Connect with us

More

ആരാധകര്‍ കൈയ്യടിച്ചാല്‍ മതി; ആരാധകരോടുള്ള ടീം മാനേജ്‌മെന്റിന്റെ അവഗണനയില്‍ പ്രതിഷേധം

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിന് അകമഴിഞ്ഞ പിന്തുണ നല്‍കിയ ലക്ഷ കണക്കിന് ആരാധകരെ അവഗണിക്കുന്ന ടീം മാനേജ്‌മെന്റിന്റെ നിലപാടിന് പുതിയ സീസണിലും മാറ്റമില്ല. ലീഗിലെ മറ്റു ക്ലബ്ബുകളെല്ലാം ആരാധകരെ കാര്യമായി പരിഗണിക്കുമ്പോഴാണ് രാജ്യത്തെ ഏറ്റവും മികച്ച ആരാധക സംഘത്തിനുള്ള പുരസ്‌കാരം വരെ നേടിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാനേജ്‌മെന്റ് കടുത്ത അവഗണന തുടരുന്നത്. ടിക്കറ്റ് വില്‍പ്പനയിലടക്കം ഇത് പ്രകടമാണ്. തങ്ങള്‍ എന്തു ചെയ്താലും ഫാന്‍സുകാര്‍ കൂടെ നില്‍ക്കുമെന്ന ധാരണയാണ് ടീം മാനേജ്‌മെന്റിന് ഇപ്പോഴുമുള്ളതെന്ന് ഒരു വിഭാഗം ആരാധകര്‍ പറയുന്നു. മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങളുണ്ടായിട്ടും ടീമിന് ആരാധകരോടുള്ള സമീപനം മാറാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറയുന്നു. ആരാധകരുടെ ശക്തമായ പിന്തുണയെ ചൂഷണം ചെയ്യുന്ന നിലപാടാണ് മാനേജ്‌മെന്റിന്റേതെന്നും ആരോപണമുയരുന്നുണ്ട്.

ലീഗിലെ കന്നിക്കാരായ ബെംഗളൂരു എഫ്.സി അടക്കമുള്ള ടീമുകള്‍ ആരാധകര്‍ക്കായി ടിക്കറ്റ് നിരക്കിലടക്കം ഇളവുകള്‍ നല്‍കുമ്പോള്‍ സീസണ്‍ ടിക്കറ്റ് സംവിധാനം പോലും നടപ്പില്‍ വരുത്താന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ടിക്കറ്റ് നിരക്കാവട്ടെ വര്‍ധിപ്പിക്കുകയും ചെയ്തു. ആദ്യ സീസണില്‍ ഗാലറിക്ക് നൂറ് രൂപ ഈടാക്കിയിരുന്നത് നാലാം സീസണില്‍ 240 രൂപയായി. ഉദ്ഘാടന മത്സത്തിനും ബെംഗളൂരൂ, ചെന്നൈയിന്‍ എഫ്.സി ടീമുകള്‍ക്കെതിരായ ഹോം മത്സരത്തിനുമാണ് ഈ നിരക്ക്. മറ്റു മത്സരങ്ങള്‍ക്ക് 200 രൂപയാണ് നിരക്ക്. കഴിഞ്ഞ സീസണില്‍ 500 രൂപയായിരുന്നു കൂടിയ നിരക്കെങ്കില്‍ ഇത്തവണ അത് 3500 രൂപയായി വര്‍ധിച്ചു. ഗോള്‍ പോസ്റ്റിന് പിന്നിലെ ബി.ഡി ബ്ലോക്കുകള്‍ക്ക് 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നല്‍കണം. വി.ഐ.പി ബോക്‌സിന് സമീപമുള്ള എ,ഇ ബ്ലോക്കുകള്‍ക്ക് 850 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

ലീഗിലെ പുതിയ ടീമായ ജംഷഡ്പൂര്‍ എഫ്.സിയാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. 50 രൂപയിലാണ് ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. കൂടിയ ടിക്കറ്റിന് 240 രൂപ മാത്രമാണുള്ളത്. 150 രൂപയാണ് ചെന്നൈയിന്‍ എഫ്.സിയുടെ ഹോം മത്സരങ്ങള്‍ക്കുള്ള കുറഞ്ഞ നിരക്ക്. ടിക്കറ്റ് വില്‍പ്പനയെ കുറിച്ച് മാധ്യമങ്ങള്‍ വഴി കൃത്യമായ അറിയിപ്പ് നല്‍കുന്നതിലും ടീം മാനേജ്‌മെന്റ് പൂര്‍ണ പരാജയമാണ്. ഇന്നലെ ബോക്‌സ് ഓഫീസ് വഴി കൗണ്ടര്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങുമെന്നായിരുന്നു അനൗദ്യോഗിക വിവരം. ആരാധകരും മാധ്യമ പ്രവര്‍ത്തകരും ഇതേ കുറിച്ചുള്ള സ്ഥിരീകരണത്തിനായി മാനേജ്‌മെന്റ് പ്രതിനിധികളെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല. ഫെയ്‌സ്ബുക്കിലടക്കം ഇതേ കുറിച്ചുള്ള ആരാധകരുടെ സംശയത്തിനും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ ടിക്കറ്റ് വില്‍പ്പന പ്രതീക്ഷിച്ച് കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലെത്തിയ ആരാധകര്‍ നിരാശരായാണ് മടങ്ങിയത്. ആരാധകര്‍ പ്രതിഷേധവുമായി എത്തിയതോടെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന നോട്ടീസ് സ്റ്റേഡിയത്തിന് മുന്നില്‍ പതിച്ചു.

ഇതോടെ ആരാധകര്‍ കൂടുതല്‍ രോഷാകുലരായി. വീ വാണ്ട്് ടിക്കറ്റ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കാണികളുടെ പ്രതിഷേധം. ബോക്‌സ് ഓഫീസ് ടിക്കറ്റ് വില്‍പ്പനയില്ലെങ്കില്‍ ഇക്കാര്യം നേരത്തേ അറിയിക്കാമായിരുന്നുവെന്ന് ആരാധകര്‍ പറഞ്ഞു. ലീഗിലെ മറ്റു മറ്റു ടീമുകള്‍ പ്രീസീസണ്‍ മത്സരത്തിന്റെ അറിയിപ്പും ഫലങ്ങളും കൃത്യമായി സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും പല നിലപാടായിരുന്നു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്. ടീമുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഊഹാപോഹങ്ങള്‍ വിശ്വസിക്കേണ്ട ഗതികേടാണ് ഫാന്‍സിനിപ്പോള്‍. ഐ.എസ്.എല്‍ ടീമുകളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ആരാധകര്‍ പിന്തുടരുന്ന ടീമാണ് ബ്ലാസ്റ്റേഴ്‌സ്. സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടെങ്കിലും ഇതിന്റെ സ്ഥിതി ദയനീയമാണ്. പുതിയ ടീമിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലും വെബ്‌സൈറ്റില്‍ ലഭ്യമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending