Video Stories
പുലിമുരുകനിലെ പ്രകൃതിവിരുദ്ധത

വി. അബ്ദുല്‍ ലത്തീഫ്
കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ധാരണകളുടെയും ഇന്ത്യയിലെ കടുവസംരക്ഷണ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ നിരോധിക്കപ്പെടാൻ സാധ്യതയുള്ള സിനിമയാണ് പുലിമുരുകൻ. മോഹൻലാൽ എന്ന നടന്റെ താരമൂല്യം ഉപയോഗിച്ച് ഒരുമാതിരി മാസ്ഹിസ്റ്റീരിയ ഉല്പാദിപ്പിച്ച് ബോക്സോഫീസ് വിജയം നേടുക എന്നൊരു ലക്ഷ്യമേ ഈ സിമിയക്കുള്ളൂ. ഈ സിനിമയെ സംബന്ധിച്ച് ഭാവിയിൽ പ്രകീർത്തിക്കപ്പെട്ടേക്കാവുന്ന മികവുകളിലൊന്നായി പരിഗണിക്കാവുന്ന സാങ്കേതികത്തികവ് (അതോ ധാരാളിത്തമോ?) പ്രമേയഗാനത്തോടും സംഗീതത്തോടും ചേർന്ന് ലാൽവാഴ്ത്തിനാണ് പ്രയോജനപ്പെടുന്നത്. നേരത്തേ നിരീക്ഷിക്കപ്പെട്ടതുപോലെ മോഹൻലാൽ എന്ന നടന്റെ ഉടൽ മാത്രമേ സിനിമയിലുള്ളൂ. കാടും കടുവയും മറ്റു കഥാപാത്രങ്ങളും ഈ താരശരീരത്തിന്റെ അനുസാരികൾ മാത്രം.
വേൽ ആയുധവും മയിൽ വാഹനവുമായി ജനക്കൂട്ടത്തിന്റെ രക്ഷകനായി പ്രത്യക്ഷപ്പെടുന്ന പുലിമുരുകൻ എന്ന മിത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് വളമാകുന്നതെങ്ങനെയെന്ന ചർച്ച അവിടെ നിൽക്കട്ടെ. സിനിമ എന്ന വ്യവസായത്തെയും സിനിമ എന്ന കലയെയും അകലം കുറച്ച് കൂട്ടിമുട്ടിക്കാനുള്ള ആ മേഖലകയിൽ പ്രവർത്തിക്കുന്ന മനുഷ്യരുടെ പ്രയത്നങ്ങളും തൽക്കാലം അവിടെ നിൽക്കട്ടെ. 13 രാജ്യങ്ങൾ ദീർഘകാല പദ്ധതിയുണ്ടാക്കി നടപ്പിലാക്കുന്ന കടുവ സംരക്ഷണമെന്ന പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കുമ്പോഴാണ് സിനിമ വലിയ അക്രമമാകുന്നത്. ഒരു നൂറ്റാണ്ടിനിടയ്ക്ക് ഇതാദ്യമായാണ് കടുവകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നത്. എന്നിട്ടും ലോകത്തിലാകെ 3890 കടുവകളേയുള്ളൂ. ഒരു നൂറ്റാണ്ടു മുമ്പ് മലബാർ കലക്ടർ കോഴിക്കോട് നഗരത്തിലെ

വി. അബ്ദുല്‍ ലത്തീഫ്
കടുവയെ കൊല്ലുന്നവർക്ക് ഒരു രൂപ ഇനാം പ്രഖ്യാപിച്ച രേഖ അഡ്വ:സെല്യുരാജ് കൊണ്ടു വന്നിട്ടുണ്ട്. (പൈതൃകം എന്ന മാതൃഭൂമി പത്രത്തിലെ പംക്തി. ഇപ്പോഴത് പുസ്തകവുമായി) ലോകത്തെല്ലായിടത്തും സമീപകാലം വരെ ധാരാളമുണ്ടായിരുന്ന കടുവകൾ മനുഷ്യന്റെ കടന്നു കയറ്റംകൊണ്ട് ഇല്ലാതായതാണ്. വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് കടുവകളുടെ നാശത്തിന് കാരണം.
