Connect with us

Culture

യു.ഡി.എഫ് സാരഥികള്‍ ജനകീയത മുഖമുദ്രാവാക്യമാക്കി

Published

on

വാസുദേവന്‍ കുപ്പാട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് സര്‍വസന്നാഹങ്ങളുമായി യു.ഡി.എഫ് പടക്കളത്തിലിറങ്ങിക്കഴിഞ്ഞു. 20 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ജനകീയതയും ഭരണപരിചയവും അനുഗ്രഹിക്കപ്പെട്ടവരാണ് സ്ഥാനാര്‍ത്ഥിപട്ടികയിലെ എല്ലാവരും. അതോടെ യു.ഡി.എഫ് ക്യാമ്പ് തുടക്കം മുതല്‍ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ്. തികഞ്ഞ പ്രതീക്ഷയോടെയാണ് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളെ സമീപിക്കുന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാസര്‍കോട്
കാസര്‍കോട് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ യു.ഡി.എഫ് ക്യാമ്പ് ആവേശത്തിലായി. കാസര്‍കോട് പേരിയയില്‍ സി.പി.എം നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അക്രമ രാഷ്ട്രീയം തന്നെയാണ് മുഖ്യവിഷയം. ലോക്്‌സഭയിലേക്ക് കന്നി മത്സരമാണെങ്കിലും ഉണ്ണിത്താന്‍ നിയമസഭയിലേക്ക് രണ്ടു തവണ മത്സരിച്ചിട്ടുണ്ട്. 2006ല്‍ തലശ്ശേരിയില്‍ കോടിയേരിക്കെതിരെയായിരുന്നു മത്സരം. 2016ല്‍ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന ഉണ്ണിത്താന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാനുള്ള നിയോഗവും ഉണ്ണിത്താന് ലഭിക്കാറുണ്ട്.

കെ. സുധാകരന്‍
കണ്ണൂര്‍
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പടപൊരുതിയ നേതാവ് കെ. സുധാകരന്‍ കണ്ണൂരില്‍ ജനവിധി തേടുന്നത് പോരാട്ടം ശ്രദ്ധേയമാക്കുന്നു. സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിനെതിരെ പോരാട്ടം നടത്തിയ പാരമ്പര്യമാണ് സുധാകരനുള്ളത്. 1996 മുതല്‍ 2009 വരെ കണ്ണൂര്‍ എം.എല്‍.എയായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയില്‍ വനം,കായിക വകുപ്പുകള്‍ കൈകാര്യം ചെയ്തു.
2009ല്‍ കണ്ണൂരിനെ പ്രതിനിധീകരിച്ച് ലോക്്‌സഭയിലെത്തി. 2014ല്‍ പി.കെ ശ്രീമതിയോട് പരാജയപ്പെട്ടു. 2019ല്‍ പി.കെ ശ്രീമതിയോട് വീണ്ടും മത്സരിക്കുമ്പോള്‍ സുധാകരന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രചാരണരംഗത്ത് മുന്നേറ്റം കുറിക്കാന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്.

കെ. മുരളീധരന്‍
വടകര
വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് ക്യാമ്പില്‍ ആവേശം പതിന്മടങ്ങായി വര്‍ധിച്ചു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ മുന്നില്‍ ഒരിക്കലും അടിയറവ് പറയില്ലെന്നാണ് കെ. മുരളീധരന്റെ നിലപാട്. ജയരാജനെ നേരിടാനുള്ള കരുത്തുള്ള സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരനെ മാത്രമെ രാഷ്ട്രീയകേരളത്തിന് കാണാന്‍ കഴിയുകയുള്ളു. കോണ്‍ഗ്രസിലെ ഒരേയൊരു ലീഡര്‍ കെ.കരുണാകന്റെ മകന്‍ എന്ന നിലയില്‍ മുരളീധരന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ അവിഭാജ്യഘടകമാണ്.
1989ല്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് ഇ.കെ ഇമ്പിച്ചിബാവയെ തോല്‍പിച്ച് ആദ്യമായി കോഴിക്കോട് നിന്ന് പാര്‍ലമെന്റിലെത്തിയ മുരളീധരന്‍ 1991ല്‍ വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി വീണ്ടും പാര്‍ലമെന്റ് അംഗമായി. 99ലും വിജയം ആവര്‍ത്തിച്ചു. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയ മുരളീധരന്‍, 2001-2004 കാലഘട്ടത്തില്‍ കെ.പി.സി.സി അധ്യക്ഷനായി. 2011ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് അസംബ്ലിയിലെത്തി. 2016ലും വിജയം ആവര്‍ത്തിച്ചു. നിലവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവും കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷനുമാണ്.

അഡ്വ. ടി സിദ്ദിഖ്
വയനാട്
എം.ഐ ഷാനവാസ് വയനാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കായി യു.ഡി.എഫ് മത്സരിപ്പിക്കുന്ന അഡ്വ. ടി. സിദ്ദിഖ് യുവജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. കോണ്‍ഗ്രസിന്റെ കോഴിക്കോട് ജില്ലയുടെ അമരക്കാരന്‍ എന്ന നിലയില്‍ സിദ്ദിഖ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ താല്‍പര്യത്തോടെയാണ് പൊതുസമൂഹം കാണുന്നത്. വയനാട് തികഞ്ഞ പ്രതീക്ഷയോടെയാണ് സിദ്ദിഖിനെ വരവേല്‍ക്കുന്നത്. കോഴിക്കോട് പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനായി 1974 ജൂണ്‍ ഒന്നിന് ജനിച്ച ടി സിദ്ദിഖ് നിര്‍ധന കുടുംബത്തില്‍ നിന്നാണ് പൊതുരംഗത്തെത്തുന്നത്.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് കെ.എസ.് യു യൂണിറ്റ് പ്രസിഡണ്ട്, ദേവഗിരി കോളജ് യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് ലോ കോളജ് യൂണിറ്റ് പ്രസിഡണ്ട്്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം (1997-2000), സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.(2002-2006), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് (2006 -2008), കെ പി സി സി ജനറല്‍ സെക്രട്ടറി (2012-2016) എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ബികോം ,എല്‍ എല്‍ ബി ബിരുദധാരിയായ സിദ്ദിഖ് മികച്ച വാഗ്മിയും സംഘാടകനുമാണ്്. 2014ല്‍ കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 2016ല്‍ കുന്ദമംഗലം നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. പാവങ്ങള്‍ക്കുള്ള സബര്‍മതി ഗൃഹനിര്‍മ്മാണ പദ്ധതിയുടെ ചെയര്‍മാന്‍, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഇന്ദിരഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ഇഗ്മ ചെയര്‍മാന്‍, റെയില്‍വെ കണ്‍സള്‍ട്ടീവ് കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു.

എം.കെ രാഘവന്‍
കോഴിക്കോട്
കോഴിക്കോട് മൂന്നാം അങ്കത്തിന് തയാറെടുക്കുന്ന എം.കെ രാഘവന്‍ രണ്ടുതവണയും സി.പി.എമ്മിലെ പ്രമുഖരെയാണ് പരാജയപ്പെടുത്തിയത്. 2009ല്‍ അഡ്വ. പി.എ മുഹമ്മദ് റിയാസിനെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയ എം.കെ രാഘ
വന്‍ മികച്ച ജനപ്രതിനിധിയും പാര്‍ലമെന്റേറിയനുമായി മാറുന്നതാണ് പിന്നെ കണ്ടത്. പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി 2014ലും കോഴിക്കോട് അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് അയച്ചു. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാഘവന്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. മുണ്ടിയാട്ട് കൃഷ്ണന്‍ നമ്പ്യാരുടെയും മഞ്ഞച്ചേരി കുപ്പാടകത്ത് ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: എം.കെ ഉഷ. മക്കള്‍: അശ്വതി രാഘവന്‍, അര്‍ജുന്‍ രാഘവന്‍.

പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം
മലപ്പുറം ലോക്്‌സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടാംതവണ ജനവിധി തേടുന്ന പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായവകുപ്പ് മന്ത്രി, വിവരസാങ്കേതിക വകുപ്പ് മന്ത്രി എന്നീ നിലകളില്‍ പ്രശസ്തമായ പ്രവര്‍ത്തനം കാഴ്ചവെച്ച ജനപ്രതിനിധിയാണ്. എം.എസ്.എഫിലൂടെ പൊതുരംഗത്ത് സജീവമായ പി.കെ കുഞ്ഞാലിക്കുട്ടി 1982ല്‍ മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്നു. 1982ലും 87ലും മലപ്പുറത്ത് നിന്ന് നിയമസഭയില്‍ എത്തി. 1991,96. 2001 വര്‍ഷങ്ങളില്‍ കുറ്റിപ്പുറത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1991ല്‍ കെ. കരുണാകരന്റെ മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായി. 1995 ആന്റണി മന്ത്രിസഭയില്‍ വാണിജ്യ,വ്യവസായ മന്ത്രിയായി. 2001ല്‍ എ.കെ ആന്റണിയുടെയും 2004ല്‍ ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭയില്‍ വ്യവസായ, വിവരസാങ്കേതിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2017ല്‍ ഇ. അഹമ്മദ് എം.പി മരണമടഞ്ഞതിനെതുടര്‍ന്ന്് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് ആദ്യമായി ലോക്്‌സഭയിലെത്തി. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

ഇ.ടി മുഹമ്മദ് ബഷീര്‍
പൊന്നാനി
മാവൂര്‍ ഗ്വാളിയോര്‍ റയേണ്‍സില്‍ ജീവനക്കാരനായിരുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ തൊഴിലാളി നേതാവ് എന്ന നിലയില്‍ നേരത്തെ മുതല്‍ ശ്രദ്ധേയനായി. 1983ല്‍ മേപ്പയൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കേരള നിയമസഭയില്‍ എത്തുന്നത്. 1991,96, 2001 വര്‍ഷങ്ങളില്‍ തിരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1995,2004 കാലയളവില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2009ല്‍ പൊന്നാനിയില്‍ നിന്ന് ലോക്്‌സഭയിലെത്തി.2014ല്‍ വിജയം ആവര്‍ത്തിച്ചു. മുസ്്‌ലിംലീഗിന്റെ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. ദേശീയ ഹജ്ജ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

വി.കെ ശ്രീകണ്ഠന്‍
പാലക്കാട്
പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.കെ ശ്രീകണ്ഠന്‍ കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. കെ.എസ്.യു ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2012ല്‍ കെ.പി.സി.സി സെക്രട്ടറിയായി. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറാണ്. ഷൊര്‍ണൂര്‍ കൃഷ്ണനിവാസില്‍ കൊച്ചുകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകന്‍.

രമ്യ ഹരിദാസ്
ആലത്തൂര്‍
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരായ പി.പി ഹരിദാസന്റെയും രാധയുടെയും മകളായ രമ്യ ഹരിദാസ് നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാണ്. പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് രമ്യഹരിദാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കഴിവു തെളിയിച്ച രമ്യാ ഹരിദാസ് ചെറുപ്പത്തില്‍ തന്നെ പൊതു പ്രവര്‍ത്തകയെന്ന നിലയില്‍ അറിയപ്പെട്ടുതുടങ്ങി. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രമ്യ യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കോഡിനേറ്റര്‍മാരില്‍ ഒരാളാണ്. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നാലു ദിവസമായി നടന്ന ടാലന്റ് ഹണ്ടിലൂടെ ശ്രദ്ധനേടിയ രമ്യ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള അവര്‍ 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. നൃത്താധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തത്തിലും ദേശഭക്തി ഗാനത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ടി.എന്‍ പ്രതാപന്‍
തൃശൂര്‍
കെ.എസ്.യുവിലൂടെ പൊതുരംഗത്ത് എത്തിയ ടി.എന്‍ പ്രതാപന്‍ കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ ലോക്്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന പ്രതാപന്‍ 2016ല്‍ കൊടുങ്ങല്ലൂരില്‍ നിന്നാണ് നിയമസഭയില്‍ എത്തിയത്. കെ.പി.സി.സി സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2001ലും 2011ലും നാട്ടികയില്‍ നിന്ന് നിയമസഭയിലെത്തി.

ബെന്നി ബെഹനാന്‍
ചാലക്കുടി
യു.ഡി.എഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സൗമ്യസാന്നിധ്യമാണ്. 1952 ആഗസ്റ്റ് 22ന് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഒ.തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായി ജനനം. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ബെന്നി ബെഹനാന്‍ 1978ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതിയംഗം, തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചു. 1996 മുതല്‍ എഐസിസി അംഗമാണ്. കേരള സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു. പതിനേഴ് വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചു. 2011ല്‍ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

ഹൈബി ഈഡന്‍
എറണാകുളം
ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതിലൂടെ ശ്രദ്ധേയനായ നേതാവായി മാറിയ ഹൈബി ഈഡന്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു. കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡണ്ടായി. കെ.എസ്.യു സംസ്ഥാന അധ്യക്ഷനായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന്്് സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. 2016ലും എറണാകുളത്തുനിന്ന് വിജയിച്ചു.

ഡീന്‍ കുര്യാക്കോസ്
ഇടുക്കി
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ നിന്നാണ് ജനവിധി തേടുന്നത്. പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമായ ഇടുക്കിയില്‍ കഴിഞ്ഞ തവണ ചെറിയ വോട്ടിനാണ് ഡീന്‍ പരാജയപ്പെട്ടത്. ഡീന്‍ കുര്യാക്കോസിന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി സിറ്റിങ് എം.പി ജോയ്‌സ് ജോര്‍ജ്ജാണ്.

