Video Stories
വിമാന ഇടപാടുകളില്‍ സി.ബി.ഐ അന്വേഷണം

ന്യുഡല്‍ഹി: യു.പി.എ സ ര്‍ ക്കാ രിന്റെ കാലത്ത് നടന്ന വിമാന വാങ്ങലുമായി ബന്ധപ്പെട്ട് സി. ബി.ഐ അന്വേഷണം ആരംഭിച്ചു.
എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവക്കായി 111 വിമാനങ്ങള്‍ വാങ്ങിയതിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്‌ക്കെതിരെ സി.ബി.ഐ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2005ല്‍ 10.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 70,000 കോടി രൂപ) ചെലവിട്ട് 111 വിമാനങ്ങള്‍ വാങ്ങിയതിലാണ് അന്വേഷണം. വിമാനങ്ങള്‍ വാങ്ങിയതും വാടകക്ക് എടുത്തതും റൂട്ട് മാറ്റിയതും എയര്‍ ഇന്ത്യക്ക് കോടികളുടെ നഷ്ടം വരുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിമാനം വാങ്ങാന്‍ അംഗീകാരം നല്‍കിയത്. യു.പി.എ സര്‍ക്കാരിന്റെ കാലത്തെ കല്‍ക്കരി, ടെലികോം ഇടപാടുകള്‍ക്ക് പിന്നാലെയാണ് വിമാന ഇടപാടും അന്വേഷിക്കുന്നത്.
2004നും 2008നും ഇടയ്ക്ക് എയര്‍ ഇന്ത്യക്ക് വേണ്ടി നടത്തിയ എല്ലാ ഇടപാടുകളും സി. ബി.ഐ അന്വേഷിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നഷ്ടത്തിലായിരുന്ന ദേശീയ വിമാന കമ്പനിക്ക് ഇടപാട് വലിയ ബാധ്യത വരുത്തിവച്ചുവെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചു. എന്നാല്‍ അന്വേഷണത്തെ കുറിച്ച്പ്രതികരിക്കാന്‍ അന്നത്തെ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ തയ്യാറായില്ല.
2005 ഡിസംബറില്‍ ബോയിങ് കമ്പനിയില്‍ നിന്ന് എയര്‍ ഇന്ത്യക്ക് 68 എയര്‍ക്രാഫ്ടുകള്‍ വാങ്ങാന്‍ യു.പി.എ സര്‍ക്കാന്‍ അംഗീകാരം നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം എയര്‍ബസ് എസ്.ഇയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് 43 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ അംഗീകാരം നല്‍കി. 2007ല്‍ ഇരു കമ്പനികളും യോജിക്കുകയും എയര്‍ ഇന്ത്യ എന്ന ഒറ്റ ബ്രാന്‍ഡിനു കീഴിലാവുകയും ചെയ്തു.
അതേസമയം ലാഭകരമായ പല റൂട്ടുകളും സ്വകാര്യ മേഖലയിലെ ദേശീയ, രാജ്യാന്തര കമ്പനികള്‍ക്കു വേണ്ടി എയര്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്തുവെന്ന് സി. ബി. ഐ കണ്ടെത്തിയിരുന്നു.
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
-
india3 days ago
സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്‍ണം ചാര്‍ത്തും വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങള്‍ തകര്‍ക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്