More
വണ്‍ പ്ലസ് 5; സാംസങ് എസ് 8-നും ഐഫോണ്‍ 7-നും വെല്ലുവിളി ഉയര്‍ത്തുന്ന സ്മാര്‍ട്ട്ഫോണ്‍

കുറഞ്ഞ കാലം കൊണ്ടുതന്നെ സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ മനസ്സില്‍ ഇടം സ്വന്തമാക്കിയ ബ്രാന്‍ഡാണ് ചൈനീസ് കമ്പനിയായ വണ്‍പ്ലസ്. വണ്‍പ്ലസ് 1 ല്‍ തുടങ്ങിയ വണ്‍പ്രസ് 3, 3 ടി എന്നിവ വരെ അവര്‍ ഉപയോക്താക്കളെ കൊണ്ട് മിക്കവാറും നല്ലതേ പറയിച്ചിട്ടുള്ളൂ. ഹൈ എന്‍ഡ് സൗകര്യങ്ങളടങ്ങുന്ന ഫോണുകള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ നല്കുന്നു എന്നതാണ് വണ്‍പ്ലസിന്റെ പ്രധാന പ്രത്യേകത. സാധാരണ കസ്റ്റമേഴ്സിനെ ലക്ഷ്യം വെച്ചിട്ടുള്ളതല്ലെങ്കിലും ഭേദപ്പെട്ട വിലക്ക് ഉന്നത സൗകര്യങ്ങളടങ്ങുന്ന ഫോണുകളാണ് വണ്‍പ്ലസ് നല്കിപ്പോരുന്നത്.
വണ്‍പ്ലസിന്റെ പുതിയ ഫ്ളാഗ്ഷിപ്പ് ഫോണ്‍ ‘വണ്‍ പ്ലസ് 5’ ഇന്ന് മുതല്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുകയാണ്. ആമസോണ്‍ വെബ്സൈറ്റിലൂടെ ഫ്ളാഷ് സെയില്‍ ആയും വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും വൈകീട്ട് 4.30 മുതലാണ് വില്‍പ്പന. ഷവോമി പോലുള്ള കമ്പനികള്‍ താഴേക്കിടയിലുള്ള ഉപയോക്താക്കളെ തൃപ്തിപ്പെടുത്താന്‍ മത്സരിക്കുമ്പോള്‍ ആപ്പിള്‍, സാംസങ് തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകള്‍ ശീലമാക്കിയവരുടെ മനം കവരുകയാണ് വണ്‍പ്ലസ് 5-ന്റെ ലക്ഷ്യം.
Just a few more hours! We request all the invite holders to kindly check in to the venue before 2pm pic.twitter.com/htXRmMNEg4
— OnePlus India (@OnePlus_IN) June 22, 2017
സാംസങ് എസ് 8, ആപ്പിള്‍ ഐഫോണ്‍ 7, എച്ച്.ടി.സി യു 11, ഗൂഗിള്‍ പിക്സല്‍ തുടങ്ങിയ ഹൈ എന്‍ഡ് സ്മാര്‍ട്ട്ഫോണുകളുമായാണ് വണ്‍പ്ലസ് 5 മത്സരിക്കുക എന്നാണ് ടെക് ലോകത്തെ സംസാരം. ഇന്ത്യക്കു പുറത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറക്കിയ ഫോണിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 30,000-മോ അതിലധികമോ വില പ്രതീക്ഷിക്കപ്പെടുന്ന ഫോണ്‍ വണ്‍പ്ലസ് ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വിലകൂടിയ ഫോണ്‍ ആണ്. എങ്കിലും അര ലക്ഷത്തോളം വിലയുള്ള എസ് 8-ഉമായി താരതമ്യം ചെയ്യുമ്പോള്‍ ജയിക്കുന്നത് വണ്‍പ്ലസ് 5 തന്നെയായിരിക്കും.
ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യാതെയാണ് വണ്‍പ്ലസ് 5 എത്തുന്നത്. ഉന്നത നിലവാരമുള്ള സ്നാപ്ഡ്രാഗണ്‍ 835 പ്രോസസ്സറിലെത്തുന്ന ഫോണ്‍ 6 ജിബി റാം, 64 ജിബി മെമ്മറി / 8 ജിബി റാം, 128 ജിബി മെമ്മറി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് എത്തുന്നത്. 5.5 ഇഞ്ച് അമോള്‍ഡ് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ, ഏറ്റവും പുതിയ ഗോറില്ല ഗ്ലാസ് 5, 16 മെഗാപിക്സല്‍ അപെര്‍ചര്‍ സെന്‍സറും 20 മെഗാപിക്സല്‍ ടെലിഫോട്ടോ ലെന്‍സും അടങ്ങുന്ന ഇരട്ട ലെന്‍സ് ക്യാമറ, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് വണ്‍പ്ലസ് 5-ന്റെ വിശേഷണങ്ങള്‍. ഇതുവരെ ഇറങ്ങിയ സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും കരുത്തേറിയ ക്യാമറ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫോണിന്റെ ഘനം തീരെ കുറച്ചതിനാല്‍ 3,300 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അലൂമിനിയം മെറ്റല്‍ ബോഡിയിലുള്ള ഫോണ്‍ വെള്ള, കറുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലായിരിക്കും. വലുപ്പത്തിലും കൈയിലൊതുക്കാനുള്ള സൗകര്യത്തിലും ഐഫോണ്‍ 7 ആണ് ഈ ഫോണ്‍ ഓര്‍മിപ്പിക്കുന്നത്. അതേസമയം, ഡിസൈന്റെ കാര്യത്തില്‍ കമ്പനി കുറച്ചുകൂടി ശ്രദ്ധ നല്‍കിയിട്ടുണ്ട്.
kerala
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

നടന് കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്ക്ലിന്, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
kerala
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.
ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.
വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില് ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
കള്ളക്കേസില്‍ പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ ഐപിഎസ് ഓഫീസറോട് സുപ്രീം കോടതി
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