എന്തിനാണീ കടുവ? കാടിന്റെ ജൈവസന്തുലത്തിന്റെ ആണിക്കല്ലാണ് ഈ ജീവി. ഏഷ്യൻ കാടുകളിലെ ഏറ്റവും കരുത്തൻ, സുന്ദരൻ. ലോകത്തെവിടെയും ഇവനു മുകളിൽ സിംഹമേയുള്ളൂ. പല കാര്യങ്ങളിലും സിംഹത്തോടൊപ്പമോ സിംഹത്തേക്കാൾ മുന്നിലോ ആണ്. പ്രണയകാലത്തല്ലാതെ (രണ്ടു വർഷത്തിലൊരിക്കൽ) ഏകാന്തജീവിതം നയിക്കുന്ന ഇവന് സ്വൈരജീവിതത്തിന് മൂന്നു കാര്യങ്ങൾ വേണം. ഏതാണ്ട് നാല്പത്തഞ്ച് സ്ക്വയർ കി.മീ. ഒളി സങ്കേതങ്ങളോടു കൂടിയ കാട്, വിശാലമായ ജലാശയം, മുട്ടില്ലാത്ത ഭക്ഷണം. കാട്ടുപോത്താണ് ഇവന്റെ സ്വാഭാവിക ഇര. കൂട്ടത്തിലെ ഏറ്റവും വലിയതും പ്രായമുള്ളതുമായ മൃഗത്തെയാണ് കടുവ പിടിക്കുക. കാടിന്റെ മേച്ചിൽസ്ഥലങ്ങളെ തിന്നു തീർക്കുന്ന കാട്ടുപോത്തിന്റെ നിയന്ത്രണം കടുവയ്ക്കാണ്. കാടിന്റെ ജൈവശൃംഖലകൾ അങ്ങനെ കടുവയിൽനിന്നാരംഭിക്കുന്നു.
മനുഷ്യകേന്ദ്രീകൃത ഉല്പാദനവ്യവസ്ഥയിൽ പ്രകൃതി മനുഷ്യന് കീഴടക്കേണ്ട ഒന്നായിരുന്നു. മൃഗങ്ങളെ കൊല്ലുന്നവനാണ് ജേതാവ്. കാട് കത്തിച്ച് ജനപഥങ്ങളുണ്ടാക്കുന്നതിന്റെ ചരിത്രമാണ് നമ്മുടെ ഇതിഹാസങ്ങൾ. വെള്ളമായും ഭക്ഷണമായും ധാതുസമ്പത്തിന്റെ കുറച്ചിലായും പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങിയപ്പോഴാണ് പ്രകൃതികേന്ദ്രിത വികസനസങ്കല്പങ്ങൾ മനുഷ്യൻ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. പ്രകൃതിയെ,മൃഗങ്ങളെ സംരക്ഷിക്കുകയും അവയെ നിലനിർത്തിക്കൊണ്ടുള്ള ജീവനവഴികൾ ആലോചിക്കുകയുമാണ് പുതിയ കാലത്തിന്റെ ഹീറോയിസം. ലോകത്ത് മുൻനിര രാജ്യങ്ങളൊക്കെ പാലിക്കുന്നതും അതാണ്. ഇവിടെയാണ് ഈ സിനിമ പഴഞ്ചനാകുന്നത്.