തോമസ് ചാഴിക്കാടന്‍
കോട്ടയം
ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന തോമസ് ചാഴിക്കാടന്‍ നാലുതവണ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. നിലവില്‍ കേരള കോണ്‍ഗ്രസ് എം. ഉന്നതാധികാര സമിതി അംഗമാണ്. എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചാഴിക്കാട്ട്്് തൊമ്മന്‍ സിറിയക്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്.

അഡ്വ.ഷാനിമോള്‍ ഉസ്മാന്‍
ആലപ്പുഴ
ആലപ്പുഴ നഗരസഭ ആലിശേരി വാര്‍ഡില്‍ പൂപ്പറമ്പില്‍ അഡ്വ. ഷാനിമോള്‍ ഉസ്്മാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. ആലപ്പുഴ എസ്.ഡി കോളജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടിയ ഷാനിമോള്‍ ലോ അക്കാദമിയില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കി. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, സെനറ്റ് അംഗം, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2006ല്‍ പെരുമ്പാവൂര്‍, 2016ല്‍ ഒറ്റപ്പാലം എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. പ്രാസംഗിക, സംഘാടക എന്നീ നിലകളില്‍ പ്രശസ്തയാണ്. എ. ഇബ്രാഹിംകുട്ടിയുടെയും ടി.ഇ സുറക്കുട്ടിയുടെയും മകളാണ്.

കൊടിക്കുന്നില്‍ സുരേഷ്
മാവേലിക്കര
മാവേലിക്കര ലോക്്‌സഭാ മണ്ഡലത്തില്‍ നിന്ന് മൂന്നാംതവണ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടാണ്. തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിലില്‍ 1962 ജൂണ്‍ നാലിന് ജനനം. കുഞ്ഞന്‍- തങ്കമ്മ ദമ്പതികളുടെ മകനാണ്.

ആന്റോ ആന്റണി
പത്തനംതിട്ട
പത്തനംതിട്ടയില്‍ നിന്ന് ജനവിധി തേടുന്ന ആന്റോ ആന്റണി കെ.എസ്.യു ജനറല്‍ സെക്രട്ടറിയായാണ് പൊതുരംഗത്ത് സജീവമാകുന്നത്. 2004ല്‍ കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. പിന്നീട് 2009ലും 2014ലും പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലെത്തി. ഭാര്യ: ഗ്രേസി. രണ്ട് മക്കളുണ്ട്.

എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം
എല്‍.എല്‍.ബി ബിരുദധാരിയായ എന്‍.കെ പ്രേമചന്ദ്രന്‍ മികച്ച പാര്‍ലമെന്റേറിയനുളള പുരസ്‌കാരം നേടിയിട്ടുണ്ട്. 1996ലും 1998ലും 2006ലും 2011ലും 2014ലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2000-2006 കാലയളവില്‍ രാജ്യസഭാംഗമായി. 2006-11 കാലയളവില്‍ കേരള നിയമസഭയില്‍ വിജയിച്ച ജലവിഭവവകുപ്പ് മന്ത്രിയായി. ചവറ മണ്ഡലത്തില്‍ നിന്നാണ് നിയമസഭയില്‍ എത്തിയിരുന്നത്.

അഡ്വ. അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്‍ മന്ത്രിയും നിയമസഭാ സാമാജികനുമായ അടൂര്‍ പ്രകാശ്. 1996, 2001, 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളില്‍ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി നിയമസഭയിലെത്തി. 2004മുതല്‍ 2006 വരെ യു.ഡി.എഫ് മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2011-2012 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ആരോഗ്യം, കയര്‍ വകുപ്പ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2012 മുതല്‍ 2016 വരെ റവന്യൂലീഗല്‍ മെട്രോളജി വകുപ്പുകളുടെ ചുമതല വഹിച്ചു. മികച്ച അഭിഭാഷകന്‍, ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
1955 മെയ് 24ന് അടൂരില്‍ എന്‍ കുഞ്ഞിരാമന്റെയും വി.എം വിലാസിനിയുടെയും മകനായാണ് അടൂര്‍ പ്രകാശിന്റെ ജനനം. സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിലൂടെയാണ് രാഷ്ട്രീയരംഗത്ത് പ്രവേശിച്ചത്. കൊല്ലം എസ്.എന്‍ കോളജ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായി തുടക്കം.

ഡോ. ശശി തരൂര്‍
തിരുവനന്തപുരം
2009ലും 2014ലും തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോക്്‌സഭയില്‍ എത്തിയ ഡോ. ശശി തരൂര്‍ ഐക്യരാഷ്ട്രസഭയിലെ സേവനം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായത്. ഐക്യരാഷ്ട്രസഭയില്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മികച്ച പങ്ക് വഹിച്ച ആളാണ് തരൂര്‍. രണ്ടാം യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. തുടര്‍ന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലും സഹമന്ത്രിയായി.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending