Connect with us

Culture

യു.ഡി.എഫ് സാരഥികള്‍ ജനകീയത മുഖമുദ്രാവാക്യമാക്കി

Published

on

വാസുദേവന്‍ കുപ്പാട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് സര്‍വസന്നാഹങ്ങളുമായി യു.ഡി.എഫ് പടക്കളത്തിലിറങ്ങിക്കഴിഞ്ഞു. 20 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ജനകീയതയും ഭരണപരിചയവും അനുഗ്രഹിക്കപ്പെട്ടവരാണ് സ്ഥാനാര്‍ത്ഥിപട്ടികയിലെ എല്ലാവരും. അതോടെ യു.ഡി.എഫ് ക്യാമ്പ് തുടക്കം മുതല്‍ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ്. തികഞ്ഞ പ്രതീക്ഷയോടെയാണ് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളെ സമീപിക്കുന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാസര്‍കോട്
കാസര്‍കോട് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ യു.ഡി.എഫ് ക്യാമ്പ് ആവേശത്തിലായി. കാസര്‍കോട് പേരിയയില്‍ സി.പി.എം നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അക്രമ രാഷ്ട്രീയം തന്നെയാണ് മുഖ്യവിഷയം. ലോക്്‌സഭയിലേക്ക് കന്നി മത്സരമാണെങ്കിലും ഉണ്ണിത്താന്‍ നിയമസഭയിലേക്ക് രണ്ടു തവണ മത്സരിച്ചിട്ടുണ്ട്. 2006ല്‍ തലശ്ശേരിയില്‍ കോടിയേരിക്കെതിരെയായിരുന്നു മത്സരം. 2016ല്‍ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന ഉണ്ണിത്താന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാനുള്ള നിയോഗവും ഉണ്ണിത്താന് ലഭിക്കാറുണ്ട്.

കെ. സുധാകരന്‍
കണ്ണൂര്‍
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പടപൊരുതിയ നേതാവ് കെ. സുധാകരന്‍ കണ്ണൂരില്‍ ജനവിധി തേടുന്നത് പോരാട്ടം ശ്രദ്ധേയമാക്കുന്നു. സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിനെതിരെ പോരാട്ടം നടത്തിയ പാരമ്പര്യമാണ് സുധാകരനുള്ളത്. 1996 മുതല്‍ 2009 വരെ കണ്ണൂര്‍ എം.എല്‍.എയായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയില്‍ വനം,കായിക വകുപ്പുകള്‍ കൈകാര്യം ചെയ്തു.
2009ല്‍ കണ്ണൂരിനെ പ്രതിനിധീകരിച്ച് ലോക്്‌സഭയിലെത്തി. 2014ല്‍ പി.കെ ശ്രീമതിയോട് പരാജയപ്പെട്ടു. 2019ല്‍ പി.കെ ശ്രീമതിയോട് വീണ്ടും മത്സരിക്കുമ്പോള്‍ സുധാകരന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രചാരണരംഗത്ത് മുന്നേറ്റം കുറിക്കാന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്.

കെ. മുരളീധരന്‍
വടകര
വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് ക്യാമ്പില്‍ ആവേശം പതിന്മടങ്ങായി വര്‍ധിച്ചു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ മുന്നില്‍ ഒരിക്കലും അടിയറവ് പറയില്ലെന്നാണ് കെ. മുരളീധരന്റെ നിലപാട്. ജയരാജനെ നേരിടാനുള്ള കരുത്തുള്ള സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരനെ മാത്രമെ രാഷ്ട്രീയകേരളത്തിന് കാണാന്‍ കഴിയുകയുള്ളു. കോണ്‍ഗ്രസിലെ ഒരേയൊരു ലീഡര്‍ കെ.കരുണാകന്റെ മകന്‍ എന്ന നിലയില്‍ മുരളീധരന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ അവിഭാജ്യഘടകമാണ്.
1989ല്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് ഇ.കെ ഇമ്പിച്ചിബാവയെ തോല്‍പിച്ച് ആദ്യമായി കോഴിക്കോട് നിന്ന് പാര്‍ലമെന്റിലെത്തിയ മുരളീധരന്‍ 1991ല്‍ വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി വീണ്ടും പാര്‍ലമെന്റ് അംഗമായി. 99ലും വിജയം ആവര്‍ത്തിച്ചു. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയ മുരളീധരന്‍, 2001-2004 കാലഘട്ടത്തില്‍ കെ.പി.സി.സി അധ്യക്ഷനായി. 2011ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് അസംബ്ലിയിലെത്തി. 2016ലും വിജയം ആവര്‍ത്തിച്ചു. നിലവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവും കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷനുമാണ്.

അഡ്വ. ടി സിദ്ദിഖ്
വയനാട്
എം.ഐ ഷാനവാസ് വയനാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കായി യു.ഡി.എഫ് മത്സരിപ്പിക്കുന്ന അഡ്വ. ടി. സിദ്ദിഖ് യുവജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. കോണ്‍ഗ്രസിന്റെ കോഴിക്കോട് ജില്ലയുടെ അമരക്കാരന്‍ എന്ന നിലയില്‍ സിദ്ദിഖ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ താല്‍പര്യത്തോടെയാണ് പൊതുസമൂഹം കാണുന്നത്. വയനാട് തികഞ്ഞ പ്രതീക്ഷയോടെയാണ് സിദ്ദിഖിനെ വരവേല്‍ക്കുന്നത്. കോഴിക്കോട് പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനായി 1974 ജൂണ്‍ ഒന്നിന് ജനിച്ച ടി സിദ്ദിഖ് നിര്‍ധന കുടുംബത്തില്‍ നിന്നാണ് പൊതുരംഗത്തെത്തുന്നത്.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് കെ.എസ.് യു യൂണിറ്റ് പ്രസിഡണ്ട്, ദേവഗിരി കോളജ് യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് ലോ കോളജ് യൂണിറ്റ് പ്രസിഡണ്ട്്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം (1997-2000), സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.(2002-2006), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് (2006 -2008), കെ പി സി സി ജനറല്‍ സെക്രട്ടറി (2012-2016) എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ബികോം ,എല്‍ എല്‍ ബി ബിരുദധാരിയായ സിദ്ദിഖ് മികച്ച വാഗ്മിയും സംഘാടകനുമാണ്്. 2014ല്‍ കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 2016ല്‍ കുന്ദമംഗലം നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. പാവങ്ങള്‍ക്കുള്ള സബര്‍മതി ഗൃഹനിര്‍മ്മാണ പദ്ധതിയുടെ ചെയര്‍മാന്‍, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഇന്ദിരഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ഇഗ്മ ചെയര്‍മാന്‍, റെയില്‍വെ കണ്‍സള്‍ട്ടീവ് കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു.

എം.കെ രാഘവന്‍
കോഴിക്കോട്
കോഴിക്കോട് മൂന്നാം അങ്കത്തിന് തയാറെടുക്കുന്ന എം.കെ രാഘവന്‍ രണ്ടുതവണയും സി.പി.എമ്മിലെ പ്രമുഖരെയാണ് പരാജയപ്പെടുത്തിയത്. 2009ല്‍ അഡ്വ. പി.എ മുഹമ്മദ് റിയാസിനെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയ എം.കെ രാഘ
വന്‍ മികച്ച ജനപ്രതിനിധിയും പാര്‍ലമെന്റേറിയനുമായി മാറുന്നതാണ് പിന്നെ കണ്ടത്. പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി 2014ലും കോഴിക്കോട് അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് അയച്ചു. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാഘവന്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. മുണ്ടിയാട്ട് കൃഷ്ണന്‍ നമ്പ്യാരുടെയും മഞ്ഞച്ചേരി കുപ്പാടകത്ത് ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: എം.കെ ഉഷ. മക്കള്‍: അശ്വതി രാഘവന്‍, അര്‍ജുന്‍ രാഘവന്‍.

പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം
മലപ്പുറം ലോക്്‌സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടാംതവണ ജനവിധി തേടുന്ന പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായവകുപ്പ് മന്ത്രി, വിവരസാങ്കേതിക വകുപ്പ് മന്ത്രി എന്നീ നിലകളില്‍ പ്രശസ്തമായ പ്രവര്‍ത്തനം കാഴ്ചവെച്ച ജനപ്രതിനിധിയാണ്. എം.എസ്.എഫിലൂടെ പൊതുരംഗത്ത് സജീവമായ പി.കെ കുഞ്ഞാലിക്കുട്ടി 1982ല്‍ മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്നു. 1982ലും 87ലും മലപ്പുറത്ത് നിന്ന് നിയമസഭയില്‍ എത്തി. 1991,96. 2001 വര്‍ഷങ്ങളില്‍ കുറ്റിപ്പുറത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1991ല്‍ കെ. കരുണാകരന്റെ മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായി. 1995 ആന്റണി മന്ത്രിസഭയില്‍ വാണിജ്യ,വ്യവസായ മന്ത്രിയായി. 2001ല്‍ എ.കെ ആന്റണിയുടെയും 2004ല്‍ ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭയില്‍ വ്യവസായ, വിവരസാങ്കേതിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2017ല്‍ ഇ. അഹമ്മദ് എം.പി മരണമടഞ്ഞതിനെതുടര്‍ന്ന്് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് ആദ്യമായി ലോക്്‌സഭയിലെത്തി. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

ഇ.ടി മുഹമ്മദ് ബഷീര്‍
പൊന്നാനി
മാവൂര്‍ ഗ്വാളിയോര്‍ റയേണ്‍സില്‍ ജീവനക്കാരനായിരുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ തൊഴിലാളി നേതാവ് എന്ന നിലയില്‍ നേരത്തെ മുതല്‍ ശ്രദ്ധേയനായി. 1983ല്‍ മേപ്പയൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കേരള നിയമസഭയില്‍ എത്തുന്നത്. 1991,96, 2001 വര്‍ഷങ്ങളില്‍ തിരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1995,2004 കാലയളവില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2009ല്‍ പൊന്നാനിയില്‍ നിന്ന് ലോക്്‌സഭയിലെത്തി.2014ല്‍ വിജയം ആവര്‍ത്തിച്ചു. മുസ്്‌ലിംലീഗിന്റെ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. ദേശീയ ഹജ്ജ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

വി.കെ ശ്രീകണ്ഠന്‍
പാലക്കാട്
പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.കെ ശ്രീകണ്ഠന്‍ കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. കെ.എസ്.യു ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2012ല്‍ കെ.പി.സി.സി സെക്രട്ടറിയായി. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറാണ്. ഷൊര്‍ണൂര്‍ കൃഷ്ണനിവാസില്‍ കൊച്ചുകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകന്‍.

രമ്യ ഹരിദാസ്
ആലത്തൂര്‍
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരായ പി.പി ഹരിദാസന്റെയും രാധയുടെയും മകളായ രമ്യ ഹരിദാസ് നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാണ്. പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് രമ്യഹരിദാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കഴിവു തെളിയിച്ച രമ്യാ ഹരിദാസ് ചെറുപ്പത്തില്‍ തന്നെ പൊതു പ്രവര്‍ത്തകയെന്ന നിലയില്‍ അറിയപ്പെട്ടുതുടങ്ങി. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രമ്യ യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കോഡിനേറ്റര്‍മാരില്‍ ഒരാളാണ്. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നാലു ദിവസമായി നടന്ന ടാലന്റ് ഹണ്ടിലൂടെ ശ്രദ്ധനേടിയ രമ്യ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള അവര്‍ 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. നൃത്താധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തത്തിലും ദേശഭക്തി ഗാനത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ടി.എന്‍ പ്രതാപന്‍
തൃശൂര്‍
കെ.എസ്.യുവിലൂടെ പൊതുരംഗത്ത് എത്തിയ ടി.എന്‍ പ്രതാപന്‍ കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ ലോക്്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന പ്രതാപന്‍ 2016ല്‍ കൊടുങ്ങല്ലൂരില്‍ നിന്നാണ് നിയമസഭയില്‍ എത്തിയത്. കെ.പി.സി.സി സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2001ലും 2011ലും നാട്ടികയില്‍ നിന്ന് നിയമസഭയിലെത്തി.

ബെന്നി ബെഹനാന്‍
ചാലക്കുടി
യു.ഡി.എഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സൗമ്യസാന്നിധ്യമാണ്. 1952 ആഗസ്റ്റ് 22ന് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഒ.തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായി ജനനം. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ബെന്നി ബെഹനാന്‍ 1978ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതിയംഗം, തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചു. 1996 മുതല്‍ എഐസിസി അംഗമാണ്. കേരള സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു. പതിനേഴ് വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചു. 2011ല്‍ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

ഹൈബി ഈഡന്‍
എറണാകുളം
ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതിലൂടെ ശ്രദ്ധേയനായ നേതാവായി മാറിയ ഹൈബി ഈഡന്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു. കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡണ്ടായി. കെ.എസ്.യു സംസ്ഥാന അധ്യക്ഷനായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന്്് സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. 2016ലും എറണാകുളത്തുനിന്ന് വിജയിച്ചു.

ഡീന്‍ കുര്യാക്കോസ്
ഇടുക്കി
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ നിന്നാണ് ജനവിധി തേടുന്നത്. പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമായ ഇടുക്കിയില്‍ കഴിഞ്ഞ തവണ ചെറിയ വോട്ടിനാണ് ഡീന്‍ പരാജയപ്പെട്ടത്. ഡീന്‍ കുര്യാക്കോസിന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി സിറ്റിങ് എം.പി ജോയ്‌സ് ജോര്‍ജ്ജാണ്.

തോമസ് ചാഴിക്കാടന്‍
കോട്ടയം
ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന തോമസ് ചാഴിക്കാടന്‍ നാലുതവണ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. നിലവില്‍ കേരള കോണ്‍ഗ്രസ് എം. ഉന്നതാധികാര സമിതി അംഗമാണ്. എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചാഴിക്കാട്ട്്് തൊമ്മന്‍ സിറിയക്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്.

അഡ്വ.ഷാനിമോള്‍ ഉസ്മാന്‍
ആലപ്പുഴ
ആലപ്പുഴ നഗരസഭ ആലിശേരി വാര്‍ഡില്‍ പൂപ്പറമ്പില്‍ അഡ്വ. ഷാനിമോള്‍ ഉസ്്മാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. ആലപ്പുഴ എസ്.ഡി കോളജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടിയ ഷാനിമോള്‍ ലോ അക്കാദമിയില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കി. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, സെനറ്റ് അംഗം, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2006ല്‍ പെരുമ്പാവൂര്‍, 2016ല്‍ ഒറ്റപ്പാലം എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. പ്രാസംഗിക, സംഘാടക എന്നീ നിലകളില്‍ പ്രശസ്തയാണ്. എ. ഇബ്രാഹിംകുട്ടിയുടെയും ടി.ഇ സുറക്കുട്ടിയുടെയും മകളാണ്.

കൊടിക്കുന്നില്‍ സുരേഷ്
മാവേലിക്കര
മാവേലിക്കര ലോക്്‌സഭാ മണ്ഡലത്തില്‍ നിന്ന് മൂന്നാംതവണ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടാണ്. തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിലില്‍ 1962 ജൂണ്‍ നാലിന് ജനനം. കുഞ്ഞന്‍- തങ്കമ്മ ദമ്പതികളുടെ മകനാണ്.

ആന്റോ ആന്റണി
പത്തനംതിട്ട
പത്തനംതിട്ടയില്‍ നിന്ന് ജനവിധി തേടുന്ന ആന്റോ ആന്റണി കെ.എസ്.യു ജനറല്‍ സെക്രട്ടറിയായാണ് പൊതുരംഗത്ത് സജീവമാകുന്നത്. 2004ല്‍ കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. പിന്നീട് 2009ലും 2014ലും പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലെത്തി. ഭാര്യ: ഗ്രേസി. രണ്ട് മക്കളുണ്ട്.

എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം
എല്‍.എല്‍.ബി ബിരുദധാരിയായ എന്‍.കെ പ്രേമചന്ദ്രന്‍ മികച്ച പാര്‍ലമെന്റേറിയനുളള പുരസ്‌കാരം നേടിയിട്ടുണ്ട്. 1996ലും 1998ലും 2006ലും 2011ലും 2014ലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2000-2006 കാലയളവില്‍ രാജ്യസഭാംഗമായി. 2006-11 കാലയളവില്‍ കേരള നിയമസഭയില്‍ വിജയിച്ച ജലവിഭവവകുപ്പ് മന്ത്രിയായി. ചവറ മണ്ഡലത്തില്‍ നിന്നാണ് നിയമസഭയില്‍ എത്തിയിരുന്നത്.

അഡ്വ. അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്‍ മന്ത്രിയും നിയമസഭാ സാമാജികനുമായ അടൂര്‍ പ്രകാശ്. 1996, 2001, 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളില്‍ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി നിയമസഭയിലെത്തി. 2004മുതല്‍ 2006 വരെ യു.ഡി.എഫ് മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2011-2012 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ആരോഗ്യം, കയര്‍ വകുപ്പ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2012 മുതല്‍ 2016 വരെ റവന്യൂലീഗല്‍ മെട്രോളജി വകുപ്പുകളുടെ ചുമതല വഹിച്ചു. മികച്ച അഭിഭാഷകന്‍, ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
1955 മെയ് 24ന് അടൂരില്‍ എന്‍ കുഞ്ഞിരാമന്റെയും വി.എം വിലാസിനിയുടെയും മകനായാണ് അടൂര്‍ പ്രകാശിന്റെ ജനനം. സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിലൂടെയാണ് രാഷ്ട്രീയരംഗത്ത് പ്രവേശിച്ചത്. കൊല്ലം എസ്.എന്‍ കോളജ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായി തുടക്കം.

ഡോ. ശശി തരൂര്‍
തിരുവനന്തപുരം
2009ലും 2014ലും തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോക്്‌സഭയില്‍ എത്തിയ ഡോ. ശശി തരൂര്‍ ഐക്യരാഷ്ട്രസഭയിലെ സേവനം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായത്. ഐക്യരാഷ്ട്രസഭയില്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മികച്ച പങ്ക് വഹിച്ച ആളാണ് തരൂര്‍. രണ്ടാം യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. തുടര്‍ന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലും സഹമന്ത്രിയായി.

Film

‘നാന്‍ എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

Published

on

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.

റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര്‍ 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്‍ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.

നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.

 

Continue Reading

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Trending