നൂറുശതമാനം വേട്ടക്കാരന്റെ പക്ഷത്തുനിന്നാണ് ഈ സിനിമ കടുവയെ അവതരിപ്പിക്കുന്നത്. കടുവ എന്നോ നരി എന്നോ ആണ് ഈ ജീവിയ്ക്ക് കേരളത്തിലങ്ങോളമിങ്ങോളം പേര്. സിനിമയിൽ ഏതോ കഥാപാത്രം അതു ചോദിക്കുന്നുമുണ്ട്. അപ്പോൾ വരയൻ പുലി എന്ന് തിരുത്തുകയാണ്. പുലിമുരുകൻ എന്ന തലക്കെട്ടിന്റെ താളം മാത്രമേ ഈ പാതകത്തിനു പിന്നിലുള്ളൂ. കടുവയുടെ ആവാസവ്യവസ്ഥ, ഭക്ഷണരീതി, ആക്രമണ സ്വഭാവം എന്നിവയെല്ലാം ചിത്രീകരിച്ചിരിക്കുന്നത് പൊതുജനഭാവനയ്ക്കനുസരിച്ചാണ്. നേരത്തേ പറഞ്ഞ പോലെ കാട്ടുപോത്താണ് കടുവയുടെ ആഹാരം. ഒന്നിനെ കിട്ടിക്കഴിഞ്ഞാൽ ദിവസങ്ങളോളം അതു മതി. ചീഞ്ഞ് പുഴുവരിച്ച് തോല് മാത്രമാവുന്നതുവരൈ ഇരയെ നക്കിത്തുടയ്ക്കും. ഈ സമയം കടുവ എങ്ങും പോകില്ല. വയറ് നിറച്ച് ആഹാരം, ജലക്രീഢ, വെയിലുകായൽ ഇതാണ് പണി. ഇര തീർന്നാൽ പിന്നെ നടപ്പാണ്. ദിവസങ്ങളോളം ഒന്നും കഴിക്കാതെ തന്റെ ഇരയ്ക്കായി കാത്തിരിക്കും. കിട്ടില്ലെന്നുറപ്പായാൽ മ്ലാവ് എന്ന് വിളിക്കുന്ന വലിയ മാനിനെ പിടിക്കും. വാർദ്ധക്യ കാലത്താണ് ഇവ മറ്റു ജീവികളെ ഇരയാക്കാറ്. അവശനിലയിൽ ഇവ നാട്ടിലിറങ്ങി വീട്ടുമൃഗങ്ങളെ പിടിക്കും. സ്വാഭാവിക നിലയിൽ മനുഷ്യനെ ഉപദ്രവിക്കുന്നത് അത്യപൂർവ്വം. ഘ്രാണശക്തിയും നിപുണശ്രോതസ്സും കൊണ്ട് കിലോമീറ്ററുകൾ അകലെ വച്ചുതന്നെ ഇവൻ മനുഷ്യനിൽനിന്ന് മാറി നടക്കും. അതുകൊണ്ടുതന്നെ നിശ്ശബ്ദരും കാടറിയുന്നവരുമായ സഞ്ചാരികൾക്കേ കടുവയെ കണ്ടുമുട്ടാനാകൂ. കുടുംബകാലത്തും ഇവയെ കാണാനാകുമെന്ന് വിദ്ഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഈ സത്യങ്ങളൊക്കെയാണ് സിനിമയിൽ അട്ടിമറിയ്ക്കപ്പെടുന്നത്. ഒരാഴ്ചയ്ക്കിടയിൽ ആറു പേരെയൊക്കെ കടുവ പിടിക്കുന്നുണ്ട് സിനിമയിൽ. കന്നുകാലികളെ ആക്രമിച്ചതിന്റെ ഒരു വാർത്തയുമില്ല താനും. ആരോഗ്യമുള്ള ഒരു കടുവയെ ചാട്ടുളിയും വേലും കൊണ്ട് ഒറ്റയ്ക്കൊരാൾക്ക് കീഴ്പ്പെടുത്തുക അസാധ്യം. വാർദ്ധക്യകാലത്ത് ചാവാളിയായ കടുവയെയാണ് പല പ്രമുഖ ശിക്കാരികളും കീഴ്പ്പെടുത്തിയത്. അതും ചതി,ആയുധബലം, ആൾബലം എന്നിവകൊണ്ട്. കടുവയുടെ ഒരു ജീവിതശീലം അവനെ പലപ്പോഴും അപകടപ്പെടുത്താറുണ്ട്. ഞാനായിട്ടത് വിവരിക്കുന്നില്ല. എന്തായാലും സിനിമാക്കാർക്ക് അതും തിരിഞ്ഞിട്ടില്ല.
കടുവ എന്ന ഏറെക്കുറെ റെഡ്ബുക്കിലായ ഒരു ജീവിയെ മനുഷ്യന്റെ വലിയ ശത്രുവാക്കി മുഖാമുഖം നിർത്തുന്നു എന്നതാണ് ഈ സിനിമ ചെയ്യുന്ന പാതകം. അത് പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്റെ സമീപനത്തിനെതിരാണ്. ലോകം മുഴുവൻ ഈ ജീവിയെ സംരക്ഷിക്കാൻ ആളും അർത്ഥവും വ്യയം ചെയ്യുമ്പോൾ ഈ സിനിമ അസത്യങ്ങൾ പ്രചരിപ്പിക്കുന്നു. വന്യജീവി സംരക്ഷണനിയമങ്ങളെ മനുഷ്യനെതിരെയുള്ള മോശം കാര്യങ്ങളായി ചിത്രീകരിക്കുന്നു. വരും നാളുകളിൽ ജൈവപാരിസ്ഥിതികാവബോധവുമായി ബന്ധപ്പെട്ട കൂടുതൽ നിരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
-
kerala3 days ago
മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
rajeesh
October 11, 2016 at 12:28
CINEMAYE KURICHULLA REVIEW ANO ITHU….ITHU KADUVAYE KURICHULLA VIVARANANGAL ALLE.
IVAN ETHUVADEY
Aneesh
October 12, 2016 at 07:55
അബ്ദുൽ ലത്തീഫിന്റെ നിരീക്ഷണം വായിച്ചു .നിങ്ങളുടെ ഭാഗത്തു നിന്ന് നോക്കിയാൽ അത് ഏറെ കുറെ ശെരിയാകും.പക്ഷെ തികച്ചും ഒരു വാണിജ്യ സിനിമയെ അതും ഇതിനുവേണ്ട എല്ലാ ചേരുവകളും ചേർത്ത് ഇറക്കിയ ഒരു സിനിമയെ ഇങ്ങിനെ ഒരു വിമർശനത്തിന്റെ ആവശ്യം ഉണ്ടോ ?പുലിയും കടുവയും ഇതിനു മുന്പുംമലയാള സിനിമയിൽ വന്നിട്ടുമുണ്ട് സിനിമ പ്രേമികൾ അത്ജ ഏറ്റു എടിത്തിട്ടുമുണ്ട് .സിനിമ ഇൻഡസ്ടറി തകർച്ചയെ നേരിടുന്ന സമയത്തു ഒരു മാസ് എന്റെർറ്റൈനെർ ആയി ഈ സിനിമ മാറുമ്പോൾ അതിനു പിന്നിലെ പ്രയത്നങ്ങളെ അടിച്ചു അധിഷേപിക്കുന്നത് ശെരിയാണോ ? ടെക്നിക്കൽ ഇഫക്ടിസിൽ ഇറങ്ങുന്ന സിനിമകൾ എല്ലാം വേറെ ഒരു കണ്ണോടു കൂടി കാണുന്നത് ശെരിയാണോ ?അതും മലയാളത്തിൽ ഇത്തരം സാധ്യതാക്കൾ ആദ്യമായി അങ്ങേയറ്റം ഉപയോഗപ്പെടുത്തി ഇറക്കിയ ഈ സിനിമ ഇന്ത്യ ഒട്ടുക് ചർച്ചയിലേക്ക് പോയികൊണ്ടിരിക്കുമ്പോൾ നിയമങ്ങളും,താങ്കളുടെ മറ്റു ചില സംശയങ്ങളും അനവസരത്തിൽ ആയി പോയി എന്നാണ് എന്റെ ഒരു നിഗമനം.ഒരു പക്ഷെ ഈ സിനിമ കാണാത്തതു മൂലം ആവാം ഇത് അല്ലെങ്കിൽ വിവിധ മീഡിയകളിൽ നിന്ന് ഈ സിനിമയെ കുറിച്ച് വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ആകാം.
Prathiba Sundaram
October 12, 2016 at 10:55
സെന്‍സര്‍ ബോര്‍ഡില്‍ കഴുതകള്‍ ആണ് ഉള്ളത് എന്ന് തോന്നി പോകുന്നു!
Bency
October 12, 2016 at 12:35
Poda Chettee