Connect with us

Culture

‘ശസ്ത്രക്രിയ വിജയകരം, പക്ഷേ രോഗി മരിച്ചു’ മോദിയുടെ നോട്ടുനിരോധനത്തെ പരിഹസിച്ച് പവാര്‍

Published

on

മുംബൈ: മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സമ്പൂര്‍ണ്ണ പരാജയമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍.
പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പറഞ്ഞ പവാര്‍ സൈനികര്‍ക്കെതിരെ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ചു.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകാനും കള്ളപ്പണത്തെ തുരത്താനും സഹായിക്കുമെന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല, എന്നാല്‍ അത് നടപ്പാക്കുന്നതില്‍ കേന്ദ്രം സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. സാധാരണക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
സമ്പദ്‌വ്യവസ്ഥ താറുമാറായി. ശസ്ത്രക്രിയ വിജയകരമായി നടന്നു പക്ഷെ രോഗി മരിച്ചു എന്ന അവസ്ഥയാണ് നോട്ട് പിന്‍വലിക്കല്‍ കൊണ്ട് ഉണ്ടായത്.
വലിയ തീരുമാനമാണ് മോദിയെടുത്തത്. എന്നാല്‍ അതിന് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ചെയ്തിരുന്നില്ല. ജനം നേരിടുന്ന ദുരിതത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോദി സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. രാജ്യത്ത് വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ബിസിനസ്സുകാരില്‍ നിന്നും പുതിയ കറന്‍സികള്‍ പിടിച്ചെടുത്ത സംഭവങ്ങളിലും കേന്ദ്രത്തെ പവാര്‍ വിമര്‍ശിച്ചു.
സാധാരണക്കാര്‍ പണം കിട്ടാതെ നെട്ടോട്ടമോടുമ്പോഴാണ് നിരവധി പേരില്‍ നിന്നും കോടികളുടെ പുതിയ നോട്ടുകള്‍ പിടികൂടുന്നത്. പിന്‍വാതിലിലൂടെ പണം മാറ്റാന്‍ അധികൃതര്‍ തന്നെ കൂട്ടുനിന്നിട്ടുണ്ടെന്നും പവാര്‍ ആരോപിച്ചു.
ഇതിന്റെ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്നും അദ്ദേഹം പറഞ്ഞു. സൈനികര്‍ക്ക് നേരെ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും മോദി സര്‍ക്കാരിനെ പവാര്‍ കുറ്റപ്പെടുത്തി. ദേശീയ സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ട്. ഫെബ്രുവരി നാല് മുതല്‍ ഡിസംബര്‍ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 162 തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് കണക്ക്.
ഇതില്‍ 104ഉം സൈന്യത്തിന് നേരെ ആയിരുന്നു. ആക്രമണങ്ങളില്‍ 57 സൈനികര്‍ കൊല്ലപ്പെട്ടു. മുന്‍കാലങ്ങളിലൊന്നും സൈനികര്‍ക്ക് നേരെ ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പവാര്‍ പറഞ്ഞു. പാകിസ്താന് ലവ് ലെറ്റര്‍ എഴുതുന്നത് അവസാനിപ്പിക്കണമെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദി യുപിഎ സര്‍ക്കാരിനെ ഉപദേശിച്ചിരുന്നത്.
56 ഇഞ്ച് നെഞ്ചിന്റെ വാചോടാപവും നടത്തി. പക്ഷെ മോദി അധികാരത്തില്‍ വന്നിട്ടും ദേശീയ സുരക്ഷ ആശങ്കയിലാണ്. തീവ്രവാദി ആക്രമണങ്ങള്‍ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
ദേശീയ സുരക്ഷ രാഷ്ട്രീയവത്കരിക്കാനല്ല തന്റെ ശ്രമം. ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പം നീങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷമെന്നും പവാര്‍ കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

Published

on

പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.

ഇടുക്കി സ്വദേശിയാണ്. 1971ൽ തങ്കഭസ്മം എന്ന നാടകത്തിൽ ഗായകന്‍റെ വേഷം അഭിനയിച്ചാണ് അരങ്ങേറ്റം. 1983ൽ കെ.പി.എസിയിൽ ചേർന്നു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെ.പി.എ.സിയുടെ വിവധ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യിൽ പരമുപിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ‘പടവലം കുട്ടൻപിള്ള’ എന്ന കഥാപാത്രമാണ് രാജേന്ദ്രനെ കുടുംബ പ്രേ‍ക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. 50 വർഷമായി നാടകരംഗത്തുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കെ.പി.എ.സിക്ക് പുറമേ സൂര്യസോമ, ചങ്ങനാശേരി നളന്ദ തീയറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ നാടകസംഘങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ​ഗുരുതരാവസ്ഥയിരിക്കെ തന്നെ രാജേന്ദ്രൻ മരിച്ചു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.

Continue Reading

Film

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

Published

on

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.

പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന്‍ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.

Continue Reading

Film

എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

Published

on

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന്‍ വഴി കത്ത് കൈമാറാനാണ് തീരുമാനം.

വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര്‍ അനുകൂലിച്ചിരുന്നു.

Continue Reading

Trending