Connect with us

Video Stories

പുലിമുരുകനിലെ പ്രകൃതിവിരുദ്ധത

Published

on

വി. അബ്ദുല്‍ ലത്തീഫ്‌


കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ധാരണകളുടെയും ഇന്ത്യയിലെ കടുവസംരക്ഷണ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ നിരോധിക്കപ്പെടാൻ സാധ്യതയുള്ള സിനിമയാണ് പുലിമുരുകൻ. മോഹൻലാൽ എന്ന നടന്റെ താരമൂല്യം ഉപയോഗിച്ച് ഒരുമാതിരി മാസ്ഹിസ്റ്റീരിയ ഉല്പാദിപ്പിച്ച് ബോക്സോഫീസ് വിജയം നേടുക എന്നൊരു ലക്ഷ്യമേ ഈ സിമിയക്കുള്ളൂ. ഈ സിനിമയെ സംബന്ധിച്ച് ഭാവിയിൽ പ്രകീർത്തിക്കപ്പെട്ടേക്കാവുന്ന മികവുകളിലൊന്നായി പരിഗണിക്കാവുന്ന സാങ്കേതികത്തികവ് (അതോ ധാരാളിത്തമോ?) പ്രമേയഗാനത്തോടും സംഗീതത്തോടും ചേർന്ന് ലാൽവാഴ്ത്തിനാണ് പ്രയോജനപ്പെടുന്നത്. നേരത്തേ നിരീക്ഷിക്കപ്പെട്ടതുപോലെ മോഹൻലാൽ എന്ന നടന്റെ ഉടൽ മാത്രമേ സിനിമയിലുള്ളൂ. കാടും കടുവയും മറ്റു കഥാപാത്രങ്ങളും ഈ താരശരീരത്തിന്റെ അനുസാരികൾ മാത്രം.

വേൽ ആയുധവും മയിൽ വാഹനവുമായി ജനക്കൂട്ടത്തിന്റെ രക്ഷകനായി പ്രത്യക്ഷപ്പെടുന്ന പുലിമുരുകൻ എന്ന മിത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് വളമാകുന്നതെങ്ങനെയെന്ന ചർച്ച അവിടെ നിൽക്കട്ടെ. സിനിമ എന്ന വ്യവസായത്തെയും സിനിമ എന്ന കലയെയും അകലം കുറച്ച് കൂട്ടിമുട്ടിക്കാനുള്ള ആ മേഖലകയിൽ പ്രവർത്തിക്കുന്ന മനുഷ്യരുടെ പ്രയത്നങ്ങളും തൽക്കാലം അവിടെ നിൽക്കട്ടെ. 13 രാജ്യങ്ങൾ ദീർഘകാല പദ്ധതിയുണ്ടാക്കി നടപ്പിലാക്കുന്ന കടുവ സംരക്ഷണമെന്ന പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കുമ്പോഴാണ് സിനിമ വലിയ അക്രമമാകുന്നത്. ഒരു നൂറ്റാണ്ടിനിടയ്ക്ക് ഇതാദ്യമായാണ് കടുവകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നത്. എന്നിട്ടും ലോകത്തിലാകെ 3890 കടുവകളേയുള്ളൂ. ഒരു നൂറ്റാണ്ടു മുമ്പ് മലബാർ കലക്ടർ കോഴിക്കോട് നഗരത്തിലെ

വി. അബ്ദുല്‍ ലത്തീഫ്‌

വി. അബ്ദുല്‍ ലത്തീഫ്‌

കടുവയെ കൊല്ലുന്നവർക്ക് ഒരു രൂപ ഇനാം പ്രഖ്യാപിച്ച രേഖ അഡ്വ:സെല്യുരാജ് കൊണ്ടു വന്നിട്ടുണ്ട്. (പൈതൃകം എന്ന മാതൃഭൂമി പത്രത്തിലെ പംക്തി. ഇപ്പോഴത് പുസ്തകവുമായി) ലോകത്തെല്ലായിടത്തും സമീപകാലം വരെ ധാരാളമുണ്ടായിരുന്ന കടുവകൾ മനുഷ്യന്റെ കടന്നു കയറ്റംകൊണ്ട് ഇല്ലാതായതാണ്. വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് കടുവകളുടെ നാശത്തിന് കാരണം.

എന്തിനാണീ കടുവ? കാടിന്റെ ജൈവസന്തുലത്തിന്റെ ആണിക്കല്ലാണ് ഈ ജീവി. ഏഷ്യൻ കാടുകളിലെ ഏറ്റവും കരുത്തൻ, സുന്ദരൻ. ലോകത്തെവിടെയും ഇവനു മുകളിൽ സിംഹമേയുള്ളൂ. പല കാര്യങ്ങളിലും സിംഹത്തോടൊപ്പമോ സിംഹത്തേക്കാൾ മുന്നിലോ ആണ്. പ്രണയകാലത്തല്ലാതെ (രണ്ടു വർഷത്തിലൊരിക്കൽ) ഏകാന്തജീവിതം നയിക്കുന്ന ഇവന് സ്വൈരജീവിതത്തിന് മൂന്നു കാര്യങ്ങൾ വേണം. ഏതാണ്ട് നാല്പത്തഞ്ച് സ്ക്വയർ കി.മീ. ഒളി സങ്കേതങ്ങളോടു കൂടിയ കാട്, വിശാലമായ ജലാശയം, മുട്ടില്ലാത്ത ഭക്ഷണം. കാട്ടുപോത്താണ് ഇവന്റെ സ്വാഭാവിക ഇര. കൂട്ടത്തിലെ ഏറ്റവും വലിയതും പ്രായമുള്ളതുമായ മൃഗത്തെയാണ് കടുവ പിടിക്കുക. കാടിന്റെ മേച്ചിൽസ്ഥലങ്ങളെ തിന്നു തീർക്കുന്ന കാട്ടുപോത്തിന്റെ നിയന്ത്രണം കടുവയ്ക്കാണ്. കാടിന്റെ ജൈവശൃംഖലകൾ അങ്ങനെ കടുവയിൽനിന്നാരംഭിക്കുന്നു.

മനുഷ്യകേന്ദ്രീകൃത ഉല്പാദനവ്യവസ്ഥയിൽ പ്രകൃതി മനുഷ്യന് കീഴടക്കേണ്ട ഒന്നായിരുന്നു. മൃഗങ്ങളെ കൊല്ലുന്നവനാണ് ജേതാവ്. കാട് കത്തിച്ച് ജനപഥങ്ങളുണ്ടാക്കുന്നതിന്റെ ചരിത്രമാണ് നമ്മുടെ ഇതിഹാസങ്ങൾ. വെള്ളമായും ഭക്ഷണമായും ധാതുസമ്പത്തിന്റെ കുറച്ചിലായും പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങിയപ്പോഴാണ് പ്രകൃതികേന്ദ്രിത വികസനസങ്കല്പങ്ങൾ മനുഷ്യൻ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. പ്രകൃതിയെ,മൃഗങ്ങളെ സംരക്ഷിക്കുകയും അവയെ നിലനിർത്തിക്കൊണ്ടുള്ള ജീവനവഴികൾ ആലോചിക്കുകയുമാണ് പുതിയ കാലത്തിന്റെ ഹീറോയിസം. ലോകത്ത് മുൻനിര രാജ്യങ്ങളൊക്കെ പാലിക്കുന്നതും അതാണ്. ഇവിടെയാണ് ഈ സിനിമ പഴഞ്ചനാകുന്നത്.

നൂറുശതമാനം വേട്ടക്കാരന്റെ പക്ഷത്തുനിന്നാണ് ഈ സിനിമ കടുവയെ അവതരിപ്പിക്കുന്നത്. കടുവ എന്നോ നരി എന്നോ ആണ് ഈ ജീവിയ്ക്ക് കേരളത്തിലങ്ങോളമിങ്ങോളം പേര്. സിനിമയിൽ ഏതോ കഥാപാത്രം അതു ചോദിക്കുന്നുമുണ്ട്. അപ്പോൾ വരയൻ പുലി എന്ന് തിരുത്തുകയാണ്. പുലിമുരുകൻ എന്ന തലക്കെട്ടിന്റെ താളം മാത്രമേ ഈ പാതകത്തിനു പിന്നിലുള്ളൂ. കടുവയുടെ ആവാസവ്യവസ്ഥ, ഭക്ഷണരീതി, ആക്രമണ സ്വഭാവം എന്നിവയെല്ലാം ചിത്രീകരിച്ചിരിക്കുന്നത് പൊതുജനഭാവനയ്ക്കനുസരിച്ചാണ്. നേരത്തേ പറഞ്ഞ പോലെ കാട്ടുപോത്താണ് കടുവയുടെ ആഹാരം. ഒന്നിനെ കിട്ടിക്കഴിഞ്ഞാൽ ദിവസങ്ങളോളം അതു മതി. ചീഞ്ഞ് പുഴുവരിച്ച് തോല് മാത്രമാവുന്നതുവരൈ ഇരയെ നക്കിത്തുടയ്ക്കും. ഈ സമയം കടുവ എങ്ങും പോകില്ല. വയറ് നിറച്ച് ആഹാരം, ജലക്രീഢ, വെയിലുകായൽ ഇതാണ് പണി. ഇര തീർന്നാൽ പിന്നെ നടപ്പാണ്. ദിവസങ്ങളോളം ഒന്നും കഴിക്കാതെ തന്റെ ഇരയ്ക്കായി കാത്തിരിക്കും. കിട്ടില്ലെന്നുറപ്പായാൽ മ്ലാവ് എന്ന് വിളിക്കുന്ന വലിയ മാനിനെ പിടിക്കും. വാർദ്ധക്യ കാലത്താണ് ഇവ മറ്റു ജീവികളെ ഇരയാക്കാറ്. അവശനിലയിൽ ഇവ നാട്ടിലിറങ്ങി വീട്ടുമൃഗങ്ങളെ പിടിക്കും. സ്വാഭാവിക നിലയിൽ മനുഷ്യനെ ഉപദ്രവിക്കുന്നത് അത്യപൂർവ്വം. ഘ്രാണശക്തിയും നിപുണശ്രോതസ്സും കൊണ്ട് കിലോമീറ്ററുകൾ അകലെ വച്ചുതന്നെ ഇവൻ മനുഷ്യനിൽനിന്ന് മാറി നടക്കും. അതുകൊണ്ടുതന്നെ നിശ്ശബ്ദരും കാടറിയുന്നവരുമായ സഞ്ചാരികൾക്കേ കടുവയെ കണ്ടുമുട്ടാനാകൂ. കുടുംബകാലത്തും ഇവയെ കാണാനാകുമെന്ന് വിദ്ഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഈ സത്യങ്ങളൊക്കെയാണ് സിനിമയിൽ അട്ടിമറിയ്ക്കപ്പെടുന്നത്. ഒരാഴ്ചയ്ക്കിടയിൽ ആറു പേരെയൊക്കെ കടുവ പിടിക്കുന്നുണ്ട് സിനിമയിൽ. കന്നുകാലികളെ ആക്രമിച്ചതിന്റെ ഒരു വാർത്തയുമില്ല താനും. ആരോഗ്യമുള്ള ഒരു കടുവയെ ചാട്ടുളിയും വേലും കൊണ്ട് ഒറ്റയ്ക്കൊരാൾക്ക് കീഴ്പ്പെടുത്തുക അസാധ്യം. വാർദ്ധക്യകാലത്ത് ചാവാളിയായ കടുവയെയാണ് പല പ്രമുഖ ശിക്കാരികളും കീഴ്പ്പെടുത്തിയത്. അതും ചതി,ആയുധബലം, ആൾബലം എന്നിവകൊണ്ട്. കടുവയുടെ ഒരു ജീവിതശീലം അവനെ പലപ്പോഴും അപകടപ്പെടുത്താറുണ്ട്. ഞാനായിട്ടത് വിവരിക്കുന്നില്ല. എന്തായാലും സിനിമാക്കാർക്ക് അതും തിരിഞ്ഞിട്ടില്ല.

കടുവ എന്ന ഏറെക്കുറെ റെഡ്ബുക്കിലായ ഒരു ജീവിയെ മനുഷ്യന്റെ വലിയ ശത്രുവാക്കി മുഖാമുഖം നിർത്തുന്നു എന്നതാണ് ഈ സിനിമ ചെയ്യുന്ന പാതകം. അത് പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്റെ സമീപനത്തിനെതിരാണ്. ലോകം മുഴുവൻ ഈ ജീവിയെ സംരക്ഷിക്കാൻ ആളും അർത്ഥവും വ്യയം ചെയ്യുമ്പോൾ ഈ സിനിമ അസത്യങ്ങൾ പ്രചരിപ്പിക്കുന്നു. വന്യജീവി സംരക്ഷണനിയമങ്ങളെ മനുഷ്യനെതിരെയുള്ള മോശം കാര്യങ്ങളായി ചിത്രീകരിക്കുന്നു. വരും നാളുകളിൽ ജൈവപാരിസ്ഥിതികാവബോധവുമായി ബന്ധപ്പെട്ട കൂടുതൽ നിരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു.

Continue Reading
Advertisement
4 Comments

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending