Connect with us

News

ഇസ്രാഈലും ഇറാനും തമ്മിലുള്ള ‘വെടിനിര്‍ത്തലിന്’ ഖത്തര്‍ മധ്യസ്ഥത വഹിച്ചതായി റിപ്പോര്‍ട്ട്

ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ യുഎസ് നിര്‍ദ്ദേശിച്ച വെടിനിര്‍ത്തലിന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി ടെഹ്റാന്‍ കരാര്‍ ഉറപ്പിച്ചതായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Published

on

ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ യുഎസ് നിര്‍ദ്ദേശിച്ച വെടിനിര്‍ത്തലിന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി ടെഹ്റാന്‍ കരാര്‍ ഉറപ്പിച്ചതായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിങ്കളാഴ്ച ഖത്തറിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഖത്തര്‍ അമീറുമായി എത്തിയതിന് പിന്നാലെയാണ് നടപടി.

‘ഇസ്രാഈല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായും ഇറാനെ സമ്മതിപ്പിക്കാന്‍ ഖത്തറിന്റെ സഹായം അഭ്യര്‍ത്ഥിച്ചതായും ട്രംപ് അമീറിനോട് പറഞ്ഞു,” ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രി ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. വെടിനിര്‍ത്തല്‍ വ്യവസ്ഥകളോടുള്ള ടെഹ്റാനില്‍ നിന്നുള്ള പ്രതിബദ്ധത വിജയകരമായി ഇടപെട്ടു.

ഖത്തറിന്റെ മധ്യസ്ഥതയില്‍ ടെഹ്റാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനും സമ്മതിച്ചു.

kerala

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വര്‍ധനവ്

ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

Published

on

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില. അതേസമയം ഓണം വരും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

തേങ്ങ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എണ്ണയുടെ വില ഇനിയും കൂടിയേക്കാം എന്നാണ് കണക്കുക്കൂട്ടല്‍. ഒരു വര്‍ഷത്തിനിടെ 180 രൂപയില്‍നിന്നാണ് വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്.

എന്നാല്‍ വെളിച്ചെണ്ണ വില ഉയര്‍ന്നതിനാല്‍ പാമോയിലിനും സണ്‍ഫ്ലവര്‍ ഓയിലിനും ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. വിപണിയില്‍ വ്യാജ വെളിച്ചെണ്ണയും കടന്നു വരാം. വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോളും ശ്രദ്ധിക്കുക.

Continue Reading

india

നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്‌ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തര യോഗം യെമനില്‍.

Published

on

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തര യോഗം യെമനില്‍. യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതര്‍ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

നോര്‍ത്ത് യെമനില്‍ നടക്കുന്ന അടിയന്തര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

അതേസമയം, യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ചെയ്തു. ഒരു ഷെയ്ഖ് വഴി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നീട്ടിവയ്ക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ യെമനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് വധശിക്ഷ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.

Continue Reading

kerala

നിപ ബാധിച്ച് മരിച്ചയാള്‍ രോഗലക്ഷണങ്ങള്‍ കണ്ട ശേഷം പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ കലക്ടര്‍

നിപ ബാധിച്ച് മരിച്ച കുമരംപത്തൂര്‍ സ്വദേശി രോഗലക്ഷണങ്ങള്‍ തുടങ്ങിയ ശേഷം പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍.

Published

on

നിപ ബാധിച്ച് മരിച്ച കുമരംപത്തൂര്‍ സ്വദേശി രോഗലക്ഷണങ്ങള്‍ തുടങ്ങിയ ശേഷം പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍. രണ്ടുപേരെ ലക്ഷണങ്ങളോടെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറാം തീയതി ലക്ഷണങ്ങള്‍ കണ്ടതിന് ശേഷം മരിച്ചയാള്‍ സ്വകാര്യ വാഹനത്തിലും ബൈക്കിലുമാണ് യാത്ര ചെയ്തത്. സമ്പര്‍ക്കപ്പട്ടികയില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ് ഇവരെന്നും ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു. പാലക്കാട് ജില്ലയിലുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

അതേസമയം മരിച്ച 57 കാരന്‍ യാത്രക്ക് ഉപയോഗിച്ചത് കെഎസ്ആര്‍ടിസി ബസിലാണെന്നായിരുന്നെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഈ മാസം ആറിനാണ് ഇയാള്‍ രോഗലക്ഷങ്ങളോടെ ആദ്യം മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ എത്തുന്നത്. പനി കൂടിയതോടെ മറ്റൊരു ആശുപത്രിയില്‍ കൂടി ചികിത്സ തേടി. ശനിയാഴ്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്ന് വൈകീട്ട് തന്നെ രോഗി മരിക്കുകയും ചെയ്തു. രോഗി ആശുപത്രിയിലേക്ക് ഉള്‍പ്പെടെ സഞ്ചരിച്ചത് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചു എന്നത് ഏറെ ആശങ്കയുണര്‍ത്തിയിരുന്നു.

നിലവില്‍ 46 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.

Continue Reading

Trending