Video Stories
വയനാട്ടില്‍ സി.പി.എമ്മിന് ‘എട്ടി’ന്റെ പണി; നേതൃത്വത്തിനെതിരെ എട്ട് ലോക്കല്‍ കമ്മിറ്റികള്‍

സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതിന് പിന്നാലെ വയനാട്ടിലെ സി.പി.എമ്മില്‍ പൊട്ടിത്തെറി. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി. എം പ്രവര്‍ത്തകനുമായ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സി. പി.എം ഏരിയാ കമ്മിറ്റി അംഗവും സി. ഐ.ടി.യു മാനന്തവാടി ഏരിയാ സെക്രട്ടറിയും വാസുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തി നില്‍ക്കുന്നത്. വാസുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് മാനന്തവാടി ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള എട്ട് ലോക്കല്‍ കമ്മിറ്റികള്‍ രാജി ഭീഷണി മുഴക്കികഴിഞ്ഞു.
വാസുവിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഏരിയ സെക്രട്ടറി കെ.എം വര്‍ക്കി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തിങ്കാളാഴ്ച കേന്ദ്ര സമിതിയംഗം എളമരം കരീമിന്റെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത മാനന്തവാടി ഏരിയ കമ്മിറ്റി യോഗത്തില്‍ നിന്നും വര്‍ക്കി ഉള്‍പ്പെടെ എട്ടുപേര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഏരിയാകമ്മിറ്റിയംഗങ്ങളായ കെ എം അബ്ദുല്‍ ആസിഫ്, നിര്‍മലാ വിജയന്, സണ്ണി ജോര്‍ജ്ജ്, വി ജെ ടോമി, ബാബു, ഷജില്‍കുമാര്‍, എം മുരളീധരന് എന്നിവരാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതില്‍ രണ്ട് പേര് ലോക്കല്‍കമ്മിറ്റി സെക്രട്ടറിമാരായിരുന്നു. രാജി ഭീഷണിക്കൊപ്പം തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതടക്കമുള്ള കര്‍ശനനടപടികളിലേക്കാണ് ലോക്കല്‍ കമ്മിറ്റികള്‍ നീങ്ങുന്നത്. നോട്ടക്ക് വോട്ട് എന്ന പേരില്‍ സോഷ്യല്‍മീഡിയയിലടക്കം സഖാക്കള്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
തൃശ്ശിലേരി, തലപ്പുഴ, പേര്യ, വാളാട്, പയ്യമ്പള്ളി, കണിയാരം, മാനന്തവാടി, കാട്ടിക്കുളം, തിരുനെല്ലി തുടങ്ങിയ ഒമ്പത് ലോക്കല്‍ കമ്മിറ്റികളില്‍ എട്ടും കടുത്ത പ്രതിഷേധത്തിലാണ്. ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി മാര്‍ച്ച് 24ന് കുടുംബ സംഗമം നടത്താനും തീരുമാനിച്ചിരിക്കുകയാണ്. 2018 ഡിസംബര്‍ ഒന്നിനാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്. തൊട്ടടുത്ത ദിവസമാണ് രക്തം കൊണ്ട് ഒപ്പിട്ട അനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പുകള്‍ കണ്ടെത്തുന്നത്. ബാങ്ക് പ്രസിഡന്റായിരുന്ന വാസു, ബാങ്ക് സെക്രട്ടറി, ക്ലാര്‍ക്ക് എന്നിവര്‍ക്കെതിരെയായിരുന്നു ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മൂവര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വാസുവിനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി-ട്രേഡ് യൂണിയന് പദവികളില്‍നിന്നും സി പി എം മാറ്റി നിര്‍ത്തിയിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി ജില്ലാ കമ്മിറ്റിയംഗം ഒ.ആര്. കേളു, ഏരിയ കമ്മിറ്റിയംഗങ്ങളായ എം. രജീഷ്, സി.വി. ബാലകൃഷ്ണന് എന്നിവരടങ്ങുന്ന കമ്മീഷനെയും സി പി എം നിയോഗിച്ചു. അനില്‍കുമാറിന്റെ ആത്മഹത്യക്ക് വാസു ഉത്തരവാദിയല്ലെന്നും എങ്കിലും പ്രാദേശിക വികാരം കണക്കിലെടുത്ത് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നുമായിരുന്നു കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.
ഈ റിപ്പോര്‍ട്ട് അഞ്ച് തവണ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും പുറത്താക്കണമെന്ന ഉറച്ചനിലപാടുമായി ജില്ലാ സെക്രട്ടറിയേറ്റിന് തന്നെ ഏരിയാകമ്മിറ്റി തിരിച്ചയക്കുകയുമായിരുന്നു. ജില്ലാ നേതൃത്വത്തില്‍ വാസുവിനുള്ള സ്വാധീനമാണ് നടപടി നീട്ടുന്നതിന് കാരണമെന്നാണ് മാനന്തവാടിയിലെ നേതാക്കള്‍ കരുതുന്നത്. വാസുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് തവിഞ്ഞാല്‍ 44ലും സി പി എമ്മില്‍ കലാപക്കൊടി ഉയര്‍ന്നുകഴിഞ്ഞു. വിഭാഗിയതയെ തുടര്‍ന്ന് പേര്യ ലോക്കല്‍ കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് കണ്വെന്ഷന് പോലും ഇതുവരെ നടത്താന്‍ കഴിഞ്ഞിട്ടില്ല. 300-ഓളം അംഗങ്ങളുള്ള തവിഞ്ഞാല്‍ ലോക്കല്‍കമ്മിറ്റി നടത്തിയ കുടുംബസംഗമത്തില്‍ എത്തിയത് കേവലം 40 പേര് മാത്രമാണ്.
ആരോപണവിധേയനായ വാസുവിനെ പുറത്താക്കും വരെ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന് ലോക്കല്‍ കമ്മിറ്റികള്‍ മുന്നറിയിപ്പ് നല്‍കിയതോടെ ജില്ലാനേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. സി.പി.എമ്മിലുണ്ടായ പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണവും പ്രതിസന്ധിയിലായിക്കഴിഞ്ഞു.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india2 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film2 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india1 day ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്