Video Stories
പുലിമുരുകനിലെ പ്രകൃതിവിരുദ്ധത

വി. അബ്ദുല്‍ ലത്തീഫ്
കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ധാരണകളുടെയും ഇന്ത്യയിലെ കടുവസംരക്ഷണ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ നിരോധിക്കപ്പെടാൻ സാധ്യതയുള്ള സിനിമയാണ് പുലിമുരുകൻ. മോഹൻലാൽ എന്ന നടന്റെ താരമൂല്യം ഉപയോഗിച്ച് ഒരുമാതിരി മാസ്ഹിസ്റ്റീരിയ ഉല്പാദിപ്പിച്ച് ബോക്സോഫീസ് വിജയം നേടുക എന്നൊരു ലക്ഷ്യമേ ഈ സിമിയക്കുള്ളൂ. ഈ സിനിമയെ സംബന്ധിച്ച് ഭാവിയിൽ പ്രകീർത്തിക്കപ്പെട്ടേക്കാവുന്ന മികവുകളിലൊന്നായി പരിഗണിക്കാവുന്ന സാങ്കേതികത്തികവ് (അതോ ധാരാളിത്തമോ?) പ്രമേയഗാനത്തോടും സംഗീതത്തോടും ചേർന്ന് ലാൽവാഴ്ത്തിനാണ് പ്രയോജനപ്പെടുന്നത്. നേരത്തേ നിരീക്ഷിക്കപ്പെട്ടതുപോലെ മോഹൻലാൽ എന്ന നടന്റെ ഉടൽ മാത്രമേ സിനിമയിലുള്ളൂ. കാടും കടുവയും മറ്റു കഥാപാത്രങ്ങളും ഈ താരശരീരത്തിന്റെ അനുസാരികൾ മാത്രം.
വേൽ ആയുധവും മയിൽ വാഹനവുമായി ജനക്കൂട്ടത്തിന്റെ രക്ഷകനായി പ്രത്യക്ഷപ്പെടുന്ന പുലിമുരുകൻ എന്ന മിത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് വളമാകുന്നതെങ്ങനെയെന്ന ചർച്ച അവിടെ നിൽക്കട്ടെ. സിനിമ എന്ന വ്യവസായത്തെയും സിനിമ എന്ന കലയെയും അകലം കുറച്ച് കൂട്ടിമുട്ടിക്കാനുള്ള ആ മേഖലകയിൽ പ്രവർത്തിക്കുന്ന മനുഷ്യരുടെ പ്രയത്നങ്ങളും തൽക്കാലം അവിടെ നിൽക്കട്ടെ. 13 രാജ്യങ്ങൾ ദീർഘകാല പദ്ധതിയുണ്ടാക്കി നടപ്പിലാക്കുന്ന കടുവ സംരക്ഷണമെന്ന പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കുമ്പോഴാണ് സിനിമ വലിയ അക്രമമാകുന്നത്. ഒരു നൂറ്റാണ്ടിനിടയ്ക്ക് ഇതാദ്യമായാണ് കടുവകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നത്. എന്നിട്ടും ലോകത്തിലാകെ 3890 കടുവകളേയുള്ളൂ. ഒരു നൂറ്റാണ്ടു മുമ്പ് മലബാർ കലക്ടർ കോഴിക്കോട് നഗരത്തിലെ

വി. അബ്ദുല്‍ ലത്തീഫ്
കടുവയെ കൊല്ലുന്നവർക്ക് ഒരു രൂപ ഇനാം പ്രഖ്യാപിച്ച രേഖ അഡ്വ:സെല്യുരാജ് കൊണ്ടു വന്നിട്ടുണ്ട്. (പൈതൃകം എന്ന മാതൃഭൂമി പത്രത്തിലെ പംക്തി. ഇപ്പോഴത് പുസ്തകവുമായി) ലോകത്തെല്ലായിടത്തും സമീപകാലം വരെ ധാരാളമുണ്ടായിരുന്ന കടുവകൾ മനുഷ്യന്റെ കടന്നു കയറ്റംകൊണ്ട് ഇല്ലാതായതാണ്. വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് കടുവകളുടെ നാശത്തിന് കാരണം.
എന്തിനാണീ കടുവ? കാടിന്റെ ജൈവസന്തുലത്തിന്റെ ആണിക്കല്ലാണ് ഈ ജീവി. ഏഷ്യൻ കാടുകളിലെ ഏറ്റവും കരുത്തൻ, സുന്ദരൻ. ലോകത്തെവിടെയും ഇവനു മുകളിൽ സിംഹമേയുള്ളൂ. പല കാര്യങ്ങളിലും സിംഹത്തോടൊപ്പമോ സിംഹത്തേക്കാൾ മുന്നിലോ ആണ്. പ്രണയകാലത്തല്ലാതെ (രണ്ടു വർഷത്തിലൊരിക്കൽ) ഏകാന്തജീവിതം നയിക്കുന്ന ഇവന് സ്വൈരജീവിതത്തിന് മൂന്നു കാര്യങ്ങൾ വേണം. ഏതാണ്ട് നാല്പത്തഞ്ച് സ്ക്വയർ കി.മീ. ഒളി സങ്കേതങ്ങളോടു കൂടിയ കാട്, വിശാലമായ ജലാശയം, മുട്ടില്ലാത്ത ഭക്ഷണം. കാട്ടുപോത്താണ് ഇവന്റെ സ്വാഭാവിക ഇര. കൂട്ടത്തിലെ ഏറ്റവും വലിയതും പ്രായമുള്ളതുമായ മൃഗത്തെയാണ് കടുവ പിടിക്കുക. കാടിന്റെ മേച്ചിൽസ്ഥലങ്ങളെ തിന്നു തീർക്കുന്ന കാട്ടുപോത്തിന്റെ നിയന്ത്രണം കടുവയ്ക്കാണ്. കാടിന്റെ ജൈവശൃംഖലകൾ അങ്ങനെ കടുവയിൽനിന്നാരംഭിക്കുന്നു.
മനുഷ്യകേന്ദ്രീകൃത ഉല്പാദനവ്യവസ്ഥയിൽ പ്രകൃതി മനുഷ്യന് കീഴടക്കേണ്ട ഒന്നായിരുന്നു. മൃഗങ്ങളെ കൊല്ലുന്നവനാണ് ജേതാവ്. കാട് കത്തിച്ച് ജനപഥങ്ങളുണ്ടാക്കുന്നതിന്റെ ചരിത്രമാണ് നമ്മുടെ ഇതിഹാസങ്ങൾ. വെള്ളമായും ഭക്ഷണമായും ധാതുസമ്പത്തിന്റെ കുറച്ചിലായും പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങിയപ്പോഴാണ് പ്രകൃതികേന്ദ്രിത വികസനസങ്കല്പങ്ങൾ മനുഷ്യൻ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. പ്രകൃതിയെ,മൃഗങ്ങളെ സംരക്ഷിക്കുകയും അവയെ നിലനിർത്തിക്കൊണ്ടുള്ള ജീവനവഴികൾ ആലോചിക്കുകയുമാണ് പുതിയ കാലത്തിന്റെ ഹീറോയിസം. ലോകത്ത് മുൻനിര രാജ്യങ്ങളൊക്കെ പാലിക്കുന്നതും അതാണ്. ഇവിടെയാണ് ഈ സിനിമ പഴഞ്ചനാകുന്നത്.
നൂറുശതമാനം വേട്ടക്കാരന്റെ പക്ഷത്തുനിന്നാണ് ഈ സിനിമ കടുവയെ അവതരിപ്പിക്കുന്നത്. കടുവ എന്നോ നരി എന്നോ ആണ് ഈ ജീവിയ്ക്ക് കേരളത്തിലങ്ങോളമിങ്ങോളം പേര്. സിനിമയിൽ ഏതോ കഥാപാത്രം അതു ചോദിക്കുന്നുമുണ്ട്. അപ്പോൾ വരയൻ പുലി എന്ന് തിരുത്തുകയാണ്. പുലിമുരുകൻ എന്ന തലക്കെട്ടിന്റെ താളം മാത്രമേ ഈ പാതകത്തിനു പിന്നിലുള്ളൂ. കടുവയുടെ ആവാസവ്യവസ്ഥ, ഭക്ഷണരീതി, ആക്രമണ സ്വഭാവം എന്നിവയെല്ലാം ചിത്രീകരിച്ചിരിക്കുന്നത് പൊതുജനഭാവനയ്ക്കനുസരിച്ചാണ്. നേരത്തേ പറഞ്ഞ പോലെ കാട്ടുപോത്താണ് കടുവയുടെ ആഹാരം. ഒന്നിനെ കിട്ടിക്കഴിഞ്ഞാൽ ദിവസങ്ങളോളം അതു മതി. ചീഞ്ഞ് പുഴുവരിച്ച് തോല് മാത്രമാവുന്നതുവരൈ ഇരയെ നക്കിത്തുടയ്ക്കും. ഈ സമയം കടുവ എങ്ങും പോകില്ല. വയറ് നിറച്ച് ആഹാരം, ജലക്രീഢ, വെയിലുകായൽ ഇതാണ് പണി. ഇര തീർന്നാൽ പിന്നെ നടപ്പാണ്. ദിവസങ്ങളോളം ഒന്നും കഴിക്കാതെ തന്റെ ഇരയ്ക്കായി കാത്തിരിക്കും. കിട്ടില്ലെന്നുറപ്പായാൽ മ്ലാവ് എന്ന് വിളിക്കുന്ന വലിയ മാനിനെ പിടിക്കും. വാർദ്ധക്യ കാലത്താണ് ഇവ മറ്റു ജീവികളെ ഇരയാക്കാറ്. അവശനിലയിൽ ഇവ നാട്ടിലിറങ്ങി വീട്ടുമൃഗങ്ങളെ പിടിക്കും. സ്വാഭാവിക നിലയിൽ മനുഷ്യനെ ഉപദ്രവിക്കുന്നത് അത്യപൂർവ്വം. ഘ്രാണശക്തിയും നിപുണശ്രോതസ്സും കൊണ്ട് കിലോമീറ്ററുകൾ അകലെ വച്ചുതന്നെ ഇവൻ മനുഷ്യനിൽനിന്ന് മാറി നടക്കും. അതുകൊണ്ടുതന്നെ നിശ്ശബ്ദരും കാടറിയുന്നവരുമായ സഞ്ചാരികൾക്കേ കടുവയെ കണ്ടുമുട്ടാനാകൂ. കുടുംബകാലത്തും ഇവയെ കാണാനാകുമെന്ന് വിദ്ഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഈ സത്യങ്ങളൊക്കെയാണ് സിനിമയിൽ അട്ടിമറിയ്ക്കപ്പെടുന്നത്. ഒരാഴ്ചയ്ക്കിടയിൽ ആറു പേരെയൊക്കെ കടുവ പിടിക്കുന്നുണ്ട് സിനിമയിൽ. കന്നുകാലികളെ ആക്രമിച്ചതിന്റെ ഒരു വാർത്തയുമില്ല താനും. ആരോഗ്യമുള്ള ഒരു കടുവയെ ചാട്ടുളിയും വേലും കൊണ്ട് ഒറ്റയ്ക്കൊരാൾക്ക് കീഴ്പ്പെടുത്തുക അസാധ്യം. വാർദ്ധക്യകാലത്ത് ചാവാളിയായ കടുവയെയാണ് പല പ്രമുഖ ശിക്കാരികളും കീഴ്പ്പെടുത്തിയത്. അതും ചതി,ആയുധബലം, ആൾബലം എന്നിവകൊണ്ട്. കടുവയുടെ ഒരു ജീവിതശീലം അവനെ പലപ്പോഴും അപകടപ്പെടുത്താറുണ്ട്. ഞാനായിട്ടത് വിവരിക്കുന്നില്ല. എന്തായാലും സിനിമാക്കാർക്ക് അതും തിരിഞ്ഞിട്ടില്ല.
