Connect with us

Video Stories

ഹെംഗ്ബാര്‍ത്തും വിട്ടു

Published

on

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധക്കോട്ട കാത്ത സെഡറിക് ഹെങ്ബര്‍ട്ടും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. മാള്‍ട്ടാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മോസ്റ്റാ എഫ്‌സിക്ക് വേണ്ടിയാണ് ഹെങ്ബര്‍ട്ട് ഇനി ബൂട്ടണിയുക. കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയ ഒന്നാം സീസണിലും, മൂന്നാം സീസണിലും മഞ്ഞപ്പടയുടെ താരമായിരുന്നു ആരാധകര്‍ സ്‌നേഹപൂര്‍വ്വം ‘വല്യേട്ടന്‍’ എന്ന് വിളിക്കുന്ന സെഡറിക് ഹെങ്ബര്‍ട്ട്. താന്‍ പുതിയ ക്ലബിലേക്ക് ചേക്കേറിയതായി ഹെങ്ബര്‍ട്ട് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഇത് പുതിയ വെല്ലുവിളിയാണെന്നും താരം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍ട്രിക്ക് മോസ്റ്റാ എഫ്.സിയില്‍ ചേര്‍ന്നതായി മാള്‍ട്ട ഫുട്‌ബോളിന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിപ്പ് വന്നത്. നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ ജോസു പ്രിറ്റോയും, ആരോണ്‍ ഹ്യൂസും, ഗ്രഹാം സ്റ്റാര്‍ക്കുമെല്ലാം പുതിയ ക്ലബില്‍ ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രഞ്ചുകാരനായ ഹെങ്ബര്‍ട്ടും ക്ലബ് വിടുന്നത്.

ജോസു സ്പാനിഷ് ക്ലബായ എക്‌സ്ട്രിമദുര യു.ഡിയിലെത്തിയപ്പോള്‍, ഹ്യൂസ് സ്‌കോട്ടിഷ് ക്ലബായ ഹാര്‍ട്ട് ഒഫ് മിഡ്‌ലോട്ടിയന്‍ എഫ്.സിയുമായാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇരുവരും ആറ് മാസത്തേക്കാണ് ഈ ക്ലബുകളുമായി കരാറിലേര്‍പ്പെട്ടത് എന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. അതെസമയം ഹെങ്ബര്‍ട്ടുമായുളള മാള്‍ട്ടാ ക്ലബിന്റെ കരാര്‍ വ്യവസ്ഥകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിനാല്‍ തന്നെ പുതിയ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഹെങ്ബര്‍ട്ട് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നുണ്ട്.

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending