Connect with us

More

ഖത്തറില്‍ എക്‌സ്പ്രസ് വേകള്‍ 2022ന് മുമ്പ്; സ്വകാര്യ പങ്കാളിത്വം ശക്തിപ്പെടുത്തും

Published

on

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എക്‌സ്പ്രസ്സ് വേകള്‍ക്കുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ഏഴു പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. പതിനഞ്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 60ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ആറു പദ്ധതികള്‍ കൂടി നടപ്പാക്കും. എല്ലാ പദ്ധതികളും 2022നു മുന്നോടിയായി പൂര്‍ത്തീകരിക്കും. സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ഖത്തര്‍ മികച്ച ശ്രമങ്ങളും ശക്തമായ നടപടികളും സ്വീകരിക്കുന്നുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനം പുതിയ സര്‍ക്കാര്‍ ടെണ്ടര്‍ നിയമത്തിന്റെ നടപ്പാക്കലാണ്. സര്‍ക്കാര്‍ ടെണ്ടറുകളില്‍ ചെറുകിട ഇടത്തരം വ്യവസായസംരംഭകര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക ഗ്യാരന്റി ഒഴിവാക്കുന്നതുള്‍പ്പടെയുള്ള ഇളവുകളാണ് പുതിയ നിയമത്തിലൂടെ ലഭിക്കുന്നത്. വാണിജ്യനിയമങ്ങളുടെ പരിഷ്‌കരണമാണ് മറ്റൊരു പ്രധാനകാര്യം. ചില ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും വാണിജ്യ ഏജന്റുമാരുടെ കുത്തക ഒഴിവാക്കുന്നതിനും ഏജന്റുമാര്‍ അല്ലാത്തവര്‍ക്കും അത്തരം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും നിയമം അനുവദിക്കുന്നുണ്ട്.

ഭാവിയില്‍ മറ്റു മേഖലകളിലും ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനായി ഉദാരവല്‍ക്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കോര്‍്പ്പറേറ്റ് നിയമങ്ങളുടെ പരിഷ്‌കരണം, രാജ്യാന്തര നിലവാരങ്ങള്‍ക്കനുസതൃതമായി കമ്പനികളുടെ സാമ്പത്തിക സ്ഥിതിവിവര റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള സംവിധാനം എന്നിവയും സ്വീകരിച്ചു.
പൊതുസ്വകാര്യ മേഖലകള്‍തമ്മിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ പദ്ധതികള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതിന് ഇത് സഹായകമാകും. ഉന്നത നിലവാരത്തിലും കുറഞ്ഞ ചെലവിലും പദ്ധതി നടപ്പാക്കാനുമാകും.

ഇതിനുപുറമെ ഖത്തറില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനും പ്രോത്സാഹിപ്പിക്കാനും നിയമം സഹായകമാകും. നിലവില്‍ അടിസ്ഥാനസൗകര്യമേഖലയില്‍ ഖത്തര്‍ നടത്തുന്ന നിക്ഷേപത്തിലേക്ക് വിദേശനിക്ഷേപത്തിന്റെ സാധ്യതകള്‍തുറക്കും. എല്ലാ പദ്ധതികള്‍ക്കും ഫണ്ട് ലഭ്യമാക്കുകയെന്നത് ബുദ്ധിമുട്ടേറിയതാണ്.
ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ഇടപെടല്‍. തൊഴിലാളികള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വമ്പന്‍ പാര്‍പ്പിട യൂണിറ്റിന്റെ നിര്‍മാണവും എക്കണോമിക്, ലോജിസ്റ്റിക്‌സ് സോണുകളുടെ വികസനവും സ്വകാര്യമേഖലയെ ശക്തിപ്പെടുത്താന്‍ ഖത്തര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമാണ്.
ദേശീയ തന്ത്രങ്ങള്‍ക്കനുസൃതമായും ഖത്തറിന്റെ സമൃദ്ധിയും സുസ്ഥിരതയും കൈവരിക്കാന്‍ കഴിയുന്ന വിധത്തിലും പദ്ധതികളും പരിപാടികളും നടപ്പാക്കാന്‍ സ്വകാര്യമേഖലയ്ക്ക് പ്രോത്സാഹനം നല്‍കേണ്ടതിന്റെ ആവശ്യകതയും അമീര്‍ വിശദീകരിച്ചു.

kerala

മെയ്, ജൂൺ മാസങ്ങളിൽ അവധിയാകാം, സ്കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം

Published

on

സ്‌കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മെയ്, ജൂൺ മാസങ്ങളിൽ അവധി പുനഃക്രമീകരിക്കാമെന്നും വർഷത്തിൽ മൂന്ന് പരീക്ഷ എന്നത് രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നുമാണ് കാന്തപുരം മുന്നോട്ട് വെച്ച നിർദേശങ്ങൾ. സ്‌കൂൾ സമയമാറ്റം വർധിപ്പിക്കുന്നതിൽ തർക്കം നിലനിൽക്കുന്നു. മറ്റൊരു ചർച്ച് അവധിയുടെ കാര്യത്തിലാണ്. ചൂട് വർധിച്ച മാസമാണ് മെയ് മാസം. മെയ് മാസവും ജൂൺ മാസവും ചേർത്ത് രണ്ട് മാസം അവധിയാക്കാം. അങ്ങനെയെങ്കിൽ ചൂട് വർധിച്ച കാലത്തും മഴ വർധിച്ച കാലത്തും കുട്ടികൾക്ക് അവധി ലഭിക്കും’ എന്നാണ് കാന്തപുരം പറഞ്ഞത്.

ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം. പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്ന് മന്ത്രി പറയുന്നു, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

Continue Reading

kerala

‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി

Published

on

വേടനെ കുറിച്ചുള്ള ലേഖനം ‘ദ റെവല്യൂഷണറി റാപ്പർ’, പാബ്ലോ നെരൂദയുടെ പേരിലുള്ള എ.ഐ കവിത എന്നിവ സിലബസിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ സംബന്ധിച്ച് വിശദീകരണം തേടി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അടിയന്തരമായി വിശദീകരണം നൽകാൻ ബോർഡ് ഓഫ് സ്റ്റഡിസ് അം​ഗങ്ങൾക്ക് വിസി നിർദേശം നൽകി.

കേരള സർവകലാശാല നാലാം വർഷ ഡിഗ്രി സിലബസിലാണ് ഇരു പാഠഭാഗങ്ങളും ഉൾപ്പെട്ടിരുന്നത്. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് വേടനെ കുറിച്ചുള്ള ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ കോഴ്‌സിലാണ് വേടനെക്കുറിച്ച് പഠിക്കുക. വേടന്റെ സംഗീതം സാമൂഹിക നീതി, അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

കേരള സർവകലാശാല നാലാം വർഷ ബിഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലാണ് പാബ്ലോ നെരൂദയുടെ പേരിൽ ‘ഇംഗ്ലീഷ്: യു ആർ എ ലാംഗ്വേജ്’ എന്ന കവിത പഠിക്കാനുണ്ടായിരുന്നത്. എന്നാൽ, നെരൂദ ഇത്തരത്തിലൊരു കവിത എഴുതിയിട്ടില്ല. എഐ ഉപോയഗിച്ചുണ്ടാക്കിയ സിലബസിലാണ് നെരൂദയുടേതെന്ന പേരിൽ എഐ ജനറേറ്റഡ് കവിത പ്രത്യക്ഷപ്പെട്ടത്. നാലു വർഷ ഡിഗ്രി പ്രോഗ്രാം തുടങ്ങാനായി തിരക്കിട്ട് അഞ്ച് ദിവസം കൊണ്ട് 72 കോഴ്സുകളുടെ സിലബസ് തയാറാക്കിയപ്പോഴാണ് അബദ്ധം പറ്റിയത്. എന്നാൽ, ഇത് പഠിച്ച് പരീക്ഷ എഴുതിയവർക്ക് മാർക്ക് ലഭിച്ചു. നോട്ട്സ് അന്വേഷിച്ച് പോയ അധ്യാപകരാണ് സംഭവം തിരിച്ചറിഞ്ഞത്.

Continue Reading

kerala

ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി

Published

on

ചെന്നൈ : ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഐ.എ.എസ്., തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ഉമാനാഥ് ഐ.എ.എസ്., അനു ജോർജ് ഐ.എ.എസ്., ടൂറിസം, സാംസ്കാരിക, എൻ‌ഡോവ്‌മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, ഐ.എ.സി., തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ പി. സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.

ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20 പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുക. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ മുഖ്യതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുക്കും. കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.

 

Continue Reading

Trending