Connect with us

Video Stories

അവസരോചിത ഇടപെടലുകളില്‍ വിനീത് വിത്യസ്തനാണ്

Published

on

കമാല്‍ വരദൂര്‍

ആറ് മല്‍സരങ്ങള്‍, അഞ്ച് ഗോളുകള്‍…. സി.കെ വീനിതിലെ മുന്‍നിരക്കാരന് 100 ല്‍ 100 മാര്‍ക്ക് നല്‍കണം. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിലാണ് ഒരു മുന്‍നിരക്കാരന്‍ ധീരോദാത്തനാവുന്നത്. മുന്നിലേക്ക് വരുന്ന അവസരങ്ങളെ നേരിടാന്‍ തല ഉയര്‍ത്തി കളിക്കണം. തല ഉയര്‍ത്തണമെങ്കില്‍ ആത്മവിശ്വാസം വേണം. ആത്മവിശ്വാസത്തിന് പോരാട്ടവീര്യം വേണം-വീനീതിലെ മുന്‍നിരക്കാരന്‍ വിട്ടുകൊടുക്കാന്‍ മനസ്സിലാത്ത താരമാണ്. ഇന്നലെ അദ്ദേഹം നേടിയ ഗോള്‍ അതിസുന്ദരമെന്ന് വിശേഷിപ്പിക്കാനാവില്ല.

 

പക്ഷേ അതിവേഗതയുളള നീക്കത്തില്‍ അദ്ദേഹം നോര്‍ത്ത് ഗോള്‍ക്കീപ്പര്‍ രഹനേഷിന്റെ പൊസിഷന്‍ കാണുന്നുണ്ട്- ഗോള്‍ക്കീപ്പര്‍ക്ക് എത്തിപിടിക്കാന്‍ കഴിയാത്ത വിധം പന്തിനെ പ്ലേസ് ചെയ്യണമെങ്കില്‍ തല ഉയര്‍ത്തിയുളള ആ വീക്ഷണം മതി. എമിലിയാനോ അല്‍ഫാരോയെ പോലെ അപകടകാരിയായ ഒരു മുന്‍നിരക്കാരന് പോലും എത്രയോ തവണ പിഴക്കുന്ന കാഴ്ച്ചയിലായിരുന്നു വീനിതിലെ മുന്‍നിരക്കാരന്റെ അവസരോചിതമായ ആ ഷോട്ട് എന്നോര്‍ക്കണം. രണ്ട് ഷോട്ടുകളാണ് വീനിത് ഗോളിലേക്ക് പായിച്ചത്.

 

അതിലൊന്ന് ഗോളായി. മുഹമ്മദ് റാഫിയിലെ അനുഭവ സമ്പന്നനായ മുന്‍നിരക്കാരന്‍ തലയില്‍ അപകടകാരിയാണ്. കഴിഞ്ഞ സീസണില്‍ നമ്മള്‍ കണ്ടതാണ് റാഫിയുടെ നാല് തല ഗോളുകള്‍. ഇന്നലെ അതേ മിന്നലാട്ടത്തില്‍ അദ്ദേഹത്തിന്റെ മിന്നും ഹെഡ്ഡര്‍ രഹനേഷ് തട്ടിതെറിപ്പിച്ച് പോസ്റ്റില്‍ തട്ടി പുറത്താവുമ്പോള്‍ അതിനെ നിര്‍ഭാഗ്യമെന്നല്ലാതെ എന്താണ് വിളിക്കുക. റാഫിയിലെ താരത്തിന് ഒരു പക്ഷേ സമയം മോശമായിരിക്കാം.

 

പക്ഷേ വീനിതിലെ താരത്തിന് റാഫിയിലെ സുഹൃത്ത് നല്‍കുന്ന പിന്തുണ നോക്കുക-ടീമിന് വേണ്ടി കളിക്കുമ്പോള്‍ വ്യക്തികളല്ല താരങ്ങള്‍ എന്ന് വ്യക്തമായ സത്യ സന്ദേശം എല്ലാവരും നല്‍കുമ്പോള്‍ സെമിയിലേക്കുള്ള യാത്രയില്‍ ആശങ്കപ്പെടാനില്ല. ഹോസുവിന്റെ അഭാവം മധ്യനിരയില്‍ പ്രകടമായിരുന്നു. പലപ്പോഴും മുന്‍നിരക്കാര്‍ പന്തിനായി കയറിയിറങ്ങേണ്ടി വന്നു. സന്ദേശ് ജിങ്കാനിലെ വീര്യമുള്ള പോരാളി എവിടെയും ഓടിയെത്തുന്നത് പോലെ എല്ലാവരും എല്ലാ റോളും വഹിച്ചു-ടോട്ടല്‍ ഫുട്‌ബോള്‍ എന്നത് പോലെ…

 

നിക്കോളാസ് വാലസ് എന്ന അര്‍ജന്റീനക്കാരനെ അവസാന നിമിഷം പരുക്കില്‍ നഷ്ടമായത് നോര്‍ത്ത് ഈസ്റ്റിനും എമിലിയാനോ അല്‍ഫാരോക്കും ആഘാതമായിരുന്നു. ഈ രണ്ട് പേരും ചേര്‍ന്നുളള സഖ്യമാണ് ടീമിനെ ഇത് വരെ മുന്നോട്ട് കൊണ്ടുപോയത്. ജപ്പാന്‍ താരം കറ്റ്‌സൂമിയാവട്ടെ വേഗതയിലും തനത് ഫോമിലുക്കയര്‍ന്നുമില്ല. നിര്‍മല്‍ ചേത്രിയുടെ പരുക്കും പിന്മാറ്റവും അവരുടെ മധ്യനിരയെ ബാധിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് ഐക്യത്തിന്റെ സന്തോഷമുഖം മൈതാനത്ത് പ്രകടമാക്കി. ചെറിയ പാസുകളുമായി യൂറോപ്യന്‍ ശൈലിയില്‍ സുന്ദരമായി കളിച്ചു.

 
ബെല്‍ഫാസ്റ്റും റാഫിയും വിനിതുമെല്ലാം സെക്കന്‍ഡ് പോസ്റ്റില്‍ പോലും പന്ത് കൈമാറി ആത്മവിശ്വാസം പ്രകടമാക്കി. മല്‍സരത്തിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നടത്തിയ ആഹ്ലാദത്തിലുമുണ്ടായിരുന്നു ടീമിന്റെ ഒത്തൊരുമ. ടേബിളില്‍ മുംബൈക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് വന്നിരിക്കുന്നത്. തോറ്റ് തുടങ്ങിയ ടീമിന് വലിയ നേട്ടമാണ് ഈ സ്ഥാനം. വീനിതാവട്ടെ ഗോള്‍ വേട്ടയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനായിരിക്കുന്നു.ഇനി സെമിയാണ്. ഡല്‍ഹിയാണ് പ്രതിയോഗികള്‍. ഹോസുവും മെഹ്താബും പരുക്കില്‍ നിന്ന് മുക്തരാവും. രണ്ട് പാദമുണ്ട് സെമിയെന്നതും ആശ്വാസം. അതിനിടെ വിശ്രമത്തിനും ദിവസങ്ങളുണ്ട്. കൊച്ചിയിലെ കാണികള്‍ക്ക് ഇനി സെമി കാണാം-ഫൈനലും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending