Culture
സ്ത്രീകളെ ഭീഷണിപ്പെടുത്തി നടത്തുന്ന നവോത്ഥാനം മുന്നോട്ടുവെക്കുന്നത് അടിമത്തമെന്ന് ഡോ. എം.കെ മുനീര്‍

സ്ത്രീകളെ ഭീഷണിപ്പെടുത്തി സി.പി.എം നടത്തുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വനിതാ നവോത്ഥാനമല്ല, പകരം അടിമത്തമാണ് മുന്നോട്ടുവെക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതിലില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുന്നത്. ജോലിക്കു വരെ കുഴപ്പമുണ്ടാകുമെന്നു സൂചിപ്പിക്കുന്ന ഭീഷണികളാണ് വരുന്നത്. വാഹനം അയക്കുമ്പോള്‍ അതില്‍ അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ കയറിയില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ മുടക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. പഞ്ചായത്ത് പ്രതിനിധികളെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ചിലയിടത്ത് ഭീഷണി. അംഗന്‍വാടി ടീച്ചര്‍മാരെ ഭയപ്പെടുത്തുകയാണ്. വനിതാ മതിലിനെതിരെ നിന്ന കുടുംബശ്രീ പ്രോഗ്രാം ഓഫീസറെ പുറത്താക്കി. 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലിന് ഉപയോഗിക്കരുതെന്ന കോടതി വിധിയെ പോലും പരസ്യമായി വെല്ലുവിളിക്കുകയാണ്. പെന്‍ഷന്‍കാരെ പോലും വെറുതെ വിടാതെ നിര്‍ബന്ധിത പിരിവും നടക്കുന്നു. ഇങ്ങനെ ആണുങ്ങളുടെ ഭീഷണി ഭയന്ന് സ്ത്രീകള്‍ കെട്ടുന്ന മതില്‍ അടിമത്ത മതിലാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ എല്ലാ ഗവണ്‍മെന്റ് ഡിപ്പാര്‍ട്മെന്റുകളും കുറെ ദിവസമായി വനിതാ മതിലിന് ആളെ സംഘടിപ്പിക്കാനുള്ള തിട്ടൂരങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ്. കത്തിമുന കാട്ടി ഭീഷണിപ്പെടുത്തി റോഡില്‍ വരുന്നുതിന്റെ മൂന്നിരട്ടി സ്ത്രീകള്‍ ഇതിനെ നിഷേധിച്ച് വീട്ടിലിരിക്കുന്നുണ്ട്. സ്ത്രീകളെ അടുക്കളയില്‍നിന്ന് തെരുവിലാക്കുന്ന സര്‍ക്കാര്‍ വനിതകളെ ബഹുമാനിക്കുകയല്ല, അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും മുനീര്‍ പറഞ്ഞു. വനിതാ മതിലിന് സര്‍ക്കാര്‍ ചെലവില്ലെന്നു പറയുമ്പോഴും സര്‍ക്കാര്‍ പല കാര്യത്തിനും ചെലവാക്കി കഴിഞ്ഞു. ലാപ്സാകാതിരിക്കാന്‍ 50 കോടി ചെലവാക്കുമെന്ന് കോടതിയില്‍ പറഞ്ഞവര്‍ തന്നെ പിന്നീട് മാറ്റിപ്പറഞ്ഞു. എന്നാല്‍ കലക്ടറേറ്റില്‍ യോഗം കൂടാന്‍ വെള്ളാപ്പള്ളിയും സുഗതനുമാണോ പണം ചെലവഴിച്ചത്? സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് വെള്ളാപ്പള്ളിയാണോ പണം നല്‍കിയത്? -മുനീര്‍ ചോദിച്ചു. ശിവഗിരി തീര്‍ത്ഥാടനം ജനുവരി ഒന്നാം തിയ്യതിയാണ്. ഇതേ ദിവസം വനിതാ മതിലു കെട്ടുമ്പോള്‍ വെള്ളാപ്പള്ളിക്ക് നാരായണഗുരുവാണോ മതിലാണോ വലുത്? സംഘടനകളല്ല, വ്യക്തികളാണ് പ്രശ്നം. വെള്ളാപ്പള്ളി വര്‍ഗ്ഗീയവാദിയാണെന്ന് പിണറായി വിജയനാണ് തങ്ങളെ പഠിപ്പിച്ചതെന്നും മുനീര്‍ പറഞ്ഞു. നാടിനെ വിഭജിക്കാനുള്ള കത്രികയുടെ ദൗത്യമാണ് ഇടതുപക്ഷം ചെയ്യുന്നത്. സൂചിയും നൂലും കൊണ്ട് അതെങ്ങനെ തുന്നിച്ചേര്‍ക്കാമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്, ഡോ. എം.കെ മുനീര്‍ വ്യക്തമാക്കി.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
സ്കൂള്‍ സമയമാറ്റം; മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും
-
kerala2 days ago
കമ്പി മുറിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ മഴയുള്ള സമയം തെരഞ്ഞെടുത്തു:ഗോവിന്ദച്ചാമിയുടെ തെളിവെടുപ്പ് പൂർത്തിയായി