Connect with us

More

പഠനം കഴിഞ്ഞോ, ഇനിയെന്തന്ന കണ്‍ഫ്യൂഷന്‍ വേണ്ട; പ്രത്യാശയുടെ ജാലകം തുറന്ന് വി ലീഡ്

Published

on

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: പഠനത്തിനും ജീവിതത്തിനും വഴിമധ്യേ കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുന്ന യുവതലമുറക്ക് പ്രത്യാശയുടെ ജാലകം തുറന്ന് യുവസംരംഭക കൂട്ടായ്മ. ഖരക്പൂര്‍ ഐ.ഐ.ടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ മലയാളികൂട്ടായ്മയാണ് വിലീഡ് എഡ്യുവെന്‍ച്വേഴ്സ് എന്നപേരില്‍ കരിയര്‍ ഗൈഡന്‍സ് സംരംഭത്തിന് തുടക്കമിട്ടത്. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുക മാത്രമല്ല; മാറ്റത്തിനായി കൗമാരക്കാരെ ഒരുക്കുകകൂടിയാണ് ഈ യുവാക്കള്‍. സ്ഥിരം കരിയര്‍ ക്ലാസുകള്‍ കേട്ടുമടുത്തവര്‍ക്കും വിശാലമായ ലോകം സ്വപ്നംകാണുന്നവര്‍ക്കും അനന്തസാധ്യതയുടെ വാതായനമാണ് വിലീഡ് തുറന്നിടുന്നത്. കരിയര്‍ ഗൈഡന്‍സ് മേഖലയിലെ സ്ഥിരം രീതിശാസ്ത്രങ്ങളോട് വിട പറഞ്ഞ് കെട്ടിലും മട്ടിലും പുതുമകൊണ്ടുവരുന്ന യുവാക്കള്‍ ഒരുവര്‍ഷത്തെ ഗവേഷണനിരീക്ഷണത്തിന് ശേഷമാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തുന്നത്.
വടകര സ്വദേശി മുഹമ്മദ് അമ്മച്ചാണ്ടിയാണ് വി ലീഡ് സി.ഇ.ഒ. ദലീഫ് റഹ്മാന്‍, മുനവ്വര്‍ഫൈറൂസ്, സാജിദ് മുഹമ്മദ്, മുഹമ്മദ് സ്വാലിഹ്, നൗഫല്‍ അലി ടി, വി.പി റസല്‍, എം. മുഹമ്മദ് റിയാസ് എന്നിവര്‍ പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ട്. ഐഐടിയിലെ പഠനത്തിരക്കുകള്‍ക്കിടയില്‍ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ തിളങ്ങിയ ഈ കൂട്ടുകാര്‍ കോളജില്‍ നിന്നിറങ്ങിയശേഷം വിവിധ മേഖലകളിലേക്ക് തിരിഞ്ഞു. പക്ഷെ, കാമ്പസില്‍ ഒരുമിച്ചു കണ്ടിരുന്ന സ്വപ്നങ്ങള്‍ ഇവരെ വീണ്ടും ഒന്നിച്ചുചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോഴിക്കോട് മലാപ്പറമ്പ് കേന്ദ്രമാക്കി വിലീഡ് എഡുവെഞ്ചേഴ്സ് രൂപീകൃതമായത് ഇങ്ങനെയാണ്.
ദീര്‍ഘകാലത്തെ ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത വി ലീഡ് കരിയര്‍ അസസ്മന്റ് ടെസ്റ്റാണ് പ്രധാന സവിശേഷത. വിദ്യാര്‍ത്ഥികളുടെ ബഹുമുഖ കഴിവുകള്‍ ഇവിടെ പരിശോധിക്കപ്പെടുന്നു. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയിലെ വിദഗ്ധര്‍, മനശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് എല്‍കാറ്റ് ടെസ്റ്റ് രൂപപ്പെടുത്തിയത്. കരിയര്‍ ഗൈഡന്‍സ് ക്ലാസുകളിലും മറ്റും സ്ഥിരമായി പിന്തുടര്‍ന്നുപോരുന്ന വിദേശപരിശീലനങ്ങളില്‍ നിന്നുള്ള പൊളിച്ചെഴുത്താണ് യുവസംരംഭകര്‍ ഇതിലൂടെ സാധ്യമാക്കിയത്. കുട്ടികള്‍ക്ക് എവിടെനിന്ന് വേണമെങ്കിലും ഓണ്‍ലൈനില്‍ ടെസ്റ്റ് എഴുതാമെന്ന പ്രത്യേകതയുമുണ്ട്.
വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍, അഭിരുചി, താല്‍പര്യം, വ്യക്തിത്വം, വൈകാരികതലം തുടങ്ങിയവ മനസിലാക്കി അതനുസരിച്ച് കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ടെസ്റ്റ് ചെയ്യുന്നത്. മൂന്ന് വ്യത്യസ്ത മേഖലകളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് വിവിധ മേഖലകളില്‍ ടെസ്റ്റ് നടത്തി മികച്ച രണ്ട് സ്ട്രീമുകള്‍ നിര്‍ദേശിക്കും. എസ്.എസ്.എല്‍.സി മുതല്‍ പ്ലസ്ടു വരെയും കോളജ് തലത്തിലുമുള്ളവര്‍ക്ക് ടെസ്റ്റിന് ശേഷം മികച്ച അഞ്ച് മേഖലകളാണ് നിര്‍ദേശിക്കുക. ടെസ്റ്റ് എടുക്കുന്നവരില്‍നിന്ന് ചെറിയൊരു തുക ഈടാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സേവനം സൗജന്യമാണ്. ഓണ്‍ലൈന്‍ സേവനത്തിന് പുറമെ കൗണ്‍സിലിംഗിനും വീലീഡില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.lcat.in

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending