലിയ ജനരോഷമാണ് പാര്‍ട്ടി ഏറ്റുവാങ്ങിയിരിക്കുന്നത്. രജപുത്ര സമുദായം ബി.ജെ.പിയെ ഇവിടെ കൈവിട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച രാജേഷ്‌പൈലറ്റിന്റെ പുത്രന്‍ യുവ എം.പി സച്ചിന്‍ പൈലറ്റിന്റെ ഊര്‍ജസ്വലത കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നു. 2002 മുതല്‍ ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമാണ് സച്ചിന്‍. നിലവില്‍ നിയമസഭയില്‍ 27 സീറ്റുള്ള കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍. ബി.എസ്.പിക്ക് മൂന്നു സീറ്റുണ്ട്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് നാലും. സ്വതന്ത്രര്‍ ഏഴും. പിന്നാക്കക്കാരും ദലിതുകളും ബി.ജെ.പിയെ കൈയൊഴിഞ്ഞിരിക്കുകയാണ്. ബി.എസ്.പിക്കും കോണ്‍ഗ്രസിനുമായി ഈ വോട്ടുകള്‍ വീതിച്ചുപോകുമോയെന്ന ഭീതിയുണ്ട്.
ഛത്തീസ്ഗഡിലും മിസോറാമിലും ഇരുമുന്നണികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ 2003 മുതല്‍ രമണ്‍സിംഗാണ് ബി.ജെ.പി മുഖ്യമന്ത്രി. ഇവിടുത്തെ 90 സീറ്റില്‍ കേവലഭൂരിപക്ഷത്തിനുവേണ്ട 46ലും കൂടുതല്‍ കോണ്‍ഗ്രസ് പിടിക്കുമെന്നാണ് എ.ബി.പി ന്യൂസ് സര്‍വേ പറഞ്ഞിരിക്കുന്നത്. തെലുങ്കാനയില്‍ ടി.ആര്‍.എസ്സിനാണ് മേല്‍ക്കൈ. 119 സീറ്റില്‍ കോണ്‍ഗ്രസിന് 21ഉം ടി.ഡി.പിക്ക് 15ഉം സീറ്റുകളുണ്ട്. ഇത് 63 എന്ന ടി.ആര്‍.എസിന്റെ നിലവിലെ സംഖ്യയെ മറികടന്നാല്‍ കോണ്‍ഗ്രസ് -ടി.ഡി.പി സഖ്യസര്‍ക്കാര്‍ ഈ പുതിയ സംസ്ഥാനത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മിസോറാമില്‍ കോണ്‍ഗ്രസ് വിരുദ്ധ ബി.ജെ.പി-മിസോ നാഷണല്‍ ഫ്രണ്ട് സഖ്യം ഇപ്പോഴില്ലാത്തത് 2008 മുതല്‍ അധികാരത്തിലുള്ള കോണ്‍ഗ്രസിന് ഗുണകരമായേക്കും. ക്രിസ്ത്യാനികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനമാണിത്.

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

News

ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു

ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 75% പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്രാഈല്‍ സൈന്യം — ബന്ദികളാക്കപ്പെട്ടതായി ഇന്റലിജന്‍സ് വിശ്വസിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍, ഏകദേശം പത്ത് മാസത്തെ യുദ്ധത്തില്‍ ഈ തീരുമാനം ഒരു വഴിത്തിരിവാണ്.

അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രാഈലികള്‍ ശനിയാഴ്ച രാത്രി തെരുവിലിറങ്ങി.

അതേസമയം, ഗസയ്ക്കുള്ളില്‍ മനുഷ്യത്വപരമായ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നടത്തുന്ന വിതരണ സൈറ്റുകള്‍ക്ക് സമീപം, മെയ് മുതല്‍ സഹായത്തിനായി ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രാഈലി സൈന്യം സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നത് നിഷേധിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

മാര്‍ച്ച് മുതല്‍ മെയ് വരെ, എല്ലാ ഭക്ഷണവും മരുന്നും മാനുഷിക സാധനങ്ങളും ഒഴിവാക്കി ഇസ്രാഈല്‍ എന്‍ക്ലേവില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര പ്രതിഷേധത്തെത്തുടര്‍ന്ന് ആ നയം ഭാഗികമായി അയവുവരുത്തി, എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഏകദേശം 20 ലക്ഷം ഫലസ്തീനികളുടെ അവസ്ഥ വളരെ മോശമാണ്.

Continue Reading

Video Stories

“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

Published

on

മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചായെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അങ്ങനെ നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു സത്യം ഇന്ന് സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദു റഹ്മാന്‍ സമ്മതിച്ചിരിക്കുന്നു. മെസ്സി വരുന്നില്ല. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചത് ? മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ ?
ഇത് സംബന്ധിച്ച് ഇടതു പ്രൊഫൈലുകള്‍ക്കുള്ള ക്യാപ്‌സ്യൂള്‍ താഴെ കൊടുക്കുന്നു.
ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി.

Continue Reading

Trending