കടുവ എന്ന ഏറെക്കുറെ റെഡ്ബുക്കിലായ ഒരു ജീവിയെ മനുഷ്യന്റെ വലിയ ശത്രുവാക്കി മുഖാമുഖം നിർത്തുന്നു എന്നതാണ് ഈ സിനിമ ചെയ്യുന്ന പാതകം. അത് പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്റെ സമീപനത്തിനെതിരാണ്. ലോകം മുഴുവൻ ഈ ജീവിയെ സംരക്ഷിക്കാൻ ആളും അർത്ഥവും വ്യയം ചെയ്യുമ്പോൾ ഈ സിനിമ അസത്യങ്ങൾ പ്രചരിപ്പിക്കുന്നു. വന്യജീവി സംരക്ഷണനിയമങ്ങളെ മനുഷ്യനെതിരെയുള്ള മോശം കാര്യങ്ങളായി ചിത്രീകരിക്കുന്നു. വരും നാളുകളിൽ ജൈവപാരിസ്ഥിതികാവബോധവുമായി ബന്ധപ്പെട്ട കൂടുതൽ നിരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു.
News
വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം
രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.
local
റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍
കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.
റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.
Video Stories
വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .
-
Film19 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്‍
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര് പിടിയില്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
kerala2 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala3 days ago
എസ്.എഫ്.ഐ നടത്തുന്നത് ഇടത് ഹിന്ദുത്വ അജണ്ടയുടെ പ്രചാരണം: പി.കെ നവാസ്
rajeesh
October 11, 2016 at 12:28
CINEMAYE KURICHULLA REVIEW ANO ITHU….ITHU KADUVAYE KURICHULLA VIVARANANGAL ALLE.
IVAN ETHUVADEY
Aneesh
October 12, 2016 at 07:55
അബ്ദുൽ ലത്തീഫിന്റെ നിരീക്ഷണം വായിച്ചു .നിങ്ങളുടെ ഭാഗത്തു നിന്ന് നോക്കിയാൽ അത് ഏറെ കുറെ ശെരിയാകും.പക്ഷെ തികച്ചും ഒരു വാണിജ്യ സിനിമയെ അതും ഇതിനുവേണ്ട എല്ലാ ചേരുവകളും ചേർത്ത് ഇറക്കിയ ഒരു സിനിമയെ ഇങ്ങിനെ ഒരു വിമർശനത്തിന്റെ ആവശ്യം ഉണ്ടോ ?പുലിയും കടുവയും ഇതിനു മുന്പുംമലയാള സിനിമയിൽ വന്നിട്ടുമുണ്ട് സിനിമ പ്രേമികൾ അത്ജ ഏറ്റു എടിത്തിട്ടുമുണ്ട് .സിനിമ ഇൻഡസ്ടറി തകർച്ചയെ നേരിടുന്ന സമയത്തു ഒരു മാസ് എന്റെർറ്റൈനെർ ആയി ഈ സിനിമ മാറുമ്പോൾ അതിനു പിന്നിലെ പ്രയത്നങ്ങളെ അടിച്ചു അധിഷേപിക്കുന്നത് ശെരിയാണോ ? ടെക്നിക്കൽ ഇഫക്ടിസിൽ ഇറങ്ങുന്ന സിനിമകൾ എല്ലാം വേറെ ഒരു കണ്ണോടു കൂടി കാണുന്നത് ശെരിയാണോ ?അതും മലയാളത്തിൽ ഇത്തരം സാധ്യതാക്കൾ ആദ്യമായി അങ്ങേയറ്റം ഉപയോഗപ്പെടുത്തി ഇറക്കിയ ഈ സിനിമ ഇന്ത്യ ഒട്ടുക് ചർച്ചയിലേക്ക് പോയികൊണ്ടിരിക്കുമ്പോൾ നിയമങ്ങളും,താങ്കളുടെ മറ്റു ചില സംശയങ്ങളും അനവസരത്തിൽ ആയി പോയി എന്നാണ് എന്റെ ഒരു നിഗമനം.ഒരു പക്ഷെ ഈ സിനിമ കാണാത്തതു മൂലം ആവാം ഇത് അല്ലെങ്കിൽ വിവിധ മീഡിയകളിൽ നിന്ന് ഈ സിനിമയെ കുറിച്ച് വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ആകാം.
Prathiba Sundaram
October 12, 2016 at 10:55
സെന്‍സര്‍ ബോര്‍ഡില്‍ കഴുതകള്‍ ആണ് ഉള്ളത് എന്ന് തോന്നി പോകുന്നു!
Bency
October 12, 2016 at 12:35
Poda Chettee