Connect with us

More

പുതിയ നിയമങ്ങള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്ന് വിലയിരുത്തല്‍

Published

on

ക്രിക്കറ്റിലെ ആവേശ പ്രകടത്തോട് മുഖം തിരിച്ച് ഐസിസി. സെപ്റ്റബര്‍ 28ന് ഐസിസി നടപ്പാക്കിയ ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ പരിഷ്‌കരണം ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്നാണ് വിലയിരുത്തല്‍.
ബൗണ്ടറി ലൈനിനു പുറത്തേക്കുള്ള പറക്കല്‍ ക്യാച്ചുകളോടും, കാണികളെ വികാരത്തില്‍ തള്ളിയിടുകയും പോരാട്ടം കടുപ്പിക്കുകയും ചെയ്യുന്ന ഗ്രൗണ്ടിലെ താരങ്ങളുടെ പരിധിവിട്ട പെരുമാറ്റത്തോടുമൊക്കെ ഐ.സി.സി പുതിയ നിയമം തണുപ്പന്‍ മട്ടിലാക്കുമെന്നാണ് വിലയിരുത്തല്‍.

ബൗണ്ടറി ലൈനിലെ മാസ്മരിക ക്യാച്ചുകളിലും, ഗ്രൗണ്ടിലെ താരങ്ങളുടെ പ്രകോപനപരമായ പെരുമാറ്റത്തിലും, ക്രീസിനും സ്റ്റമ്പിങിനുമിടയിലെ ബാറ്റസ്മാന്റെ ഭാഗ്യപരീക്ഷണത്തിലുമാണ് ഐസിസി മാറ്റം കൊണ്ടുവന്നത്.
ഈ മാസം 28 മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക– ബംഗ്ലാദേശ്, പാക്കിസ്ഥാന്‍– ശ്രീലങ്ക പരമ്പരകള്‍ മുതലാണ് പുതിയ നിയമങ്ങള്‍ ഐ.സി.സി നടപ്പില്‍ വരുത്തുന്നത്.

കൂടാതെ ബാറ്റിന്റെ വെലുപ്പത്തിലും അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഡിആര്‍എസ് സംവിധാനത്തിലും ചില പരിഷ്‌കാരങ്ങള്‍ ഐസിസി കൊണ്ടുവന്നിട്ടുണ്ട്.

  • ക്രീസില്‍ ഒരിക്കല്‍ തൊട്ടാല്‍, ബാറ്റ് വായുവില്‍ നിന്നാലും ഔട്ടല്ല..!

റണ്ണൗട്ട് നിയമത്തില്‍ വരുത്തിയ പരിഷ്‌കാരമാണ് ഇപ്പോള്‍ ക്രിക്കറ്റ് മേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. റണ്ണിനായി ഓടുന്ന ബാറ്റ്‌സ്മാന്‍ ക്രീസിലേക്കു ഡൈവ് ചെയ്യുന്ന അവസരങ്ങളില്‍ ബാറ്റ് ക്രീസില്‍ സ്പര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ അവരെ പുറത്താക്കാനാകില്ലെന്നാണ് പുതിയ ഭേദഗതി. അതായത്, റണ്ണൗട്ടിനിടെ ബാറ്റ്‌സ്മാന്‍ ക്രീസ് ഒരിക്കല്‍ സ്പര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ, ബാറ്റൊ, ബാറ്റസ്മാന്റെ ശരീരമോ ക്രീസിനു മുകളിലായി ഉണ്ടായാല്‍ മതി. ഒരിക്കല്‍ ക്രീസില്‍ സ്പര്‍ശിച്ചാല്‍ പിന്നീട് വിക്കറ്റ് തെറുപ്പിക്കുന്ന അവസരത്തില്‍ ബാറ്റ് ക്രീസില്‍ തൊടാത്ത അവസ്ഥയിലാണെങ്കിലും ബാറ്റ്‌സ്മാന്‍ ഔട്ടാകില്ല എന്നര്‍ത്ഥം.

Cricket - Only T20 Match - Sri Lanka v India - Colombo, Sri Lanka - September 6, 2017 - Sri Lanka's Angelo Mathews is stumped out by India's wicket-keeper MS Dhoni. REUTERS/Dinuka Liyanawatte

Cricket – Only T20 Match – Sri Lanka v India – Colombo, Sri Lanka – September 6, 2017 – Sri Lanka’s Angelo Mathews is stumped out by India’s wicket-keeper MS Dhoni. REUTERS/Dinuka Liyanawatte

ഈ ചട്ടം സ്റ്റംപിന്റെ കാര്യത്തിലും ബാധകമാകുന്നതോടെ, ധോനി മോഡല്‍ മിന്നല്‍ സ്‌റ്റെമ്പിങ് ഇനി കളിയില്‍ കാണാനാകില്ല.

  • ക്യാച്ച് ഇനി ബൗണ്ടറിക്കുള്ളില്‍ മാത്രം

ബൗണ്ടറി ലൈനുകളിലെ മാസ്മരിക ക്യാച്ചുകളില്‍ വന്ന മാറ്റവും ആരാധകരുടെ ആവേശത്തെ കെടുത്തുന്നതാണ്. ഫീല്‍ഡര്‍ ബോളുമായുള്ള അവസാന കോണ്‍ടാക്ട് ഇനി ബൗണ്ടറി ലൈനിനു മുമ്പായി വേണമെന്നാണ് പുതിയ നിയമം. ഫീല്‍ഡറുടെ ബൗണ്ടറി ലൈനും കടന്നുള്ള അഭ്യാസ പ്രകടനം ഫലവത്താകില്ല. ബൗണ്ടറി ലൈന്‍ കടന്ന് ക്യാച്ചെടു്ത്താലും ബാറ്റ്‌സ്മാന് അനുകൂലമായി റണ്‍സ് അനുവദിക്കുമെന്നാണ് മാറ്റം. cricketബൗണ്ടറി ലൈന്‍ കടന്ന് ക്യാച്ചെടുത്ത് തിരിച്ചുചാടുന്ന താരങ്ങളുടെ ആവേശ പ്രകടനം ഇനി കാണില്ലെന്ന് ചുരുക്കം.

BAT

  • ബാറ്റിന്റെ സൈസിലും പരിഷ്‌കാരം

ക്രിക്കറ്റ് ബാറ്റിന്റെ എഡ്ജുകളിലെ(വശങ്ങളുടെ) കട്ടി ഇനിമുതല്‍ 40 മില്ലിമീറ്ററിനുള്ളിലാവണം. ബാറ്റിന്റെ ഡെപ്ത് 67 മില്ലീമീറ്ററിനുള്ളിലുമായിരിക്കണമെന്നും പുതിയ ചട്ടം നിഷ്‌കര്‍ഷിക്കുന്നു.

 

  • പ്രകോപനത്തിന് റെഡ് കാര്‍ഡ്

ഗ്രൗണ്ടില്‍ അപമര്യാദയായി പെരുമാറുന്ന താരങ്ങള്‍ക്ക് റെഡ് കാര്‍ഡ് നല്‍കുന്ന സംവിധാനവും പുതിയ ഐസിസി ചട്ടത്തിലുണ്ട്. സഹതാരങ്ങളോട് ഗ്രൗമ്ടില്‍ പ്രകോപനപരമായി പെരമാറുന്ന താരങ്ങളെ പുതിയ നിയമം വഴി അമ്പയറിന് പുറത്താക്കാം. കളിക്കാരനെയോ, അമ്പയറെയോ, സംഘാടകരെയോ, കാണികളെയോ ശാരീരികമായി ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക, തുടങ്ങിയ നടപടികളെല്ലാം പുറത്താക്കലിന് കാരണമാവും.Untitled-1 copy

  • ഡിആര്‍എസ്; റിവ്യൂ നഷ്ടപ്പെടില്ല

അമ്പയറുടെ തീരുമാനത്തില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ ഇനി മുതല്‍ റിവ്യൂ നഷ്ടപ്പെടില്ല. ടെസ്റ്റുകളില്‍ ഒരു ഇന്നിങ്ങ്‌സിലെ 80 ഓവറിനു ശേഷം ഇനി റിവ്യൂകള്‍ പുതിയ ചട്ടം അനുവദിക്കില്ല. ട്വന്റി-ട്വന്റി മല്‍സരങ്ങളിലും ഇനിമുതല്‍ ഡിആര്‍എസ് ഉപയോഗിക്കാനും പുതിയ ചട്ടത്തില്‍ അനുമതിയുണ്ട്.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending